Wednesday, October 31, 2007

SFI അക്രമം - എല്ലാവരും "കണ്ട" ചില പുറങ്ങള്‍

കാണാപ്പുറങ്ങള്‍ ചൂണ്ടിക്കാണിക്കും തോറും അസഹിഷ്ണുത നിറഞ്ഞ പരാതികള്‍ കൂടി വരികയാണ്‌. ഞാന്‍ ബ്ലോഗുസമൂഹത്തിന് അപമാനമാണെന്നു പോലും പറയാന്‍ ചിലര്‍ മടിച്ചില്ല. എന്നാല്‍ പിന്നെ, അടുത്തതായി എല്ലാവരും കണ്ട ഒരു പുറം തന്നെ ചൂണ്ടിക്കാണിക്കാമെന്നു കരുതി. പരസ്യവാചകത്തില്‍ പറയുന്നതു പോലെ, ഒരു ചേഞ്ച്‌ ആര്‍ക്കാണിഷ്ടമില്ലാത്തത്‌?

* * * * * * * * *

മാര്‍ക്സിസ്റ്റുകാരും (അവരില്‍ത്തന്നെ ചിലര്‍ രഹസ്യമായി മറിച്ചു പറയുന്നുണ്ട്‌) അവരുടെ മാദ്ധ്യമങ്ങളും പറയുന്നത്‌ ചങ്ങനാശേരിയിലെ അക്രമത്തില്‍ ഇടതുസംഘടനകള്‍ക്കു പങ്കില്ല എന്നാണ്‌. മറ്റുള്ള സകലരും പക്ഷഭേദമെന്യേ പറയുന്നതു നേരെ തിരിച്ചും. അറസ്റ്റുചെയ്ത്‌ ക്രൂരമര്‍ദ്ദനങ്ങള്‍ക്കു വിധേയരാക്കപ്പെട്ടവര്‍ നിരപരാധികളാണെന്നും അവര്‍ രാഷ്ട്രീയ പകപോക്കലിനു വിധേയരാവുകയാണെന്നും യഥാര്‍ത്ഥപ്രതികളെ മാര്‍ക്സിസ്റ്റ്‌ ഭരണകൂടം സംരക്ഷിക്കുന്നു എന്നും ശക്തമായ ആരോപണം ഉയര്‍ന്നിരിക്കുന്നു.

സംഭവം നടക്കുന്ന സ്ഥലത്തിന്റെ ഏഴയലത്ത്‌ ഞാനുണ്ടായിരുന്നില്ല! യാതൊന്നും നേരിട്ടു കണ്ടിട്ടുമില്ല. പിന്നെ ഏതു വിശ്വസിക്കണം?

ഊഹം പറയാനാണെങ്കില്‍, സംഭവങ്ങളുടെ സ്വഭാവം വച്ചു നോക്കുമ്പോള്‍ ദേശാഭിമാനിയൊഴിച്ചുള്ള മറ്റു പത്രങ്ങള്‍ പറയുന്നതു ശരിയാവാനാണു സാദ്ധ്യത. അവര്‍ക്കാര്‍ക്കും സംഘപരിവാറിനെ അനാവശ്യമായ പിന്തുണയ്ക്കേണ്ട ആവശ്യവുമില്ല - മാര്‍ക്സിസ്റ്റുകാരുടെ ഇതുവരെയുള്ള പ്രവൃത്തികളുമായി യോജിച്ചുപോകുന്നമട്ടൊരു ആരോപണമാണ്‌ ഉന്നയിക്കപ്പെട്ടിരിക്കുന്നതു താനും.

ഊഹിക്കുന്നതു ശരിയല്ല. അച്ചടി-ദൃശ്യമാദ്ധ്യമങ്ങളില്‍ നിന്നു കിട്ടുന്ന വിവരങ്ങളെ ആശ്രയിച്ച്‌ ഒരു അഭിപ്രായം സ്വരൂപിക്കുകയേ നിവൃത്തിയുള്ളൂ.

സംഭവത്തിനു “ദൃക്‌സാക്ഷി“യായ പോലീസുകാരന്റെ സാക്ഷിമൊഴി ദേശാഭിമാനി അവതരിപ്പിച്ചിരുന്നു. അവര്‍ ഇപ്പോഴും മുറുകെപ്പിടിക്കുന്ന തെളിവ്‌ അതാണ്‌. അതിലാണ്‌ സംഭവത്തില്‍ SFI-യ്ക്കുള്ള പങ്ക്‌ അവര്‍ വിശദീകരിച്ചിരിക്കുന്നത്‌. റിപ്പോര്‍ട്ട്‌ ഇങ്ങനെ.


കൂടി നിന്ന SFI പ്രവര്‍ത്തകര്‍“ എന്ന ഒരു പരാമര്‍ശം മാത്രമാണ്‌ ദേശാഭിമാനിയിലെ ഇരുപതോളം വാര്‍ത്തകള്‍ പരിശോധിച്ചതില്‍ നിന്ന്‌ കണ്ടെത്താനായത്‌. കൂട്ടം കൂടി നില്‍ക്കുന്നത്‌ ഒരു തെറ്റല്ലെന്ന്‌ ഞാന്‍ എവിടെയും വാദിക്കും.


നേരെ മറിച്ചുള്ള ദൃക്‌സാക്ഷി മൊഴികള്‍ മറ്റു മാദ്ധ്യമങ്ങളിലുണ്ട്‌. SFI, DYFI, CITU തുടങ്ങിയ സംഘടനകളില്‍പ്പെട്ട അക്രമികള്‍ പോലിസിനെ ആക്രമിക്കുന്നതിനിടെ അവരുടെ അടിയേറ്റാണ് ASI വീണതെന്നും മറ്റുള്ളവര്‍ വളരെ ദൂരത്തായിരുന്നുവെന്നും അവര്‍ ‍പറയുന്നു. പക്ഷേ ഇതു പോലെ ഫോട്ടോകള്‍ കൊടുക്കാന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല. (അതേത്തുടര്‍ന്ന്‌ കൊല്ലപ്പെട്ടേക്കാവുന്ന ആ സാക്ഷികളുടെ കുടുംബങ്ങളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ അവര്‍ തയ്യാറല്ലാത്തതു കൊണ്ടോ എന്തോ?. ഊഹം മാത്രമാണ്‌.)


ദൃശ്യമാദ്ധ്യമങ്ങളുടെ ശക്തി പക്ഷേ ഒന്നു വേറെ തന്നെയാണ്‌. അവിടെ ധാരാളം പേര്‍ കണ്ണു തുറന്നു കണ്ട ചില പുറങ്ങളിലൊന്ന്‌ താഴെക്കൊടുത്തിരിക്കുന്നു.


