Saturday, February 23, 2008

ബി.ജെ.പി.യുടെ വിജയം ദേശാഭിമാനി ആഘോഷിച്ചാല്‍?

കേരളത്തില്‍ നടക്കുന്ന സംഭവങ്ങളുടെ എല്ലാ വശങ്ങളും അറിയണമെന്നുണ്ടെങ്കില്‍ മലയാളപത്രങ്ങള്‍ മാത്രം വായിച്ചാല്‍ പോരാ. അതുകൊണ്ടു തന്നെ, ഏതാണ്ടു സ്ഥിരമായിട്ടെന്നോണം വായിക്കുന്നവയില്‍ ഇംഗ്ലീഷ്‌ പത്രങ്ങളും പെടും. അവയിലൊന്നില്‍ ഇന്നലെയൊരു വാര്‍ത്ത ശ്രദ്ധിക്കാനിടയായി.

തൃശൂര്‍ കോര്‍പ്പറേഷനിലെ തേക്കിന്‍കാട്‌ ഡിവിഷനിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി. വിജയിച്ചിരിക്കുന്നു. (BJP wins Thekkinkad)
വാര്‍ത്തയുടെ ഒടുവില്‍, ഇങ്ങനെയൊരു വാചകവും.
Political observers here felt that the victory of Prasad is a major setback to the LDF, which ruled the Corporation.

അതു വായിച്ചപ്പോള്‍ തോന്നിയതിങ്ങനെ. 'LDFനു തിരിച്ചടി തന്നെ. എന്നു വച്ച്‌ അത്രയ്ക്കൊക്കെയുണ്ടോ?'

ഉണ്ട്‌ എന്നു മനസ്സിലായത്‌ മറ്റൊരു ഇംഗ്ലീഷ്‌ പത്രം വായിച്ചപ്പോള്‍. സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റികളിലെ പ്രാതിനിധ്യത്തിന്റെ കാര്യം വരുമ്പോള്‍, പല "ഇക്വേഷനുകളും" തകിടം മറിയുമത്രേ. (BJP wins Corporation bypoll)

ചിലരുടെ രാജികളിലേക്കു പോലും നയിച്ചേക്കാവുന്നത്ര തലവേദനകള്‍ ഈ തെരഞ്ഞെടുപ്പുഫലം ഉണ്ടാക്കുന്നുണ്ട്‌ എന്നതാണു വിഷയം.
Political observers say the LDF is likely to ask one of its members to resign from the committee in order to maintain equations.

അത്രയുമായപ്പോള്‍ സ്വാഭാവികമായും ആകാംക്ഷ തോന്നി. ദേശാഭിമാനി എങ്ങനെയായിരിക്കും സംഗതി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടാകുക? "ബി.ജെ.പി. ജയിച്ചതായി പറയപ്പെടുന്നു" എന്നെങ്കിലും കൊടുത്തിട്ടുണ്ടാവുമോ?

പോയി നോക്കി.

ഉണ്ട്‌ - ജയിച്ചുവെന്നു തന്നെ കൊടുത്തിട്ടുണ്ട്‌.

ഉപതെരഞ്ഞെടുപ്പു നടന്ന മറ്റു ചില പഞ്ചായത്തു വാര്‍ഡുകളിലെയും മറ്റും കണക്കുകളൊക്കെക്കൂടി മാത്രം അവതരിപ്പിച്ച്‌, സ്വന്തം വിജയങ്ങളില്‍പ്പോലും പതിവ്‌ ആഹ്ലാദപ്രകടനങ്ങളൊന്നുമില്ലാത്ത - ഏതാണ്ടു നിര്‍വികാരമായ ഒരു വാര്‍ത്ത. ആലപ്പുഴയില്‍ ഒരു പഞ്ചായത്തു വാര്‍ഡില്‍ കോണ്‍ഗ്രസിനു കെട്ടിവച്ച പണം പോയി എന്നത്‌ എടുത്തു പറഞ്ഞ്‌ ഒരു ഉപവാര്‍ത്ത കൂട്ടിച്ചേര്‍ത്തിരിക്കുന്നതു മാത്രമാണൊരപവാദം.

