Click here to download the PDF version of this article(Right click and then 'Save Target As...')
-----------------------------------------------------
"
Sometimes, facts are stranger than fiction" - Anonymous
1. എന്താണ് ഈ പോസ്റ്റിന്റെ ഉള്ളടക്കം? ഒറീസയിലെ കന്ധമാൽ ജില്ലയിൽ കഴിഞ്ഞ കുറേ മാസങ്ങളിലായി നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് –
ബഹളങ്ങൾക്കിടയിൽ മറഞ്ഞുകിടക്കുന്നതും – എന്നാൽ എല്ലാവരും തീർച്ചയായും അറിഞ്ഞിരിക്കേണ്ടതുമായ – ചില വസ്തുതകളും അവയുമായി ബന്ധപ്പെട്ട ചിന്തകളുമൊക്കെയാണിതിൽ.
ഒരു കലാപമെന്നോ മറ്റോ കേട്ടാൽ ഉടൻ തന്നെ ചാടിവീഴുകയും പക്ഷം പിടിക്കുകയും ചെയ്ത് ആക്രോശിക്കാൻ മാത്രം താല്പര്യപ്പെടുന്നവർക്ക് ഇവിടെ നിരാശ മാത്രമേ ലഭിക്കാനിടയുള്ളൂ. ഒറീസാ
സംഭവങ്ങളുടെ പശ്ചാത്തലമറിയാനുള്ള ആഗ്രഹവും ഗൌരവത്തോടെയുള്ള വായനയ്ക്കുള്ള സന്നദ്ധതയും നല്ല ക്ഷമയുമുള്ളവർക്കു മാത്രമേ ഇത് അല്പമെങ്കിലും വായനാസുഖം നൽകാൻ സാദ്ധ്യതയുള്ളൂ.
2. ഈ പോസ്റ്റ് ഉടലെടുക്കാനുണ്ടായ സാഹചര്യംക്രൈസ്തവർക്കു നല്ല ഭൂരിപക്ഷമുള്ള ഒരു പ്രദേശത്തു ജനിച്ച് അവർക്കിടയിൽ വളർന്നു വരികയും ഇപ്പോളും ജീവിക്കുകയും ചെയ്യുന്നൊരാളാണ് ഞാൻ. അപ്പോൾ, എന്റെ സുഹൃത്തുക്കളിൽ നല്ലൊരു ശതമാനവും ക്രൈസ്തവർ തന്നെയായിരിക്കുന്നതു സ്വാഭാവികം മാത്രം.
സുഹൃദ്‌വലയത്തിലെ ചില അംഗങ്ങളേപ്പോലെ തന്നെ എനിക്കും കഴിഞ്ഞ കുറച്ചു വർഷങ്ങളായി സംഘപരിവാർ പ്രസ്ഥാനങ്ങളോട് അനുഭാവം വളർന്നിട്ടുണ്ടെന്നത് എല്ലാ കൂട്ടുകാർക്കും അറിയാമെന്നതും തികച്ചും സ്വാഭാവികം.
അപ്പോൾ, ‘സംഘപരിവാർ‘ എന്നും ‘ക്രൈസ്തവപീഢനം‘ എന്നുമൊക്കെയുള്ള വാക്കുകൾ ഒരുമിച്ചുവച്ച് വാർത്തകൾ വന്നുകൊണ്ടിരിക്കുന്ന ഈ വേളയിൽ ഞങ്ങളെല്ലാവർക്കുമിടയിൽ അതുമായി ബന്ധപ്പെട്ട സംഭാഷണങ്ങളുണ്ടാകുമെന്നതു തീർച്ച.
എന്റെ ക്രൈസ്തവസുഹൃത്തുക്കൾ മിക്കവരും തന്നെ പല യാഥാർത്ഥ്യങ്ങളും തിരിച്ചറിയുന്നവരും – ‘വിശ്വാസികൾ പീഢിപ്പിക്കപ്പെടുന്നു” എന്ന മട്ടിലുള്ള ടെൻഷനൊന്നുമില്ലാത്തവരുമാണ്. ഒറീസയിലേതുപോലുള്ള സംഭവങ്ങളുണ്ടാകുമ്പോൾ, ഏതെങ്കിലും മതാനുയായികളെ ഓർത്തല്ല – മറിച്ച്, മനുഷ്യരെയോർത്താണ് അവർ ആശങ്കപ്പെടാറ്. ഒരു പക്ഷേ, സംഘപരിവാർ അനുഭാവികളുമായുള്ള സഹവർത്തിത്വവും കാര്യങ്ങൾ ചോദിച്ചുമനസ്സിലാക്കാനുള്ള അവസരവുമൊക്കെയുള്ളതുകൊണ്ടായിരിക്കണം.
പരമാവധിയാളുകളെ ടെൻഷനടിപ്പിക്കാനുള്ള ശ്രമങ്ങൾ ചുറ്റുവട്ടത്തു നിരന്തരം നടന്നുകൊണ്ടിരിക്കുകയായതിനാൽ, സുഹൃദ്‌വേദികളിൽ പങ്കുവയ്ക്കാറുള്ളതു ചിലതൊക്കെ ഏതെങ്കിലും പൊതുവേദിയിലും കൂടി പറയണമെന്നു വിചാരിച്ചിട്ടു കുറച്ചുനാളായി.
അങ്ങനെയിരിക്കെയാണ് ഒരു രഹസ്യാന്വേഷണ ഏജൻസി കേന്ദ്രസർക്കാറിനു സമർപ്പിച്ച റിപ്പോർട്ടിനേക്കുറിച്ചുള്ള പത്രവാർത്ത കണ്ടത്. ഒറീസയിൽ എന്താണു സംഭവിച്ചതെന്നും ഇനി എന്താണു സംഭവിക്കാൻ പോകുന്നതെന്നും അവർ രഹസ്യമായി അന്വേഷിച്ചു കണ്ടുപിടിച്ച് സർക്കാറിനെ അറിയിച്ചിരിക്കുന്നുവത്രേ!
വാർത്ത വിശദമായി വായിച്ചപ്പോൾ അത്ഭുതപ്പെട്ടുപോയി!
ഇതൊക്കെയാണോ ഇത്രവലിയ കണ്ടെത്തൽ!
ഇതു കണ്ടുപിടിക്കാനാണോ രഹസ്യമായി വലിയ അന്വേഷണമൊക്കെ നടത്തിയത്?
എന്നോടു ചോദിച്ചിരുന്നെങ്കിൽ ഞാൻ പറഞ്ഞുകൊടുത്തേനേ ഇതെല്ലാം. മാസങ്ങൾക്കു മുമ്പേ തന്നെ.
എന്തായാലും ഇനി എഴുതാതെ വയ്യ എന്നു തോന്നി.
എഴുതിവന്നപ്പോൾ ഒരു ലഘുപുസ്തകത്തിന്റെയത്രയും നീണ്ടു.
അതൊരു PDF ഫയലാക്കി ചില സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു.
ഒരു നീണ്ട പോസ്റ്റാക്കി ഇവിടെ പകർത്തിയിടുക കൂടി ചെയ്യുന്നു.
3. ഈ പോസ്റ്റിന്റെ ഉദ്ദേശലക്ഷ്യങ്ങൾകലാപങ്ങൾ ആഘോഷിച്ച് നേട്ടമുണ്ടാക്കുകയും അതുവഴി കൂടുതൽ കലാപങ്ങൾക്കു പ്രേരണ നൽകുകയും ചെയ്യുന്നവരെ ചെറുക്കുവാൻ ഒരു ചെറുവിരലെങ്കിലും ഉയരേണ്ടതുണ്ട്.
ഇതു മുഴുവൻ വായിച്ചു കഴിയുമ്പോൾ, ഏതെങ്കിലും മതത്തിന്റെ പേരിൽ വികാരം കൊള്ളുന്നത് എത്ര വിഡ്ഢിത്തമാണ് എന്നുള്ള ഒരു തിരിച്ചറിവുതന്നെയാണ് വായനക്കാർക്കുണ്ടാകേണ്ടത്.മാദ്ധ്യമങ്ങൾ മനപ്പൂർവ്വം മറച്ചു പിടിച്ച ധാരാളം കാര്യങ്ങളൊക്കെ ഇവിടെ തുറന്നു കാട്ടിയെന്നു വരും. ഓരോ സംഭവത്തിനു പിന്നിലും നാമറിയാത്ത ഒട്ടനവധി കാര്യങ്ങൾ വേറേയുമുണ്ടെന്ന തിരിച്ചറിവുണ്ടായാൽ, ഒട്ടനവധി വികാരവിക്ഷോഭങ്ങളും മാനസികസമ്മർദ്ദങ്ങളുമൊക്കെ പലർക്കും ഒഴിവാക്കാൻ പറ്റിയേക്കും.
4. ഈ പോസ്റ്റ് ആർക്കു സമർപ്പിക്കുന്നു?എന്നെ എഴുതാനും വായിക്കാനും പഠിപ്പിച്ച ക്രിസ്ത്യാനിക്ക്.
പിന്നെ, മാദ്ധ്യമപക്ഷപാതത്തിന്റെ ഇരകളാകാൻ വിധിക്കപ്പെട്ടതിന്റെ പേരിൽ അനവധിയനവധി യാഥാർത്ഥ്യങ്ങളിൽ നിന്ന് അതിക്രൂരമായി അകറ്റി നിർത്തപ്പെടുന്ന ഓരോ മലയാളിക്കും.
5. പോസ്റ്റിന്റെ ഘടനകന്ധമാലിലെ സംഭവങ്ങളെ നാലു കാലഘട്ടങ്ങളായി തിരിച്ച് വിശകലനം ചെയ്തിരിക്കുന്നു.
i)
ആദ്യകലാപത്തിനു മുമ്പുള്ള ചില മാസങ്ങൾ (2007 ഡിസംബർ വരെ)ii) ആദ്യകലാപം (2007 ഡിസംബർ)
iii)
ആദ്യകലാപത്തിനു ശേഷമുള്ള ചില മാസങ്ങൾ (2008 ആഗസ്റ്റ് വരെ)iv)
രണ്ടാം കലാപം (2008 ആഗസ്ത് - സെപ്തംബർ)അതിനുശേഷം, കലാപത്തിനു വഴിമരുന്നിട്ടുകൊണ്ട് സന്യാസിമാരെ കൊലപ്പെടുത്തിയത് ആരായിരിക്കുമെന്നതിനേപ്പറ്റിയുള്ള ചില ചിന്തകളും അവതരിപ്പിച്ചിട്ടുണ്ട്.
6. ആദ്യകലാപത്തിനു മുമ്പുള്ള ചില മാസങ്ങൾ (2007 ഡിസംബറിനു മുമ്പ്) ഇതെഴുതുന്നത് 2008 സെപ്തംബറിലാണ്.
ഏകദേശം ഒരു വർഷം മുമ്പുള്ള ചില വാർത്തകളിൽ നിന്നു തുടങ്ങാം.
കന്ധമാൽ ജില്ലയിൽത്തന്നെ നടന്നിട്ടുള്ള മറ്റുചില സംഭവങ്ങൾകൂടി ശ്രദ്ധിച്ചതിനുശേഷം ഇപ്പോഴത്തെ അവസ്ഥയിലേക്കു വരാം.
കന്ധമാലിലെ “ഹിന്ദുക്കളും ക്രിസ്ത്യാനികളും“ തമ്മിലോ അല്ലെങ്കിൽ “സംഘപരിവാറും ക്രിസ്ത്യാനികളും“ തമ്മിലോ ഒക്കെ എന്തെങ്കിലും പ്രശ്നമുണ്ടായതായി കേട്ടത് 2007 ഡിസംബറിൽ മാത്രമാണ്. എന്നാൽ, അതിനു മുമ്പും അതേ സ്ഥലത്തു വച്ച്
വേറേ രണ്ടു വിഭാഗക്കാർ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി വാർത്ത വന്നിരുന്നു. എന്തുകൊണ്ടോ ആ പ്രശ്നത്തിൽ തദ്ദേശവാസികളായ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഒന്നും ഇടപെട്ടിരുന്നില്ല.
2007 സെപ്റ്റംബർ 22-ന് ‘ദ ഹിന്ദു’ പത്രത്തിന്റെ ഒറീസ എഡീഷനിൽ വന്ന ഒരു വാർത്തയനുസരിച്ച്, ഗോത്രവർഗ്ഗക്കാരായ ‘കുയി‘കളും പട്ടികജാതിവിഭാഗമായ ‘പാണ‘കളും തമ്മിൽ
1994-ൽ ഉണ്ടായതുപോലെ വീണ്ടും ഏറ്റുമുട്ടലുണ്ടാകാനുള്ള സാദ്ധ്യത ഉരുത്തിരിഞ്ഞുവരുന്നുവത്രേ.
A volatile tension is brewing between Kui tribals and Pana harijans in Kandhmal district
അതിലെ ശ്രദ്ധേയമായ ചില ഭാഗങ്ങൾ അടയാളപ്പെടുത്തിയ സ്ക്രീൻഷോട്ട്
ഇവിടെ.
വിവിധമേഖലകളിലുള്ള സ്വാധീനവും തങ്ങളേക്കാൾ ഉയർന്ന സാമൂഹ്യനിലവാരവും ഉപയോഗിച്ചുകൊണ്ട് പാണകൾ തങ്ങൾക്ക് പലതരത്തിലുള്ള ഉപദ്രവങ്ങൾ സൃഷ്ടിക്കുന്നതായും ഭൂമിയും മറ്റും തട്ടിയെടുക്കുന്നതടക്കമുള്ള ചൂഷണങ്ങൾ നടത്തുന്നതായും ഗിരിവർഗ്ഗക്കാരായ കുയികൾക്ക് മുമ്പേ തന്നെ പരാതിയുണ്ട്. അതിനിടെ, കുയിഭാഷ സംസാരിക്കുന്നതിന്റെ മാത്രം പേരിൽ തങ്ങളെയും പട്ടികവർഗ്ഗമായി പ്രഖ്യാപിക്കണമെന്ന വാദവുമായി പാണവിഭാഗം ചില നീക്കങ്ങളാരംഭിക്കുക കൂടി ചെയ്തതാണത്രേ ഇപ്പോളത്തെ കുഴപ്പത്തിനു കാരണം.
‘രാജസ്ഥാനിലെ ഗുജ്ജാറുകളും മീണകളും തമ്മിലുള്ള പ്രശ്നം പോലെയോ മറ്റോ ഇതു വലുതാകാതിരിക്കട്ടെ ദൈവമേ’ എന്നു പ്രാർത്ഥിച്ചവർക്ക് നിരാശമാത്രമായിരുന്നു ഫലം. രണ്ടാഴ്ച കഴിഞ്ഞപ്പോൾ - ഒക്ടോബർ ഒമ്പതിന് - അടുത്ത വാർത്ത വന്നു. അവിടെ സംഘർഷസാദ്ധ്യത വർദ്ധിച്ചു വരിക തന്നെയാണ്!
Tension mounts up in Kandhamal district
സ്ക്രീൻഷോട്ട്
ഇവിടെ.
ഇത്തവണയും ഏതെങ്കിലും ‘മതവിശ്വാസികൾ‘ അതിലൊന്നും ഇടപെടാതിരുന്നതു നന്നായി. പക്ഷേ, ആരൊക്കെത്തമ്മിലായാലും ശരി – ഒരു ഏറ്റുമുട്ടലുണ്ടായാൽ അതു ദു:ഖകരം തന്നെയാണ്.
ഒരാഴ്ച കൂടി കഴിഞ്ഞപ്പോൾ - ഒക്ടോബർ പതിനഞ്ചിന് – പിന്നെയും വാർത്ത വന്നു. പ്രശ്നങ്ങളൊന്നും ഇനിയും പരിഹരിക്കപ്പെട്ടില്ലെന്ന് അതിൽ നിന്നു വ്യക്തമായി.
Kui tribals of Kandhamal district are continuing their agitation, seeking action against persons who instigated dalits of the district to categorise them as tribals.
സ്ക്രീൻഷോട്ട് ഇവിടെ.
KuiTribals up in arms in Kandhamal district.
തങ്ങൾക്കു ലഭിക്കേണ്ട പല അവകാശങ്ങളും വ്യാജജാതിസർട്ടിഫിക്കറ്റും മറ്റും ഉപയോഗിച്ച് പാണകൾ ഇതിനകം തന്നെ തട്ടിയെടുക്കുന്നതായി ഗിരിവർഗ്ഗക്കാർ നിരന്തരം പരാതികളുന്നയിച്ചിരുന്നതാണ്. ഇനിയിപ്പോൾ പട്ടികവർഗ്ഗപ്രഖ്യാപനം കൂടിയായാൽ ചൂഷണത്തിന്റെ അവസാനഘട്ടവുമെത്തുന്നതിനു തുല്യമാണെന്ന തിരിച്ചറിവിൽ കുയികൾ അങ്ങേയറ്റം ആശങ്കയിലായിരുന്നു.
പാണകളാണെങ്കിൽ, ഒരു സംഘർഷത്തിന്റെ പാതവെടിഞ്ഞ് കുയികളുമായി സമന്വയത്തിനു ശ്രമിക്കുന്നതിന്റെ ലക്ഷണങ്ങളും കണ്ടില്ല. മത്സരത്തിന്റെ ആ ഘട്ടത്തിൽ, അത്തരമൊരു നീക്കം അസാദ്ധ്യവും നിഷ്പ്രയോജനവുമായിരുന്നിരിക്കണം.
എന്തും സംഭവിക്കാവുന്ന സ്ഥിതി വിശേഷം!
എന്നാൽ...
അത്ഭുതകരമെന്നു പറയട്ടെ – ആ പ്രശ്നത്തേപ്പറ്റി പിന്നീടു വാർത്തകളൊന്നും വന്നില്ല!
അത് കെട്ടടങ്ങിയെന്നു തോന്നി.
മുമ്പത്തേതുപോലെ തന്നെ രൂക്ഷമായ ഒരു ഏറ്റുമുട്ടലിനോ മറ്റോ വീണ്ടും തിരികൊളുത്തിയേക്കുമായിരുന്ന മട്ടിൽ സംവരണപ്രശ്നം ഉയർത്തിക്കൊണ്ടുവന്ന പാണകൾ ആ വാദം ഉപേക്ഷിച്ചിരിക്കണം. ഭാഷാടിസ്ഥാനത്തിൽ മാത്രം തങ്ങളും സംവരണാർഹരാകുമെന്നും മറ്റുമുള്ള വിചിത്രവാദം ഉയർത്തുവാനായി അവരെ സംഘടിപ്പിച്ചവർക്കെതിരെ നടപടികൾ വേണമെന്ന കുയികളുടെ ആവശ്യം പരിഗണിക്കപ്പെടുകയും ചെയ്തിരിക്കണം. അങ്ങനെയോ മറ്റോ പ്രശ്നം അവസാനിച്ചിരിക്കണം.
അതു നന്നായി.
മാത്രവുമല്ല,
ചെറിയൊരു തീപ്പൊരി വീണാൽ കത്തുമായിരുന്ന ആ സന്ദർഭത്തിൽ ഏതെങ്കിലും “മത”ത്തിന്റെ വക്താക്കളോ മാവോയിസ്റ്റുകളേപ്പോലെയുള്ളവരോ ഒന്നും തീരെ ഇടപെട്ടതായും കണ്ടില്ല.
അതും വളരെ നന്നായി. അല്ലെങ്കിലും, ഗോത്രവർഗ്ഗക്കാരും പട്ടികജാതിക്കാരും തമ്മിലടിക്കുമ്പോൾ, മറ്റുള്ളവർക്കൊക്കെ അതിലെന്തു കാര്യം?
കൂടാതെ, ഈയൊരു പ്രശ്നത്തിൽ ആരും രാഷ്ട്രീയമുതലെടുപ്പിനു ശ്രമിച്ചുമില്ല. അതും നന്നായി.
എൻഡിഎ ഭരിക്കുന്ന സംസ്ഥാനമെന്ന നിലയിൽ ഒറീസയിലെ സർക്കാറിനെ ആക്രമിക്കാനുള്ള അവസരമുണ്ടായിരുന്നു. സംസ്ഥാനസർക്കാറിന്റെ പിടിപ്പുകേടാണെന്നൊക്കെപ്പറഞ്ഞ് മാദ്ധ്യമങ്ങൾക്ക് വസ്തുതകൾ മറച്ചുവച്ച് പതിവുമട്ടിൽ ആക്രോശിക്കുവാനുള്ള അവസരമുണ്ടായിരുന്നു. ആരും അതിനു തുനിഞ്ഞുകണ്ടില്ല.
ഇടതുപക്ഷാഭിമുഖ്യമുള്ളതായി അറിയപ്പെടുന്ന പത്രമാണ് “The Hindu”.
സംഘപരിവാർ പ്രസ്ഥാനങ്ങളെ അപകീർത്തിപ്പെടുത്തുവാനുദ്ദേശിച്ച് മുൻപേജിൽ പ്രധാനവാർത്തയായിത്തന്നെ പച്ചക്കള്ളമെഴുതിയതിന്റെ പേരിൽ പിന്നീടു പരസ്യമായി മാപ്പു പറയേണ്ടിവന്നിട്ടുള്ള ചരിത്രമാണ് അവരുടേത്.
അവരും ഇത്തവണ മര്യാദ പാലിച്ചു! ഒരു ഗിരിജന-ഹരിജന സംഘർഷത്തിൽ അനാവശ്യമായ നിറങ്ങൾ കലർത്താതെ പരമാവധി വസ്തുനിഷ്ഠമായി അവതരിപ്പിച്ചു.
ചുരുക്കത്തിൽ, മുമ്പത്തേതുപോലെ ഒരിക്കൽക്കൂടി മൂർച്ഛിച്ചു വന്ന കുയി-പാണ സംഘർഷം സമൂഹത്തിൽ വലിയ പരിക്കുകളൊന്നും അവശേഷിപ്പിക്കാതെ എങ്ങനെയോ ശുഭകരമായി അവസാനിച്ചുവെന്നു തോന്നി.
വളരെ വളരെ നന്നായി.
പക്ഷേ...
അതിന്റെ ആശ്വാസം രണ്ടു മാസങ്ങൾക്കപ്പുറം നീണ്ടില്ല. കന്ധമാൽ എന്ന അതേ സ്ഥലത്തു തന്നെ നിരാശാജനകമായ “
മറ്റൊരു പ്രശ്നം“ ഉടലെടുത്തു! അവിടെ വേറേ ചിലർ തമ്മിൽ സംഘർഷം ആരംഭിച്ചു!
7. ആദ്യകലാപം (2007 ഡിസംബർ)വളരെ വിഷമവും നിരാശയും തോന്നിച്ച ചില വാർത്തകളാണ് 2007 ഡിസംബർ അവസാനം മലയാള പത്രങ്ങളിൽ നിന്നു വായിക്കാൻ കഴിഞ്ഞത്.
ഒറീസയിലെ കന്ധമാലിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്കിടെ ചിലർ അക്രമം അഴിച്ചുവിടുന്നു!
പ്രത്യേകിച്ചു കാരണമൊന്നുമില്ല. ക്രിസ്തുമസൊന്നും പാടില്ല എന്നു പറഞ്ഞ് –ക്രിസ്ത്യാനികളെ തുരത്തുവാനോ മറ്റോ കലാപം “സംഘടിപ്പി“ച്ചിരിക്കുകയാണത്രേ.
കന്യാസ്ത്രീകളും കുട്ടികളും മറ്റും അക്രമികളെ ഭയന്ന് കാട്ടിൽക്കഴിയുന്നു!
പള്ളികൾ തച്ചുതകർക്കുന്നു! കത്തിക്കുന്നു!
രണ്ടുമൂന്നു പേർ കൊല്ലപ്പെടുകയും ചെയ്തിരിക്കുന്നു!!
കടുത്ത രോഷവും പ്രതിഷേധവും തോന്നി. ഒപ്പം നിരാശയും.
ഏറ്റവും വിഷമം തോന്നിയത് കലാപത്തിനു നേതൃത്വം കൊടുക്കുന്നത് ഒരു സ്വാമിയാണെന്നു കേട്ടപ്പോളാണ്. അതാരായിരിക്കും ആ സ്വാമി? അദ്ദേഹത്തിനെയൊക്കെ ആരാണു സ്വാമി എന്നു വിളിക്കുന്നത്? അവരെ വേണം ആദ്യം തല്ലാൻ.
കുയി / പാണ സംഘർഷം ഒതുങ്ങിയോ എന്ന് ഇനിയും ഉറപ്പില്ലാതിരിക്കെ, കൂനിന്മേൽ കുരു പോലെ അടുത്ത പ്രശ്നം! വേറേ രണ്ടു കൂട്ടർക്കിടയിലും പ്രശ്നം തുടങ്ങിയിരിക്കുന്നു.