സമാധാനപരമായി കൂട്ടം കൂടി നില്‍ക്കുകയായിരുന്നില്ല SFIക്കാര്‍ ചെയ്തത്‌. പട്ടികക്കഷണങ്ങളും കയ്യിലേന്തി അക്രമാസക്തരായി നടക്കുകയായിരുന്നു. (പട്ടിക കൊണ്ടുള്ള അടിയേറ്റാണു മരണം എന്നത്‌ യാദൃച്ഛികമാവണം!)അതൊന്നും മാത്യു എന്ന പോലീസുകാരന്റെ ശ്രദ്ധയില്‍ ഒരുപക്ഷേ പെടാഞ്ഞതാവാം. (ഒന്നോര്‍ത്താല്‍, പാവം അദ്ദേഹത്തെ എന്തിനു പറയുന്നു? അടുത്ത ജന്‍മത്തിലെങ്കിലും ആരുടെയും അടിമയായിട്ടല്ലാതെ ജീവിക്കാന്‍ കഴിയണമേ എന്നദ്ദേഹം മൗനമായി പ്രാര്‍ത്ഥിക്കുന്നുണ്ടാവണം)

ഇതേപ്പറ്റി എനിക്കു കൂടുതലൊന്നും പറയാനില്ല.

* * * * * * * * *

ചങ്ങനാശ്ശേരിയിലെ സംഭവത്തില്‍ നഗ്നമായ മാര്‍ക്സിസ്റ്റ്‌ അതിക്രമങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി ഞാന്‍ മറുമൊഴിയില്‍ ഒരു പോസ്റ്റ്‌ എഴുതിയിരുന്നു.


പണ്ടു മുതല്‍ക്കേ തന്നെ, ഞാന്‍ ഏതൊരു വിഷയത്തേക്കുറിച്ച്‌ എഴുതിയാലും അത്‌ രാഷ്ട്രീയസ്വയംസേവകസംഘത്തേക്കുറിച്ചുള്ള ഒരു പ്രശ്നോത്തരിയില്‍ച്ചെന്ന്‌ അവസാനിക്കുന്നു എന്നു കാണാറുണ്ട്‌. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ്‌ അടുത്തതോടെ മതേതരമായ ചില തെരഞ്ഞെടുപ്പു വിഷയങ്ങള്‍ ചിലര്‍ ചര്‍ച്ചയ്ക്കു വച്ചതിന്റെ ചൂടിലാവണം - ഗുജറാത്ത്‌ എന്ന സ്ഥിരം ആയുധമെടുത്താണ്‌ ചിലര്‍ പ്രതിരോധിക്കാനിറങ്ങിയത്‌. കേരളത്തില്‍ സംഘപ്രസ്ഥാനങ്ങള്‍ക്കെതിരെ സി.പി.എം. നിരന്തരം ആക്രമണങ്ങള്‍ അഴിച്ചു വിടുന്നതിന്റെയും അതിനെതിരെ പ്രതിരോധമുയരുന്നതിന്റെയുമൊക്കെ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ (അതൊന്നും 2002-നു ശേഷമുള്ള കാര്യങ്ങളല്ല) ഗുജറാത്ത്‌ എന്ന ശബ്ദം ഉയര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിച്ചത്‌ രക്ഷപെടാനുള്ള തന്ത്രമായേ അനുഭവപ്പെട്ടുള്ളൂ.

അതിനിടയ്ക്കാണ്‌ 'ജനശക്തിന്യൂസ്‌' അമ്പരപ്പിക്കുന്ന ഒരു നിരീക്ഷണം അവതരിപ്പിച്ചത്‌.
കേരളത്തില്‍ സംഘപ്രസ്ഥാനങ്ങള്‍ 'ഗുജറാത്ത്‌ ആവര്‍ത്തിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നു' എന്നായിരുന്നു അത്‌. അതുശരി - അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ - അങ്ങനെയെങ്കില്‍ ആ കൗശലക്കാരുടെ മുഖമൊന്നു കാണണമല്ലോ എന്നു കരുതി ഇന്നലെയും മിനിഞ്ഞാന്നുമൊക്കെയായി നടന്ന ചില പ്രതിഷേധസമരങ്ങളുടെ ചിത്രങ്ങള്‍ പരതി. ഒന്നു രണ്ടെണ്ണം താഴെ.


സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ മഴയെ അവഗണിച്ച്‌ ജാഥ നടത്തുന്നതായും കുത്തിയിരിക്കുന്നതായുമൊക്കെത്തോന്നി. പഴയതു പോലെ കണ്ണു പിടിക്കുന്നില്ല. ഇക്കണ്ട ജനമൊക്കെ ഇവിടെ ഗുജറാത്തുണ്ടാക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാവണം. അവര്‍ ന്യൂനപക്ഷങ്ങളെ പീഢിപ്പിക്കുന്നവരാവണം. തികഞ്ഞ ഫാസിസ്റ്റുകളും.

എന്താണെന്നറിയില്ല - പൊട്ടിച്ചിരിക്കാന്‍ തോന്നി. ആകെപ്പാടെ തമാശ മൂഡു തോന്നിയപ്പോള്‍ കുറച്ചു കാര്‍ട്ടൂണുകളൊക്കെ എടുത്തു വായിച്ചു. അക്കൂട്ടത്തിലൊരെണ്ണം താഴെ.

14 comments:

Unknown said...

ചങ്ങനാശ്ശേരി സംഭവത്തില്‍ - ദേശാഭിമാനി കാട്ടിത്തരുന്നതും ദൃശ്യമാദ്ധ്യമങ്ങള്‍ കാട്ടിത്തരുന്നതും തമ്മിലുള്ള ചില വൈരുദ്ധ്യങ്ങള്‍.

ജനശക്തി ന്യൂസ്‌ said...

ആര്‍ എസ് എസ് - ഏ ബി വി പി കൊലയാളി സംഘത്തിന്റെ കള്ളപ്രചരണം പൊളിയുന്നു.