ബി.ജെ.പി. പിടിച്ചെടുത്തത്‌ ഡി.ഐ.സി.യുടെ സീറ്റാണ്‌ എന്ന്‌ എടുത്തു പറയാന്‍ വ്യഗ്രതകാട്ടിയിട്ടുണ്ട്‌. LDF പിന്തുണച്ച ഡി.ഐ.സി. എന്നതു മറച്ചു വച്ചിട്ടുമുണ്ട്‌.

അങ്ങനെയൊരു ഒഴുക്കന്‍ മട്ടിലുള്ള അവതരണം കൊണ്ടു മാത്രം അവസാനിപ്പിക്കാന്‍ തരമില്ലല്ലോ എന്നോര്‍ത്തു പോയി. സാധാരണഗതിയിലാണെങ്കില്‍, ഇങ്ങനെയൊന്നും മാത്രം കണ്ടാല്‍ പോര. അസഹിഷ്ണുത മറ്റേതെങ്കിലും വാര്‍ത്തയുടെ രൂപത്തില്‍ പുറത്തു വരാതിരിക്കില്ല. സംഘപരിവാറിനേക്കുറിച്ചുള്ള നുണകളില്ലാതെ ഒരു ദിവസമെങ്കിലും പത്രമിറങ്ങാനോ? കൊള്ളാം! പ്രത്യേകിച്ചും ഇങ്ങനെയൊരു തലവേദന സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍?

പക്ഷേ, "കേരളം" പേജില്‍ മുഴുവന്‍ പരതിയതു വെറുതെയായി.

ഒടുവില്‍, 'ദേശീയം' പേജിലെത്തിയപ്പോള്‍ അതാ കിടക്കുന്നു ഉഗ്രനൊരു വാര്‍ത്ത. "ഇന്നത്തെ സംഘപരിവാര്‍വിരുദ്ധനുണ" എന്ന പംക്തി ഏതു പേജിലും ഏതു രീതിയിലും പ്രത്യക്ഷപ്പെടാം എന്നു മനസ്സില്‍ക്കുറിച്ചു.

ആര്‍. എസ്‌. എസ്‌ - ന്റെ വാരികയായ 'പാഞ്ചജന്യ'യില്‍ നിന്ന്‌ അതിന്റെ എഡിറ്റര്‍ ശ്രീ. തരുണ്‍ വിജയ്‌-യെ "പുറത്താക്കി" - മുഖപത്രത്തില്‍ നിന്നു "നീക്കി" എന്നൊക്കെ കണ്ടെത്തി അവതരിപ്പിച്ചിരിക്കുന്നു! അദ്ദേഹം ക്രമക്കേടു നടത്തിയതിനെത്തുടര്‍ന്നാണിതത്രേ.

ആര്‍.എസ്സ്‌.എസ്സ്‌. അദ്ദേഹത്തെ "പുറത്താക്കി"യ ഉടന്‍ തന്നെ ബി.ജെ.പി. "ഇടപെട്ടു"വത്രേ! എന്നിട്ട്‌ ഒരു ഗവേഷണ ഫൗണ്ടേഷന്റെ ഡയറക്ടര്‍ സ്ഥാനം "വച്ചുനീട്ടി"യത്രേ!

:-)

ഇനി പ്രത്യേകിച്ചൊരു ഹാസ്യകോളമെന്തിന്‌?