കന്ധമാലിന് എന്തു പറ്റി? കടുത്ത നിരാശതോന്നി.
പക്ഷേ...
സകലപത്രങ്ങളും ആക്രോശിച്ചുകണ്ടത് “ ’
സംഘപരിവാർ’ കലാപമുണ്ടാക്കുന്നു - തികച്ചും
അകാരണമായി കലാപമുണ്ടാക്കുന്നു – ന്യൂനപക്ഷങ്ങളെ
മനപ്പൂർവ്വം ഉപദ്രവിക്കുന്നു” എന്നൊക്കെയാണ്.
മലയാളമാദ്ധ്യമങ്ങൾ മറച്ചുപിടിക്കുവാൻ മത്സരിക്കുന്ന എന്തോക്കെയോ ചിലതു സംഭവിച്ചിരിക്കുന്നു എന്നു വ്യക്തമായി. അത്തരം ഘട്ടങ്ങളിലാണ് “സംഘപരിവാറിന്റെ ന്യൂനപക്ഷവേട്ട” എന്നൊക്കെയുള്ള നിരർത്ഥകപ്രയോഗങ്ങൾ തുടരെത്തുടരെ ഉപയോഗിച്ചു കാണാറുള്ളത്.
എന്തുചെയ്യാനാണ് – ചില അന്ധവിശ്വാസങ്ങൾ ഉപേക്ഷിച്ചു കളയാം എന്നും, യാഥാർത്ഥ്യബോധത്തോടെ മാത്രം കാര്യങ്ങൾ വിശകലനം ചെയ്യാം എന്നും തീരുമാനമെടുത്തതിനു ശേഷം കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇത്തരം വാദങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം തികച്ചും അവിശ്വസനീയമാണ്!
മാത്രവുമല്ല - ഇത്തരം സന്ദർഭങ്ങളിൽ, ഏതൊക്കെ മാദ്ധ്യമങ്ങളിലെ എഴുത്തുകാരുടെ പേനകളിൽ ഏതൊക്കെ നിറമുള്ള മഷിയാണു കലരുക എന്നതേപ്പറ്റി എനിക്കു തരക്കേടില്ലാത്ത ബോദ്ധ്യവുമുണ്ട്.
ഇതൊന്നുമില്ലെങ്കിൽക്കൂടി –
സാമാന്യമായ യുക്തിബോധമുള്ള ഏതൊരാൾക്കും ഉള്ളിൽത്തോന്നേണ്ട ഒരു സംശയവും കൂടെ വന്നു.
ഒരു സ്ഥലത്ത് - പെട്ടെന്നൊരു ദിവസം – നിന്ന നിൽപ്പിൽ - കലാപമുണ്ടാകുക എന്നു വച്ചാൽ!!??
ഒന്നുമറിയാതെ വെറുതേ നിൽക്കുന്ന കുറേ പാവപ്പെട്ടവരെ കണ്ണുമടച്ച് ആക്രമിക്കൂ എന്ന് ആരെങ്കിലും പറഞ്ഞാൽ എത്ര പേർ അത് അന്ധമായി അനുസരിക്കും?
ഒരാൾ? പത്തുപേർ? – നൂറ് – അതോ ആയിരമോ?
ഒരു വാർത്തയ്ക്കിടയിൽ, ഒരു സ്ഥലത്തുമാത്രം അക്രമികൾ അയ്യായിരത്തിലധികമായിരുന്നുവെന്ന് പത്രങ്ങൾ എഴുതിക്കണ്ടു. അപ്പോൾ സ്വാഭാവികമായും അക്രമം പ്രവർത്തിച്ചവരുടെ മൊത്തം എണ്ണം വളരെയധികമാണെന്നർത്ഥം.
ഇത്രയുമധികം ആളുകളെ ഒരൊറ്റ സുപ്രഭാതത്തിൽ - സ്വിച്ചിട്ടാലെന്നതു പോലെ - തങ്ങളുടെ നിരപരാധികളായ അയൽക്കാർക്കെതിരെ തിരിയാൻ പ്രേരിപ്പിക്കുന്ന തരത്തിൽ ക്ഷണവേഗത്തിൽ മാനസികപരിവർത്തനം നടത്തിക്കാൻ ആരേക്കൊണ്ടു സാധിക്കും?
ഏതെങ്കിലും സംഘടന പോയിട്ട് മാന്ത്രികന്മാർ പോലും വിചാരിച്ചാൽ നടക്കാത്ത കാര്യമാണത്.
മതഭേദമൊന്നുമില്ലാതെ സകലദൈവങ്ങളും നേരിട്ടിറങ്ങി കൈകോർത്തുപിടിച്ച് കല്പനകൊടുത്താൽപ്പോലും അതു സാധിക്കുമോ?
സാമാന്യബുദ്ധി എന്തുകൊണ്ടോ അതു സമ്മതിച്ചുതരുന്നില്ല.
ഒരു വലിയ സമൂഹം ആളുകളെ ഒരുമിച്ചു പ്രകോപിപ്പിച്ചിട്ടുള്ള എന്തോ ഒരു വലിയ പ്രശ്നം അടുത്തിടെ ഉണ്ടായിട്ടുണ്ട്. ഉറപ്പ്!
ഇത് അതിന്റെ പ്രതികരണമാവാനേ വഴിയുള്ളൂ.
മാത്രവുമല്ല, വർഷങ്ങൾ നീണ്ട എതിർപ്പിന്റെയോ പരസ്പരസംഘർഷത്തിന്റെയോ ഒക്കെ പശ്ചാത്തലവും ക്ഷമകെടുന്ന മട്ടിലുള്ള സാഹചര്യവും ഉണ്ടായിരിക്കുകയും വേണം. ഇല്ലെങ്കിൽ ഇത്രയും ആളുകൾ വെറുതെയൊന്ന് ഒരുമിച്ചുകൂടുക എന്നതുപോലും അസംഭവ്യമാണ്.
എന്തൊക്കെയോ പശ്ചാത്തലത്തിൽ നടന്നിട്ടുണ്ടെന്നു തീർച്ചയാണ്.
മലയാളമാദ്ധ്യമങ്ങൾ എന്തിനോ അതെല്ലാം മറച്ചു പിടിക്കുകയാണ്.
അവർ പറയുന്നതൊന്നും കണ്ണുമടച്ച് വിശ്വസിക്കാൻ ഒരുക്കമല്ലെന്ന് ആദ്യം തന്നെ തീരുമാനിച്ചു. എന്നിട്ട്, എന്താണ് ഒറീസയിൽ യഥാർത്ഥത്തിൽ പ്രശ്നമെന്നതിന്റെ വിശദാംശങ്ങളറിയാൻ മറ്റ് ഇംഗ്ലീഷ് മാദ്ധ്യമങ്ങളും ദേശീയപത്രങ്ങളുമൊക്കെ അരിച്ചു പെറുക്കി നോക്കാനാരംഭിച്ചു.
‘സംഘപരിവാർ‘ എന്ന സംജ്ഞയ്ക്കുള്ളിൽ വരുന്ന ആരെയും തല്ലാൻ മാത്രം താല്പര്യം കാണിച്ചു കണ്ടിട്ടുള്ള IBN, NDTV, CNN തുടങ്ങിയവയെയൊക്കെത്തന്നെയാണ് കൂടുതലും ആശ്രയിച്ചത്.
പ്രതീക്ഷിച്ചതുപോലെ തന്നെ,
മലയാളപത്രങ്ങൾ നൽകിയതിൽ നിന്നു തികച്ചും വ്യത്യസ്തമായൊരു ചിത്രമാണ് അവിടെ നിന്നു ലഭിച്ചത് !.
ഇത്തവണ പക്ഷേ,
വാർത്തകളിലെ വൈരുദ്ധ്യം പതിവിലുമേറെ
ഞെട്ടിപ്പിക്കുന്നതായിരുന്നു!
പലയിടത്തു നിന്നും കിട്ടിയ വിവരങ്ങൾ വിശദമായി പരിശോധിച്ചതിൽ നിന്നു മനസ്സിലായ ചില കാര്യങ്ങൾ ചുവടെ.
- ‘അക്രമത്തിനു നേതൃത്വം കൊടുക്കുന്നയാൾ‘ എന്നു ചില മലയാളപത്രങ്ങൾ വിശേഷിപ്പിച്ച സ്വാമി ഒരു വൃദ്ധനാണ്. പ്രായം എൺപതിനു മുകളിൽ.
- ആ സമയത്ത് അദ്ദേഹം ആരെയെങ്കിലും ആക്രമിക്കുന്നതുപോയിട്ട് എഴുന്നേറ്റു നിൽക്കുകകൂടിയായിരുന്നില്ല. മറിച്ച്, തനിക്കു നേരേയുണ്ടായ ഒരു വധശ്രമത്തിൽനിന്നു രക്ഷപെട്ട് ആശുപത്രിയിൽക്കിടക്കുകയായിരുന്നു!
- സത്യത്തിൽ, അദ്ദേഹത്തിനു നേരെയുണ്ടായ ആ വധശ്രമത്തേത്തുടർന്നാണു താനും അക്രമങ്ങൾ അരങ്ങേറിയത്. (ഇതിന്റെയൊരു ചെറിയ സൂചനപോലും ആദ്യദിവസങ്ങളിൽ മലയാളപത്രങ്ങളിൽ ഉണ്ടായിരുന്നില്ല)
- മാത്രവുമല്ല - അത് പെട്ടെന്നു പൊട്ടിമുളച്ചൊരു ഹിന്ദു-ക്രിസ്ത്യൻ കലാപം പോലുമായിരുന്നില്ല – വർഷങ്ങളുടെ പഴക്കമുള്ളതും അടുത്തിടെ മൂർച്ഛിച്ചു നിന്നിരുന്നതുമായ കുയി-പാണ സംഘർഷത്തിന്റെ - തുടർച്ച മാത്ര മായിരുന്നു.
- കുയികളെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം ആരാധ്യനായൊരു വ്യക്തിയായിരുന്നു ആക്രമിക്കപ്പെട്ട വൃദ്ധസ്വാമി. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ കന്ധമാലിൽ പല ആശുപത്രികളും സ്കൂളുകളും മറ്റും സ്ഥാപിക്കുകയും കൃഷികാര്യങ്ങളിൽ സഹായിക്കുകയും ചെയ്ത് കുയികൾക്ക് ആരോഗ്യപരവും വിദ്യാഭ്യാസപരവും തൊഴിൽപരവുമായ പുരോഗതിയ്ക്ക് ഇടയാക്കിയ അദ്ദേഹം കുയിസമൂഹത്തിന്റെ വലിയൊരു ആശ്രയമായിരുന്നു.
- ഒരു സമുദായാചാര്യന്റെ സ്ഥാനം തന്നെയായിരുന്നു അദ്ദേഹത്തിന് കുയി സമൂഹം കല്പിച്ചു നൽകിയിരുന്നത്. അദ്ദേഹത്തിനു നേരെയുണ്ടായ ആക്രമണം കുയിസമൂഹത്തിനെതിരേ തന്നെയുള്ള ഒരു ആക്രമണമായാണു വീക്ഷിക്കപ്പെട്ടത്.
- സ്വാമി ലക്ഷ്മണാനന്ദ സരസ്വതി എന്നു പേരായ അദ്ദേഹത്തിന് നേരത്തേ തന്നെ വധഭീഷണി നിലവിലുണ്ട്. പാണകളുടെ ഭാഗത്തുനിന്നും പലതവണ വധശ്രമങ്ങൾ ഉണ്ടായിട്ടുമുണ്ട്. ഇത്തവണയും ആക്രമിച്ചത് പാണവിഭാഗത്തിൽപ്പെട്ടവരായിരുന്നു എന്നു വ്യക്തമായതോടെ കാര്യങ്ങൾ കൈവിട്ടുപോകുകയായിരുന്നു.
- ‘‘വി.എച്.പി.‘യാണ് സകലപ്രശ്നങ്ങൾക്കും പിന്നിൽ എന്ന മട്ടിലുള്ള മലയാളറിപ്പോർട്ടുകൾ നൂറുശതമാനം തെറ്റിദ്ധാരണാജനകമായിരുന്നു. ഹിന്ദുസമൂഹത്തിന്റെ ഭാഗമായ കുയികളുടെയിടയിൽ സ്വാഭാവികമായും വി.എച്.പി. പ്രവർത്തകരുമുണ്ട്. സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയ്ക്കും തീർച്ചയായും വി.എച്.പി. പശ്ചാത്തലമുണ്ട്. അതിലൊന്നും യാതൊരു അസ്വാഭാവികതയുമില്ല. എന്നാൽ, കുയികളുടെ വിവിധ ആവശ്യങ്ങൾക്കായി നിലകൊണ്ടതും സമരങ്ങൾ നയിച്ചതും പിന്നീട് പ്രശ്നങ്ങളുണ്ടായപ്പോൾ ഇടപെട്ടതുമെല്ലാം കുയി സമാജ സമന്വയ സമിതി (KSSS) ആണ്. Nikhil Utkal Kui Samaj (G. Udaygiri), Kui Kula Samiti (Baliguda), Kui Samaj Seva Samiti അങ്ങനെ ഒട്ടേറെ സംഘടനകളുടെ ഒരു കൂട്ടായ്മയാണ് KSSS. (അനവധി സമുദായസംഘടനകളുടെ കൂട്ടായ്മയിൽ അണിനിരക്കുന്നവർ മുഴുവൻ വി.എച്ച്.പി.യോ മറ്റോ പോലെ മറ്റേതെങ്കിലും ഒരൊറ്റ സംഘടനയുടെ കൂടി പ്രവർത്തകരായിരിക്കുമെന്ന അത്ഭുതകരമായ സാഹചര്യം ലോകത്തെവിടെയും നിലവിലുള്ളതായി കേട്ടിട്ടില്ല).
- “പാണകൾ“ എന്ന പട്ടികജാതി വിഭാഗം ഏതാണ്ടു മിക്കവാറും മതപരിവർത്തനം ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നവരാണ്.
(അതായത് – ഒരു പട്ടികവിഭാഗമെന്ന നിലയ്ക്കല്ലാതെ ഒരു മതസമൂഹമെന്ന ലേബലിൽത്തന്നെയാണ് അവരെ വിശേഷിപ്പിക്കേണ്ടതെന്നു തോന്നുന്നവർക്ക് ‘ക്രിസ്ത്യാനികൾ‘ എന്ന പദമുപയോഗിക്കേണ്ടി വരും. (മുമ്പു വായിച്ച വാർത്തകളിലൊക്കെ, അങ്ങനെ ചെയ്യുന്നതിനു പകരം ‘Pana harijans‘ എന്നു മാത്രമാണ് ‘The Hindu’ പോലുള്ള പത്രങ്ങൾ വിശേഷിപ്പിച്ചിരുന്നത്. ))
- കുയികൾ അഥവാ കന്ധകൾ എന്ന ഗിരിവർഗ്ഗ വിഭാഗത്തിലാകട്ടെ ഇനിയും മതപരിവർത്തനം അത്രകണ്ടു നടന്നു കഴിഞ്ഞിട്ടില്ല.
(മതസമൂഹമായി വിശേഷിപ്പിക്കപ്പെടുന്ന അവസരങ്ങളിൽ അവർ ‘ഹിന്ദുക്കൾ‘ എന്ന സംജ്ഞയ്ക്കുള്ളിൽ വരുന്നു.)
- അപ്പോൾ, മതപരിവർത്തനം ചെയ്യപ്പെട്ടവരായ പാണകളും അല്ലാത്തവരായ കുയികളും തമ്മിൽ നിരവധി കാര്യങ്ങളേച്ചൊല്ലി വർഷങ്ങൾക്കു മുമ്പു മുതൽക്കേ നിലനിന്നിരുന്ന പ്രശ്നങ്ങളുടെ ഏറ്റവും അവസാനത്തെ രൂപാന്തരമായിരുന്നു യഥാർത്ഥത്തിൽ അവിടെ കണ്ടത്.
- ക്രിസ്ത്യൻ മിഷണറിമാർക്കും അവർ നിയന്ത്രിച്ചിരുന്ന പാണവിഭാഗത്തിനും സ്ഥലത്തെ കോൺഗ്രസ് എം.പി.യുടെയും മറ്റും (പാണവിഭാഗത്തിൽത്തന്നെ പെട്ട രാധാകാന്ത് നായിക്) പിൻബലത്തിൽ ശക്തമായ രാഷ്ട്രീയസ്വാധീനമുണ്ടായിരുന്നത് പ്രശ്നങ്ങൾ സങ്കീർണ്ണമാക്കുകയും ചെയ്തിരുന്നു. പാണകൾക്കു മാത്രം പരമാവധി ആനുകൂല്യങ്ങൾ നേടിക്കൊടുക്കാനായി മിഷണറിമാരും രാഷ്ട്രീയക്കാരും മത്സരിക്കുന്നതായി കുയികൾ പലപ്പോഴായി പരാതിപ്പെട്ടിരുന്നു.
- ജാതി എന്ന സങ്കല്പം ഹിന്ദുസമൂഹത്തിൽ മാത്രമേയുള്ളൂവെന്നും, അതുമൂലമുള്ള വിവേചനങ്ങളൊക്കെ മതം മാറിയാൽ അവസാനിപ്പിച്ചുതരാം എന്നുമൊക്കെ വാഗ്ദാനം ചെയ്താണ് പലപ്പോഴും ആളുകളെ മതം മാറ്റുന്നത്. അപ്പോൾ, മതം മാറിക്കഴിയുമ്പോൾ സ്വാഭാവികമായും ജാതിയും നഷ്ടപ്പെടുമെന്നതിനാൽ ജാതിയെന്ന ഒറ്റ പരിഗണന മാത്രം അടിസ്ഥാനമാക്കി ഇപ്പോൾ നിലവിലുള്ള സംവരണാനുകൂല്യങ്ങളും അതോടൊപ്പം നഷ്ടമാകും. മതംമാറ്റത്തിന് പലരും വിമുഖത കാട്ടാനിടയാക്കുന്നൊരു കാരണം കൂടിയായിരുന്നു അത്. എന്നാൽ പട്ടികവർഗ്ഗമാണെങ്കിൽ ആ പ്രശ്നമില്ല. അക്കൂട്ടർക്കു നൽകുന്ന സംവരണത്തിന്റെ മാനദണ്ഡം ജാതിയല്ല എന്നതിനാൽ, അവർക്ക് മതത്തിനതീതമായി സംവരണം ലഭിക്കും. അപ്പോൾ, പാണകൾ പട്ടികജാതിയല്ല – വർഗ്ഗമാണ് എന്ന വാദം ഉയർത്തപ്പെട്ടതിനു പിന്നിൽ, മതംമാറ്റം മൂലമുണ്ടാകുന്ന ഒരു പ്രശ്നം പരിഹരിക്കാനുള്ള കുറുക്കുവഴി തേടുകയാണ് എന്നതു പകൽ പോലെ വ്യക്തമായി നിരീക്ഷിക്കപ്പെട്ടിരുന്നു.
- പാണകളെ പട്ടികവർഗ്ഗമായി പ്രഖ്യാപിക്കാൻ 1981-ൽ ഉണ്ടായ രാഷ്ട്രീയ നീക്കം - പല ഘട്ടങ്ങളിലായി ഗിരിവർഗ്ഗക്കാർ അതിനെ ചെറുത്തുപോന്നത് - 2002-ൽ പ്രസിഡന്റിന്റെ ഉത്തരവുണ്ടായതു തങ്ങൾക്കനുകൂലമാണെന്ന് പാണവിഭാഗം വാദിച്ചത് - 2007 സെപ്റ്റംബറിൽ പട്ടികജാതി/വർഗ്ഗ വികസന വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പാണവർഗ്ഗത്തിനു തിരിച്ചടിയായത് – പാണകളുടെ ഒരു സംഘടന നിയമനടപടികൾക്കു ശ്രമിച്ചത് - അങ്ങനെ പല സങ്കീർണ്ണഘടകങ്ങളും ഒത്തു ചേർന്ന ഒരു സാമൂഹ്യപരിസരത്തിലാണ് ഇത്തവണ സംഘർഷമുണ്ടായത്.
- രണ്ടോ മൂന്നോ ദിവസം മുമ്പായിരുന്നു അക്രമമുണ്ടായിരുന്നതെങ്കിൽ, ഒരു പക്ഷേ അതൊരു വർഗ്ഗീയകലാപമായിപ്പോലും വിശേഷിപ്പിക്കപ്പെടേണ്ടി വരുമായിരുന്നില്ല! എന്നാൽ - കൃത്യം ക്രിസ്തുമസിനോടനുബന്ധിച്ചു പ്രശ്നമുണ്ടായത് - ഒരു തർക്ക പ്രദേശത്ത് കമാനമുയർത്താൻ ശ്രമിച്ചതേച്ചൊല്ലി കശപിശയും സംഘർഷവുമുണ്ടായത് – അതിനിടെ വൃദ്ധസ്വാമി ആക്രമിക്കപ്പെട്ടത് – പിന്നീടുണ്ടായ പ്രശ്നങ്ങൾക്കിടെ ആരാധനാലയങ്ങൾ ആക്രമിക്കപ്പെട്ടത് – അങ്ങനെയങ്ങനെ – നിർഭാഗ്യകരമായ എല്ലാ കലാപങ്ങളിലേയും പോലെ - ചെറിയ ചെറിയ പ്രശ്നങ്ങൾ വളർന്നു വളർന്ന് വർഗ്ഗീയകലാപത്തിന്റെ രൂപം പ്രാപിക്കുകയായിരുന്നു.
- (സ്വാമിയ്ക്കെതിരെ വധശ്രമമുണ്ടായതിനെത്തുടർന്ന്) ഒരു കൂട്ടർ ഏകപക്ഷീയമായി അക്രമം നടത്തി എന്ന പ്രചാരണവും നൂറുശതമാനം തെറ്റായിരുന്നു. ഇരുപക്ഷത്തു നിന്നും അക്രമമുണ്ടായിരുന്നു.
- പാണകൾ (ക്രൈസ്തവർ?) വൻതോതിൽ അക്രമങ്ങളിൽ ഏർപ്പെട്ടിരുന്നു. അവർ തോക്കുകളും മറ്റും ഉപയോഗിച്ച് ആക്രമണം നടത്തിയത് അധികൃതരെ ഞെട്ടിച്ചിരുന്നു. പോലീസിനെതിരെ പോലും ആക്രമണമുണ്ടായി.
- കുയി വംശജരുടെ (ഹിന്ദുക്കൾ?) നൂറുകണക്കിന് വീടുകൾ തീവച്ചു നശിപ്പിക്കപ്പെട്ടിരുന്നു.
- “ക്രൈസ്തവർ” കാട്ടിൽക്കഴിയേണ്ടിവന്നു എന്നു മാത്രമായിരുന്നു മലയാളപത്രങ്ങളുടെ റിപ്പോർട്ടുകൾ. എന്നാൽ, നൂറുകണക്കിന് കുയികൾക്കും (ഹിന്ദുക്കൾ?) അതേ അവസ്ഥ നേരിടേണ്ടി വന്നിരുന്നു. Gadapur, Kitingia എന്നിവിടങ്ങളിലൊക്കെ കുയികൾ(ഹിന്ദുക്കൾ?)ക്ക് പാണകളെ (ക്രിസ്ത്യാനികളെ?) ഭയന്ന് കാട്ടിൽക്കഴിയേണ്ടി വന്നിരുന്നു.
- കുയികൾക്കു(ഹിന്ദുക്കൾക്ക്?) ഭൂരിപക്ഷമുള്ള സ്ഥലങ്ങളിലെ അഭയാർത്ഥിക്യാമ്പുകളിൽ പാണകളും(ക്രിസ്ത്യാനികൾ?), പാണകൾക്കു(ക്രിസ്ത്യാനികൾക്ക്) ഭ്രൂരിപക്ഷമുള്ളിടങ്ങളിലെ ക്യാമ്പുകളിൽ കുയികളു(ഹിന്ദുക്കളു)മായിരുന്നു കൂടുതലുമുള്ളത്.
- ഡിസംബർ മുപ്പതിന് എഴുപത് കുയി(ഹിന്ദു?)കുടുംബങ്ങൾ ചേർന്ന് മുഖ്യമന്ത്രിയ്ക്ക് കത്തെഴുതിയിരുന്നു. തങ്ങളെ വീടുകളിലേയ്ക്കു തിരിച്ചയച്ചാൽ പാണകൾ (ക്രിസ്ത്യാനികൾ?) തങ്ങളെ കൊല്ലുമെന്നും, കുറച്ചുകാലം കൂടി അഭയാർത്ഥിക്യാമ്പിൽ തങ്ങാൻ അനുവദിക്കണമെന്നുമായിരുന്നു കത്തിലെ ആവശ്യം.