ചങ്ങനാശേരി: എഎസ്ഐയെ അടിച്ചുകൊന്ന കേസിലെ മുഖ്യപ്രതിയുടെ 'പ്രതിശ്രുത വധു' സംഭവ ദിവസം പരീക്ഷയെഴുതിയില്ലെന്ന് കോളേജ് രേഖകള്‍. ഇതോടെ പ്രതികളെ രക്ഷപ്പെടുത്താനുള്ള സംഘപരിവാര്‍-മാധ്യമ കൂട്ടുകെട്ടിന്റെ അവസാന ശ്രമവും പൊളിഞ്ഞു. പെരുന്ന എന്‍എസ്എസ് കോളേജ് രണ്ടാംവര്‍ഷ ഫിലോസഫി വിദ്യാര്‍ഥി ശ്രീജ എസ് നായര്‍ (ക്ളാസ് നമ്പര്‍ 469) സംഭവ ദിവസം നടന്ന ഇംഗ്ളീഷ് ഗ്രാമര്‍ ഇന്റേണല്‍ പരീക്ഷയ്ക്ക് 'ഹാജരില്ല' എന്നാണ് കോളേജ് രേഖയിലുള്ളത്. ശ്രീജയെ പരീക്ഷയ്ക്ക് ഇരുത്തിയ ശേഷം മടങ്ങുന്നതിനിടെയാണ് തന്നെ പൊലീസ് പിടിച്ചതെന്ന മുഖ്യ പ്രതി ബിജുവിന്റെ വാദമാണ് മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ചത്. രാവിലെ 9.30 മുതല്‍ 12.30 വരെയായിരുന്നു പരീക്ഷ. രാവിലെ 10.15നാണ് എഎസ്ഐ ഏലിയാസിനെ കൊന്നത്. സംഭവത്തിന്ശേഷം 10.30ന് ശ്രീജയെ കോളേജിന് വടക്കേഗേറ്റിലുള്ള രാജേശ്വരി ബില്‍ഡിങ്ങിലെ ബുക്ക് ഹൌസിന് മുന്നില്‍ കണ്ടതായി സഹപാഠിയായ സനോജ് പറഞ്ഞു.
ഒന്നാം പ്രതി ബിജു നല്‍കിയ മൊഴികളും പരസ്പര വിരുദ്ധമാാണ്. തന്റെ വിവാഹത്തിന് കോളേജ് പ്രിന്‍സിപ്പലിനെ ക്ഷണിക്കാനാണ് വന്നതെന്നായിരുന്നു ആദ്യ മൊഴി. രണ്ടു വര്‍ഷം മുമ്പ് പഠനം പൂര്‍ത്തിയാക്കിയ ബിജു ആറു മാസം മുമ്പ് നെന്മാറ എന്‍എസ്എസ് കോളേജില്‍ നിന്നെത്തി ചാര്‍ജെടുത്ത പ്രിന്‍സിപ്പല്‍ പ്രൊഫ. സി ചന്ദ്രനെ വിവാഹം ക്ഷണിക്കാനെത്തിയെന്ന മൊഴിയും വിശ്വസനീയമല്ല. ഈ വാദം ദുര്‍ബലമായതോടെയാണ് സഹോദരിയെ പരീക്ഷക്കിരുത്താന്‍ കൊണ്ടുവന്നതാണെന്ന വാദം ഉയര്‍ത്തിയത്. അഞ്ചു മാസം മുമ്പ് വിവാഹം കഴിഞ്ഞ സഹോദരി ഇപ്പോള്‍ കോളേജില്‍ പഠിക്കുന്നില്ല എന്ന സത്യം പുറത്തായപ്പോഴാണ് ' പ്രതിശ്രുത വധുവിനെ' പരീക്ഷക്കിരുത്താനാണെന്ന വാദം പുറത്തെടുത്തത്. വധു പരീക്ഷ എഴുതിയില്ലെന്ന് തെളിഞ്ഞതോടെ അവസാന കള്ളപ്രചാരണത്തിന് പൈങ്കിളിക്കഥ മെനഞ്ഞ മാധ്യമങ്ങളും പരിഹാസ്യരായി. ശ്രീജയുടെ സഹോദരന്‍

Unknown said...

ഇന്നു രാവിലെ വായിച്ചു ചിരിച്ച ദേശാഭിമാനി വാര്‍ത്ത ജനശക്തി ഇവിടെ പകര്‍ത്തിയിട്ടിരിക്കുന്നത്‌ ഇപ്പോഴാണു കണ്ടത്‌. ഒന്നു കൂടി ചിരിക്കാനൊരവസരം കിട്ടി.

അപ്പോള്‍, ദേശാഭിമാനിയുടെയും ഇപ്പോള്‍‍ ദാ ജനശക്തിയുടെയും ഗ്രൂപ്പു മറന്ന്‌ ഒന്നിച്ചുള്ള വാദം ഇങ്ങനെയാണ്. ‘ബിജു എന്തിനവിടെ വന്നു എന്നതിന് പലരും പറഞ്ഞ വിശദീകരണങ്ങള്‍ എല്ലാം തെറ്റി. അപ്പോള്‍ കൊന്നത്‌ അയാള്‍ തന്നെ എന്നുറപ്പ്‌.(!!!)‘ അറസ്റ്റു ചെയ്ത്‌ അടിച്ചൊടിക്ക്‌ അവന്റെ മൂക്കിന്റെ പാലം - അല്ലേ ജനശക്തീ? ശ്രീജ എന്ന കുട്ടി പരീക്ഷ എഴുതിയോ ഇല്ലയോ എന്നതിന് പ്രാധാന്യം കണ്ടെത്തിക്കൊണ്ടു വരേണ്ട ഗതികേട്‌ നിങ്ങള്‍ക്കു മാത്രമാണ്. ആ കുട്ടി അവിടെ നില്‍ക്കുന്നതു കണ്ടു എന്നൊരു കുട്ടിസഖാവു തന്നെ സമ്മതിച്ചിട്ടുണ്ടല്ലോ. ബിജു അവളെ കാണാന്‍ വന്നതാവാമല്ലോ. പരീക്ഷ എഴുതിക്കൊണ്ടിരുന്നപ്പോള്‍ ഞാന്‍ പുറത്തു കാത്തുനില്‍ക്കുകയായിരുന്നു എന്നു പറഞ്ഞിരുന്നോ? ഇല്ലല്ലോ. പരീക്ഷയ്ക്കിരുത്താന്‍ കൊണ്ടുവന്നതായിരിക്കും. എന്നിട്ടവര്‍ അവര്‍ക്കു സൌകര്യമുള്ളതുപോലെ എഴുതുകയോ എഴുതാതിരിക്കുകയോ ഒക്കെ ചെയ്തു കാണും. അതിന്? കല്യാണം കഴിക്കാന്‍ പോകുന്ന യുവതീയുവാക്കളുടെ വ്യക്തിപരമായ കാര്യങ്ങള്‍ ചികഞ്ഞു പൈങ്കിളിക്കഥ കളിക്കാന്‍ നാണമില്ലല്ലോ ജനശക്തീ.