സ്വന്തമായി ചാനലൊക്കെയുണ്ടെങ്കിലും, കമ്യൂണിക്കേഷനില്‍ ഇവരല്‍പം പുറകിലാണോ എന്നു സംശയിക്കാതെ വയ്യ. തരുണ്‍ വിജയ്‌-യുടെ കാര്യം ഒരു ദിവസം മുമ്പു തന്നെ വിവിധ ഇംഗ്ലീഷ്‌ പത്രങ്ങളില്‍ വന്നിരുന്നതാണ്‌. ശ്യാമപ്രസാദ്‌ മുഖര്‍ജി ഗവേഷണ ഫൗണ്ടേഷന്റെ ഡയറക്ടര്‍ സ്ഥാനം വഹിക്കുവാനായി സംഘം അദ്ദേഹത്തിന്റെ സേവനം വിട്ടു കൊടുക്കുന്നതായിരുന്നു വാര്‍ത്ത. ബി.ജെ.പി.യുടെ ദേശീയ എക്സിക്യൂട്ടിവിലേക്കുള്ള പ്രത്യേക ക്ഷണിതാവായിക്കൂടിയാണ്‌ അദ്ദേഹം ചെല്ലുന്നതെന്നതും വാര്‍ത്തകളിലുണ്ടായിരുന്നു.

Tarun Vijay to head BJP think tank
Tarun Vijay has been appointed director of the BJP's newly created think-tank - the Dr Shyama Prasad Mookerjee Research Foundation....

Vijay has also been inducted as a special invitee to the BJP national executive.....

He has been asked by the RSS top brass to form the think-tank on the ideological lines of nationalism....

A farewell for Vijay has been planned at the RSS headquarters. It will be attended by top RSS leaders.
ഇവിടെ, സംഘപരിവാര്‍ പ്രസ്ഥാനങ്ങളേക്കുറിച്ച്‌ അല്‍പമെങ്കിലും അറിയാവുന്നവരെ സംബന്ധിച്ചിടത്തോളം, ഒരു വാര്‍ത്തയാണ്‌ എന്നു പറയാവുന്ന ഘടകം ആകെ ഒന്നേയുള്ളൂ. "ബി.ജെ.പി.യുമായി ബന്ധപ്പെട്ടൊരു കാര്യത്തില്‍ സംഘം നേരിട്ടിടപെടുന്ന ഒരു അവസരം ഉണ്ടാകുന്നു" എന്നതാണത്‌. മറ്റുള്ളവര്‍ക്ക്‌ അതു മനസ്സിലായേക്കണമെന്നില്ല. "Sending him to party's ideological think tank is being seen as a significant move on part of the RSS" എന്ന്‌ റിഡിഫിലെ വാര്‍ത്തയിലും സൂചിപ്പിക്കുന്നുണ്ട്‌.

ദേശാഭിമാനിക്കു വേണമെങ്കില്‍ അതില്‍പ്പിടിച്ചു തന്നെ കളിക്കാമായിരുന്നു. എന്തെങ്കിലും വളച്ചൊടിക്കലുകളേയും നുണകളേയും പറ്റിയൊക്കെ ആലോചിക്കാമായിരുനു. അതിനു പകരം - ഒരു സംഘപരിവാര്‍ വിരുദ്ധവാര്‍ത്ത പെട്ടെന്നു സൃഷ്ടിച്ചെടുക്കുവാനുള്ള അതിവ്യഗ്രതമൂലമാവണം - അവര്‍ കണ്ടെത്തിയത്‌ ക്രമക്കേടുകളെത്തുടര്‍ന്ന്‌ എഡിറ്ററെ "പുറത്താക്കി" എന്നാണ്‌! അതെങ്ങനെ - അവര്‍ക്കു ബി.ജെ.പി.യേക്കുറിച്ചറിയില്ല - സംഘത്തേക്കുറിച്ച്‌ അത്ര കൂടി അറിയില്ല. ഗുരുജി ഗോള്‍വള്‍ക്കറാണ്‌ സംഘസ്ഥാപകന്‍ എന്ന പരമാബദ്ധം പോലും എഴുതി വിടാന്‍ മടികാണിക്കാഞ്ഞ ദേശാഭിമാനിയാണ്‌ - അവരില്‍ നിന്നൊക്കെ ഇതില്‍ക്കൂടുതല്‍ പ്രതീക്ഷിക്കുന്നതെങ്ങനെ?