- കുയികളുടെ ആക്രമണത്തിൽ തകർക്കപ്പെട്ട വീടുകളുടെ കൂട്ടത്തിൽ, പ്രാർത്ഥനാമന്ദിരങ്ങളാക്കി മാറ്റിയിരുന്ന ചിലതുണ്ടായിരുന്നത് ഒഴിവാക്കപ്പെട്ടിരുന്നില്ല. ആക്രമിക്കപ്പെട്ട മറ്റു സ്ഥാപനങ്ങളുടെ കൂട്ടത്തിൽ, പ്രത്യേകം നിർമ്മിക്കപ്പെട്ട ചില പള്ളികളും ഉൾപ്പെട്ടിരുന്നു താനും. മറുവശത്ത് അതുപോലെ തന്നെ പാണകളും വീടാക്രമണം മാത്രമല്ല നടത്തിയത്. കലാപത്തിനിടെ കുയികളുടെ അഞ്ചു ക്ഷേത്രങ്ങൾ തകർക്കപ്പെട്ടിരുന്നു.
Shiva temple - Brahmanigaon,
Hanuman temple - Jaleshpatta,
Temple of Goddess Dharani Penu – Tumudibandh
Shiva temple – Baliguda
Hanuman temple – Daringbadi
- ഏറ്റവും ശ്രദ്ധേയമായ കാര്യം, കല്ലേറിലും മറ്റുമായി കൊല്ലപ്പെട്ടവർ കുയികളാണ് (ഹിന്ദുക്കൾ?) എന്നതായിരുന്നു.
Khgeswar Mallik – Barakhamba village
Sethi Taili - Brahmanigaon village
- കുയി വംശജനായ (ഹിന്ദു?) ബിഖാരി ചരൺ സേഥി എന്നൊരാളെ, തോമസ് നായിക്ക് എന്നൊരാളുടെ നേതൃത്വത്തിലുള്ള ഒരു പറ്റം പാണകൾ (ക്രിസ്ത്യാനികൾ?) ഡീസലൊഴിച്ചു കത്തിച്ചിരുന്നു. പക്ഷേ അയാൾ പൊള്ളലുകളോടെ രക്ഷപെട്ടു.
- ആക്രമണങ്ങൾക്കിടെ പാണകൾ പലതവണ തോക്ക് ഉപയോഗിച്ചതായി ശ്രദ്ധയിൽപ്പെട്ടു. ക്രൈസ്തവർക്കെങ്ങനെ തോക്കും മറ്റു വെടിക്കോപ്പുകളും കിട്ടിയെന്ന് അന്വേഷിക്കണമെന്ന ആവശ്യമുയർന്നു.
- ‘ക്രിസ്ത്യാനികൾ‘ അക്രമത്തിൽ ഏർപ്പെട്ടുവെന്നു തെളിഞ്ഞതായി AICC (All India Christian Council) സെക്രട്ടറി ശ്രീ . ജോൺ ദയൽ പത്രസമ്മേളനത്തിൽ തുറന്നു സമ്മതിച്ചു (അദ്ദേഹത്തിനു വേണമെങ്കിൽ പാണകൾ എന്നു പറയാമായിരുന്നു). ബിഷപ് റാഫേൽ ചീനാത്തിനും അതു സമ്മതിക്കേണ്ടി വന്നു.
അങ്ങനെയങ്ങനെ ...
ചുരുക്കിപ്പറഞ്ഞാൽ,
വളരെ സങ്കീർണ്ണമായ സാമൂഹ്യചുറ്റുപാടിൽ, അനവധികാരണങ്ങളാൽ ഉണ്ടായ ഒരു പ്രശ്നത്തിന്റെ കേവലം ഒരു വശം മാത്രം തെരഞ്ഞെടുത്ത് പൊക്കിപ്പിടിക്കുകയും പരമാവധി പൊലിപ്പിച്ചു കാട്ടുകയുമാണു മലയാളമാദ്ധ്യമങ്ങൾ ചെയ്തത്.
കുയികൾ അക്രമത്തിലേർപ്പെട്ടതും പാണകളുടെ വീടുകളും പ്രാർത്ഥനാമന്ദിരങ്ങളുമൊക്കെ ആക്രമിക്കപ്പെട്ടതും ശരിയാണ്. പക്ഷേ മറുവശത്ത് അതുപോലെതന്നെ പരാമർശയോഗ്യമായ അനേകം വസ്തുതകളുള്ളതു സമ്പൂർണ്ണമായും മറച്ചുപിടിക്കുകയായിരുന്നു മാദ്ധ്യമങ്ങൾ.
വർഷങ്ങളായി നിലവിലുള്ളതും അടുത്തിടെ മൂർച്ഛിച്ചതുമായ കുയി/പാണ തർക്കത്തേപ്പറ്റിയോ - കുയികൾ ജീവനായിക്കരുതുന്നൊരാൾ പാണകളാൽ വീണ്ടും ആക്രമിക്കപ്പെട്ടതേപ്പറ്റിയോ - പാണകളും വൻതോതിൽ ആക്രമണങ്ങൾ നടത്തിയതേപ്പറ്റിയോ - ഒരക്ഷരം പോലും മിണ്ടാതെ, “സംഘപരിവാർ“ അകാരണമായി “ക്രിസ്ത്യാനികളെ“ ആക്രമിച്ചു - ആരാധനാലയങ്ങൾ തകർത്തു – ആളുകളെ കൊന്നു – എന്ന മട്ടിലൊക്കെ അവർ എഴുതിവിട്ടത് അങ്ങേയറ്റം തെറ്റിദ്ധാരണാജനകവും – ദുരുദ്ദേശപരവും – മാദ്ധ്യമധർമ്മങ്ങൾക്കു നിരക്കാത്തതുമായിരുന്നു. പതിവു പോലെ തന്നെ.
പത്രങ്ങളുടെ ഈയൊരു നഗ്നമായ വർഗ്ഗീയപക്ഷപാതം തിരിച്ചറിഞ്ഞുതുടങ്ങിയ ആദ്യദിവസങ്ങളിൽ, അവയിൽ ചിലതൊക്കെ തുറന്നു കാട്ടിക്കൊണ്ട് ഒരു പോസ്റ്റിട്ടിരുന്നു. ലിങ്ക് ഇവിടെ.
ഒറീസയിൽ (2007 ഡിസംബറിൽ) എന്താണു സംഭവിച്ചത്?മലയാളത്തിലുള്ള ആ പോസ്റ്റ് വായിച്ചിട്ടുണ്ടാകുക കേവലം അഞ്ഞൂറോ ആയിരമോ പേർ.
എന്നാൽ...
ഇന്ത്യയിലെ “ഹിന്ദുക്കൾ“ നിരപരാധികളായ “ക്രിസ്ത്യാനികളെ“ കൊന്നൊടുക്കുന്നു എന്നു മറ്റും ഇംഗ്ലീഷിൽ പ്രചരിച്ച – നൂറുശതമാനം തെറ്റിദ്ധാരണാജനകമായ -വാർത്തകളും അനുബന്ധനുണകളും മറ്റും വായിച്ചു വിശ്വസിച്ചിട്ടുണ്ടാകാവുന്ന വിദേശികളുടെയും മറ്റും എണ്ണമെത്ര?
യാഥാർത്ഥ്യങ്ങളേക്കുറിച്ച് യാതൊന്നുമറിയാതെ, “സംഘപരിവാർ ന്യൂനപക്ഷങ്ങളെ ഉൻമൂലനം ചെയ്യാൻ നടക്കുകയാണ് ” എന്നും മറ്റുമുള്ള പച്ചക്കള്ളങ്ങൾ കേട്ട് വികാരം കൊള്ളാനിടയായ പാവങ്ങളുടെ എണ്ണം?
ലക്ഷങ്ങൾ? അതോ - അതിലുമപ്പുറം?
8. ആദ്യകലാപത്തിനു ശേഷമുള്ള ചില മാസങ്ങൾ (2008 ആഗസ്റ്റ് വരെ) എന്തായാലും, ഡിസംബറിലെ കലാപത്തീ നാലഞ്ചു ദിവസങ്ങൾക്കുള്ളിൽത്തന്നെ കെട്ടടങ്ങി. അതു നന്നായി.
ആദ്യത്തെ ആവേശം അടങ്ങിക്കഴിഞ്ഞസ്ഥിതിയ്ക്ക് ഇനിയെങ്കിലും ആളുകൾ സത്യം കൂടി പറഞ്ഞുതുടങ്ങുമോ എന്നറിയാൻ ആകാംക്ഷ തോന്നി.
മലയാളപത്രങ്ങൾ വൈകിയാണെങ്കിലും യാഥാർത്ഥ്യങ്ങൾ കുറച്ചെങ്കിലും പ്രസിദ്ധീകരിക്കുമോ എന്നറിയാൻ ആകാംക്ഷയോടെ മാദ്ധ്യമനിരീക്ഷണം തുടർന്നു.
അന്നൊക്കെ ഒറീസയിൽ എന്തുനടന്നാലും അത് ചെയ്തത് ‘വി.എച്.പി.‘ക്കാരാണെന്നായിരുന്നു മലയാളപത്രങ്ങളുടെ നിലപാട്.
സർവ്വത്ര ആക്രമണങ്ങൾക്കും പിന്നിൽ വി.എച്.പി.
വീടോ ആരാധാനാകേന്ദ്രമോ കത്തിച്ചാൽ അതു വി.എച്.പി..
ഗതാഗതം തടസ്സപ്പെടുത്താൻ വഴിയിൽ മരം മുറിച്ചിട്ടാൽ അതും വി.എച്.പി.!
കന്ധമാലിലെ ഗിരിവർഗ്ഗക്കാരും മറ്റുള്ളവരും ഒന്നടങ്കം (കുയി/പാണ വ്യത്യാസമില്ലാതെ എല്ലാവരും) ഒരൊറ്റ ദിവസം കൊണ്ട് വി.എച്.പി.ക്കാരായി മാറിയിരിക്കുന്നുവല്ലോ എന്നു തോന്നിപ്പോയി.അങ്ങനെയെങ്കിൽ, നൊടിനേരം കൊണ്ടു പൂർത്തിയായ അംഗത്വവിതരണം ഒരു ചരിത്രസംഭവമായിരിക്കേണ്ടതല്ലേ?
അത്ഭുതകരമായിരിക്കുന്നു!
ഈയൊരു ചോദ്യം ചിന്താശേഷിയുള്ള ആരെങ്കിലും ഈ പത്രക്കാരോടു ചോദിക്കാതിരിക്കുമോ എന്നും തോന്നി.
അതിനുത്തരം കിട്ടിയത് ഒരു ‘ദീപിക വാർത്ത‘ കണ്ടപ്പോളാണ്.
ന്യൂനപക്ഷക്കമ്മീഷന്റെ അഭിപ്രായമടങ്ങുന്ന ആദ്യത്തെ വാർത്ത!
അതുവരെ പറഞ്ഞുകൊണ്ടിരുന്നതിൽ നിന്നു പിന്നോക്കം പോയിട്ട് - കലാപം നടത്തിയതു വി.എച്..പി.യല്ല എന്നു സൂചിപ്പിക്കാനെങ്കിലും തയ്യാറായ - ആദ്യത്തെ വാചകം! അതും ഒരു ന്യൂനപക്ഷക്കമ്മീഷൻ അംഗത്തിന്റെ അഭിപ്രായമായി – അതും ദീപികയിൽത്തന്നെ!
കലാപത്തിന്റെ “
പിന്നിൽ പ്രവർത്തിച്ചത് ” വിശ്വഹിന്ദുപരിഷത്താണെങ്കിലും, ആരാണതു “
നടപ്പാക്കിയ”തെന്നു വ്യക്തമല്ലത്രേ!
അതു വളരെ കൌതുകകരമായിത്തോന്നി. അപ്പോൾ - ഈ നിമിഷം വരെ എല്ലാവരും പറഞ്ഞുകൊണ്ടിരുന്നതോ?
‘വി.എച്.പി.‘ക്കാർ കലാപം നടത്തുന്നു എന്നായിരുന്നല്ലോ ഇതുവരെ പ്രചരിപ്പിച്ചിരുന്നത്! ഇതുവരെ “മുന്നിൽ“ നിന്നവർ ഇപ്പോൾ ഒറ്റയടിക്കു “പിന്നി“ലായിപ്പോയതെന്താണ്?
(ചിത്രത്തിൽ ക്ലിക്കു ചെയ്താൽ മറ്റൊരു വിൻഡോയിൽ വലുതായി തുറന്നു വരും)

സാധാരണഗതിയിലാണെങ്കിൽ നേരേ തിരിച്ചാണു സംഭവിക്കുക. “ആസൂത്രണം” കണ്ടുപിടിക്കാനാണു ബുദ്ധിമുട്ട്. അവരുടെ ചെയ്തി ആരുടെയും കണ്മുന്നിൽ വച്ചായിരിക്കണമെന്നില്ലല്ലോ.
പക്ഷേ കലാപം “നടപ്പാക്കുന്ന”താരാണെന്നറിയാൻ എത്ര എളുപ്പമാണ് !
അതൊക്കെ ഗ്രാമപ്രദേശങ്ങളല്ലേ? ഗതാഗതം തടസ്സപ്പെടുത്തിയിരുന്നതിനാൽ പുറത്തു നിന്നും ആർക്കും പ്രവേശിക്കാനും കഴിഞ്ഞിട്ടില്ല. അപ്പോൾ, പട്ടാപ്പകൽ തെരുവിലിറങ്ങി അക്രമം കാണിച്ച ഗ്രാമവാസികൾ ആരൊക്കെയാണെന്നറിയാൻ അവിടുത്തുകാരോടു നേരിട്ടു ചോദിച്ചാൽ മതിയല്ലോ. അക്രമത്തിനിരയായവരോടു ചോദിച്ചാൽ, അവർക്ക് ഒന്നും ഒളിപ്പിക്കാനുണ്ടാവില്ലല്ലോ.
അതാരാണെന്ന് അറിയില്ലത്രേ!
അപ്പോൾ - സംഗതിയിതാണ്. കന്ധമാലിലെ ഗിരിവർഗ്ഗക്കാരും പരിവർത്തിതരായ പട്ടികജാതിക്കാരും തമ്മിലുണ്ടായ ഒരു സംഘട്ടനത്തെ, “വി.എച്.പി.”ക്കാർ അകാരണമായും ഏകപക്ഷീയമായും നടപ്പാക്കിയ ഒരു അക്രമം എന്ന് ഇനിയും വിശേഷിപ്പിച്ചുകൊണ്ടിരുന്നാൽ വിവരമുള്ളവർ കേട്ടുനിൽക്കുന്നതിന് ഒരു പരിധിയൊക്കെയുണ്ടെന്ന് ന്യൂനപക്ഷക്കമ്മീഷനു മനസ്സിലായിത്തുടങ്ങിയിരിക്കുന്നു.
മാദ്ധ്യമങ്ങളുടെ മട്ടിൽ തരം താഴാൻ തങ്ങൾക്കു പറ്റില്ലെന്ന തിരിച്ചറിവ് അവർക്കുണ്ടായിരിക്കുന്നു.
അപ്പോളവർ ബുദ്ധിപരമായി പ്ലേറ്റു മാറ്റിക്കൊണ്ട് – “ആസൂത്രണ”ത്തിന്റെ ഉത്തരവാദിത്തം മാത്രം വി.എച്.പി.ക്കു നൽകിയിരിക്കുകയാണ്. നടപ്പാക്കിയതിന്റെ കുറ്റം എടുത്തു മാറ്റിയിരിക്കുന്നു. അതു വി.എച്.പി.യല്ലത്രേ. പിന്നെയാരാണ്? ആവോ – ഞങ്ങൾ കണ്ടില്ല! കാരണം - ആക്രമിച്ചവർ “മുന്നി”ലാണല്ലോ നിന്നത്. “പിന്നിൽ” നിന്നവരെ വ്യക്തമായി കാണുകയും ചെയ്തു!
ഇങ്ങനെ ചില തിരിച്ചറിവുകൾ ഉണ്ടായി എന്നതു ശരിയാണ് – പക്ഷേ ഞങ്ങൾ ചമ്മിയിട്ടൊന്നുമില്ല – “
എന്തായാലും”, ക്രൈസ്തവരെ ലക്ഷ്യമിട്ട് മുൻകൂട്ടി ആസൂത്രണം ചെയ്തതായിരുന്നു അത് - എന്ന് പെട്ടെന്നു തന്നെ
കൂട്ടിച്ചേർത്തിട്ടുമുണ്ട്.
ഏതെങ്കിലുമൊരു “പക്ഷ”ത്തിനുവേണ്ടിയുള്ള കമ്മീഷനാകുമ്പോൾ, പക്ഷം പിടിച്ചില്ലെങ്കിൽപ്പിന്നെ അത് കൃത്യനിർവഹണത്തിലുള്ള വീഴ്ചയായി വ്യാഖ്യാനിക്കപ്പെട്ടേക്കുമോ എന്നവർ ഭയന്നിരിക്കണം.
എന്തായാലും, കൂടുതൽ വാർത്തകൾക്കായി കാത്തിരിക്കാൻ അതു പ്രേരണയായി.
ന്യൂനപക്ഷക്കമ്മീഷന്റെ അന്വേഷണത്തിനിടെ എന്തൊക്കെയാണവർ കണ്ടെത്തുക – അതിൽത്തന്നെ എന്തൊക്കെയാണവർ തുറന്നു പറയാൻ തയ്യാറാകുക – എന്നൊക്കെയറിയാൻ ആകാംക്ഷയോടെ വിണ്ടും കാത്തിരുന്നു.
അപ്പോളതാ അടുത്ത വാർത്ത വരുന്നു!
യാഥാർത്ഥ്യങ്ങളോട് കൂടുതൽ അടുക്കുന്തോറും, മാദ്ധ്യമങ്ങളുടെ നിലപാടിനോട് കൂടുതൽക്കൂടുതൽ അകന്നു നിൽക്കേണ്ടി വരുന്ന ന്യൂനപക്ഷക്കമ്മീഷൻ!
പട്ടികജാതി-വർഗ്ഗ-ദലിത്പ്രശ്നങ്ങളൊക്കെയാണ് അക്രമത്തിൽ കലാശിച്ചതെന്ന
വാദം ഞങ്ങൾ
തള്ളുന്നു. അതേ സമയം തന്നെ, കുയികളും പാണകളും തമ്മിലുള്ള ഭിന്നത അക്രമങ്ങൾക്കുള്ള
“ഒരു” കാരണമാണെന്ന് “സമ്മതിക്കുക”യും ചെയ്യുന്നു!

അപ്പോൾ, പത്രങ്ങൾ പറയുന്നതുപോലെ, സംഘപരിവാർ “അകാരണമായി“ കലാപം “സംഘടിപ്പിച്ച“താണ് എന്നു നൂറുശതമാനം തറപ്പിച്ചങ്ങു പറയാനാവില്ലെന്ന്!
ചെറുതായിട്ടെങ്കിലും, വേറേ “ഒരു കാരണം“ കൂടിയെങ്കിലും ഉണ്ട്.
അങ്ങനെ, “ഒരു”കാരണമാണെന്നെങ്കിലും
“സമ്മതി”ച്ചത്, മാദ്ധ്യമങ്ങളുടെ “സംഘപരിവാർ കലാപവാദ”ത്തിൽ നിന്ന് കാതങ്ങൾ പുറകോട്ടു പോക്കാണ്. ഇവരിങ്ങനെ എത്രദൂരം പിറകോട്ടുപോകുമെന്നും ഒടുവിൽ എവിടെച്ചെന്നു നിൽക്കുമെന്നുമറിയാൻ തിടുക്കമായി.
ന്യൂനപക്ഷക്കമ്മീഷന്റെ അന്തിമ റിപ്പോർട്ടു വരാൻ കാത്തുകാത്തിരുന്നു.
ഒടുവിൽ അതു തയ്യാറായി.
കഴിയുന്നതും പെട്ടെന്ന് അതു സംഘടിപ്പിച്ചു വായിച്ചു.
നോക്കിയപ്പോൾ അതാ – തങ്ങൾക്കുണ്ടായ തിരിച്ചറിവിനേക്കുറിച്ച് ഏറ്റുപറഞ്ഞുകൊണ്ടാണ് അവർ റിപ്പോർട്ട് ആരംഭിച്ചിരിക്കുന്നതു തന്നെ!
രണ്ടാമത്തെ വരി തുടങ്ങുന്നതു തന്നെ ഇങ്ങനെയാണ്.
The reasons for the outbreak of violence on the eve of Christmas are far more varied than was apparent from media reports
മാദ്ധ്യമങ്ങളിൽ നിന്നു മനസ്സിലായിരുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായ കാരണങ്ങളാലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത് എന്ന സൂചന!
ഒരു മാദ്ധ്യമനിരീക്ഷകനെന്ന നിലയിലുള്ള മുന്നനുഭവങ്ങൾ മൂലമായിരിക്കണം - അതല്ലെങ്കിൽ, ‘എത്രയോ നാളുകൾക്കു മുമ്പേ ഇങ്ങുദൂരെ കേരളത്തിലിരുന്നു ഞാനിതു പറഞ്ഞതായിരുന്നില്ലേ‘ എന്ന അഹങ്കാരം കൊണ്ടാവണം - എനിക്കു പൊട്ടിച്ചിരിക്കാനാണു തോന്നിയത്.
ഇവരിതൊക്കെ ഇപ്പോളാണോ മനസ്സിലാക്കുന്നത്? ‘മീഡിയാ ബയാസ് ‘ അഥവാ ‘മാദ്ധ്യമപക്ഷപാതം’, വാർത്താതമസ്ക്കരണം - ഇതേപ്പറ്റിയൊന്നും ഇവരിതുവരെ കേട്ടിട്ടുപോലുമില്ലെന്നു വരുമോ!!! സംഘപരിവാർ പ്രസ്ഥാനങ്ങളേപ്പറ്റി മാദ്ധ്യമങ്ങളിലൂടെ മാത്രം അറിയാൻ ശ്രമിച്ചാൽ ലഭിക്കുന്നത് നിറം പിടിപ്പിച്ച കുറേ വാർത്തകളും അസംബന്ധപ്രചാരണങ്ങളും മാത്രമായിരിക്കുമെന്നത് ഇവർക്കിതുവരെ അറിയില്ലെന്നു വരുമോ?
‘ബ്ലോഗുകൾ എന്നതും ഒരു മാദ്ധ്യമം തന്നെയാണെ‘ന്നും, ‘മറ്റു മാദ്ധ്യമഭീമന്മാരുടെ നുണകൾ തുറന്നു കാട്ടാറുള്ള ഏതെങ്കിലും ബ്ലോഗുകൾ കൂടി വായിക്കുന്നതു ശീലമാക്കൂ‘ എന്നും അവരോട് ഉപദേശിക്കുവാനും തോന്നിപ്പോയി.
റിപ്പോർട്ടിന്റെ ഉൾപ്പേജുകളിലേക്കു കടന്നു.
‘എന്താണു പ്രശ്ന‘മെന്നു പരിശോധിക്കുന്നതിനു പകരം, ‘സംഘപരിവാറിന് പ്രശ്നത്തിൽ എന്താണു പങ്ക് ‘ എന്നാണവർ അന്വേഷിച്ചതെന്നു തോന്നിപ്പിക്കുന്ന റിപ്പോർട്ട്.
പക്ഷേ – ഉള്ളതു പറയണമല്ലോ – തങ്ങൾ കണ്ടെത്തിയതു വെട്ടിത്തുറന്നു പറയാൻ അവർ മടിച്ചിട്ടില്ല! “ഒരു കാരണ“മായിട്ടല്ല – ഒന്നാമത്തെ കാരണമായിത്തന്നെ പറഞ്ഞിരിക്കുന്നതെന്താണ് എന്നതു പ്രത്യേകം ശ്രദ്ധിച്ചു.
‘അജിറ്റേഷ‘നും ‘വയലൻ‘സിനുമൊക്കെ ‘ഇൻ പാർട്ട് ’ ആയെങ്കിലും കാരണമായത് “ലോംഗ് സിമ്മെറിംഗ് കോന്ധ് / പാണ കോൺഫ്ലിക്റ്റ് ” തന്നെയാണ് എന്നു വ്യക്തമായിത്തന്നെ എഴുതി വച്ചിരിക്കുന്നു. ആദ്യം തന്നെ!
അപ്പോൾ, “വാട്ട് എബൌട്ട് ദ സോ കോൾഡ് പരിവാർ? ഐ മീൻ... സംഘ്പരിവാർ?