ബിജുവിന്റെ കല്യാണത്തീയതിയും മറ്റും പല പത്രങ്ങള്‍ പലരീതിയില്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നതും പൊക്കിപ്പിടിച്ച് മറ്റൊരു ദേശാഭിമാനി വാര്‍ത്തയും ഇന്നു കണ്ടു. വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ വ്യത്യാസങ്ങളുണ്ടാകുമെന്നതില്‍ എന്തതിശയമാണുള്ളത്‌? ഈ ബ്ലോഗിലെ അനേകം പോസ്റ്റുകള്‍ തെന്നെ അവയ്ക്കു തെളിവല്ലേ? അല്ലെങ്കിലും - വാര്‍ത്തകള്‍ ഒരു പോലെ വരുന്നു എന്നതായിരുന്നല്ലോ - മാദ്ധ്യമ സിന്‍ഡികേറ്റ്‌ ഉണ്ട് എന്നതിന്റെ തെളിവായിപ്പറഞ്ഞത്‌. അങ്ങനെയാണെങ്കില്‍, സിന്‍ഡിക്കേറ്റ്‌ ഇല്ല എന്ന്‌ ഇപ്പോള്‍ തെളിഞ്ഞു എന്നു വാദിക്കട്ടോ? നിങ്ങളുടെ ശൈലിയില്‍ ഒരു വരട്ടുവാദം അങ്ങോട്ടും?

ഇനിയിപ്പോള്‍ ബിജു എന്നയാള്‍ എ.ബി.വി.പി.ക്കാരോടു കൂടിച്ചേര്‍ന്ന്‌ എസ്.എഫ്.ഐ.കാരെ എതിരിട്ടു എന്നതിനെങ്കിലും തെളിവുകിട്ടി എന്നു തന്നെ കരുതുക. അതിന്? അങ്ങനെയാണെങ്കില്‍, സംഘര്‍ഷമുണ്ടാക്കിയതിനു കേസെടുക്കണം. അങ്ങനെയാണെങ്കില്‍, അതേ കേസില്‍ ഒപ്പം പ്രതികളാകേണ്ട SFIക്കാര്‍ എവിടെ? ഒരാളെയെങ്കിലും കാണിച്ചു തരാമോ?

ബിജുവിനെ കൊലക്കേസിലെ പ്രതിയാക്കിയിരിക്കുന്നതിന് ഒരു ന്യായവും നിങ്ങള്‍ ചക്രശ്വാസം വലിച്ചാലും കിട്ടാന്‍ പോകുന്നില്ല ജനശക്തീ. ദിവസങ്ങള്‍ കഴിഞ്ഞു പോയി. ഇനിയിപ്പോള്‍ പുതിയ എന്തു കൊണ്ടു വന്നിട്ടെന്തിനാണ്? ദാ വയര്‍ലെസ്‌ സന്ദേശം തിരുത്തിയതുമായി ബന്ധപ്പെട്ട അതീവഗുരുതരമായ ആരോപണം ഉയര്‍നിരിക്കുകയാണ്. സഹപ്രവര്‍ത്തകനെ കൊന്നവര്‍ക്കെതിരെ മൌനം പാലിക്കേണ്ടിവരുന്നതില്‍ പോലീസ്‌ സേനയില്‍ അമര്‍ഷം പുകയുകയാണ്. വസ്തുനിഷ്ഠമായ തെളിവുകളുടെ അഭാവത്തിലും തിടുക്കത്തിലും ആഭ്യന്തരമന്ത്രി പ്രതികളെ പ്രഖ്യാപിച്ചതും അവരുടെ രാഷ്ട്രീയ ചായ്‌വു സൂചിപ്പിച്ചതും അദ്ദേഹത്തിന്റെ പദവിയിലിരിക്കുന്നയാള്‍ ചെയ്യരുതാത്തതാണെന്ന്‌ നിയമവിദഗ്ദ്ധര്‍ സ്ഥിരീകരിച്ചും കഴിഞ്ഞു. ജനപ്രതിനിധിയായിരിക്കുമ്പോള്‍ രാഷ്ട്രീയക്കാരന്റെ സ്വഭാവം മാറ്റിവയ്ക്കണമെന്ന ലളിത നിയമം അറിയാതെ പ്രവര്‍ത്തിച്ചതിന്റെ ശിക്ഷ അദ്ദേഹത്തിനു വരാന്‍ പോകുന്നതേയുള്ളൂ. കേസ്‌ ഒരെണ്ണം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ബാക്കിയുള്ളവ അണിയറയില്‍ തയ്യാറാവുന്നു.

കേരളം മുഴുവന്‍ മാര്‍ക്സിസ്റ്റ്‌ വര്‍ഗ്ഗീയത പരത്തി എല്ലാവരേയും സ്വാധീനിക്കാന്‍ നിങ്ങള്‍ക്കായിട്ടില്ല ജനശക്തീ. ആവുകയുമില്ല. ഇവിടെ നിങ്ങള്‍ നൂറ്റുക്കു നൂറു ശതമാനം കുടുങ്ങിക്കഴിഞ്ഞു. തലയൂരുവാനുള്ള ശ്രമങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുക. മുമ്പു പറഞ്ഞതു പോലെ, അവസാനം യഥാര്‍ത്ഥപ്രതികള്‍ കുടുങ്ങിയാലും അവര്‍ക്ക്‌ ഒരു പോറല്‍ പോലുമേല്‍ക്കാതിരിക്കാനുള്ള തന്ത്രങ്ങള്‍ റെഡിയായിക്കൊണ്ടിരിക്കുന്നുണ്ട്‌. പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടു പ്രകാരം, ആ പാവം പോലീസുകാരന്റെ മരണകാരണം അടിയേറ്റതല്ല - ‘വാസോവീഗല്‍ സിങ്കോപ്പി’ എന്നോ മറ്റോ ഒരു ഹ്രുദ്രോഗബാധയാണത്രേ!

സിങ്കോപ്പിയല്ല ജനശക്തി...ഡിങ്കോള്‍‍ഫി. ഡിങ്കോള്‍ഫി. ‘വാനവില്‍ ഡിങ്കോള്‍ഫി’ എന്നൊരു പേരായിരുന്നില്ലേ കൂടുതല്‍ നല്ലത്‌? പാവം ആ പോലീസുകാരന്റെ കുടുംബം. ഈ കൊലപാതകവും നുണപാതകവും - എല്ലാം കൂടിച്ചേര്‍ത്ത്‌ എന്തൊരു കടുത്ത ശിക്ഷയായിരിക്കണം കൊടിയേരിയടക്കമുള്ളവര്‍ അര്‍ഹിക്കുന്നത്‌? ഇതേക്കുറിച്ചൊക്കെ കൂടുതല്‍ സംസാരിക്കാന്‍ തന്നെ ലജ്ജ തോന്നുന്നു.