തരുണിനെ "നീക്കി"യതായി ആര്‍.എസ്‌.എസ്‌. "വൃത്തങ്ങള്‍" പറഞ്ഞുവെന്നാണ്‌ ദേശാഭിമാനി അവകാശപ്പെടുന്നത്‌. എത്ര വൃത്തങ്ങളാണാവോ? ഒളിമ്പിക്സ്‌ വളയങ്ങള്‍ പോലെ അഞ്ചെണ്ണം? മറ്റു പത്രങ്ങളുമായി ബന്ധമില്ലാതെ ദേശാഭിമാനിയുമായി ബന്ധം പുലര്‍ത്തുന്ന ആര്‍.എസ്‌.എസ്‌. വൃത്തങ്ങള്‍ ഏതാണാവോ? "ദേശാഭിമാനം" എന്ന വാക്കുകേട്ടു തെറ്റിദ്ധരിച്ചുപോയ ഏതെങ്കിലും വൃത്തങ്ങള്‍?

എവിടെ? എന്തോന്നു വൃത്തങ്ങള്‍? ചരിത്രം വച്ചു നോക്കിയാല്‍, ഇവിടുത്തെ ‘വൃത്തം‘ ദേശാഭിമാനിയുടേതു തന്നെയാണെന്നു വ്യക്തമാണ്‌. വെറും വൃത്തമല്ല. ധാരാളം "രചനാകളികള്‍" നടക്കുന്ന "ശ്ലഥകാകളി" വൃത്തം തന്നെയാണത്‌.

ശ്ലഥകാകളി മാത്രമല്ല - മിക്കവാറും സമയങ്ങളില്‍ - "രണ്ടക്ഷരം കുറഞ്ഞീടില്‍ - അതു മഞ്ജരിയായിടും" താനും. "" എന്നും "ത്യം" എന്നും രണ്ടക്ഷരങ്ങള്‍!

18 comments:

Unknown said...

കമ്പ്യൂട്ടര്‍ വന്നപ്പോള്‍ സമരം ചെയ്തവരാണ്. കമ്മ്യൂണിക്കേഷനില്‍ ഇന്നുമൊരല്പം പിറകില്‍ത്തന്നെ നില്‍ക്കുന്നുവെന്നു തോന്നുന്നു. അല്ലെങ്കില്‍, ഒരു ദിവസം മുമ്പത്തെ വാര്‍ത്ത നുണകലര്‍ത്തി എഴുതി പരിഹാസ്യരാകേണ്ടിവരുമായിരുന്നില്ല.

Sreejith K. said...

ഇത്തവണ രസമായി. ഇഷ്ടപ്പെട്ടു.

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

അഭിനവ ഹാര്‍ഷഭാരത പ്രേമ പൂജക ഇതെന്നു വായിച്ചു നോക്കു.
താങ്കളുടെ പരിവാര സ്നേഹം വിഴിഞ്ഞൊഴുകുന്ന ബ്ലോഗ്‌ വയിച്ചപ്പോള്‍ ഇതാണ്‌ കമാന്റെന്‍ തോന്നിയത്‌ ക്ഷമിക്കുമല്ലൊ.
http://workersforum.blogspot.com/2008/02/blog-post_11.html

Unknown said...

ഷെരീഖേ,
മാര്‍ക്സിസ്റ്റ്ജിഹ്വകള്‍ക്ക്‌ - അതു പത്രമായാലും ശരി - വ്യക്തികളായാലും ശരി - സംഘപ്രസ്ഥാനങ്ങളേക്കുറിച്ചുള്ള അജ്ഞത അപാരമാണെന്നു തെളിയിക്കുന്ന ഒരു ലേഖനം കൂടി ഇവിടെ അനുബന്ധമായിച്ചേര്‍ത്തതിനു നന്ദി.