അതു ശരി- അപ്പോൾ ന്യൂനപക്ഷക്കമ്മീഷൻ മാദ്ധ്യമങ്ങളേപ്പോലെ അന്ധന്മാരുടെ സംഘടനയല്ല!
തങ്ങളുടെ നിരക്ഷരതയും മറ്റും മുതലെടുത്ത് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ തങ്ങൾക്കു പാണകൾ സൃഷ്ടിക്കുന്നതായുള്ള കുയികളുടെ പരാതിയേപ്പറ്റിയാണ് റിപ്പോർട്ടിൽ തുടർന്നു പറയുന്നത്.

അപ്പോൾ സംഘപരിവാർ?
അവരേക്കുറിച്ച് മിണ്ടിയിട്ടേയില്ലെന്നാണോ?
അല്ലല്ലോ. തുടർന്നു പറയുന്നതു സംഘപരിവാറിനേപ്പറ്റിത്തന്നെ. രണ്ടാമതു പറഞ്ഞെന്നുവച്ച് പ്രാധാന്യം കുറച്ചുകാണരുതേ എന്ന അപേക്ഷയോടെ.
അപ്പോൾ, ആദിവാസികളെ മതപരിവർത്തനം ചെയ്യിക്കുന്നതിനെതിരെ ചില സംഘപരിവാർ സംഘടനകൾ പ്രചാരണം നടത്തുന്നു എന്നു മനസ്സിലായി. പക്ഷേ (നിർഭാഗ്യവശാൽ?), അവർ ആരെയെങ്കിലും തല്ലുകയോ കൊല്ലുകയോ ചെയ്യുന്നതിനു പകരം, ആദിവാസികൾക്കു വിദ്യാഭ്യാസം കൊടുക്കുവാൻ ശ്രമിക്കുന്നതായാണ് മനസ്സിലാകുന്നത്! പള്ളിക്കൂടങ്ങളും മറ്റും സ്ഥാപിച്ചുനൽകുന്നു!
തങ്ങളുടെ നിരക്ഷരത മറ്റുള്ളവർ ചൂഷണം ചെയ്യുന്നതായി കുയികൾക്കു പരാതിയുണ്ടെന്നാണ് ഇതിനു തൊട്ടുമുമ്പു വായിച്ചത്. അപ്പോൾപ്പിന്നെ അവർക്കു വിദ്യാഭ്യാസം കൊടുക്കാനായി സ്കൂളുകളും മറ്റും സ്ഥാപിച്ച സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയെ അവർ ജീവനു തുല്യം സ്നേഹിക്കുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല എന്നു തോന്നി.
റിപ്പോർട്ട് ഇതുവരെ വായിച്ചതു വച്ചു നോക്കുമ്പോൾ, സംഘപരിവാറിനെ കുറ്റപ്പെടുത്തുന്നതായി ഒന്നും കണ്ടില്ല!
“ന്യൂനപക്ഷക്കമ്മീഷനിലും സംഘപരിവാർ നുഴഞ്ഞുകയറി“ എന്നെങ്ങാനും ഒരു ആരോപണം വന്നേക്കുമോ എന്നു വിചാരിച്ചു പോയി. പാർലമെന്റ് ആക്രമണം നടത്തിയതും കാർഗിലിൽ ഇന്ത്യൻ സേനയ്ക്കെതിരെ യുദ്ധം ചെയ്തതും പോലും സംഘപരിവാറാണെന്നു(!!!!!!) വാദിയ്ക്കാൻ മടികാണിക്കാതിരുന്ന അത്ഭുതപ്രതിഭകളുള്ള നാടാണ്. എന്തും സംഭവിക്കാം.
തുടർന്നു വായിച്ചു.
ദൈവാധീനം! അങ്ങനെയൊരു പ്രശ്നമില്ല. കമ്മീഷൻ റിപ്പോർട്ടിൽ സംഘപരിവാറിനെ വിമർശിക്കാതെയുമില്ല!
പക്ഷേ അപ്പോളും സംഘപരിവാറാണ് കലാപം നടത്തിയതെന്നോ പിന്നിൽ പ്രവർത്തിച്ചതെന്നോ പറഞ്ഞിട്ടില്ല!
മതപരിവർത്തനത്തെ എതിർത്തുകൊണ്ടുള്ള അവരുടെ പ്രചാരണം ശുദ്ധ അനാവശ്യവും – ഒഴിവാക്കപ്പെടേണ്ടതുമാണെന്നാണ് കമ്മീഷൻ നിലപാട്.
അത് പരോക്ഷമായി പ്രശ്നങ്ങളിലേയ്ക്ക് എത്തിയ്ക്കുന്നുവെന്നാണ് ആരോപണം.
അതേസമയം തന്നെ മതപരിവർത്തനത്തിന്റെ തോത് വളരെ വലുതാണെന്നു തുറന്നംഗീകരിക്കുന്നുമുണ്ട്!
മതപരിവർത്തനത്തെ എതിർത്തുകൊണ്ടുള്ള ഏതൊരു വാദവും അടിസ്ഥാനരഹിതമാണെന്നും, അത് ക്രൈസ്തവസമൂഹത്തേക്കുറിച്ച് മുൻവിധിയും സംശയങ്ങളും ഉണ്ടാകാനിടയാക്കിയിട്ടുണ്ടെന്നും, ജനങ്ങളിൽ (ക്രൈസ്തവരേക്കുറിച്ച്) ഉണ്ടായിട്ടുള്ള ഭയം നീക്കിക്കിട്ടുന്നതിന് സർക്കാർ ധവളപത്രമിറക്കണം എന്നുമൊക്കെ പിന്നാലെ പറഞ്ഞിട്ടുണ്ട്.
‘പരിവർത്തനം‘ (conversion) എന്നു പറയുന്നതിനു പകരം ‘പരിവർത്തനപ്രശ്നം‘ (conversion issue) എന്നു കമ്മീഷൻ അറിയാതെ പ്രയോഗിച്ചുപോയിട്ടുമുണ്ട്. മനസ്സിലുള്ളത് അറിയാതെ പുറത്തുവന്നതുപോലെ.
എന്തായാലും, മാദ്ധ്യമങ്ങൾ നടത്തിയ സർവ്വത്ര നുണപ്രചാരണങ്ങളുടെയും മുനയൊടിക്കുന്നതായിരുന്നു ആ റിപ്പോർട്ട് എന്ന കാര്യത്തിൽ, കമ്മീഷനെ അഭിനന്ദിക്കാതെ വയ്യ. സത്യത്തിനൊപ്പം നിൽക്കാൻ അവർ തയ്യാറായി. അല്ലെങ്കിൽ നിർബന്ധിതരായി.
കുയി-പാണ സംഘർഷത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെന്നും, പതിനാലു വർഷം മുമ്പും വലിയ ഏറ്റുമുട്ടലുകൾ നടന്നിട്ടുണ്ടെന്നും ന്യൂനപക്ഷക്കമ്മീഷൻ തുറന്നംഗീകരിക്കുന്ന ഒരു ഭാഗമുണ്ട്. ഒരു കലാപകാലത്ത് മാദ്ധ്യമങ്ങൾ തരാതരം പോലെ വാർത്തകൾ വളച്ചൊടിക്കുകയും ആരെങ്കിലുമൊക്കെ പറയുന്നത് അതേപറ്റി പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതിന്റെ ഭീതിദമായൊരു ചിത്രവും അവിടെ നിന്നു കിട്ടും.
“പള്ളി തകർക്കുന്നത്“ റിപ്പോർട്ടു ചെയ്യാൻ ചെല്ലുന്ന മാദ്ധ്യമപ്രവർത്തകരെയും പോലീസിനെയുമൊക്കെ തടയാൻ “വി.എച്.പി.ക്കാർ“ വഴി നീളെ മരം മുറിച്ചിട്ട് റോഡു തടസ്സപ്പെടുത്തി എന്നൊക്കെയായിരുന്നു മാദ്ധ്യമങ്ങൾ ആക്രോശിച്ചുകൊണ്ടിരുന്നത്. എന്നാൽ, എന്തായിരുന്നു യാഥാർത്ഥ്യമെന്ന് കമ്മീഷൻ കണ്ടെത്തിയത് ഇങ്ങനെ.
കേമമായി!
കന്ധമാലിൽ എന്തു നടക്കുന്നു – മലയാളികൾ അതൊക്കെ എങ്ങനെ മനസ്സിലാക്കുന്നു!
ഇരുളും വെളിച്ചവും പോലുള്ള വൈരുദ്ധ്യങ്ങൾ എത്രയെത്ര!!!
എപ്പോൾ വേണമെങ്കിലും കൈവിട്ടുപോകാമെന്ന നിലയിൽ നിന്നിരുന്ന കുയി/പാണ സംഘർഷം ഡിസംബറിൽ നേരിട്ടുള്ള ആക്രമണത്തിലെത്തിയതിന്റെ യഥാർത്ഥ കാരണം, കുയികൾ ആരാധ്യനായിക്കണ്ടിരുന്നൊരാളെ പാണകൾ ആക്രമിച്ചതാണ് എന്നു വളരെ വ്യക്തമായിത്തന്നെ പറഞ്ഞിട്ടുമുണ്ട് കമ്മീഷൻ.
ഒരു തർക്കസ്ഥലത്ത് കമാനമുയർത്താനുള്ള ശ്രമമുണ്ടായത് – കുയികൾ അതിനെ എതിർക്കാൻ ശ്രമിച്ചപ്പോൾ സംഘർഷമുണ്ടായത് - അങ്ങനെ, പലയിടങ്ങളിലായി വായിച്ചിരുന്നുവെങ്കിലും ഉറപ്പില്ലാതിരുന്ന പലകാര്യങ്ങളും ന്യൂനപക്ഷക്കമ്മീഷൻ റിപ്പോർട്ടിൽ അതേപടി ആവർത്തിച്ചിരിക്കുന്നതായും കണ്ടു.
അപ്പോൾ, മലയാളപത്രങ്ങൾ എഴുതാതിരുന്നതും മറ്റുള്ളവർ എഴുതിയതുമായ കാര്യങ്ങളൊക്കെത്തന്നെയാണു കമ്മീഷനും പറഞ്ഞിരിക്കുന്നത്.
പിന്നീട്, ‘ന്യൂനപക്ഷങ്ങൾ‘ക്കെതിരെയുണ്ടായ അക്രമങ്ങൾ “ആസൂത്രിത”മായിരുന്നില്ലേ എന്ന് ഒന്നിൽക്കൂടുതൽ തവണ സംശയം പ്രകടിപ്പിച്ചിരിക്കുന്ന കമ്മീഷനാവട്ടെ കുയികളേക്കുറിച്ചു പറഞ്ഞിട്ടുള്ളതല്ലാതെ വി.എച്.പി.യോ മറ്റോ പോലുള്ള സംഘടനകളാണ് അതു ചെയ്തതെന്നൊന്നും സൂചിപ്പിച്ചിട്ടു പോലുമില്ല. അപ്പോൾ, മാതൃഭൂമി വാർത്തയിൽക്കണ്ട നിലപാടിൽ നിന്നു പിന്നെയും പിറകോട്ടു പോയി എന്നർത്ഥം.
അതായത് – ആദ്യം മുന്നിലും പിന്നിലും വി.എച്.പി.യായിരുന്നു. പിന്നെ, വി.എച്.പി. “പിന്നിൽ“ മാത്രമായി.(മുന്നിൽ മറ്റാരോ അജ്ഞാതരും). ഇപ്പോളിതാ പിന്നിലും ആരാണെന്നറിയില്ല!
‘സംഘപരിവാറാണ് സകല അക്രമങ്ങൾക്കും പിന്നിൽ - അവർ ചുമ്മാ ന്യൂനപക്ഷങ്ങളെ ആക്രമിച്ചതാണ് ‘ എന്നു സ്ഥാപിക്കാതെ അന്വേഷണറിപ്പോർട്ട് അവസാനിപ്പിക്കുക എന്നു വച്ചാൽ!!!
ആലോചിക്കാൻ കൂടി വയ്യ!
അതേക്കുറിച്ചൊന്നും പറയാനുമില്ല എന്നാൽ എന്തെങ്കിലും പറയാതെയും വയ്യ എന്ന ദുരവസ്ഥയിൽ നിന്നു കരകയറാൻ കമ്മീഷൻ തന്ത്രപരമായി എഴുതിച്ചേർത്തതെന്നു തോന്നിച്ച ഒരു വരി ഇങ്ങനെ:-
The role of the Sangh Parivar activists and the anti-conversion campaign in fomenting organized violence against the Christian community deserves close scrutiny.!
“ക്രൈസ്തവർക്കെതിരായ ‘ആസൂത്രിത‘ അക്രമം “ഇളക്കിവിടുന്നതിൽ“ (അർത്ഥം ശരിയോ എന്തോ) സംഘപരിവാറിനും മതപരിവർത്തനവിരുദ്ധപ്രചാരണത്തിനുമൊക്കെയുള്ള പങ്ക് കുറേക്കൂടി വിശദമായ പരിശോധനയർഹിക്കുന്നു”.
അപ്പോൾ, “ഞങ്ങളുടെ പരിശോധനയിൽ കുയി-പാണ സംഘർഷമൊക്കെയാണു പ്രധാനമായും കാണുന്നത്. സംഘപരിവാർ പ്രവർത്തകർക്കും അവരുടെ മതപരിവർത്തനവിരുദ്ധപ്രചാരണത്തിനുമൊക്കെ എന്താണു പങ്ക് എന്നത് ഇനി മറ്റാരെങ്കിലും പരിശോധിച്ച് എന്തെങ്കിലും കണ്ടുപിടിക്കുന്നെങ്കിൽ പിടിക്കട്ടെ“ എന്നു പറഞ്ഞ് കയ്യൊഴിയുന്ന മട്ട്.
ഉഗ്രൻ കൈകഴുകൽ!
“The role” എന്നതിനു ശേഷം ബ്രായ്ക്കറ്റിൽ “ if any” എന്നു കണ്ടാൽപ്പോലും അതിശയിക്കുമായിരുന്നില്ല. മറ്റു പേജുകളിലെ ഉള്ളടക്കം വച്ചു നോക്കുമ്പോൾ.
കമ്മീഷൻ റിപ്പോർട്ടിന്റെ അവസാന ഭാഗത്ത് ഇങ്ങനെയും കാണാം.
The situation is certainly complex and overlaid with multi-layered contradictions. The conflation of caste-tribe-communal issues has contributed to the aggravation of social conflicts in this area. But none of this complexity detracts from the principal issue which is that the Christian minority was the target of organised attacks.
ന്യൂനപക്ഷക്കമ്മീഷനെ സംബന്ധിച്ചിടത്തോളം പ്രധാന പ്രശ്നമെന്നത് “ന്യൂനപക്ഷങ്ങൾ” ആക്രമിക്കപ്പെട്ടു എന്നതു മാത്രമായിരിക്കുമെന്നതിൽ അത്ഭുതത്തിനോ ആശങ്കയ്ക്കോ വകയില്ല. മറുവശത്തു നടന്ന ആക്രമണങ്ങളേക്കുറിച്ചും അതിനെല്ലാം ഇടയാക്കുന്ന യഥാർത്ഥ കാരണങ്ങളേക്കുറിച്ചുമെല്ലാം കൂടുതൽ വിലയിരുത്തുവാനൊന്നും അവരെയാരും ചുമതലപ്പെടുത്തിയിട്ടുമില്ല – അതിനായി മറ്റു കമ്മീഷനുകളൊന്നും – വല്ല നിഷ്പക്ഷക്കമ്മീഷനോ – ജനപക്ഷക്കമ്മീഷനോ ഒന്നും - നിലവിലുമില്ല.
അപ്പോൾ, തങ്ങളുടെ ‘ചുമതലകൾ‘ അവർ നിർവഹിച്ചു.
അതേ സമയം തന്നെ,
സങ്കീർണ്ണമായ ഒരു സാമൂഹ്യചുറ്റുപാടിലാണ് പ്രശ്നങ്ങളുണ്ടായത് എന്നും, വ്യക്തമായ കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് അക്രമമുണ്ടായത് എന്നും, മറച്ചുപിടിക്കാതെ അസന്നിഗ്ദ്ധമായി തുറന്നു പ്രഖ്യാപിക്കാനുള്ള ചങ്കൂറ്റം കൂടി കാട്ടിയിട്ടുണ്ട് കമ്മീഷൻ.
അല്ലാതെ, സകലതിനും പിന്നിൽ സംഘപരിവാറാണ് – അവർ അകാരണമായി പ്രശ്നമുണ്ടാക്കിയതാണ് - ന്യൂനപക്ഷങ്ങളെ ‘ഉൻമൂലനം‘ ചെയ്യാൻ വേണ്ടി അവർ മനപ്പൂർവ്വം സൃഷ്ടിച്ചെടുത്ത കലാപമാണ് എന്നൊക്കെയുള്ള മണ്ടത്തരങ്ങൾ അവർ എഴുതി വിട്ടില്ല.
അങ്ങനെയൊക്കെയുള്ള പച്ചക്കള്ളങ്ങൾ എഴുതിവയ്ക്കാൻ അവരെ മനസ്സാക്ഷി അനുവദിച്ചിരിക്കില്ല.
എവിടെ എന്തു പ്രശ്നമുണ്ടായാലും ശരി - ഉടൻ തന്നെ അതിന്റെ “ആസൂത്രണം” മുതൽ അവസാനം വരെ സകലതിനും പിന്നിൽ “സംഘപരിവാ“റാണ് - അവർ മാത്രമാണ് – മറ്റുള്ളവരെല്ലാം നിരപരാധികളായ “ഇരകൾ“ മാത്രമാണ് - എന്നൊക്കെപ്പറഞ്ഞു കയ്യൊഴിയാനും ആക്രോശിക്കാനും മാത്രം താല്പര്യപ്പെടുന്ന ആളുകൾക്കിടയിൽ ഈ കമ്മീഷനംഗങ്ങൾ വേറിട്ടു നിൽക്കുന്നു! ഇത്തരക്കാരെ കണ്ടുകിട്ടാനാണിപ്പോൾ പ്രയാസം! അതുകൊണ്ട് ഇവർ ശരിക്കും ഒരു “ന്യൂനപക്ഷ”ക്കമ്മീഷൻ തന്നെ!. ‘മൈനോരിറ്റി‘യല്ല – ശരിക്കും ഒരു “മൈക്രോസ്കോപിക് മൈനോരിറ്റി“ക്കമ്മീഷൻ!
*-*-*-*-*-*-*-*-*-*-*-*
ഒറീസയിൽ നിന്നുള്ള വാർത്തകൾ തുടർന്നും വന്നുകൊണ്ടിരുന്നു.
രാഷ്ട്രീയവും വർഗ്ഗീയവുമായ ലക്ഷ്യങ്ങൾ വച്ചുകൊണ്ട് ചിലർ നടത്തുന്ന അന്ധമായ സംഘപരിവാർവിരുദ്ധപ്രചാരണങ്ങളിലെ പൊള്ളത്തരങ്ങൾ ആദ്യമായി നേരിട്ടു തിരിച്ചറിയുമ്പോൾ ആർക്കും തോന്നുന്ന ഒരു കൌതുകവും ജിജ്ഞാസയുമൊക്കെയുണ്ട്. അത്തരമൊരു കൌതുകം കമ്മീഷനും തോന്നിയതുകൊണ്ടാവും – അതല്ലെങ്കിൽ - ‘അടുത്ത തവണയെങ്കിലും എങ്ങനെയും സംഘപരിവാറിനെ കുറ്റപ്പെടുത്താൻ പറ്റുന്ന ഒരു തെളിവെങ്കിലും കണ്ടെത്തണം‘ എന്ന് കമ്മീഷനിലെ മറ്റേതെങ്കിലും അംഗത്തിന്റെ വാശി കൊണ്ടാവും – ന്യൂനപക്ഷക്കമ്മീഷനിലെ വേറേയും അംഗങ്ങൾ പിന്നെയും പിന്നെയും ഒറീസ സന്ദർശിച്ചുകൊണ്ടിരുന്നു.
അവരുടെ കണ്ടെത്തലുകളും അഭിപ്രായങ്ങളും സംബന്ധിക്കുന്ന വാർത്തകൾ പിന്നെയും വന്നു കൊണ്ടിരിക്കുകയായിരുന്നു.
കുറച്ചു മാസങ്ങൾക്കു ശേഷം, അവർ ഒരു കാര്യം കൂടി കണ്ടെത്തി.
അതു സംബന്ധിച്ച വാർത്ത താഴെ.

അപ്പോൾ - പട്ടിണിയും ചൂഷണവും – അടിസ്ഥാനപരമായ മനുഷ്യപ്രശ്നങ്ങളൊക്കെത്തന്നെയായിരുന്നു കാരണം എന്നു വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു!
സംഘടിതരും സമ്പന്നരുമായ ക്രിസ്ത്യാനികൾ മാത്രമാണ് ആക്രമിക്കപ്പെട്ടതെന്ന്! പാവപ്പെട്ടവരെ തൊട്ടതേയില്ലത്രേ!
അതെന്താ – “സംഘപരിവാറിന്“ അങ്ങനെയൊരു തിരിച്ചു വ്യത്യാസമോ!
“അതാ അവിടെ കുറച്ചു “ന്യൂനപക്ഷങ്ങൾ” കൂടി നിൽക്കുന്നു – പ്രത്യേകിച്ചു കാരണമൊന്നും വേണ്ട – ഉൻമൂലനം ചെയ്തു കളയാം – റെഡി – വൺ - ടൂ – ത്രീ – വിസിൽ” എന്നു പറയുമെന്ന മട്ടിലൊക്കെയാണല്ലോ പലരും കൊണ്ടുപിടിച്ച പ്രചാരണം നടത്തുന്നത്.
എന്തു പറ്റി പോലും പാവപ്പെട്ടവരെ വിട്ടുകളഞ്ഞത്?
അതുപോലെ തന്നെ, ‘ഇരുസമുദായങ്ങളും ആക്രമിക്കപ്പെട്ടു‘വെന്നു കമ്മീഷൻ വളരെ വ്യക്തമായിത്തന്നെ പറഞ്ഞിട്ടുമുണ്ട്. അതെന്താ സംഘപരിവാർ പ്രവർത്തകർ ചേരി തിരിഞ്ഞ് – കുറച്ചുപേർ “ന്യൂനപക്ഷങ്ങളുടെ” വേഷം കെട്ടി - പരസ്പരം ആക്രമിക്കുന്നതുപോലെ അഭിനയിക്കുകയോ മറ്റോ ചെയ്തതായിരിക്കുമോ എന്തോ?
അവിശ്വസനീയമായ എത്രയെത്ര കാര്യങ്ങളാണ് ഈ സംഘപരിവാർ പ്രവർത്തകർ ചെയ്തു കൂട്ടുന്നത്!
ലജ്ജയില്ലല്ലോ എന്നു വിചാരിച്ചു പോകുകയാണ്. സംഘപരിവാർ പ്രവർത്തകർക്കല്ല. മേൽപ്പറഞ്ഞമട്ടുള്ള ഓരോ ആരോപണങ്ങളുന്നയിച്ചു കടന്നു കളയുകമാത്രം ചെയ്യുന്നവരുടെ കാര്യമാണുദ്ദേശിച്ചത്.
അടിസ്ഥാനപരമായ സാമൂഹ്യപ്രശ്നങ്ങളേക്കുറിച്ചു ചിന്തിക്കാനും പരിഹാരം കാണാനുമൊക്കെ ശ്രമിക്കേണ്ടവർ - രാഷ്ട്രീയക്കാർ - സാമൂഹ്യസേവകർ - സാംസ്കാരിക നായകർ - ചിന്തകർ - ഒന്നൊഴിയാതെ എല്ലാവരും ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാൻ മാത്രം ശ്രമിക്കുകയാണ്. ആ ഒളിച്ചോട്ടത്തിന് അവരൊരു ഉപായം കണ്ടെത്തിയിട്ടുണ്ട്. സംഘപരിവാർ!
‘സംഘപരിവാർ അകാരണമായി പ്രശ്നമുണ്ടാക്കുന്നു‘ എന്നു പറഞ്ഞ് ഒഴിഞ്ഞുമാറാൻ എന്തെളുപ്പം!