സഖാവ് said...

അല്ലാ ചേട്ടാ


അതു പടത്തില്‍ ഉള്ളവര്‍ S.F.I. ക്കാര്‍ ആണെന്നെങ്ങനെ ഉറപ്പിച്ചു ചേട്ടാ. അവരുടെ ഒരു കൊടി പോലും കാണാനില്ല. ഇനി എന്റെ കണ്ണിന്റെ കുഴപ്പം ആണോ? എത്ര വലുതാക്കിയിട്ടും ഒരു കൂട്ടം ചെറുപ്പക്കാരെ മത്രമെ എനിക്കു കാണാന്‍ കഴിഞ്ഞുള്ളു.

Anonymous said...

ആ കമ്പി വേലി കെട്ടിയ മതിലിന്‍ മേല്‍ കയറുന്നവനെ കണ്ടിട്ട് പണ്ട് ബാബ്‌രി മസ്ജിദ് പൊളിക്കാന്‍ പള്ളിയില്‍ കയറുന്നത് ഓര്‍മ്മ വന്നു.

ഈ വക കോച്ചിങ്ങ് ഒക്കെ ആര്‍ക്കാണ് കിട്ടിയിട്ടുള്ളത് എന്ന് എല്ലാവര്‍ക്കും അറിയാം.

Anonymous said...

ഇന്നലെ തെളിവു നിരത്താമെന്ന് ചാനലുകളിലൂടെ വെല്ലുവിളിച്ച പി.കെ കൃഷ്ണദാസ്. തെളിവൊന്നും ഹാജരാക്കിയില്ല.

Unknown said...

സഖാവേ, മിക്കപാര്‍ട്ടി പ്രവര്‍ത്തകരും, പ്രകടനങ്ങള്‍ നടത്തുമ്പോളാണ് കൊടി കയ്യില്‍ പിടിക്കാറുള്ളത്‌. എസ്‌.എഫ്‌.ഐ.ക്കാരാണെങ്കില്‍, ഇത്തരം “പ്രകടനം” നടത്തുമ്പോളും കൊടികയ്യില്‍പ്പിടിക്കും എന്നാണല്ലോ സഖാവിന്റെ കമന്റു വായിച്ചിട്ടു മനസ്സിലാകുന്നത്‌. അമ്പട! അങ്ങനെയാണെങ്കില്‍, ഈ SFI-ക്കാരുടെ ഒരു ധൈര്യം സമ്മതിക്കണമല്ലോ. പോക്രിത്തരം കാണിച്ചിട്ട്‌ അതു ഞങ്ങള്‍ തന്നെയാടാ എന്ന്‌ അഹന്തയോടെ വിളിച്ചും പറയുന്ന മട്ട്‌. ഹൊ!

പിന്നെ, ഈ ഫോട്ടോകളില്‍ താഴെപ്പറയുന്നവരെ കാണാമെന്നു പറയുന്നു. എനിക്കവരെ നേരിട്ടു പരിചയമില്ലാത്തതു കൊണ്ട്‌ ഉറപ്പില്ല. SFI ഏരിയ സെക്രട്ടറി പ്രജീഷ്‌ ബാബു, SFI കോളേജ്‌ യൂണിയന്‍ കൌണ്‍സിലര്‍ അജിത്‌, ഷെറിന്‍, കണ്ണന്‍ രാജ്‌ എന്നിവര്‍.

കൊടി കണ്ടില്ലെങ്കിലും, പട്ടികക്കഷണം കണ്ടു കാണുമല്ലോ. അവര്‍ എസ്‌.എഫ്‌.ഐ.ക്കാര്‍ തന്നെയാണോ എന്നറിയാന്‍ - പെരുന്ന എന്‍.എസ്‌.എസ്‌.കോളേജില്‍ പഠിക്കുന്ന ആരോടെങ്കിലും - കുറ്റവാളികളെ രക്ഷിക്കാന്‍ ബലം പിടിക്കില്ലെന്നുറപ്പുള്ള ആരോടെങ്കിലും ചോദിച്ചു നോക്കൂ.

അല്ല സഖാവേ - സഖാവെന്തു ധൈര്യത്തിലാ ഈ ബലം പിടിക്കുന്നത്‌? പാര്‍ട്ടിക്കാര്‍ക്കു നേരെ ആരോപണമുണ്ടാകുന്നത്‌ ആദ്യമൊന്നുമല്ലല്ലോ - അതു കണ്ടില്ലെന്നു നടിച്ചു മിണ്ടാതിരിക്കുന്നതാവില്ലേ ബുദ്ധി?
ഞാനും ഈ സംഭവങ്ങളൊന്നും നേരിട്ടു കണ്ടിട്ടില്ല എന്ന്‌ ഉറപ്പല്ലേ? പിന്നെ ഇങ്ങനെ വാദിക്കുന്നതില്‍ എന്റെ ധൈര്യത്തിന്റെ സീക്രട്ട്‌ എന്താണെന്നു വേണമെങ്കില്‍ പറഞ്ഞു തരാം. ഇവിടെ സാഹചര്യത്തെളിവുകള്‍ മുഴുവന്‍ ABVPയ്ക്ക്‌ അനുകൂലവും SFIയ്ക്ക്‌ പ്രതികൂലവുമാണെന്നതാണ് ഒന്നാമത്തെ കാര്യം. പോലീസുകാരന്‍ പറഞ്ഞു എന്ന ദേശാഭിമാനിയുടെ വാദമല്ലാതെ മറ്റൊന്നും അവരെ പിന്താങ്ങാനില്ല. (പോലീസുകാരന് അങ്ങനെയേ പറയാനാവൂ എന്ന്‌ അറിയാത്തവരുണ്ടോ?) പക്ഷേ മറുവശത്താണെങ്കില്‍ അനുകൂലഘടകങ്ങള്‍ ധാരാളമാണ്. ഇനി - രണ്ടാമത്തെ കാര്യമാണ് ഏറ്റവും പ്രധാനം. ABVPയ്ക്ക്‌ പങ്കില്ല എന്ന്‌ നൂറു ശതമാനം ഉറപ്പില്ല എങ്കില്‍, നിയമനടപടികളുമായി ഇത്രദൂരം മുന്നോട്ടു പോകുക എന്ന മണ്ടത്തരം അവര്‍ കാണിക്കില്ല എന്നതാണു സത്യം (എന്തുവിലകൊടുത്തും പാര്‍ട്ടിഅക്രമികളെ രക്ഷിക്കും എന്ന നിലപാടുകളുള്ളവര്‍ക്ക്‌ അതു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായിരിക്കും). പക്ഷേ ഇപ്പോള്‍ മാര്‍ക്സിസ്റ്റുപക്ഷമാകട്ടെ‍ - നിയമനടപടികളുമായി മുന്നോട്ടല്ല - പ്രതിരോധത്തിലൂന്നി - പിന്നോട്ടാണു ചുവടു വയ്ക്കുന്നത്‌. ദാ കണ്ടില്ലേ വാനവില്‍ ഡിങ്കോള്‍ഫി തുടങ്ങിയ അസുഖങ്ങള്‍ പൊങ്ങിവരുന്നത്‌. ഇതൊക്കെ കണ്ടാല്‍ ഉറപ്പല്ലേ - അവര്‍ക്കുറപ്പാണ് അവരുടെ കുട്ടികളുടെ പങ്ക്‌ എന്ന്‌. സഖാവ്‌ വാദമവസാനിപ്പിച്ചു പിന്‍‌വാങ്ങുന്നതാവും ബുദ്ധി എന്നെനിക്കു തോന്നുന്നു. ഞാന്‍ വിശ്വസിച്ചിരുന്നവ തെറ്റാണെന്നു കണ്ടെത്തിയാല്‍ ഞാനും അന്നു പിന്‍‌വാങ്ങും.