Unknown said...

ആര്‍ എസ്സ് എസ്സും ബിജെപിയും ചേര്‍ന്ന് ഗുജറാതതില്‍ നടത്തിയ കൂട്ടക്കൊലയും ബാബരി മസ്ജിദ് പൊളിച്ചതും എല്ലാം ദേശാഭിമാനിയുടെ നുണ പ്രചരണം ആയിരുന്നൊ?

മായാവി.. said...

LDF പിന്തുണച്ച ഡി.ഐ.സി. എന്നതു മറച്ചു വച്ചിട്ടുമുണ്ട്‌.രസമായി.

Excellent

മായാവി.. said...

dear mirash, i would like to ask you one question, why are you going to north india..stay here in kerala do you hear about vineethakottayi? isnt it enough?no need more for them who have proper working brain, that's why i don't give more stories.

Story Teller said...

നന്നായിട്ടുണ്ടു നകുലന്‍ ജീ...

പിന്നെ മിറാഷിനോടു...
ആര്‍ എസ്സ് എസ്സും ബിജെപിയും ചേര്‍ന്ന് ഗുജറാതതില്‍ നടത്തിയ കൂട്ടക്കൊലയും ബാബരി മസ്ജിദ് പൊളിച്ചതും എല്ലാം ശരി ആണെന്നു വരുതിത്തീര്‍കാന്‍ കാണീച വ്യഗ്രതയുടെ പകുതി പോലും മാറാടു അരയന്മാരെ കൂട്ടകൊല ചെയ്തപോള്‍ കണ്ടില്ല...
അവിടുതെ പള്ളിയില്‍ നിന്നു പിടിച വാള്‍ നിങ്ങളേ പോലുള്ള മനുഷ്യസ്നേഹികള്‍ കണ്ടു കാണില്ല...
എന്നു നിങ്ങളെ പോലുള്ള ആളുകള്‍ ഈ അവസര വാദം നിര്‍ത്തും...
അതൊ മുസ്ലിം ജനങ്ങളുടെ ജീവിതതിന്നു മാത്രമാണോ മതേതരത്വം...

Unknown said...

മിറാഷ്‌,

'The Hindu' പത്രം പോലും ഇക്കാര്യത്തില്‍ മര്യാദ പുലര്‍ത്തിക്കൊണ്ട്‌ - ഉള്ള കാര്യം ഉള്ളതുപോലെ - എഴുതുന്നു. അല്‍പം വൈകിയാണെങ്കിലും. ദാ ഇവിടെ വായിക്കുക. ഇതിനൊക്കെയിടയില്‍, ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളുടെയും സ്ഥലങ്ങളുടെയും പേരുപറഞ്ഞു വിഷയം മാറ്റാന്‍ ശ്രമിക്കുന്നത്‌ എത്രമാത്രം പരിഹാസ്യമാണെന്നറിയാത്തതെന്താണ്‌? ഇതൊരുതരം ഒളിച്ചോട്ടപ്പ്രവണത പോലെ തോന്നുന്നു.

പിന്നെ, ചോദിച്ചതുകൊണ്ടു മാത്രം പറയാം. അടഞ്ഞമനസുകള്‍ക്കു മുന്‍പില്‍ സംസാരിക്കാന്‍ യാതൊരു താല്‍പര്യവുമില്ലാത്ത വിഷയങ്ങളാണ്‌ . ഇതിലേക്കൊക്കെ വലിച്ചിഴച്ചതുകൊണ്ടു മാത്രം മറുപടി പറയുകയാണ്‌. മുന്‍വിധികളില്ലാതെ - യാഥാര്‍ത്ഥ്യബോധത്തോടെ മാത്രം വായിക്കാനപേക്ഷ.