അങ്ങനെയങ്ങു പറഞ്ഞുറപ്പിച്ചാൽപ്പിന്നെ പ്രശ്നങ്ങളുടെ ആന്തരികതലത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലണം എന്ന തലവേദന ഒഴിവാകുമല്ലോ. എന്തുകൊണ്ടാണ് പ്രശ്നങ്ങളുണ്ടാകുന്നത് എന്നു കണ്ടെത്തിയാൽ ഒരു പക്ഷേ അസുഖകരമായ പല ചോദ്യങ്ങളും ഉയർന്നു വന്നെന്നിരിക്കും. അപ്രിയസത്യങ്ങൾ പലതും തുറന്നു ചർച്ച ചെയ്യേണ്ടതായും പ്രശ്നങ്ങൾ പരിഹരിക്കേണ്ടതായും വരും.
ചിലപ്പോൾ വോട്ടുകൾ നഷ്ടപ്പെട്ടു എന്നും വരാം!
രക്ഷപെടാൻ ഒറ്റ വഴിയേയുള്ളൂ…
‘ജനക്കൂട്ടം’ “ഇര”കളാണ് – സംഘപരിവാർ അവരെ “വേട്ട”യാടുകയാണ് എന്നൊക്കെ – നൂറുശതമാനം നിരർത്ഥകമായ ചില വാദങ്ങൾ വെറുതെയങ്ങു തട്ടിവിടുക. സമൂഹമനസ്സിൽ അതു സൃഷ്ടിക്കുന്ന ദോഷത്തേക്കുറിച്ചൊന്നും തീരെ വേവലാതിപ്പെടാതെ കൊണ്ടുപിടിച്ച പ്രചാരണം നടത്തുക.
അതിലെ അവിശ്വസനീയതയേക്കുറിച്ച് ആലോചിക്കാൻ കെല്പില്ലാതെ – ശുദ്ധ അസംബന്ധമാണെന്നത് ആലോചിച്ചും പരിശോധിച്ചും തിരിച്ചറിയാനും യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാനും അവസരമില്ലാതെ – തെറ്റിദ്ധരിപ്പിക്കപ്പെടാൻ മാത്രം വിധിക്കപ്പെട്ട പാവപ്പെട്ട കുറേ ജനം ചുറ്റിലും!
പച്ചക്കള്ളങ്ങളുടേയും ദുരാരോപണങ്ങളുടേയും പിന്നാലെ ചെന്നു പ്രതിരോധിക്കേണ്ടതില്ല -കഴിയുന്നതും അവഗണിക്കുകയേ വേണ്ടൂ - എന്ന സംഘപരിവാറിന്റെ പരമ്പരാഗത നിലപാടു കൂടിയാകുമ്പോൾ എല്ലാം തികഞ്ഞു! പരമസുഖം!
കന്ധമാലിലെ പ്രശ്നങ്ങളെ സംബന്ധിച്ച് യാഥാർത്ഥ്യബോധത്തോടെയുള്ള ഒരു അഭിപ്രായം ഈയിടെ കേട്ടത് പ്രൊഫസർ മനോരഞ്ജൻ മൊഹന്തിയിൽ നിന്നു മാത്രമാണ്. ‘കൌൺസിൽ ഫോർ സോഷ്യൽ ഡവലപ്മെ‘ന്റിനെ പ്രതിനിധീകരിച്ച് അടുത്തിടെ (രണ്ടാം കലാപത്തിനു ശേഷം) ഒരു ചാനൽ ചർച്ചയ്ക്കിടെ അദ്ദേഹം പറഞ്ഞതായി വായിച്ചത് ഇങ്ങനെ.
The issue is not religion but poverty, said Professor Mohanty. “Kandhamal is one of the poorest regions in the country. Seventy per cent people here are below the poverty line; 51 per cent are tribals and 16 per cent are Dalits,” he said.
ഏതെങ്കിലും ചില സംഘടനകളുടെ ചെയ്തി പോയിട്ട് – മതപരമായ കാരണങ്ങൾ പോലുമല്ല – മറിച്ച് സാമൂഹ്യ-സാമ്പത്തിക ഘടകങ്ങളാണ് അവിടുത്തെ സംഘർഷങ്ങൾക്കു പിന്നിലുള്ള അടിസ്ഥാനപരമായ കാരണങ്ങൾ എന്നു തന്റേടത്തോടെ പ്രഖ്യാപിക്കാനും ആ രീതിയിൽ അതേപ്പറ്റി പ്രതികരിക്കാനും തയ്യാറായേക്കും എന്നു ഞാൻ പ്രതീക്ഷിച്ചത് കമ്മ്യൂണിസ്റ്റുകളായിരുന്നു.
പക്ഷേ എന്തു ചെയ്യാം – എന്റെ മനസ്സിലുണ്ടായിരുന്ന കമ്മ്യൂണിസം സ്വന്തമായ ഓരോ തോന്നലുകളെയൊക്കെ മാത്രം അടിസ്ഥാനപ്പെടുത്തി സ്വയം രൂപപ്പെട്ടു വന്ന എന്തോ ഒരുതരം പൊട്ടക്കമ്മ്യൂണിസം മാത്രമാണ്! എനിക്കു കമ്മ്യൂണിസത്തേപ്പറ്റി ഒരു “ചുക്കും“ അറിയില്ല. ഇപ്പോൾ കമ്മ്യൂണിസ്റ്റുപ്രസ്ഥാനങ്ങൾ കാണിക്കുന്നതൊക്കെയാണ് യഥാർത്ഥകമ്മ്യൂണിസം. അനുഭാവത്തിന്റെ അവസാനത്തെ കണികയും ആറ്റിലെറിഞ്ഞുകളയേണ്ടി വന്നതു വെറുതെയല്ല!
(പറയുമ്പോൾ എല്ലാം പറയണമല്ലോ. ‘കിരൺ തോമസ് ’ എന്നൊരു ബ്ലോഗർ സുഹൃത്തുണ്ട്. കമ്മ്യൂണിസ്റ്റെന്നും ക്രിസ്ത്യാനിയെന്നുമൊക്കെയുള്ള വിശേഷണങ്ങൾ ഒരുമിച്ചു ചേർന്നേക്കാവുന്ന അത്യപൂർവ്വം പേരിൽ ഒരാൾ. അദ്ദേഹമെന്നെ പിന്തുണച്ചിരുന്നു. ഒറീസയേക്കുറിച്ച് അക്കാലത്ത് ഇട്ട പോസ്റ്റിലൂടെ ഞാൻ ചൂണ്ടിക്കാട്ടിയ സത്യങ്ങളിലേയ്ക്കു ലിങ്കു കൊടുത്തുകൊണ്ട് അദ്ദേഹം സംസാരിച്ചിരുന്നു. ചിന്തിക്കാൻ തയ്യാറുള്ളവർക്കു സമ്പൂർണ്ണവംശനാശം വന്നിട്ടില്ല എന്നു ഞാൻ ആശ്വസിച്ചു. പക്ഷേ – ഇടതുപക്ഷപ്രസ്ഥാനങ്ങൾക്കും പ്രവർത്തകർക്കു പൊതുവിലും അത്തരമൊരു നിലപാടെടുക്കാനുള്ള ആർജ്ജവം തീരെയുണ്ടായിരുന്നില്ല. പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് ‘സംഘപരിവാ’റിലേക്കെത്തിച്ച് മുതലെടുക്കാനുള്ള വ്യഗ്രത മാത്രമായിരുന്നു അവർക്ക്.)
*-*-*-*-*-*-*-*-*-*-*-*
അതിനിടയിൽ, കലാപവാർത്തകൾ തരുന്ന ടെൻഷനും ദു:ഖവും ഒഴിവാക്കി, പകരം ചിരിപരത്താൻ പോന്നവയായിരുന്നു കേരളത്തിൽ നിന്നുള്ള വാർത്തകൾ.
‘മനുഷ്യനെ മനുഷ്യനായിക്കാണാൻ‘ ആവശ്യപ്പെടാറുള്ള കൂസിസ്റ്റുകൾ പലരും മനുഷ്യരെ മതാനുയായികളായാണ് കണ്ടുകൊണ്ടിരുന്നത്.
ഒറീസയിലെ സാമൂഹ്യസാഹചര്യം സംബന്ധിച്ച യാഥാർത്ഥ്യങ്ങളേക്കുറിച്ചും, ആക്രമണത്തിനിരയായ വൃദ്ധനേക്കുറിച്ചും(സ്വാമി?) മരിച്ച കുയികളേക്കുറിച്ചും (ഹിന്ദുക്കളേക്കുറിച്ചും?) തകർക്കപ്പെട്ട ആരാധനാലയങ്ങളേക്കുറിച്ചു(ക്ഷേത്രങ്ങളും?)മൊക്കെ അറിഞ്ഞോ അതോ അറിയാതെയോ, കേരളത്തിൽ കോൺഗ്രസും ഇടതുപാർട്ടികളും തമ്മിൽ ക്രൈസ്തവരുടെ വോട്ടുകൾക്കായി പരസ്പരം തല്ലുകൂടുകയായിരുന്നു.
തികച്ചും പരിഹാസ്യമായ - വർഗ്ഗീയകൂസിസ്റ്റുനയങ്ങൾ വെളിപ്പെടുത്തുന്നതായ – പച്ചയായ തല്ലുകൂടൽ!
അക്കാലത്ത്, സ്വന്തം കയ്യിലിരുപ്പിന്റെ തന്നെ ഫലമായി മാർക്സിസ്റ്റുകൾ കത്തോലിക്കാ സഭയുടെ കടുത്ത പിണക്കം വാങ്ങിവച്ചിരുന്നു. പിടിച്ചു കയറാൻ പറ്റിയൊരു കച്ചിത്തുരുമ്പു കിട്ടിയതു പോലെയാണ് ആദ്യമൊക്കെ ‘ഒറീസ’ എന്ന പദം ഉപയോഗിക്കപ്പെട്ടത്.
ഒറീസയിൽ ‘പുരോഹിതന്മാർ‘ വനത്തിൽ കഴിയാനിടയായത് “ആർ.എസ്.എസ്.കാരെ പേടിച്ചാണെ“ന്നാ(!)യിരുന്നു സി.പി.എം. എന്തോ ഒരു ഗവേഷണത്തേത്തുടർന്ന് കണ്ടെത്തിയത്. അതുവരെ ‘വി.എച്.പി.ക്കാർ‘ ആയിരുന്നവർ പൊടുന്നനെ ‘ആർ.എസ്.എസ്.കാർ’ ആയി മാറിയതാവണം! ഈ രണ്ടുകൂട്ടരും ഒന്നു തന്നെയാണോ അതോ വ്യത്യാസമുണ്ടോ മുതലായ കാര്യങ്ങളിലൊന്നും മാർക്സിസ്റ്റുകൾക്കു വലിയ പിടിയുള്ളതായി തോന്നിയിട്ടില്ല. എന്തായാലും, ‘മാർക്സിസ്റ്റുകാരില്ലായിരുന്നെങ്കിൽ കേരളം എമ്പണ്ടേ ഒറീസയായി മാറിപ്പോയേനേ‘ എന്ന്, നൂറുശതമാനം നിരർത്ഥകവും പൊട്ടിച്ചിരിപ്പിക്കുന്നതുമായ ഒരു വീരവാദവും കൂടെ വന്നു.

പക്ഷേ, കോൺഗ്രസുകാർ ഉടൻ ചാടിവീണ് അതിനെ വെല്ലുവിളിച്ചു. തങ്ങളുടെ ചാൻസുപോയാലോ എന്നായിരുന്നു അവരുടെ ഭീതി. തങ്ങൾക്കാണ് ഒറീസയിലെ “ഇര“കളോട് (ഏതു മതവിഭാഗമോ എന്തോ!) കൂടുതൽ ഐക്യദാർഢ്യം – അതുകൊണ്ട് മാർക്സിസ്റ്റുകൾക്കല്ല - തങ്ങൾക്കാണു വോട്ടുചെയ്യേണ്ടത് എന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം.

അതിനുശേഷം അതിലും രസകരമായ മറ്റൊരു സംഭവമുണ്ടായി. ഒറീസയുടെ പശ്ചാത്തലത്തിൽ സംഘപരിവാറിനെ ചീത്തവിളിച്ച് ക്രൈസ്തവരെ പ്രീണിപ്പിക്കാൻ ശ്രമിച്ചിരുന്ന മാർക്സിസ്റ്റുകൾക്ക് നിരാശമാത്രമായിരുന്നു ഫലം. അനുനയിപ്പിക്കാനുള്ള ശ്രമങ്ങളൊന്നും വിജയിക്കുന്നില്ലെന്നും ഇനി പ്രതീക്ഷിച്ചിട്ടു കാര്യമില്ലെന്നും തിരിച്ചറിഞ്ഞപ്പോൾ അവരുടെ സ്വഭാവം മാറി. നിരാശയിൽ നിന്നും ഉടലെടുത്ത ചില ജല്പനങ്ങൾ വലിയ തമാശ സൃഷിച്ചു. പ്ലേറ്റ് നേരെ തിരിച്ചു വച്ച് – സംഘപരിവാറും സഭയുമൊക്കെ ഒരുപോലെ തന്നെയാണെന്നും –
ബിഷപ്പിന് ഒറീസയിൽ നടന്നതിനെ എതിർക്കാൻ അർഹതയില്ലെന്നുമൊക്കെയായി ആക്രോശങ്ങൾ!
തങ്ങളുടെ രാഷ്ട്രീയതാല്പര്യങ്ങൾക്കും അടവുനയങ്ങൾക്കുമൊക്കെയനുസരിച്ച് അപ്പപ്പോൾ തോന്നിയതു വിളിച്ചു പറയുക എന്നല്ലാതെ, അവർ പറയുന്നതിൽ പ്രത്യേകിച്ചു കഴമ്പൊന്നുമുണ്ടാകാറില്ല എന്നത് ഒരിക്കൽക്കൂടി വെളിപ്പെട്ടു.

ബിഷപ്പിന്റെ ആ പ്രസ്താവന എങ്ങനെയാണു പോലും സംഘപരിവാറി“ന്റേതി“നു (ഏതിന്?) തുല്യമാകുന്നതെന്നാലോചിച്ച് സംഘപരിവാർ അനുഭാവികൾക്കും ഏറെ ചിരിക്കാനുള്ള വക നൽകിയിരുന്നു അത്.
അങ്ങനെ, മൊത്തത്തിൽ, കലാപത്തിന്റെ ദു:ഖവും ടെൻഷനുമൊക്കെ പടിപടിയായി അകറ്റിയതിന്റെ ക്രെഡിറ്റ് കേരളത്തിലെ ഇടതുവലതുരാഷ്ട്രീയക്കാർ പങ്കിട്ടെടുത്തു.
*-*-*-*-*-*-*-*-*-*-*-*
വലിയ പ്രശ്നങ്ങളൊന്നും പുതുതായി ഉണ്ടായില്ലെങ്കിലും, അടിസ്ഥാനപരമായ പ്രശ്നങ്ങൾ അവശേഷിപ്പിച്ചുകൊണ്ടു തന്നെ മാസങ്ങൾ കൊഴിഞ്ഞുവീണുകൊണ്ടിരുന്നു.
കന്ധമാലിലെ ഗിരിവർഗ്ഗക്കാരും മറ്റുള്ളവരും തമ്മിലുള്ള ശതൃതയവസാനിപ്പിക്കാനോ പരാതികൾ പരിഹരിക്കാനോ ശ്രമിക്കുന്നതിനു പകരം, സംഘപരിവാർവിരുദ്ധവികാരമുണ്ടാക്കി എങ്ങനെ മുതലെടുക്കാം എന്നു മാത്രം ചിന്തിച്ചുകൊണ്ട് ആളുകൾ സമയം കളഞ്ഞുകൊണ്ടിരുന്നു.
സംസ്ഥാനസർക്കാറിന്റെ ദുരിതാശ്വാസപായ്ക്കേജുകളിൽ “ക്രിസ്ത്യാനികൾക്ക്“ എന്തു കിട്ടി എന്നു മാത്രമാണ് പലരും അന്വേഷിച്ചു കണ്ടത്.
മതപരിവർത്തനത്തിനു സമ്മതിച്ചതുമൂലമുള്ള വിവിധനേട്ടങ്ങളിലൊന്ന് എന്ന മട്ടിൽ, പാണകളെ സഹായിക്കാനും അവർക്കു വേണ്ടി മെഴുകുതിരികൾ കത്തിച്ചു ജാഥ നടത്താനും ലോകമെമ്പാടും ആളുകളുണ്ടായി. അവർ മൊത്തത്തിൽ ‘ക്രിസ്ത്യാനികൾ‘ എന്നു വിശേഷിപ്പിക്കപ്പെട്ടു. അവർക്കു വേണ്ടി പ്രകടനം നടത്താൻ രാഷ്ട്രീയക്കാർ പരസ്പരം മത്സരിച്ചു.
മതപരിവർത്തനത്തിനു വഴങ്ങാതിരുന്ന കുയികൾ “അക്രമി“കളും വെറുക്കപ്പെടുന്നവരുമായിത്തന്നെ സമൂഹത്തിൽ അവശേഷിച്ചു. കലാപത്തോടനുബന്ധിച്ചു നടന്ന കല്ലേറിലും മറ്റും അവരിൽ ചിലരാണു കൊല്ലപ്പെട്ടത് എന്നതു ലോകം അന്വേഷിച്ചില്ല. അവർ നേരിട്ടുകൊണ്ടിരുന്ന ചൂഷണങ്ങൾ - അവരുടെ പ്രശ്നങ്ങൾ - പരാതികൾ - അവയേക്കുറിച്ചൊന്നും അന്വേഷിക്കാനോ പരിഹരിക്കാനോ ലോകം മെനക്കെട്ടില്ല. അവർ മൊത്തത്തിൽ ‘സംഘപരിവാറുകാർ‘ എന്നു വിശേഷിപ്പിക്കപ്പെട്ടു!
അതിനിടയിൽ, ഒറീസയേപ്പറ്റിയുള്ള ആദ്യപോസ്റ്റ് ഒന്നു കൂടി എടുത്തു വായിച്ചു നോക്കിയിരുന്നു. അതിൽ, ഒരു പത്രത്തിൽ നിന്നു പകർത്തിയതായി ഇങ്ങനെയൊരു വാചകം ഉണ്ടായിരുന്നു.
This is not the first such incident of violence in Orissa and perhaps won‘t be the last one either...
അതുപോലെ തന്നെ, ഒരു കമന്റിനിടെ ഒരു വാചകം അറിയാതെ എഴുതിപ്പോയത് ഇങ്ങനെയായിരുന്നു.
ഇനിയിപ്പോൾ ഒരു വധശ്രമം കൂടി നടന്ന് അതു വിജയിച്ചാലും...
ആ രണ്ടുവാചകങ്ങളിലും അറം പറ്റി! ........
9. രണ്ടാം കലാപം (2008 ആഗസ്ത് )
2008 ആഗസ്റ്റ് 24-ന് മനോരമയിൽ വന്ന ഒരു വാർത്ത അത്ഭുതപ്പെടുത്തിക്കളഞ്ഞു.
ഇതുവരെ സമ്മതിക്കാതെ വച്ചിരുന്ന ഒരു കാര്യം മനോരമ പെട്ടെന്നു തന്നെ തുറന്നു സമ്മതിച്ചിരിക്കുന്നു!
സ്വാമിക്കെതിരെയുണ്ടായ വധശ്രമത്തേത്തുടർന്നാണ് ഡിസംബറിൽ കലാപമുണ്ടായത് എന്നവർ എട്ടു മാസങ്ങൾക്കു ശേഷം തുറന്നു സമ്മതിച്ചിരിക്കുന്നു!

ഇങ്ങനെയാണ് പല കാര്യങ്ങളും. എല്ലാവർക്കുമറിയാം സത്യങ്ങൾ. മാദ്ധ്യമങ്ങൾക്കുമറിയാം. പക്ഷേ സംഭവങ്ങളുണ്ടാകുന്ന സമയത്ത് അവരതു മറച്ചു പിടിക്കും. പിന്നീടെപ്പോഴെങ്കിലും പറയുമെങ്കിലും, ജനങ്ങളുടെ മനസ്സിൽ അപ്പോളേയ്ക്കും അസത്യങ്ങളും അർദ്ധസത്യങ്ങളുമൊക്കെ നന്നായി ഉറച്ചു കഴിഞ്ഞിരിക്കും. പിന്നീടു വരുന്ന തിരുത്തലുകളൊക്കെ ആരു വായിക്കുന്നു? വായിച്ചാൽത്തന്നെ, മനസ്സിൽ അതിനകം പതിഞ്ഞുപോയ ഇമേജുകളിൽക്കൂടി തിരുത്തലുണ്ടാക്കാൻ അവയൊന്നും പര്യാപ്തവുമാവില്ല.
(ഇങ്ങനെ, വളരെ വൈകി മാത്രം സത്യം വെളിവാകുന്നതിന്റെ എത്രയോ എത്രയോ
ഉദാഹരണങ്ങൾ വേറെയും കിടക്കുന്നു!)
എന്നാലും എന്തു പറ്റി – മനോരമ ഇത്രപെട്ടെന്നു സത്യം തുറന്നു സമ്മതിക്കാൻ? ഒന്നോ രണ്ടോ വർഷം കൂടി കാക്കാമായിരുന്നില്ലേ?
അതിന്റെ ഉത്തരം ആ വാർത്തയുടെ ആദ്യഭാഗത്തുണ്ടായിരുന്നു.
ഒടുവിൽ, അരുതാത്തതു സംഭവിച്ചിരിക്കുന്നു! പ്രതീക്ഷിച്ചതെങ്കിലും - തികച്ചും അരുതാത്തൊരു സമയത്ത്!

പതിവുപോലെ, മലയാള പത്രങ്ങളെ മാത്രം ആശ്രയിച്ചിട്ടു കാര്യമില്ലെന്നറിയാവുന്നതുകൊണ്ട് മറ്റു പത്രങ്ങൾ പരമാവധി വായിച്ചു.
ഏതോ ഒരു “വി.എച്.പി.” നേതാവ് എന്നൊരു ഇമേജാണ് മലയാളപത്രങ്ങൾ സ്വാമി ലക്ഷ്മണാനന്ദയ്ക്കു നൽകിക്കണ്ടത്.
നൂറുശതമാനം തെറ്റിദ്ധരിപ്പിക്കുന്ന ഒന്നായിരുന്നു അത്.
അദ്ദേഹം ‘ആരോ ചിലരുടെ വെടിയേറ്റു മരിച്ചു‘ എന്ന മട്ടിൽ തികച്ചും നിസാരവൽക്കരിക്കുന്ന ഒരു ശൈലിയായിരുന്നു പൊതുവിൽ.
പക്ഷേ, കന്ധമാലിലെ സാഹചര്യങ്ങളേക്കുറിച്ച് ഇതിനകം മനസ്സിലാക്കി വച്ചിട്ടുള്ള ഏതൊരാൾക്കും അദ്ദേഹത്തിന്റെ കൊലപാതകവാർത്ത അങ്ങേയറ്റം ഭീതിജനകമായിരുന്നു.
സ്വാമി ലക്ഷ്മണാനന്ദ കേവലമൊരു “വി.എച്.പി. നേതാവു” മാത്രമല്ല എന്നതായിരുന്നു നഗ്നമായ യാഥാർത്ഥ്യം.
ലക്ഷക്കണക്കിനു വരുന്ന ഗിരിവർഗ്ഗക്കാർ ഉൾപ്പെടുന്ന കുയിസമാജത്തെത്തന്നെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്. കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി അവർക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചൊരാളായിരുന്നു സ്വാമി. അതിന്റെ പേരിൽത്തന്നെയാണ് അദ്ദേഹത്തിന്റെ ജീവനു വില പറയപ്പെട്ടതും.
ആയിരക്കണക്കിനാളുകൾ അദ്ദേഹത്തിന്റെ അടുത്ത അനുയായികളാണ്.
“
Swami Lakshmanda has been working among the STs since 1969 “ എന്നും “
He enjoys a big following in this area“ എന്നും ന്യൂനപക്ഷക്കമ്മീഷൻ തന്നെ സമ്മതിച്ചിട്ടുണ്ട്.
പാണക്രൈസ്തവർ പരസ്യമായി വധഭീഷണി മുഴക്കിയിട്ടുള്ളയാളാണ്. പലതവണ കൊല്ലാൻ നോക്കിയിട്ടുള്ളയാളാണ്.
അദ്ദേഹത്തെയാണ് കൊന്നിട്ടിരിക്കുന്നത്!!! വെടിവച്ചു കൊന്നിട്ടും മതിയാകാഞ്ഞ് മൃതദേഹം വെട്ടി വികൃതമാക്കുക കൂടി ചെയ്തിരിക്കുന്നു.
ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾക്കായി ഒരുക്കങ്ങൾ നടക്കുന്നതിനിടെയായിരുന്നു ആക്രമണം. മാതാ ഭക്തിമയി എന്നൊരു സ്വാമിനിയെയാണ് ആദ്യം കൊന്നത്. മറ്റു ചില സന്യാസിമാരും ചുറ്റും മരിച്ചുകിടക്കുന്നു!