Unknown said...

രാജാ,
മതിലില്‍ വലിഞ്ഞുകയറിയ ആ SFIക്കാരനേക്കുറിച്ച്‌ മുകളിലത്തെ കമന്റിലെഴുതിയതു വായിച്ചു കാണുമല്ലോ. അപ്പോള്‍, രാജന്റെ അഭിപ്രായത്തിന്, അയോദ്ധ്യയിലെ തര്‍ക്കമന്ദിരം തകര്‍ക്കപ്പെട്ട സംഭവത്തില്‍ SFIക്കാര്‍ നേരിട്ടു പങ്കെടുത്തു എന്ന ഒരു അര്‍ത്ഥമെടുക്കട്ടോ ഞാന്‍? ആവാമെങ്കില്‍, എനിക്കതു നന്നേ ബോധിച്ചു. ഇത്തരം നിരീക്ഷണങ്ങള്‍ ഇനിയും പോരട്ടെ. വെയ്‌ രാജാ വെയ്‌!

പക്ഷേ അതു സത്യമാണെന്നെനിക്കു തോന്നുന്നില്ല രാജാ. ഭാരതം മൊത്തമെടുത്താല്‍, ചില മുക്കിലും മൂലയിലുമൊക്കെയേ ആ കക്ഷികളെ കാണാന്‍ കഴിയൂ. “മന്ദിരം തകര്‍ക്കപ്പെട്ട സംഭവത്തില്‍, ഇടതുകക്ഷികള്‍ക്ക്‌ പരോക്ഷമായ പങ്കുണ്ട്‌ (സമാധാനപരമായ പ്രശ്നപരിഹാരത്തിന് വഴിയൊരുക്കാന്‍ ശ്രമിക്കാതിരിക്കുകയും പകരം പലപ്പോഴും അതു വഷളാക്കാന്‍ മാത്രം ശ്രമിച്ചതിന്റെയും പേരില്‍)“ എന്നാണു രാജന്‍ പറയുന്നതെങ്കില്‍, ഞാനും അംഗീകരിക്കും. അത്‌ അനവധി ആളുകള്‍ ഇതിനകം തന്നെ എത്രയോ വട്ടം പറഞ്ഞു കഴിഞ്ഞതുമാണ്.

പിന്നെ, പാര്‍ട്ടി അംഗത്വം ഉണ്ടായിരിക്കുകയും, എന്തോ ചില ഭാരവാഹിത്തങ്ങള്‍ പേറുകയും ചെയ്തിരുന്ന ഒരു കക്ഷി (ആ മതേതരവാദിയുടെ പേരു മറന്നു) ബാബറി മസ്ജിദ്‌ ആക്ഷന്‍ കമ്മിറ്റിയിലെ ചൂടന്‍ അംഗമായിരുന്നതു മറന്നിട്ടില്ല താനും.

വാല്‍ക്കഷണം:- ഇവിടെ ചര്‍ച്ച ചെയ്യുന്നതു ചങ്ങനാശ്ശേരിയാണ്. ചര്‍ച്ചകള്‍ വഴിമാറ്റി വിടാനായി ഇതേത്തുടര്‍ന്ന്‌ ഏതെങ്കിലും ‘വടക്കുനോക്കിയന്ത്ര‘ങ്ങളില്‍ നിന്നു വന്നേക്കാവുന്ന തന്ത്രപരമായ പരാമര്‍ശങ്ങള്‍ക്കൊന്നിനും ഞാന്‍ മറുപടി പറഞ്ഞേക്കില്ല.

Unknown said...

രാജാ,
കൈവശമുണ്ടെന്നു പറഞ്ഞ വിശദാംശങ്ങള്‍ ശ്രീ.പി.കെ.കൃഷ്ണദാസ്‌ വെളിപ്പെടുത്താതിരുന്നതെന്തുകൊണ്ട്‌ എന്നതും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നല്ലോ. അതു താങ്കള്‍ കണ്ടിരുന്നില്ല എന്നു തോന്നുന്നു.

ആഭ്യന്തരമന്ത്രി തിടുക്കപ്പെട്ട്‌ മാദ്ധ്യമങ്ങള്‍ക്കു മുമ്പില്‍ പ്രതികളെ പ്രഖ്യാപിച്ചതുപോലൊരു അബദ്ധം തന്നെയായിപ്പോയേക്കും അതും എന്ന്‌ അദ്ദേഹത്തിന് നിയമോപദേശം ലഭിച്ചു. മേല്‍പ്പറഞ്ഞ പ്രഖ്യാപനം നടത്തിയതിന്റെ പേരില്‍ കൊടിയേരി നിയമനടപടികള്‍ നേരിടുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. കയ്യിലുള്ള വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തി കേസ്‌ രജിസ്റ്റര്‍ ചെയ്യുന്നതു വഴി പ്രതികളെ നിയമത്തിന്റെ മുമ്പിലാണ് കൊണ്ടുവരേണ്ടത്‌ എന്നും, മാദ്ധ്യമങ്ങള്‍ക്കു വിശദാംശങ്ങള്‍ നല്‍കുന്നത്‌ കേസിനെ ദുര്‍ബലപ്പെടുത്തും എന്നും നിരീക്ഷിക്കപ്പെട്ടു. അതുകൊണ്ടാണ് അവ പ്രഖ്യാപിക്കപ്പെടാതിരുന്നത്‌.