500 വര്‍ഷം പഴക്കമുള്ള സമ്മര്‍ദ്ദങ്ങള്‍ക്കും പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ശേഷം പോലും - മുഗള്‍ ഭരണവും ബ്രിട്ടീഷ്‌ ഭരണവും അവസാനിച്ച്‌ ഇവിടെ ജനാധിപത്യം വന്നിട്ട്‌ അരനൂറ്റാണ്ടു കഴിഞ്ഞിട്ടുപോലും - അയോദ്ധ്യയിലെ തര്‍ക്കമന്ദിരം ഇപ്പോഴും അതേ സ്ഥലത്തു നിലനില്‍ക്കുകയാണ്‌ എന്നാരെങ്കിലും എഴുതിയാല്‍ അതു നുണയാണ്‌. അതുപോലെ, ഗോധ്രയില്‍, അക്രമാസക്തരായ നൂറുകണക്കിനാളുകള്‍ ചുറ്റും കൂടി നില്‍ക്കെ ഒരു ട്രെയിനിന്‌ ഏതോ "അജ്ഞാതകാരണങ്ങളാല്‍" തീപിടിച്ച്‌ 60 പേര്‍ വെന്തുമരിക്കുകയും അതിലേറെപ്പേര്‍ ജീവച്ഛവങ്ങളാകുകയും ചെയ്തൊരു സംഭവമുണ്ടായിരുന്നു. അതിനു ശേഷമുള്ള കുറച്ചു നാള്‍ അതിനു ചുറ്റുവട്ടത്തുള്ള ജനങ്ങള്‍ എല്ലാവരും ഒന്നും സംഭവിക്കാത്തതുപോലെ തികച്ചും സാധാരണമട്ടിലാണു പരസ്പരം പെരുമാറിയത്‌ എന്നു പറഞ്ഞാലും കല്ലു വച്ച നുണയാണ്‌. അത്തരം നുണകളൊന്നും ദേശാഭിമാനി എഴുതില്ല. കാരണം - അത്‌ പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലുന്നതിനു തുല്യമാണ്‌. ആ സംഭവങ്ങളുടെ ചുവടു പിടിച്ച്‌ ആയിരക്കണക്കിന്‌ നുണകള്‍ സൃഷ്ടിച്ചുവിടാന്‍ കഴിഞ്ഞു - ഇനിയും കഴിയും- എന്നിരിക്കേ - അതൊന്നും മറച്ചുവയ്ക്കേണ്ട ആവശ്യമില്ലല്ലോ. ദേശാഭി(?)മാനി അതൊക്കെ ആഘോഷിക്കുക തന്നെയാണു ചെയ്തത്‌. അവരുടെ ആഘോഷങ്ങള്‍ക്കു തിരിച്ചടി കിട്ടുന്നു എന്ന തിരിച്ചറിവുണ്ടായതോടെ ഈയിടെയായി അല്‍പമൊന്നു ശമിച്ചിട്ടുണ്ടെന്നേയുള്ളൂ.

പിന്നെ, അവിടെയൊക്കെ നടന്ന സകലസംഭവങ്ങളുടെയും സമ്പൂര്‍ണ്ണ ഉത്തരവാദിത്തം ചില സംഘടനകളുടെ മേല്‍ ചാര്‍ത്തി സ്വയം പരിഹാസ്യനായ താങ്കള്‍ വലിയൊരു പ്രതിസന്ധിയിലാണ്‌ ഇവിടുത്തെ രാഷ്ട്രീയക്കാരെ കൊണ്ടെത്തിച്ചിരിക്കുന്നത്‌. നൂറുകണക്കിനു ഹിന്ദുക്കള്‍ കൊല്ലപ്പെടുകയും ഏതാണ്ട്‌ അര ലക്ഷത്തോളം ഹിന്ദുക്കള്‍ അഭയാര്‍ത്ഥിക്യാമ്പില്‍ കഴിയാനിടയാകുകയും ചെയ്ത ആ കലാപത്തിന്‌ ഉത്തരവാദികളായവരെ ഇനിയെങ്ങനെ ഹിന്ദു വര്‍ഗ്ഗീയവാദികള്‍ എന്നു വിളിക്കും? ഒരല്‍പം ആലോചിച്ചിട്ടു മതിയായിരുന്നു ആരോപണം, മിറാഷേ. രാഷ്ട്രീയക്കാര്‍ അങ്ങനെ പലതും വിളിച്ചു പറയുന്നത്‌ അവര്‍ക്കു പല 'കിട്ടപ്പോ'രും ഉള്ളതുകൊണ്ടാണ്‌. താങ്കളിതെന്തു ഭാവിച്ചാണ്‌?