ഇനിയും പുകയടങ്ങിയിട്ടില്ലാത്ത കന്ധമാൽ കത്തിയമരുക തന്നെ ചെയ്യുമെന്ന് ഒരാൾക്ക് ഊഹിക്കാൻ നിസാരമായ സാമാന്യബോധം മാത്രം മതിയായിരുന്നു.
കുയികളുടെ ക്രോധം അണപൊട്ടുമെന്നും – അവർ തിരിച്ചടിക്കുമെന്നും - അത് പാണകളുടെ നേർക്കല്ലാതെ മറ്റാരുടെ നേർക്കുമാവില്ല തിരിയുകയെന്നും മനസ്സിലാക്കാൻ, അവിടുത്തെ സാഹചര്യങ്ങളേക്കുറിച്ചറിയാവുന്ന ഏതൊരാൾക്കും നിഷ്പ്രയാസം സാധിക്കുമായിരുന്നു.
എന്തും സംഭവിക്കാവുന്ന സ്ഥിതിവിശേഷം!
അവിടുത്തെ സ്ഥിതിവിശേഷങ്ങളറിയാവുന്ന ഏതൊരാളെ സംബന്ധിച്ചും, അയാൾ ഒരു ഭരണാധികാരിയാണെങ്കിൽ, കണ്ണുമടച്ചു കർഫ്യൂ പ്രഖ്യാപിക്കുക എന്നതേ ചെയ്യാനുണ്ടായിരുന്നുള്ളൂ. ഒരു നിമിഷം പോലും വൈകാതെ.
കർഫ്യൂ പ്രഖ്യാപനമുണ്ടായി. നന്നായി.
ആരാണു കൊലയാളികളെന്നതു തിരിച്ചറിയപ്പെടാത്ത സാഹചര്യത്തിൽ, അഭ്യൂഹങ്ങളൊഴിവാക്കേണ്ടത് വളരെ അത്യാവശ്യമായിരുന്നു. “മാവോയിസ്റ്റുകൾ“ എന്നൊരു ആംഗിളിന് പെട്ടെന്നു തന്നെ പ്രചാരം കൊടുക്കാൻ അധികാരികൾ പരമാവധി ശ്രദ്ധിച്ചു.
‘പാണക്രൈസ്തവർ തങ്ങളുടെ ശതൃവായി പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളയാൾ - പലതവണ കൊല്ലാൻ നോക്കിയൊരാൾ – കൊല്ലുമെന്ന് ഇപ്പോളും ഭീഷണി നിൽക്കുന്നൊരാൾ - അദ്ദേഹത്തെ വധിക്കാൻ അതുവരെ രംഗത്തില്ലാതിരുന്ന പുതിയൊരു ശതൃ പെട്ടെന്നൊരു ദിവസം പ്രത്യക്ഷപ്പെട്ടതെങ്ങനെ’ എന്നൊരു അവിശ്വസനീയതയെ മറികടക്കാൻ അവർ നല്ല പ്രചാരണം തന്നെ നടത്തി. മികച്ചൊരു നീക്കമായിരുന്നു അത്.
സംഭവം നടന്ന് മണിക്കൂറുകൾക്കകം തന്നെ അതുമായി ബന്ധമുണ്ടെന്നു സംശയിക്കപ്പെട്ട ചിലർ പിടികൂടപ്പെട്ടിരുന്നു. അത് പരിവർത്തിത ക്രൈസ്തവരായ ചിലർ തന്നെയാണെന്നു തിരിച്ചറിയപ്പെട്ടിരുന്നു. എന്നാൽ, അധികാരികൾ അത്തരം വിവരങ്ങളൊന്നും അധികം പുറത്തുപോകാതെയും സൂക്ഷിച്ചു. അതും വളരെ നന്നായി. (കഴിഞ്ഞ ഡിസംബറിലും പരിവർത്തിതക്രൈസ്തവരുടെയിടയിൽ നിന്ന് അത്യാധുനിക തോക്കുകൾ ഉൾപ്പെടെയുള്ള നിരവധി മാരകായുധങ്ങൾ പിടികൂടിയിരുന്നു)
ആശ്രമത്തിനുള്ളിൽ വച്ചു തന്നെ സ്വാമി നിമിഷങ്ങൾക്കകം മരിച്ചിരുന്നുവെങ്കിലും, മരണവാർത്ത സ്ഥിരീകരിക്കുന്നതു മനപ്പൂർവ്വം പോലീസ് മണിക്കൂറുകളോളം വൈകിച്ചു. അതും തികച്ചും ബുദ്ധിപരമായ ഒരു നീക്കമായിരുന്നു.
പിന്നീട് ആസാമിൽ ഉണ്ടായതു പോലെയോ മറ്റോ രൂക്ഷമായ രക്തച്ചൊരിച്ചിലും മരണങ്ങളുമുണ്ടായേക്കുമായിരുന്ന ഒരു കലാപമുണ്ടാകുന്നതു തടയുന്നതിൽ ഈ നടപടികളൊക്കെ തീർച്ചയായും വളരെയധികം സഹായിച്ചിട്ടുണ്ട്. പക്ഷേ നിർഭാഗ്യവശാൽ, അക്രമങ്ങൾ സമ്പൂർണ്ണമായി തടയുവാനും ഒരൊറ്റ അനിഷ്ടസംഭവം പോലുമുണ്ടാകാത്ത മട്ടിൽ പ്രതികരണങ്ങൾ നിശ്ശേഷം തുടച്ചു നീക്കാനും അതൊന്നും പര്യാപ്തമായിരുന്നില്ല എന്നതായിരുന്നു യാഥാർത്ഥ്യം.
ബന്ദിനേയും കർഫ്യൂവിനേയും പോലീസിന്റെ വെടിയുണ്ടകളേയുമെല്ലാം അവഗണിച്ചുകൊണ്ട് ആയിരക്കണക്കിനു കുയികൾ തെരുവിലിറങ്ങി! കൊല്ലാനും ചാവാനും മടിക്കാതെ!
(അതേപ്പറ്റി തുടരുന്നതിനു മുമ്പ് ഒരു കാര്യം സൂചിപ്പിക്കാതെ വയ്യ. ‘മാവോയിസ്റ്റുകൾ കൊലപാതകം നടത്തിയാൽ ‘ഞങ്ങ’ളെന്തു പിഴച്ചു’ എന്നു കേരളത്തിലെ ചില സുഹൃത്തുക്കൾ ആശങ്കപ്പെടുന്നതു കണ്ടിരുന്നു. ആ ചോദ്യത്തിന്റെ വർഗ്ഗീയസ്വഭാവവും അതിനു പിന്നിലുള്ള അജ്ഞതയുടെ ആഴവും അങ്ങേയറ്റം ദു:ഖിപ്പിക്കുന്നതായിരുന്നു.
ആരോ ചെയ്ത കുറ്റത്തിന് ‘ക്രിസ്ത്യാനികൾ‘ പീഢിപ്പിക്കപ്പെട്ടു എന്നൊരു ചിന്ത ബോധപൂർവ്വം ജനങ്ങളുടെ മനസ്സിൽ തിരുകിയിട്ടുണ്ട്. ഇതു വളരെ ഗൌരവമായിക്കാണേണ്ട ചിന്തയാണ്. ‘നിരപരാധികളായ ക്രിസ്ത്യാനികളെ മനപ്പൂർവ്വം’ ഉപദ്രവിച്ചു എന്നൊരു ചിത്രമാണ് ലോകമെങ്ങും പ്രചരിപ്പിക്കപ്പെട്ടത്.
എന്തുകൊണ്ടാണ് അവിടെ അക്രമമുണ്ടായത് – ആരൊക്കെയാണ് എന്തുകൊണ്ടൊക്കെയാണ് ആക്രമിക്കപ്പെട്ടത് എന്നതിന്റെയൊക്കെ യഥാർത്ഥ ചിത്രം മനസ്സിലാക്കിയിരുന്നെങ്കിൽ ഒരുപക്ഷേ അവരുടെയൊക്കെ മനസ്സിൽ ഇങ്ങനെയൊരു പീഢിതബോധം വളരുമായിരുന്നില്ല.
നിർഭാഗ്യവശാൽ, ആളുകൾക്ക് ഇതേപ്പറ്റി മനസ്സിലാക്കിക്കൊടുക്കാൻ ആരും തയ്യാറാകുകയില്ല. തയ്യാറുള്ളവർക്കു പറയാൻ ഒരു വേദിയുമില്ല. പറയുന്നവർ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യും. അവർ കലാപത്തെ ‘ന്യായീകരിക്കുക‘യാണെന്നൊക്കെ വാദിച്ച്, കലാപം ആഘോഷിക്കുന്നവർ മുതലെടുപ്പു തുടരും. വളരെ ദു:ഖകരമായ ഒരു സാഹചര്യമാണിത്. ഇതേപ്പറ്റി പിന്നാലെ സൂചിപ്പിക്കുന്നുണ്ട്.)
കന്ധമാലിന്റെ ചുമതലയുള്ള ഒരു ഭരണാധികാരിയോ മറ്റോ ആയിരുന്നു ഞാനെങ്കിൽ, സ്വാമിയുടെ വധം സ്ഥിരീകരിക്കപ്പെട്ട അടുത്ത നിമിഷം തന്നെ പരമാവധി പാണകളെ ഏതെങ്കിലും സുരക്ഷിതകേന്ദ്രത്തിലേക്കോ മറ്റോ മാറ്റുന്നതിന്റെ സാദ്ധ്യതകളേപ്പറ്റിപ്പോലും ആലോചിച്ചു പോയേനേ. വളരെയധികം മുൻവിധിയോടെയുള്ള ഒരു നടപടിയായും ആക്രമണം പ്രതീക്ഷിക്കുന്നുവെന്നതിന് ഔദ്യോഗികമായൊരു മുഖം നൽകുന്നതായും വ്യാഖ്യാനിക്കപ്പെടുമെന്ന വലിയ അപകടം ഉണ്ടെങ്കിൽപ്പോലും.
കാരണം – പാണകൾ ആക്രമിക്കപ്പെടുമെന്നത് അത്രയ്ക്കു വ്യക്തമായിരുന്നു.
പാണകളും അവരെ സംഘടിപ്പിക്കുന്നവരും അവർക്കുവേണ്ടി നിലകൊള്ളുന്നവരുമായ സകലരും അതിന്റെ ദുരിതമനുഭവിക്കേണ്ടിവരുമെന്നൊരു ദുരവസ്ഥ തൊട്ടുമുമ്പിൽ പ്രതീക്ഷിക്കാവുന്നതു തന്നെയായിരുന്നു.
അതുവരെയുള്ള സാഹചര്യം വച്ചുനോക്കുമ്പോൾ, അന്തരീക്ഷം തികച്ചും സ്ഫോടനാത്മകമാണെന്നതു വളരെ വ്യക്തമായിരുന്നു.
ഇത്തരം സന്ദർഭത്തിൽ, ഏതെങ്കിലും സംഘടനയുടെ ഉത്തരവു മുകളിൽ നിന്നു വന്നാൽ മാത്രമേ ആളുകൾ അക്രമാസക്തരാകൂ – അല്ലെങ്കിൽ അടങ്ങിനിൽക്കും - എന്നൊക്കെ വിശ്വസിക്കണമെങ്കിൽ സാമാന്യബുദ്ധി സമ്പൂർണ്ണമായി നശിക്കേണ്ടതുണ്ടായിരുന്നു.
ബന്ദിനോടനുബന്ധിച്ച് അക്രമങ്ങളുണ്ടായേക്കുമെന്ന ഭീതിയിൽ ഞാൻ വാർത്തകൾ ശ്രദ്ധിച്ചുകൊണ്ടിരുന്നു.
പ്രാർത്ഥനകൾക്കു ഫലമുണ്ടായില്ല. ആദ്യത്തെ വാർത്ത പുറത്തു വന്നു.
‘കന്യാസ്ത്രീയെ ചുട്ടു കൊന്നു‘ എന്നൊക്കെപ്പറഞ്ഞ് മംഗളം ലീഡ്‌ന്യൂസ് കൊടുത്തിരിക്കുന്നു!!!
അല്പ സമയം കഴിഞ്ഞ് അതിലെ ‘കന്യാ’ എന്ന ഭാഗം മാത്രം തിരുത്തി വെറും “സ്ത്രീ” എന്നാക്കി മാറ്റിയിരിക്കുന്നതായും കണ്ടു!!!
മനസ്സിലായി. കാര്യം മനസ്സിലായി.
കന്ധമാലിൽ അക്രമം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു. ഇങ്ങുദൂരെ കേരളത്തിൽ മാദ്ധ്യമങ്ങൾ കലാപവും ആരംഭിച്ചിരിക്കുന്നു!!!!
ഇനിയങ്ങോട്ട് എന്തും സംഭവിക്കാം – അതിന്റെയൊക്കെ ആയിരം മടങ്ങ് ഊഹാപോഹങ്ങളും നുണകളും കൂടി പ്രചരിപ്പിക്കപ്പെടാം - ഭയപ്പാടോടെ ഞാൻ മനസ്സിലോർത്തു.
ഗ്രഹാം സ്റ്റെയിൻസിന്റെ വധമന്വേഷിച്ച ജസ്റ്റിസ് വാധ്വ കമ്മീഷൻ റിപ്പോർട്ടിലെ ചില നിർദ്ദേശങ്ങൾ ഓർത്തുപോയി.
മാദ്ധ്യമങ്ങൾക്കുള്ള നിർദ്ദേശം ഇങ്ങനെ:-
Media, both print and electronic, has also to exercise restraint. Screaming headlines should be avoided which have the effect of misleading the public and creating more tension and suspicion among different communities. Reporting of communal strife should not be done without proper verification or an ordinary crime given a communal twist.
ഇല്ല – അതൊക്കെ കേവലം നിർദ്ദേശങ്ങൾ മാത്രമാണ്. കലിതുള്ളുന്ന മാദ്ധ്യമങ്ങളെ നിയന്ത്രിക്കാൻ അവയൊന്നും പര്യാപ്തമല്ല.
മാദ്ധ്യമങ്ങൾ കലാപം തുടങ്ങിക്കഴിഞ്ഞു. ഇനി പിടിച്ചാൽ കിട്ടില്ല.
സാധാരണസ്ത്രീയാണെങ്കിൽ, വായിക്കുന്നവർക്കുണ്ടാകുന്ന രോഷത്തിന്റെ അളവ് താൻ വിചാരിക്കുന്നത്ര ഉണ്ടായില്ലെങ്കിലോ എന്ന ഭയമായിരുന്നിരിക്കണം മംഗളം ലേഖകന്. “ജോലിക്കാരിയായ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു” എന്നൊരു വാർത്ത വായിച്ചാൽ മതപരമായ വികാരം കൊള്ളലിന് അവസരം കുറവാണല്ലോ. കന്യാസ്ത്രീയാണെങ്കിൽ എരിപൊരിവു സൃഷ്ടിക്കാൻ എളുപ്പമാണ്.
മനോരമയാകട്ടെ – അവർ കന്യാസ്ത്രീയാണെന്നു വരുത്തിത്തീർക്കാനൊന്നും ശ്രമിച്ചില്ല. പകരം, മരണപ്പെട്ടതിന്റെ ശൈലിയിൽ പരമാവധി എരിവുകയറ്റിക്കൊണ്ടാണ് പത്രധർമ്മം നിർവഹിച്ചത്. കാട്ടിലേയ്ക്കു പലായനം ചെയ്ത ചിലരുടെ അഭിപ്രായങ്ങളും തോന്നലുകളും കേട്ടുകേൾവികളുമൊക്കെയാണവിടെ വായിച്ചത്.
ഇ-മെയിലും മറ്റു പ്രസിദ്ധീകരണമാർഗ്ഗങ്ങളുമൊക്കെയായി ഇന്റർനെറ്റിലും ഊഹാപോഹങ്ങൾ അതിവേഗം പ്രചരിച്ചുകൊണ്ടിരുന്നു. കന്യാസ്ത്രീയെ കുരിശിൽ തറച്ചുകൊന്നു എന്നുപോലും വായിക്കേണ്ടി വന്നു! പറഞ്ഞുവരുമ്പോൾ കുരിശും ഒരു മതചിഹ്നമാണല്ലോ.
കുരിശും കന്യാസ്ത്രീയുമൊക്കെ ആരുടെയൊക്കെയോ ഭാവനയിൽ വിരിഞ്ഞ ചിത്രങ്ങൾ മാത്രമായിരുന്നുവെന്ന് പിന്നീടു തെളിഞ്ഞു. ഒരു സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്ന ഹിന്ദു സ്ത്രീ തന്നെയായിരുന്നു യഥാർത്ഥത്തിൽ കൊല്ലപ്പെട്ടത്. ദാരുണമായ ആ മരണത്തിനിടയാക്കിയ അക്രമം എത്രത്തോളം നിന്ദ്യമാണോ അത്രത്തോളം തന്നെ അപലപനീയമായിരുന്നു മാദ്ധ്യമപ്രവർത്തകർ ആ വാർത്തയോടും സമൂഹത്തോടും ചെയ്ത അപരാധവും.
പിന്നീട്, മതചിഹ്നങ്ങളുപയോഗിച്ച് എരിവുകയറ്റിയ വാർത്ത ആ തെറ്റായിരുന്നുവെന്നു തെളിഞ്ഞതിനുശേഷം വന്ന വാർത്തകളുടെ കാര്യമെടുത്താലും ശരി – മാദ്ധ്യമപ്രവർത്തകരുടെ മനോഭാവം മനസ്സിലാക്കിയാൽ നടുങ്ങിപ്പോകും.
ഒരു വാർത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു.
“This victim wasn’t even a Christian“
അവൾ ഒരു ക്രിസ്ത്യാനി പോലും ആയിരുന്നില്ല – നോട്ട് ഈവൻ എ ക്രിസ്ത്യൻ - എന്നു പറഞ്ഞിരിക്കുന്നു!
എന്താണ് ആ തലക്കെട്ടുകൊണ്ട് ഉദ്ദേശിച്ചതെന്നറിയാമോ?
കലാപമെന്നു കേട്ടയുടൻ തന്നെ നമ്മളുൾപ്പെടെ പത്രങ്ങളായ പത്രങ്ങളെല്ലാം ആവേശംപൂണ്ട് നുണപ്രചാരണങ്ങൾ നടത്തിയിരുന്നില്ലേ – അതെല്ലാം തെറ്റായിരുന്നില്ലേ – കന്യാസ്ത്രീ പോയിട്ട് ക്രിസ്ത്യാനി പോലുമായിരുന്നില്ലല്ലോ കൊല്ലപ്പെട്ടത് – മതവികാരം ഇളക്കിവിടുവാനായി നാം അവളെ മതം മാറ്റിക്കുകയും കന്യാവസ്ത്രമണിയിക്കുകയും ക്രൂശിക്കുകയുമൊക്കെച്ചെയ്തത് മോശമായിപ്പോയില്ലേ – ഇനിയെങ്കിലും നമുക്കു മാദ്ധ്യമമര്യാദകൾ പാലിച്ച് സത്യം സത്യമായി എഴുതാം - എന്നൊക്കെയാണോ ഉദ്ദേശിച്ചിരിക്കുന്നത്?
അല്ല!
പിന്നെയോ?
വാർത്ത വായിച്ചാലറിയാം. അങ്ങനെയൊരു പശ്ചാത്താപപ്രകടനമൊന്നും ഇല്ല. അവൾ ക്രിസ്ത്യാനി “പോലു“മായിരുന്നില്ലല്ലോ – എന്നിട്ടു“പോലും“ കൊന്നു – എന്ന മട്ടിലാണ് ഉദ്ദേശിച്ചിരിക്കുന്നത്!!!!!!!
ആലോചിച്ചു നോക്കണം!!
അതായത് - “ക്രിസ്ത്യാനിയായിരുന്നെങ്കിൽ ചെയ്തതു മനസ്സിലാക്കാമായിരുന്നു“ എന്നു തന്നെയല്ലേ ആ വാക്കുകളുടെ ധ്വനി!
എത്ര അപകടകരമായ എഴുത്താണിത്!
എത്ര മാത്രം വർഗ്ഗീയത നിറഞ്ഞ - ക്രൂരമായ - ഒരു മനസ്സാണ് ആ ലേഖകന്റേത്?
മാദ്ധ്യമപ്രവർത്തകരും മനുഷ്യരാണ്.
മനുഷ്യർക്കുള്ള സകല ദുർഗുണങ്ങളും - ക്രൂരത മുതലായവ – മാദ്ധ്യമപ്രവർത്തകർക്കും ഉണ്ടാകും എന്നു നാം പ്രതീക്ഷിക്കണം.
എന്നാലും, എന്തെങ്കിലും അനിഷ്ടസംഭവുമുണ്ടാകുമ്പൊളേയ്ക്കും ഉടൻ തന്നെ ഇവരൊക്കെ എന്തിനാണ് മതവികാരമുണർത്തുന്ന അസത്യങ്ങളും അർദ്ധസത്യങ്ങളും എഴുതി ഇങ്ങനെ എരിപൊരി കേറ്റുന്നത് എന്നറിയണമെങ്കിൽ, വായനക്കാരുടെ മനസ്സിൽ അതുണ്ടാക്കുന്ന പ്രതിഫലനത്തേക്കുറിച്ചു കൂടി അറിയണം.
കലാപത്തിന്റെ വരവറിയിച്ചുകൊണ്ട് മാദ്ധ്യമങ്ങൾ പടച്ചുവിട്ടതൊക്കെ വായിച്ച് ആവേശം കൊണ്ട ഒരു പാവം വായനക്കാരൻ ഓർക്കൂട്ടിൽ ഒരു ചർച്ചയാരംഭിച്ചത് എങ്ങനെയാണെന്ന് താഴെക്കൊടുത്തിരിക്കുന്നു. ഇതേ അബദ്ധം പറ്റിയ വേറെയും എത്രയോ പേർ!
പാവം സാവന്ത്.
സാവന്തിനോടെനിക്ക് സഹതാപം തോന്നുകയാണ്.
സാവന്തിന്റെ ആ മൂന്നു വാചകങ്ങളിൽ മാത്രം എട്ടോളം തെറ്റുകളുണ്ട്. വലിയ തെറ്റുകൾ.
അദ്ദേഹം മനസ്സിൽ പേറിയിരിക്കുന്ന തെറ്റിദ്ധാരണകളാണ് ഓരോ തെറ്റിലും പ്രതിഫലിക്കുന്നത്. ഒത്തിരിയൊത്തിരി വിവരങ്ങളിൽ നിന്ന് ക്രൂരമായി അകറ്റി നിർത്തപ്പെട്ടതിന്റെയും ഒത്തിരിയൊത്തിരി നുണകൾ കാലങ്ങളായി കേട്ടു തുഴമ്പിച്ചതിന്റെയും പ്രശ്നമാണ്.
പാവം!
ഇത്തരത്തിൽ ആയിരക്കണക്കിന് – ലക്ഷക്കണക്കിന് – സാവന്തുമാരെ സൃഷ്ടിച്ചെടുക്കുക തന്നെയാണ് ഇത്തരം വാർത്തകൾ പടച്ചു വിടുന്നവരുടെ ലക്ഷ്യവും.
പിന്നീടങ്ങോട്ട് പല അനിഷ്ട സംഭവങ്ങളുമുണ്ടായി. കൂടുതൽ മരണങ്ങളുണ്ടായി.
മാദ്ധ്യമങ്ങൾ ശരിക്കും ആഘോഷിക്കുക തന്നെയായിരുനു.
അങ്ങനെ കൊന്നു - ഇങ്ങനെ കൊന്നു എന്നെല്ലാം പറഞ്ഞ് എത്രമാത്രം വർഗ്ഗീയവികാരം ഇളക്കാമോ അത്രയും ഇളക്കി.
അനിഷ്ടസംഭവങ്ങളുണ്ടാകുമ്പോൾ ആഘോഷിക്കാതിരിക്കുക എന്നതൊരു മാദ്ധ്യമമര്യാദയാണ്. പലപ്പോഴും അതു പാലിക്കപ്പെടാറുമുണ്ട്. അധികം വൈകാതെ തന്നെ ആസാമിൽ, ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽത്തന്നെ അനേകമാളുകൾ കൊല്ലപ്പെട്ട - ഒറീസയേക്കാളധികം ആൾനാശമുണ്ടായ – അതിരൂക്ഷമായ ഒരു കലാപമുണ്ടായി. അപ്പോളും ആ നിയമം പാലിക്കപ്പെട്ടു. ആ സംഭവമൊന്നും അധികമാരും ശ്രദ്ധിച്ചതായിപ്പോലും കണ്ടില്ല!!! അതേക്കുറിച്ചോർത്തു ദു:ഖിക്കാനോ ആക്രോശിക്കാനോ ആരെയും കണ്ടില്ല. വാർത്തകളിൽ നിറം കലർത്താനോ വളച്ചൊടിക്കാനോ വികാരം കൊള്ളിക്കാനോ ആരും മെനക്കെട്ടതായിത്തോന്നിയില്ല.