പിന്നെ, അവരുടെ വിദഗ്ദ്ധനിയമോപദേശകസമിതിയിലെ പ്രധാന അംഗങ്ങള്‍ ദാ ഇവരൊക്കെയാണ്:-

Senior High Court Advocate K. Ramkumar,
Advocate P.S.Sreedharan Pillai,
BMS State President Advocate M.S.Karunakaran,
ABVP state president Advocate S. Manu,
Advocate Shankar Ram,
Advocate Saji Narayanan,
Advocate Mini Menon,
Advocate N.K.Narayanan Namboodiri,
Advocate Subhash Koyikkal.

വാല്‍ക്കഷണം:-
പ്രതികളെന്നും പറഞ്ഞ്‌ അറസ്റ്റുചെയ്യപ്പെട്ട്‌ പീഢനങ്ങളേറ്റു വാങ്ങിക്കൊണ്ടിരിക്കുന്നവരെ എവിടെയൊക്കെ കൊണ്ടുപോകുന്നോ അവിടെയെല്ലാം സംശയകരമായ സാഹചര്യത്തില്‍ ചിലര്‍ ക്യാമറകളുമായി എത്തി എന്തോ ഗൂഢോദ്ദേശ്യം വച്ച്‌
എന്തൊക്കെയോ ഷൂട്ടു ചെയ്യുന്നു എന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടത്രേ! മാര്‍ക്സിസ്റ്റുകളല്ലേ - എന്തിനും മടിക്കാത്ത കക്ഷികളാണവര്‍ - കുറേനാള്‍ കഴിയുമ്പോള്‍ - ഞങ്ങള്‍ക്കു ദാ തെളിവുകിട്ടി - എന്നൊക്കെപ്പറഞ്ഞ്‌ ഒരു വിസ്മയ ചിത്രവുമായി - കോമഡി ചിത്രവുമായി പ്രത്യക്ഷപ്പെട്ടു എന്നു വരാം. കാത്തിരിക്കുക തന്നെ.

സഖാവ് said...

ചേട്ടാ

ഞാന്‍ വെല്ലു വിളി സ്വീകരിക്കുന്നു ചേട്ടാ. ചേട്ടന്‍ എഴുതി ചേര്‍ത്ത ഹൈ കോര്‍ട്ടിലെ കൊടി വച്ച വക്കീലന്മാര്‍ വിചാരിച്ച ഏ ബി വി പി കൊലയാളി സംഘത്തിന്റെ മേല്‍ വീണ കളങ്കം മാറില്ല. ഏ ബി വി പി കൊലയാളികളെ ജയിലില്‍ നിന്നും പുറത്ത് കൊണ്ടു വരാം.

മറിച്ച് S.F.I. ആണെന്ന് തെളിയിച്ചാല്‍ അന്ന് ഞാന്‍ ഞാന്‍ മാപ്പ് ചോദിക്കാം.

Unknown said...

സഖാവേ,
ദേശാഭിമാനി മാത്രം വായിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന - മാനസികാടിമത്തം അതിരുകടന്നവരുടെ മനസ്സില്‍ എ.ബി.വി.പി.ക്കാരേക്കുറിച്ചു മാത്രമല്ല - മാര്‍ക്സിസ്റ്റുകാര്‍ക്കു വിരോധമുള്ള പലരേക്കുറിച്ചും അങ്ങനെ പല കളങ്കവും കിടക്കും. അതൊക്കെ ആരു മൈന്‍ഡു ചെയ്യുന്നു? ആരു മായ്ക്കാന്‍ നോക്കുന്നു? ആ സമയത്ത്‌ ഒരു സൂചിക്കുഴയിലൂടെ ഒട്ടകത്തെ കടത്താന്‍ നോക്കിയാല്‍ അതാവില്ലേ കൂടുതല്‍ എളുപ്പം?


പണ്ടൊരു ബി.ജെ.പി.പ്രവര്‍ത്തകനെ മാര്‍ക്സിസ്റ്റുകള്‍ അരുംകൊലചെയ്തപ്പോള്‍ അതു പോലും ബി.ജെ.പി.ക്കാരുടെ തലയില്‍ത്തന്നെ കെട്ടിവയ്ക്കാന്‍ ശ്രമിച്ച്‌ നാണം കെട്ട്‌ തൊലിപൊളിഞ്ഞതാണ് ദേശാഭിമാനിയുടെ. ദാ വായിച്ചു നോക്കുക. എന്നാലും നുണപ്രചാരണം അനുസ്യൂതം തുടരുകയാണ്. തൊലിക്കട്ടി അപാ‍രം തന്നെ!

പ്രതികള്‍ എ.ബി.വി.പി.ക്കാരെന്ന്‌ സഖാവ്‌ ഇപ്പോഴും വിശ്വസിക്കുന്നത്‌ എന്നെ അതിശയിപ്പിക്കുകയാണ്. മനസ്സു മാത്രമല്ല - കണ്ണും കാതും - സര്‍വ്വ ഇന്ദ്രിയങ്ങളും അടിയറവച്ചു കഴിഞ്ഞുവല്ലോ അനിയാ. ഇത്രമാത്രം ആത്മാര്‍ത്ഥതയും അന്ധമായ വിശ്വാസവുമുള്ള അണികളെ സ്രുഷ്ടിക്കാനുള്ള കഴിവാണ് ഞാന്‍ മാര്‍ക്സിസ്റ്റുകളെ ബഹുമാനിക്കുന്ന അപൂര്‍വ്വം കാര്യങ്ങളില്‍ ഒന്ന്‌.

എന്തായാലും ഇത്രയ്ക്ക്‌ ഉറപ്പ്‌ തലപ്പത്തുള്ളവര്‍ക്ക്‌ ഇല്ല എന്ന്‌ ഉറപ്പാണ്. അല്ലെങ്കില്‍പ്പിന്നെ അവരിത്ര വിരളേണ്ട ആവശ്യമില്ലല്ലോ. വയര്‍ലസ്‌ സന്ദേശം തിരുത്തുനു - പോലീസ് രേഖകള്‍ തിരുത്തുന്നു - എന്തിനാണിതൊക്കെ?