ഇവിടെപ്പക്ഷേ – ഒറീസയിൽ - ആ നിയമമൊന്നും ബാധകമായിരുന്നില്ല. കാരണം, ഇത് സംഘപരിവാറിന്റെ തലയിൽ വച്ചുകൊടുത്തിരിക്കുന്ന കലാപമാണ്. ഇതിന് ആസ്വാദ്യത കൂടും. കലാപത്തിന്റെ പശ്ച്ചാത്തലത്തേക്കുറിച്ചോ ആരൊക്കെയാണിതിൽ ഉൾപ്പെട്ടിരിക്കുന്നതെന്നോ വായനക്കാരിൽ ബഹുഭൂരിപക്ഷത്തിനും യാതൊരു അറിവുമില്ലെന്ന അനുകൂലസാഹചര്യമുണ്ടു താനും. അക്രമങ്ങളുടെ വാർത്തകൾ പരമാവധി എരിവുകേറ്റിയും മതസൂചനകൾ കൊടുത്തും അവതരിപ്പിച്ച മാദ്ധ്യമങ്ങൾ ശരിക്കും ആഘോഷിക്കുക തന്നെയായിരുന്നു.
ഒരു കാര്യത്തിൽ മാത്രമാണ് ആശ്വാസത്തിനു വക കണ്ടത്.
ഇരുവശത്തുമുള്ള അക്രമങ്ങൾ ഒരേപോലെ പൊലിപ്പിച്ചുകാട്ടാതെ, ഒരു വശത്തു മാത്രമെങ്കിലും അല്പം തമസ്ക്കരണം നടത്താൻ മാദ്ധ്യമങ്ങൾ തയ്യാറായി. അത്രയുമെങ്കിലും നല്ലത്.
ഇടയ്ക്ക്, അനിഷ്ടസംഭവങ്ങളുടെ പരമ്പരകൾ അവസാനിച്ചു കഴിഞ്ഞു എന്നു തോന്നിച്ച ഒരു സമയമുണ്ടായിരുന്നു. അതുവരെ രണ്ടു കലാപങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ കൊല്ലപ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 24. ഡിസംബറിൽ മൂന്നുപേരും ആഗസ്തിൽ 21 പേരും.
അവരിൽ 12 പേർ ക്രൈസ്തവർ - ബാക്കി 12 പേർ അക്രൈസ്തവർ.
അപ്പോൾ, ദീപികപ്പത്രം പറയുന്നതുപോലുള്ള “ക്രൈസ്തവ വംശഹത്യ”യിൽ, ഒരു ഡസൻ ക്രൈസ്തവരും അത്രയും തന്നെ അക്രൈസ്തവരും കൊല്ലപ്പെട്ടിരിക്കുന്നു.
ഭാഗ്യത്തിന് ക്രൈസ്തവരെ കൊന്നു എന്നു മാത്രമാണ് മാദ്ധ്യമങ്ങൾ അലമുറയിട്ടത്.
അത്രയുമെങ്കിലും മര്യാദ കാട്ടിയതു ദൈവാധീനം!
അക്രൈസ്തവരേയും കൂടി ഇളക്കി വിട്ടിരുന്നെങ്കിലോ!
സ്ത്രീകൾക്കും കുട്ടികൾക്കുമൊക്കെയുള്ള ഒരു ആശ്രമത്തിൽ വച്ച് - ശ്രീകൃഷ്ണജയന്തി ആഘോഷത്തിനുള്ള ഒരുക്കങ്ങൾക്കിടെയാണ് കുറേ സന്യാസിമാരെ കൊന്നത്. പാണക്രൈസ്തവർ പല തവണ കൊല്ലാൻ നോക്കിയ സ്വാമിയാണതിൽ പ്രമുഖൻ. മാതാജി ഭക്തിമയി എന്നൊരു സ്വാമിനിയെയാണ് ആദ്യം കൊന്നത്. അതൊക്കെയോർമ്മിപ്പിച്ച് ഹിന്ദുക്കളെയും വികാരം കൊള്ളിച്ചിരുന്നെങ്കിൽ എന്താവുമായിരുന്നു സ്ഥിതി?
അവരുടെ കാര്യത്തിൽ ആശങ്കപ്പെടാൻ ഇറ്റലിയ്ക്കു പോയിട്ട് ഇന്ത്യൻ പാർലമെന്റിനു പോലും താൽപര്യമുണ്ടാവില്ലാത്തതുകൊണ്ടാണോ എന്നറിയില്ല. എന്തായാലും, ആ ഒരു വശത്തു മാത്രമെങ്കിലും മാദ്ധ്യമങ്ങൾ മര്യാദ കാട്ടിയതു നന്നായി.
എടുത്തു പറയത്തക്ക മര്യാദ തന്നെയായിരുന്നു പലപ്പോഴും. സന്യാസിമാരുൾപ്പെടെയുള്ള അക്രൈസ്തവരെല്ലാം ആക്രമണത്തിൽ “മരിക്കുക“ മാത്രമായിരുന്നുവെങ്കിൽ, ക്രൈസ്തവരെയെല്ലാം ആക്രമിച്ചു “കൊല്ലുക”യായിരുന്നു.
പാണകൾ ഇത്തവണയും തോക്കുകളുപയോഗിച്ചുകൊണ്ട് കുയികളെ നേരിട്ടതും വെടിവയ്പിൽ മരണങ്ങളുണ്ടായതുമൊക്കെ അന്യഭാഷാമാദ്ധ്യമങ്ങൾ ചിലതു സൂചിപ്പിച്ചു കണ്ടപ്പോൾ മലയാളപത്രങ്ങളെല്ലാം അതു പോലീസ് വെടിവയ്പാണെന്നു കരുതിക്കോട്ടെ എന്നു കരുതിയാവണം തന്ത്രപരമായ മൌനം പാലിച്ചു. ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടയ്ക്കായിരുന്നു മരണങ്ങളെന്ന ചെറിയൊരു സൂചനയെങ്കിലും അറിയാതെ എഴുതിപ്പോയത് ‘മാധ്യമം‘ പത്രം മാത്രമാണ്. പാണകളെ “നാട്ടുകാർ“ എന്നും കുയികളെ “വി.എച്.പി.ക്കാർ“ എന്നുമാണവർ വിളിച്ചത്.
ഒരു വശത്തെങ്കിലും മര്യാദകാട്ടിയതു നന്നായി എന്നു വേണം കരുതാൻ.
തീവയ്പും മറ്റും ഉണ്ടാകുമ്പോൾ ഉണ്ടാകുന്നതിനേക്കാൾ വലിയ തീയാണ് മാദ്ധ്യമങ്ങൾ ആളിക്കത്തിച്ചത്.
ഒമ്പതുമാസങ്ങൾക്കു മുമ്പ് കുയികളുടെ അനേകം വീടുകൾ പാണകൾ ചേർന്നു കത്തിച്ചു ചാമ്പലാക്കിയിരുന്നു. അന്നും ആരെങ്കിലും അകത്തു കുടുങ്ങിപ്പോയിരുന്നെങ്കിൽ, അവരും വെന്തും ശ്വാസം മുട്ടിയുമൊക്കെ മരിച്ചേനെ. അതൊക്കെക്കൂടി മാദ്ധ്യമങ്ങൾ വികാരവായ്പോടെ എഴുതി വികാരം കൊള്ളിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ അതിരുവിട്ടുപോയേനെ. അത്രത്തോളമെത്തിക്കാത്തതിൽ - ഒരു വശത്തെങ്കിലും മര്യാദപുലർത്തിയതിൽ - ആശ്വസിക്കുകയാണു വേണ്ടത്.
ഇത്തവണയും ചില പാണകൾ മനുഷ്യരെ നേരിട്ടു കത്തിക്കുന്ന പരിപാടിയിൽ ഏർപ്പെടാതിരുന്നില്ല എന്നതും ശ്രദ്ധേയമായിരുന്നു. കുയികൾ പാണകളുടെ സ്ഥാപനങ്ങളും വീടുകളുമൊക്കെ കത്തിക്കുന്നതിലാണു കൂടുതലും മിടുക്കുകാട്ടിയതെങ്കിൽ, പാണകൾ അല്പം കൂടി കരവിരുതുകാട്ടി ആളുകളെ നേരിട്ടു പിടിച്ചാണു കത്തിച്ചത്. ഡിസംബറിൽ ഗീഥ് ചരൺ സേഥിയെ ഡീസലൊഴിച്ചാണു കത്തിച്ചതെങ്കിൽ, ഇത്തവണ പെട്രോൾ ഉപയോഗിച്ചു എന്ന വ്യത്യാസം മാത്രം. മലയാള പത്രങ്ങളിൽ, കൌമുദിയിൽ മാത്രമേ അതു കണ്ടുള്ളൂ. അത്തരം വാർത്തകളൊക്കെ ആരും നിറം കൊടുത്തും പൊലിപ്പിച്ചുമൊക്കെ എഴുതാതിരുന്നതു നന്നായെന്നു വേണം വിചാരിക്കാൻ.
ആക്രമണത്തിന്റെ ഒരു വശത്തു മൊത്തം സംഘപരിവാറാണ് എന്ന ഇമേജുണ്ടാക്കിയതിന്റെ ഒരു ഗുണം അതായിരുന്നു എന്നു പറയാം. മറുവശത്തെ ആക്രമണങ്ങളെങ്കിലും മറച്ചുപിടിയ്ക്കപ്പെട്ടുവെന്നും ആഘോഷിക്കപ്പെട്ടില്ലെന്നുമുള്ള ഒരു ഗുണമെങ്കിലും ഉണ്ടായി.
പീഢനങ്ങൾക്ക് ഏറ്റക്കുറച്ചിലുകൾ നിലനിൽക്കെത്തന്നെ, കലാപത്തിന്റെ ഇരകൾക്കോ വെന്തു മരിച്ചവർക്കോ ഒന്നും പൊതുവായ ഒരു മതമില്ലെന്നതു ജനത്തിനു മനസ്സിലാക്കിച്ചു കൊടുക്കേണ്ടത് മനസ്സാക്ഷിയുള്ള മാദ്ധ്യമപ്രവർത്തകരുടെ കടമയായിരുന്നു. പച്ചയായ മനുഷ്യരാണ് അവിടെ ഇരകളായത്. ആദ്യവും അവസാനവും പാതിവെന്തതു ഹിന്ദുവും ഇടയ്ക്ക് മുഴുവൻ കരിഞ്ഞതു ക്രിസ്ത്യാനിയും എന്നൊക്കെ ചിന്തിച്ചു ഭ്രാന്തെടുക്കുന്നവർ തികച്ചും വിഡ്ഢികളാക്കപ്പെടുകയാണ്.
പക്ഷേ – പറഞ്ഞിട്ടുകാര്യമില്ല. ‘എല്ലാം മനുഷ്യരാണ്‘ എന്നൊക്കെ വെറുതെ ഭംഗിയ്ക്കു വേണ്ടി മാത്രം പറഞ്ഞുപോകാനല്ലാതെ, അതു ഹൃദയത്തിലുറപ്പിക്കാനും അതനുസരിച്ച് പക്വതയോടെ പെരുമാറാനും വികാരങ്ങൾക്കടിമപ്പെടാതിരിക്കാനുമുള്ള ശക്തിയുള്ളവർ വളരെ ചുരുക്കമാണ്.
മനുഷ്യർ പക്ഷം പിടിച്ചുപോകും.
മാദ്ധ്യമങ്ങളും.
ഒരു കണ്ണുമാത്രം തുറന്നു പിടിച്ചുപോകും.
ഇരകൾ മുഴുവൻ ‘ക്രിസ്ത്യാനി‘കളായിരുന്നു പലർക്കും. മറുവശത്ത് സംഘപരിവാറും!
‘കുയികൾ - പാണകൾ‘ എന്നൊന്നും ആരും കേട്ടിട്ടുപോലുമില്ല!
*-*-*-*-*-*-*-*-*-*-*-*
മാദ്ധ്യമങ്ങളുടെ ഈ പക്ഷപാതം “മനപ്പൂർവ്വ”മാണെന്നും പറയുക വയ്യ.
ചിലതൊക്കെ അങ്ങനെ സംഭവിച്ചുപോകുന്നതാണ്.
അതു മനസ്സിലാക്കണമെങ്കിൽ, സംഭവങ്ങളെ സംബന്ധിച്ച് ‘ദ ടെലിഗ്രാഫ് ‘ ആദ്യം പ്രസിദ്ധീകരിച്ച വാർത്ത വായിക്കണം. ആ വാർത്ത, ഞെട്ടിപ്പിക്കുന്നതിനു പകരം പൊട്ടിച്ചിരിപ്പിക്കുന്ന ഒന്നായിരുന്നു.
മനോരമയേപ്പോലെ തന്നെ, ഡിസംബറിലെ കലാപത്തിന്റെ കാരണം സംബന്ധിച്ച സത്യമെഴുതാൻ ഇത്ര വൈകി മാത്രമാണ് അവരും തയ്യാറാകുന്നത്.
പക്ഷേ, ശ്രദ്ധിക്കേണ്ടത് അതല്ല.
വി.എച്.പി. ഭാരവാഹി കൂടിയായ വൃദ്ധനായൊരു സ്വാമി, ഒരു സ്വാമിനി, ഒപ്പമുണ്ടായിരുന്ന മറ്റു സന്യാസിമാർ എന്നിവരെ കൊന്നിട്ടിരിക്കുകയാണ്. (കർത്തരി പ്രയോഗം തന്നെയാവട്ടെ). ആ വാർത്തയ്ക്കു കൊടുത്തിരിക്കുന്ന തലക്കെട്ടാണ് ശ്രദ്ധേയം - വി.എച്ച്.പി. ആക്രമണം!
ഇതൊന്നും ‘മനപ്പൂർവ്വ‘മല്ല. ഇതൊരു തരം മനോരോഗമാണ്. നുണകൾ മാത്രമെഴുതി ശീലിച്ചു പോയ ചിലരെ ബാധിച്ചിരിക്കുന്ന പ്രത്യേക തരം മനോരോഗം. അറിയാതെ സംഭവിച്ചുപോകുന്നതാണ്. പേന അങ്ങനെയൊക്കെയേ വഴങ്ങൂ..
അത്ര മാത്രം പറഞ്ഞ് ടെലഗ്രാഫ് നിർത്തിയതെന്താണാവോ? ആ ആക്രമണത്തിന്റെ ചില വിശദാംശങ്ങൾ, ദൃക്സാക്ഷികളായ സ്കൂൾകുട്ടികളുടെ വാക്കുകളിലൂടെ ഇന്ത്യൻ എക്സ്പ്രസിൽ വന്നിരുന്നു. ‘വി.എച്.പി.ക്കാരുടെ ക്രൂരതകൾ‘ എന്നോ മറ്റോ പറഞ്ഞ് ‘ടെലഗ്രാ’ഫിന് അതു കൂടി പ്രസിദ്ധീകരിക്കാമായിരുന്നു. ഏതാനും ചിത്രങ്ങൾ കൂടിയായാൽ കേമമായേനെ.
ഇതുവരെയുള്ള ചരിത്രം വച്ചുനോക്കുകയാണെങ്കിൽ, ഇത്തരം സമയത്ത് ഒരു ചടങ്ങുപോലെ മുടങ്ങാതെയെത്തുന്ന ഒരു വാർത്തയുണ്ട്. അതു മാത്രം ഇത്തവണ കണ്ടില്ല!
സന്യാസിമാരെ കൊന്നതും സംഘപരിവാറാണ് എന്നൊരു ആരോപണം!
‘ന്യൂനപക്ഷ‘ങ്ങളെ ‘ഉൻമൂലനം‘ ചെയ്യാൻ “അജണ്ട” തയ്യാറാക്കിയെന്നോ – അതിനായി കലാപം ‘സൃഷ്ടിച്ചു‘വെന്നോ – അതിനുള്ള വഴിയൊരുക്കാനായി കൃത്യം ശ്രീകൃഷ്ണജയന്തിയ്ക്കു തന്നെ ഒരു ആശ്രമത്തിനുള്ളിലിട്ട് അഞ്ചു സന്യാസിമാരെ ബോധപൂർവ്വം കൊന്നുവെന്നോ - അല്ലെങ്കിൽ, മറ്റു സന്യാസിമാരെ വെടിവച്ചിട്ടിട്ട് ലക്ഷ്മണാനന്ദ സ്വയം വെടിവച്ചുമരിച്ചുവെന്നോ ഒക്കെക്കൂടി കേൾക്കേണ്ടതാണ്.
ഇത്തവണ അതുമാത്രം ഇതുവരെ കണ്ടില്ല. എന്തുപറ്റിയോ എന്തോ!
കഴിഞ്ഞതവണയൊന്നും ആ ചടങ്ങു മുടങ്ങിയിരുന്നില്ല.
ആദ്യത്തെ ബഹളങ്ങൾക്കു ശേഷം, സ്വാമിയെ പാണക്രൈസ്തവർ കൊല്ലാൻ നോക്കിയതുകൊണ്ടാണ് ഡിസംബറിൽ കലാപമുണ്ടായത് എന്നതു വ്യക്തമാക്കാതെ തരമില്ലെന്നായപ്പോൾ, ദേശാഭിമാനി അങ്ങനെയും ഒരു തമാശക്കഥയിറക്കിനോക്കിയിരുന്നു. സ്വാമി ‘ലക്ഷ്മീനാരായണ‘യെ (ശരിയായ പേരു പോലും അറിയാൻ മെനക്കെടാത്ത ദേശാഭിമാനി!) ആക്രമിച്ചതു സംഘപരിവാർ തന്നെയാണെന്ന്!
ദേശാഭിമാനി ചിലപ്പോൾ ഇത്തവണയും അത്തരത്തിൽ വല്ല കോമഡിയും എഴുതിയിട്ടുണ്ടാവും. പരിശോധിക്കാൻ മെനക്കെട്ടില്ല. ആവശ്യത്തിനു നുണ retail shop-കളിൽ നിന്നു ലഭിക്കുന്നുണ്ടല്ലോ – പിന്നെയെന്തിനാണു wholesale കടയിലേക്കു പോകുന്നത് എന്നു വിചാരിച്ചു.
“സ്വാമിയുടെ വധം സംബന്ധിച്ച വാർത്തയെത്താൻ കാത്തുനിന്നതുപോലെ തോന്നിപ്പിച്ച ആസൂത്രിതമായ അക്രമമായിരുന്നു തുടർന്നു നടന്നത് “ എന്ന് ‘രാം പുനിയാനി ’ എന്ന ഇടതുപക്ഷഎഴുത്തുകാരൻ എഴുതിവിട്ടിരിക്കുന്നതു മറ്റൊരിടത്തു ശ്രദ്ധിച്ചിരുന്നു. പതിവുമട്ടിൽ ഒരു ആരോപണം തിരുകി നോക്കുകയാണ്. സംശയിക്കുന്നവർ സംശയിക്കട്ടെ എന്ന മട്ടിൽ. സ്വന്തം മനസാക്ഷി പണയം വച്ച് യാന്ത്രികമായി എഴുതുന്ന അദ്ദേഹത്തേപ്പോലെയുള്ളവരുടെ പേനയിൽ നിന്ന് അത്തരം നിരീക്ഷണങ്ങളേ വരൂ.
മുമ്പൊരിക്കൽ, തന്റെയൊരു പുസ്തകത്തിൽ, ഭാരതത്തിൽ ക്രൈസ്തവരുടെ ജനസംഖ്യ കുറഞ്ഞുവരികയാണെന്നൊക്കെ സ്ഥാപിക്കാൻ ശ്രമിച്ചു പരിഹാസ്യനായ വ്യക്തിയാണ് മേൽപ്പറഞ്ഞ പുനിയാനി. എത്രമാത്രം അപകടകരമായ കൂസിസ്റ്റു ചിന്തകൾ മനസിൽ പേറിയാലും ശരി - നാടു കത്തുമ്പോൾ തമാശപറഞ്ഞു രസിച്ചിരിക്കാൻ ഇവർക്കൊക്കെ എങ്ങനെ സാധിക്കുന്നെന്നു വിചാരിച്ചു പോയി.
*-*-*-*-*-*-*-*-*-*-*-*
ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഒരു പത്രം നടത്തിക്കൊണ്ടുപോകുക എന്നതു ചില്ലറക്കാര്യമല്ല. പണം മുടക്കുന്നവരുടെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്നതിൽ പരാതിപ്പെട്ടിട്ടു കാര്യമില്ല.
മാദ്ധ്യമങ്ങൾക്ക് അവരവരുടേതായ ശൈലിയുണ്ട്.
അവരെ സംബന്ധിച്ചിടത്തോളം മനുഷ്യരുടെ പ്രശ്നങ്ങൾക്കു യാതൊരു വിലയുമില്ല.
ആദിവാസികൾക്ക് യാതൊരു പ്രശ്നങ്ങളുമില്ല.
കുയികൾക്കു തീരെ വിഷമതകളില്ല.
ഹിന്ദുക്കൾക്ക് പ്രശ്നങ്ങൾ തീരെയില്ല.
ആർക്കും ഒരു പ്രശ്നവുമില്ല. ആകെപ്പാടെ എന്തെങ്കിലും പ്രശ്നമുള്ളതു സംഘപരിവാർ എന്നറിയപ്പെടുന്ന ചിലർക്കു മാത്രമാണ്. തികച്ചും അനാവശ്യമായി പ്രശ്നങ്ങൾ സൃഷ്ടിക്കുക എന്നതാണവരുടെ മാനസികപ്രശ്നം!
ഇങ്ങനെ അകാരണമായി നിരന്തരം പ്രശ്നങ്ങളുണ്ടാക്കിക്കൊണ്ടിരുന്നാൽ കുറച്ചു കഴിയുമ്പോൾ ബോറടിക്കുകയെങ്കിലുമില്ലേ എന്ന സംശയത്തിനു പോലും വകയില്ല. അവർ പ്രശ്നമുണ്ടാക്കും. അതൊരു അലിഖിത നിയമമാണ്. അതിൽ ചോദ്യമില്ല.
അതുമായി ബന്ധപ്പെട്ട അത്ഭുതങ്ങൾ വേറെയുമുണ്ട്.
ഒരു കലാപമോ മറ്റോ ഉണ്ടായാൽ ഒന്നെങ്കിൽ പെട്ടെന്നൊരു ദിവസം ഒരു പ്രദേശത്തുള്ളവർ മൊത്തം സംഘപരിവാറുകാരായി മാറുന്നു!
അതല്ലെങ്കിൽ ഏതോ മാന്ത്രികവിദ്യയാലെന്ന വണ്ണം എല്ലാവരും സംഘപരിവാർ പറയുന്നതെന്തും അനുസരിക്കുന്നവരായി മാറുന്നു!
‘വെറുതെ നിൽക്കുന്നവരെ‘ ചുമ്മാ കയറിയങ്ങ് ആക്രമിക്കൂ എന്നു പറഞ്ഞാൽ അവർ ഉടൻ തന്നെ കയറിയങ്ങ് ആക്രമിക്കുമത്രേ!
ദിവസങ്ങളായി കർഫ്യൂ തുടർന്നതിനാൽ പുറത്തിറങ്ങുവാനോ പണിയെടുക്കുവാനോ സാധനങ്ങൾ വാങ്ങുവാനോ കഴിയാതെ പട്ടിണി കൊണ്ടു നട്ടം തിരിയുന്നവർ അനേകമാണിപ്പോൾ കന്ധമാലിൽ. അഭയാർത്ഥി ക്യാമ്പിനുള്ളിൽ കഴിയുന്നവർക്കു ഭക്ഷണം കിട്ടുന്നുവല്ലോ എന്നും - തങ്ങളുടെ കാര്യത്തിൽ ആർക്കാണ് ഉത്തരവാദിത്തം എന്നുമൊക്കെ ചോദിച്ച് സ്ത്രീകളും കുട്ടികളുമടക്കമുള്ള കുറേയാളുകൾ ഒരു ക്യാമ്പിലേയ്ക്കു തള്ളിക്കയറാൻ ശ്രമിച്ചത്രേ.