സംഘപരിവാറിനോടുള്ള മാദ്ധ്യമങ്ങളുടെ സമീപനത്തേക്കുറിച്ച്‌ വേണമെങ്കില്‍ ഒരു ഗവേഷണപ്രബന്ധം തന്നെ തയ്യാറാക്കാവുന്നത്ര വിശദമായി ഞാന്‍ നിരീക്ഷിച്ചിട്ടുണ്ട്‌. അതിഭീകരമായ തമസ്ക്കരണവും വളച്ചൊടിക്കലുകളും മറ്റുമാണ് അവിടെ നടക്കുന്നത്‌. ഈ വിഷയത്തില്‍ ദേശാഭിമാനിയൊഴിച്ചുള്ള മറ്റുള്ളവര്‍ ഇവിടെ സംഘപരിവാര്‍ പക്ഷത്തു നിലകൊള്ളുന്നത്‌ പെട്ടെന്നൊരു സുപ്രഭാതത്തില്‍ വന്ന മാറ്റമായി കണക്കാക്കണമായിരിക്കും. അല്ലേ സഖാവേ?

പിന്നെ, വെല്ലുവിളി ഏറ്റെടുക്കാനൊന്നും ഞാനില്ല. സാഹചര്യത്തെളിവുകള്‍ അനുസരിച്ച്‌, മാര്‍ക്സിസ്റ്റുകാരനല്ലാത്ത മിക്കവര്‍ക്കും തോന്നിയേക്കാവുന്ന തോന്നലുകളൊക്കെയേ എനിക്കുമുള്ളൂ. തെറ്റായിക്കൂടെന്നില്ല. മാത്രമല്ല - ഒടുവില്‍ നാം വിധി പ്രഖ്യാപിക്കാന്‍ പോകുന്നതും മാര്‍ക്സിസ്റ്റു പോലീസ്‌ കൊണ്ടു വരുന്ന തെളിവുകളെ അടിസ്ഥാനപ്പെടുത്തി ആയിരിക്കില്ലേ? പരുമലയില്‍ കുട്ടികളെ ദാരുണമായി കൊലപ്പെടുത്തിയത്‌ മാര്‍ക്സിസ്റ്റ്‌ ഭീകരന്മാരാണെന്ന്‌ കേരളത്തിലെ ഓരോ മണല്‍ത്തരിക്കും അറിയാം (അന്ന്‌ രാജന് എത്ര വയസ്സ്‌ എന്നറിയില്ല). ജയക്രുഷ്ണന്‍ മാഷിനെ കൊന്നതും ഏവര്‍ക്കുമറിയാം. രണ്ടിലും പ്രതികളെ പുല്ലുപോലെ നിങ്ങള്‍ ഇറക്കിക്കൊണ്ടു പോന്നില്ലേ? നിങ്ങളുടെ ഭരണം - നിങ്ങളുടെ പോലീസ്‌ - അതിന്റെ തലപ്പത്ത്‌ നല്ല ഒന്നാംതരം നിയമപാലകന്‍ - കൊടിയേരി!! തികച്ചും നീതിപൂര്‍വ്വമായ തെളിവു ശേഖരണവും അന്വേഷണവുമൊക്കെയായിരിക്കും നടക്കുക. അതിന്റെയൊക്കെ ഫലം എങ്ങനെയായിരിക്കും എന്ന്‌ കണ്ടു തന്നെ അറിയേണ്ടിവരും. കഷ്ടം! ദൈവത്തിന്റെ സ്വന്തം നാടിനെ ദൈവം തന്നെ രക്ഷിക്കട്ടെ.

സഖാവ് said...

ചേട്ടാ

എന്റെ ബ്ലോഗ് പേര് ‘സഖാവ്’ ആണെന്ന് കരുതി ഞാനൊരു സി.പി.യെം ക്കാരന്‍ ആണെന്ന് കരുതിയാല്‍, അത് വെറും കാണാപ്പുറം മാത്രം ആകും.

Unknown said...

സഖാവ്‌ എന്നു കേട്ടാല്‍ ഒരു എല്ലു (L) കൂടുതലുള്ളവരെത്തന്നെയാണു സുഹൃത്തേ ആദ്യം ഓര്‍മ്മ വരുന്നത്‌. (തമാശയായി മാത്രം എടുക്കുക). മാദ്ധ്യമങ്ങളെ പ്രത്യേകം നിരീക്ഷിക്കുന്ന എന്നേപ്പോലുള്ളവര്‍ക്കു പ്രത്യേകിച്ചും.
പക്ഷേ അവരുടെ മുഖപത്രത്തിന്റെ ബ്ലോഗിന്റെ spelling-ല്‍ നിന്നും ഒരു 'a' കുറവാണല്ലോ താങ്കളുടേത്‌.

അല്ലെങ്കില്‍ത്തന്നെ അതൊന്നും നോക്കിയല്ല ഇവിടെ ഇതൊന്നും എഴുതിയത്‌. SFI-യെ അന്ധമായി അനുകൂലിക്കുന്നതു പോലെ തോന്നിയപ്പോള്‍ എന്റെ മറുപടികളിലും അതു പ്രതിഫലിച്ചിട്ടുണ്ടാവണം. നിങ്ങള്‍ രക്ഷപെടുത്തിയില്ലേ എന്നു ചോദിച്ചപ്പോള്‍ അതു പ്രകടമാകുകയും ചെയ്തു. എന്നെ ഒരു RSS പ്രവര്‍ത്തകനായിക്കരുതി ചിലര്‍ സംസാരിക്കുന്നതുപോലെ എടുത്താല്‍ മതി. നമ്മള്‍ ആരെ അനുകൂലിച്ചു സംസാരിക്കുന്നോ അ ലേബലാണ് നമ്മുടെ നെറ്റിയിലുണ്ടാകുക.

നമ്മുടെയൊക്കെ രാഷ്ട്രീയപശ്ചാത്തലത്തേക്കുറിച്ച്‌ കാണാപ്പുറങ്ങള്‍ പലതുമുണ്ടാകും. വിദ്യാര്ത്ഥിയായിരുന്നപ്പോള്‍ ഞാനും SFI-യുമായി എന്തായിരുന്നു ബന്ധം എന്ന്‌ സഖാവിനുമറിയില്ലല്ലോ. അതുപോലെ പലതും.

പിന്നെ, താങ്കളുടെ പുതിയ പോസ്റ്റില്‍‍ ഒരു കമന്റിടണമെന്നുണ്ട്‌. പിന്നെ വരാം.

Mr. K# said...

ഇതൊന്നു കാണൂ.