മതമോ ജാതിയോ ഇല്ലാതെ - ക്യാമ്പിനകത്തോ പുറത്തോ എന്ന വ്യത്യാസമില്ലതെ - ന്യൂനപക്ഷമോ ഭൂരിപക്ഷമോ എന്നൊക്കെയുള്ള അസംബന്ധവിവേചനങ്ങളില്ലാതെ – ദുരിതമനുഭവിക്കുന്ന പച്ചമനുഷ്യരുടെ - കലാപത്തിന്റെ ഇരകളുടെ - ദയനീയ ചിത്രമായിരുന്നു അവിടെ കണ്ടത്.
ചില മലയാളപത്രങ്ങളിൽ ഉടൻ തന്നെ അതും വലിയ വാർത്തയായി.
അഭയാർത്ഥി ക്യാമ്പു "പോലും" ആക്രമിച്ചുവത്രേ!
സ്ത്രീകളെ "മുമ്പിൽ നിർത്തി"യായിരുന്നുവത്രേ ആക്രമണം!
അപ്പോൾ, ആപ്പറഞ്ഞ "ആക്രമണ"ത്തിന്റെ പ്രേരണ എന്താണെന്നാണു ലേഖകൻ വാദിക്കുന്നത്? ക്യാമ്പിലുള്ളവരുടെ "മതം" വേറെയാണ് . ആക്രമിച്ചു കളയാം എന്നവർ വിചാരിച്ചുവെന്നോ?
ഹ – കഷ്ടം! പട്ടിണി കിടന്നു ചാവുന്ന പച്ച മനുഷ്യന് എന്തുമതം- എന്തു ജാതി?
സമ്മതിക്കില്ല - 'മതേതരത്വ'ത്തിന്റെ അപ്പോസ്തലന്മാർ ഉൾപ്പെടെയുള്ളവർ സമ്മതിക്കില്ല. അവർ വാദിക്കുകയാണ് - ഇതൊക്കെ ന്യൂനപക്ഷങ്ങളെ മനപ്പൂർവ്വം ഉപദ്രവിക്കുന്നതിന്റെ ഭാഗമാണത്രേ! അഭയാർത്ഥിക്യാമ്പു പോലും ആക്രമിക്കുന്നു!
ഇക്കണ്ട ആളുകളെല്ലാം ഒരു കാരണവുമില്ലാതെ – വെറുതെ “ന്യൂനപക്ഷങ്ങളെ ആക്രമിക്കുക” എന്ന അത്ഭുതകരമായ എന്തോ ഒരു പ്രേരണയാൽ നയിക്കപ്പെടുന്നവരാണെന്ന് വിശ്വസിക്കാനാണു പറയുന്നത്.
വായനക്കാരുടെ കൂട്ടത്തിൽ വിഡ്ഢികളെ മാത്രമേ ഇവരൊക്കെ പ്രതീക്ഷിക്കുന്നുള്ളൂ എന്നു വരുമോ?
തലച്ചോർ മരവിക്കുന്നെങ്കിൽ മരവിക്കട്ടെ - ചിന്താശേഷി നശിക്കുന്നെങ്കിൽ നശിക്കട്ടെ - പക്ഷേ ഇങ്ങനെ ഹൃദയം കൂടി മരവിക്കാൻ അനുവദിക്കാമോ?
എന്നാണിനി ഇവരൊക്കെ ‘മനുഷ്യനെ മനുഷ്യനായിക്കാണാൻ‘ പഠിക്കുന്നത്?.
(പിന്നീട് മറ്റൊരിടത്ത് ശരിക്കും ക്യാമ്പ് ആക്രമണം തന്നെ ഉണ്ടായി. അത് ഇരുവശത്തുനിന്നുമുള്ള ഏറ്റുമുട്ടലായി മാറുകയും ചെയ്തു. അപ്പോളേയ്ക്കും മാദ്ധ്യമങ്ങൾ നിലപാടുകൾ പതുക്കെ തിരുത്തിത്തുടങ്ങിയിരുന്നു. അതേപ്പറ്റി പിന്നാലെ പറയുന്നുണ്ട്.)
*-*-*-*-*-*-*-*-*-*-*-*
അതിനിടെ, മറ്റൊരിടത്ത് അഞ്ഞൂറോളം വരുന്ന “ജനക്കൂട്ടം“ ആക്രമണം നടത്തുന്നതിനിടെയുണ്ടായ പോലീസ് വെടി വയ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. പിന്നെ, മരണസംഖ്യ നാലായി ഉയർന്നുവെന്നു കേട്ടു.
അതിന്റെ മറുപടിയെന്നോണം പോലീസ് സ്റ്റേഷൻ ആക്രമണമുണ്ടായി. ഒരു പോലീസുകാരൻ വധിക്കപ്പെട്ടു.
ഇത്തവണ പാണകളാണോ ആക്രമിച്ചത് എന്നു സംശയിച്ചു പോയി. പൊതുവെയുള്ള മാദ്ധ്യമശൈലി അനുസരിച്ച്, ഹിന്ദുക്കളല്ലാത്ത ആരെങ്കിലും നടത്തുന്ന ആക്രമണങ്ങളിലാണ് “ജനക്കൂട്ടം ” എന്നെഴുതുക. ഹിന്ദുക്കളാണെങ്കിൽ, ‘സംഘപരിവാർ‘ എന്നാണെഴുതിക്കാണാറ്.
പിന്നെ മനസ്സിലായി കുയികൾ തന്നെയാണെന്ന്.
വാർത്താറിപ്പോർട്ടിങ്ങിന് ഉശിരു കുറഞ്ഞുവരികയാണല്ലോ - എന്തു പറ്റി – എന്നു തോന്നി. ‘സംഘപരിവാർ അഴിഞ്ഞാട്ടം തുടരുന്നു – പോലീസുകാരനെയും വെറുതെ വിട്ടില്ല‘ എന്നൊക്കെയല്ലേ എഴുതേണ്ടിയിരുന്നത്? എന്തു പറ്റി “ജനക്കൂട്ട“മാവാൻ?
എപ്പോഴത്തേയും പോലെ, ആദ്യത്തെ കുറച്ചുനാളത്തെ സംഘപരിവാർവിരുദ്ധമുറവിളിയ്ക്കുശേഷം സാവധാനത്തിലുണ്ടാകുന്ന തിരിച്ചറിവിന്റേയും തിരുത്തലിന്റേയും ആരംഭമാണോ?
അതു വിചാരിച്ചിരിക്കുമ്പോളാണ് പൊട്ടിച്ചിരിപ്പിക്കുന്ന മട്ടിലുള്ള ആ രഹസ്യാന്വേഷണറിപ്പോർട്ടു കൂടി ശ്രദ്ധയിൽപ്പെട്ടത്.
ഒരു ഏജൻസി രഹസ്യമായി ചില കാര്യങ്ങൾ കണ്ടെത്തിയിരിക്കുന്നു.
കന്ധ ആദിവാസികൾ - അതായതു കുയികളാണത്രേ ഇത്തവണ ആക്രമണം നടത്തിയത്. അല്ലാതെ സംഘപരിവാറല്ല!!!.
സംഘപരിവാർ ഒരു കലാപം നടത്തി തുടക്കമിട്ടശേഷം മാറി നിന്നു. ഇനിയിപ്പോൾ അതിന്റെ ചുവടുപിടിച്ച് മറ്റൊരു കൂട്ടർ - ആദിവാസികൾ - കലാപം നടത്താൻ പോകുകയാണത്രേ! ഇത്തവണ കലാപത്തിന്റെ പേരിൽ ചെറിയ വ്യത്യാസം വരുത്താൻ തീരുമാനമായിട്ടുണ്ട്. “വർഗീയ“മല്ല - മറിച്ച് “വംശീയ“മായിരിക്കും കലാപം!!!!

“കന്ധ ആദിവാസികളോ - അങ്ങനെയൊരു കൂട്ടരേക്കുറിച്ചു കേട്ടിട്ടേയില്ലല്ലോ - ‘രഹസ്യാന്വേഷണം’ കലക്കി” എന്നു പറയാൻ തോന്നിപ്പോയി.
അപ്പോൾ, കന്ധമാലിലെ സംഭവങ്ങൾ ഇതുവരെ നിരീക്ഷിച്ചുകൊണ്ടിരുന്നവർ എന്തു മനസ്സിലാക്കണമെന്നാണ്?
ആദ്യം കുയി(കന്ധ)കളും ക്രിസ്ത്യാനികളും തമ്മിൽ പ്രശ്നമുണ്ടായി. അപ്പോൾ സംഘപരിവാർ നിശബ്ദരായി ഇരുന്നു. പിന്നെ കുറച്ചു സമയം കുയികൾ വിശ്രമിക്കാൻ പോയി. ആ സമയത്ത് സംഘപരിവാർ ആക്രമണച്ചുമതല ഏറ്റെടുത്തു. പിന്നെ അവർ പിൻവാങ്ങി. ഇനിയിപ്പോൾ വീണ്ടും കുയികൾ ക്രിസ്ത്യാനികൾക്കെതിരെ കളത്തിലിറങ്ങുകയായി!
ഈപ്പറയുന്ന സംഘപരിവാറുകാരേയും കന്ധ ആദിവാസികളേയും തമ്മിൽ തിരിച്ചറിയുന്നത് എങ്ങനെയാണാവോ? ഓരോ കൂട്ടരും എപ്പോളൊക്കെ കളത്തിലിറങ്ങണമെന്നും പിൻവാങ്ങണമെന്നുമൊക്കെ ആരു തീരുമാനിക്കും പോലും?
സബ്സ്റ്റിറ്റ്യൂട്ടുകളേപ്പോലെ ഓരോരുത്തർ മാറി മാറി കയറിയും ഇറങ്ങിയും ആക്രമിക്കാനും, ഒരു കൂട്ടർ ആക്രമിക്കുമ്പോൾ മറ്റേകൂട്ടർ കളത്തിനു പുറത്തു കണ്ടുനിൽക്കുക മാത്രം ചെയ്യാനും ഇതെന്താ ഫുട്ബോൾ മത്സരമോ! ആരാണാവോ ഇതിന്റെ റഫറി!
കമന്ററി പറയുന്നവർക്കു യാതൊരു ലജ്ജയുമില്ലല്ലോ എന്നു വിചാരിച്ചുപോകുകയാണ്.
അടിസ്ഥാനപരമായി ഗിരിവർഗ്ഗക്കാരും മറ്റുവിഭാഗവും തമ്മിലുള്ള ഒരു പ്രശ്നത്തെ സമ്പൂർണ്ണമായി സംഘപരിവാറിന്റെ തലയിൽ അടിച്ചേല്പിക്കാൻ എത്രയ്ക്കു ശ്രമിച്ചാലും ശരി - നാൾ ചെല്ലുന്തോറും അതിന്റെ വിശ്വാസ്യത കുറഞ്ഞുവരുമെന്നും ഏതെങ്കിലും ഒരു ഘട്ടത്തിൽവച്ച് ആ പ്രചാരണം നിർത്തേണ്ടിവരുമെന്നും ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ടാവണം.
മതത്തിന്റെ പേരുപറഞ്ഞ് വെറുതെ ഒരുകൂട്ടം ആളുകളെ ആക്രമിക്കുക – അതിനു ചില സംഘടനകൾ പദ്ധതിയിടുക – ഇതൊക്കെയാണ് അക്രമങ്ങൾക്കു കാരണമെന്ന് ആദ്യത്തെ കുറച്ചു നാൾ പറഞ്ഞുനോക്കാമെങ്കിലും, നിരന്തരം അതു തന്നെ പറഞ്ഞുകൊണ്ടിരുന്നാൽ വിഡ്ഢികൾ മാത്രം അതു വിശ്വസിക്കുന്ന ഒരു അവസ്ഥയിലേക്ക് എത്തുമെന്നും കൂടി തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ടാവണം.
അപ്പോൾ, ആദ്യത്തെ ആക്രോശത്തിനു ശേഷം പതുക്കെപ്പതുക്കെ യാഥാർത്ഥ്യങ്ങളിലേയ്ക്കു വരാൻ എല്ലാവരും നിർബന്ധിതരാകുകയാണ്. “ആദിവാസികൾ” പ്രശ്നമുണ്ടാക്കി – അതിനു പലകാരണങ്ങളുമുണ്ട് - എന്ന മട്ടിലൊക്കെ പതുക്കെപ്പതുക്കെ അംഗീകരിച്ചു തുടങ്ങുകയാണ്.
ആദ്യകലാപത്തിനു ശേഷവും ഇതു തന്നെയായിരുന്നു അവസ്ഥ. ആദ്യം സകലതും സംഘപരിവാറായിരുന്നു. പിന്നെയവർ ആദിവാസികളും കുയികളുമൊക്കെയായി മാറി.
ഇത്തവണ ആദ്യത്തെ ആക്രോശത്തിന്റെ അളവു പഴയതിലും കൂടുതലായിരുന്നതിനാൽ ഇതുവരെ പറഞ്ഞുകൊണ്ടിരുന്നതു തെറ്റാണെന്നു വന്നാൽ വളരെ മോശമാണ്. അതുകൊണ്ട് ഇത്തവണ തിരുത്തലിന്റെ ശൈലിയിലും ചെറിയൊരു മാറ്റമുണ്ട്. ‘ഇന്നു കാലത്തു പത്തുമണി വരെയുള്ള അക്രമങ്ങൾക്കു പിന്നിൽ സംഘപരിവാർ തന്നെയായിരുന്നു – അതു ഞങ്ങൾ പറഞ്ഞതിനു മാറ്റമൊന്നുമില്ല - പക്ഷേ ഇനി മുതലുള്ള ആക്രമണങ്ങളുടെ ചാർജ് കന്ധ ആദിവാസികൾ അഥവാ കുയികളായിരിക്കും ഏറ്റെടുക്കുകയെന്ന് കണ്ടെത്തിയിട്ടുണ്ട് ‘ – ഇനി മുതൽ വർഗ്ഗീയകലാപമുണ്ടാവില്ല – വംശീയമേ ഉണ്ടാവുള്ളൂ - എന്ന മട്ടുള്ള ഒരു പ്രചാരണമാണ് ഇത്തവണ.
അക്രമങ്ങളുടെ ഉത്തരവാദിത്തം “കൈമാറുന്നതായി“ അവതരിപ്പിച്ചിരിക്കുന്ന റിപ്പോർട്ട്.
ഗംഭീരമായിരിക്കുന്നു! അതിഗംഭീരമായ രഹസ്യാന്വേഷണം!
സംഘപരിവാർവിരുദ്ധവിദ്വേഷം വളർത്താൻ കിട്ടിയ അവസരം മാദ്ധ്യമങ്ങളെല്ലാം ശരിക്കും ആഘോഷിക്കുക തന്നെയായിരുന്നു. ‘വിശ്വഹിന്ദുപരിഷത്തിന്റെ ആളുകൾ ക്രിസ്ത്യാനികളെ ഉപദ്രവിക്കുന്നു’ എന്നായിരുന്നു ഇതുവരെയുള്ള ആക്രോശങ്ങൾ.
എന്നിട്ടിപ്പോൾ - എല്ലാം കഴിഞ്ഞതിനു ശേഷം – ആവശ്യത്തിനു വിഷം ചീറ്റിയെന്നും ആയിരങ്ങളെ ബ്രെയിൻവാഷ് ചെയ്തുവെന്നും അനേകമനേകം ക്രിസ്ത്യാനികളുടെ മനസ്സിൽ പീഢിതബോധവും ഹിന്ദുസംഘടനയോടുള്ള വിരോധവും വളർത്തിക്കഴിഞ്ഞെന്നും ബോധ്യം വന്നതിനു ശേഷം - ഇപ്പോളതാ കന്ധകൾ/പാണകൾ എന്നൊക്കെയുള്ള ചില പേരുകളും പൊക്കിപ്പിടിച്ചുകൊണ്ട് എന്തോ വലിയൊരു കണ്ടുപിടുത്തം നടത്തിയെന്ന മട്ടിൽ അവതരിപ്പിച്ചിരിക്കുന്നു!
നാണമില്ലല്ലോ എന്നോർത്തു പോകുകയാണ്!
ഇതൊന്നും ഒരു പുതിയ കണ്ടുപിടുത്തമൊന്നുമല്ല.
ആ “രഹസ്യാന്വേഷണ“ ഏജൻസി ഏതായാലും ശരി – അവർ അന്വേഷണത്തിനു ചെലവാക്കിയിട്ടുണ്ടാകാവുന്ന തുക മൊത്തം അനാവശ്യമായാണു ചെലവാക്കിയതെന്നു പറയാതെ വയ്യ. സർക്കാർ ഖജനാവിൽ നിന്നാണോ ആവോ? എനിക്കൊരു ഇ-മെയിൽ അയച്ചിരുന്നെങ്കിൽ മാസങ്ങൾക്കു മുമ്പു തന്നെ ഞാൻ തികച്ചും സൌജന്യമായി പറഞ്ഞുകൊടുത്തേനെ – കുയി/പാണ തർക്കത്തേപ്പറ്റിയും അക്രമസാദ്ധ്യതകളേപ്പറ്റിയുമെല്ലാം..
വൈകുകയാണ് – യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കുവാൻ പലരും വളരെ വൈകുകയാണ്.
മനോരമയായാലും ശരി - മാതൃഭൂമിയായാലും ശരി – ന്യൂനപക്ഷക്കമ്മീഷനായാലും ശരി - രഹസ്യാന്വേഷണ ഏജൻസിയായാലും ശരി - കാര്യങ്ങൾ മനസ്സിലാക്കുവാനും തുറന്നംഗീകരിക്കുവാനും വളരെ വൈകുകയാണ്.
ബോധപൂർവ്വമായോ അല്ലാതെയോ.
*-*-*-*-*-*-*-*-*-*-*-*
ഒന്നാലോചിച്ചാൽ - വൈകിയാണെങ്കിലും കാര്യങ്ങളുടെ യഥാർത്ഥചിത്രത്തിലേക്കു വരാൻ ചിലരെങ്കിലും തയ്യാറാകുന്നുണ്ടല്ലോ എന്നുവേണം സത്യത്തിൽ വിചാരിക്കാൻ.
സത്യം നേരിട്ടു കണ്ടാലും സമ്മതിക്കാത്ത കക്ഷികൾ വേറേയുമുണ്ടല്ലോ. ‘നേര് നേരത്തെ അറിയിക്കുന്ന‘ ചിലർ.
അവരൊന്നും ജീവൻ പോയാലും യാഥാർത്ഥ്യങ്ങൾ അംഗീകരിക്കാൻ പോകുന്നില്ലെന്നാണു കരുതിയത്. അനുഭവങ്ങൾ അങ്ങനെ ചിന്തിക്കാനാണു പ്രേരിപ്പിക്കുന്നത്.
പക്ഷേ... അങ്ങേയറ്റം അത്ഭുതകരമായ ഒരു റിപ്പോർട്ട് ആ ധാരണ തിരുത്തി!
കന്ധമാലിൽ ഗോത്രവർഗ്ഗക്കാരാണ് അക്രമം നടത്തുന്നതെന്ന മട്ടിൽ ചില വരികൾ ദേശാഭിമാനിയിൽ കൊടുത്തിരിക്കുന്നു!
കന്ധകൾ - പാണകൾ എന്നൊക്കെയുള്ള പേരുകളും പതുക്കെപ്പതുക്കെ പറയാൻ തുടങ്ങിയിരിക്കുന്നു!
അവർ തമ്മിൽ പരമ്പരാഗതമായി സംഘർഷം നിലനിൽക്കുന്നതും സൂചിപ്പിച്ചിരിക്കുന്നു!!!
2008 സെപതംബർ 22-ന് – അതായത്, ‘ദ ഹിന്ദു’വിൽ ആദ്യവാർത്ത വന്നിട്ട് കൃത്യം ഒരു വർഷം തികയുന്ന ദിവസം (നേരത്തേ…?) - അതും ഒന്നാം പേജിൽത്തന്നെ കൊടുത്തിരിക്കുന്നു!!!
എന്നാലും ..... ദൈവമേ ദേശാഭിമാനിയോ!
മരിച്ചാലും മാർക്സിസ്റ്റുകാരുടെ സ്വഭാവം വിടാത്ത കക്ഷികളാണ്. അവസാനനിമിഷവും സംഘപരിവാറിനെതിരെ ഒരു നുണ കൂടിപ്പറഞ്ഞിട്ടു കണ്ണടയ്ക്കാമെങ്കിൽ അതിനു തുനിയുന്ന കക്ഷികൾ!
ഒറീസയിൽ അക്രമത്തിന്റെ ആസൂത്രണവും അജണ്ടനിശ്ചയിക്കലും മുതൽ നടത്തിപ്പിന്റെ ഓരോ ഘട്ടവും വരെ കൃത്യമായി ചെയ്തുവരുന്നത് സംഘപരിവാറല്ല എന്നാണോ ദേശാഭിമാനി പറഞ്ഞുവരുന്നത്!!
പക്ഷവ്യതിയാനം എത്ര വന്നാലും ഇത്ര വരാമോ!
നാഴികയ്ക്കു നാല്പതുവട്ടം സംഘപരിവാറിന്റെ മേൽ കുറ്റമാരോപിച്ചുകൊണ്ടുമാത്രമിരുന്നാൽ വിവരമുള്ളവർ കേട്ടുനിൽക്കുന്നതിന് ഒരു പരിധിയില്ലേ എന്ന സംശയം മറ്റാർക്കു തോന്നിയാലും ശരി - ദേശാഭിമാനിക്കു തോന്നാൻ പാടുണ്ടോ?
തങ്ങളുടെ ചരിത്രം വിസ്മരിച്ചുകൊണ്ട് അങ്ങേയറ്റം ആത്മഹത്യാപരമായ ഒരു റിപ്പോർട്ടിങ്ങിലൂടെ ദേശാഭിമാനി പറഞ്ഞിരിക്കുന്നു – കന്ധമാലിൽ കുഴപ്പമുണ്ടാക്കുന്നത് ഗോത്രവർഗ്ഗക്കാരാണത്രേ!
ബജ്രംഗ്‌ദൾ എന്ന സംഘടന രംഗത്തുണ്ടെന്ന് പറയുന്നുണ്ട്. പക്ഷേ അവരായിട്ട് നേരിട്ടൊന്നും ചെയ്യുന്നില്ല. മറിച്ച് ആദിവാസികളെ “സംഘടിപ്പി“ക്കുക എന്നതാണു തന്ത്രം.
ആദിവാസികളെ സംഘടിപ്പിച്ച്, അവരെ “ഉപയോഗിച്ച് “ കുഴപ്പമുണ്ടാക്കുന്നു. പരോക്ഷമായ ആക്രമണം.
ആദിവാസികളുടെ നേതൃത്വം “ഏറ്റെടുക്കുന്നു“ – വനമേഖലയുടെ നിയന്ത്രണം (?) “ഏറ്റെടുക്കുന്നു“ – തുമ്പികളേക്കൊണ്ടെന്നപോലെ ആദിവാസികളേക്കൊണ്ടു കല്ലെടുപ്പിച്ച് ഓരോന്നു ചെയ്യിപ്പിക്കുന്നു – പരമ്പരാഗതമായുള്ള സാമൂഹ്യസംഘർഷത്തെ അതേമട്ടിൽ നിലനിൽക്കാൻ അനുവദിക്കാതെ “ഹിന്ദു-ക്രിസ്ത്യൻ സംഘർഷമായി മാറ്റിയെടുക്കുന്നു“ – കാണേണ്ടതാണ് ഓരോരോ കളികൾ!
കുയി-പാണ സംഘർഷത്തെ സംബന്ധിച്ച വിശദാംശങ്ങൾ മറച്ചുപിടിച്ച് അതിനെ ഒരു ഹിന്ദു-ക്രിസ്ത്യൻ സംഘർഷമാക്കി മാറ്റിയതു പ്രധാനമായും മാദ്ധ്യമങ്ങളാണെന്നു പരാതിയുള്ളവർ ശ്രദ്ധിക്കേണ്ട കാര്യമാണത്. സംഘപരിവാറിന്റെ തലയിലാണ് ആ കുറ്റവും!
ഇത്ര കഷ്ടപ്പെട്ട് മറ്റുള്ളവരേക്കൊണ്ടൊക്കെ കുഴപ്പങ്ങളുണ്ടാക്കിച്ചെടുത്താൽ എന്തെങ്കിലുമൊക്കെ കാര്യമായ നേട്ടം ഉണ്ടാവുമായിരിക്കണം! അല്ലെങ്കിൽപ്പിന്നെ ആരെങ്കിലുമൊക്കെ ഇത്രയൊക്കെ അത്യദ്ധ്വാനം ചെയ്യുമോ?
ഒരു റിപ്പോർട്ടിലെ ചില ഭാഗങ്ങൾ ഇങ്ങനെ.