അഹം ഭാരതീയ,

മാറാടിനേക്കുറിച്ചു പറയുമ്പോള്‍, 'മനുഷ്യസ്നേഹികള്‍' നടത്തിയ ചില ഇടപെടലുകള്‍ നാം കാണാതെ പോകുകയുമരുത്‌. എട്ടു ശവങ്ങളും ഇരുപത്തിയഞ്ചു ജീവച്ഛവങ്ങളും നിരന്നു കിടന്നപ്പോള്‍ പ്രതികരിച്ചില്ല എന്നതൊരു കുറവായിക്കാണരുത്‌. അവര്‍ അല്‍പം കാത്തു നിന്നു എന്നേയുള്ളൂ. അതൊരു തെറ്റല്ല. ഇത്രയും കടുത്ത ആക്രമണമായിരുന്ന സ്ഥിതിക്ക്‌ അരയസമാജം ഒരു തിരിച്ചടി കൊടുക്കാതിരിക്കില്ല എന്ന പ്രതീക്ഷയില്‍ - തങ്ങളുടെ പ്രതികരണം അതു കൂടി കഴിഞ്ഞിട്ടു മതി എന്ന മട്ടില്‍ - കാത്തു കാത്തിരുന്നു. അത്ഭുതകരമായ സംയമനം പാലിച്ച ഹിന്ദുസംഘടനകളെ പരമാവധി പ്രകോപിപ്പിച്ചുനോക്കിയിട്ടും രക്ഷയില്ലെന്നു കണ്ടപ്പോള്‍, കാത്തിരുപ്പവസാനിപ്പിച്ച്‌ - നിരാശരായി - തെരുവിലിറങ്ങി മുദ്രാവാക്യം വിളിച്ചു. മാറാട്ട്‌ മറിയംബിയുടെ പുനരധിവാസം നടത്തിയില്ലെങ്കില്‍ കേരളം കത്തിക്കുമത്രേ!!! 'മനുഷ്യസ്നേഹികള്‍' ഇടപെട്ടില്ലെന്നു പറഞ്ഞുകൂടാ.

അതിനു ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലും ഉണ്ടായി ഇടപെടല്‍, ചില പ്രദേശങ്ങള്‍ മാത്രം തെരഞ്ഞെടുത്ത്‌ ഒട്ടിച്ച ചില പോസ്റ്ററുകളുണ്ട്‌. വിഷണ്ണരായിരിക്കുന്ന ചില മുസ്ളിം സ്ത്രീകളുടെ ചിത്രം. മാറാടിന്റെ ബാക്കിപത്രം എന്നോ മറ്റോ ഒരു അടിക്കുറിപ്പും, ഒരു വശത്തേയ്ക്കു മാറി ഒരു അരിവാള്‍ ചിഹ്നവും! സ്വസമുദായത്തില്‍പ്പെട്ടവര്‍ ചേര്‍ന്ന്‌ ഇതരസമുദായത്തില്‍പ്പെട്ടവരെ വെട്ടിനുറുക്കിയതില്‍ ദു:ഖിച്ചിരിക്കുന്ന സ്ത്രീകളുടെ ചിത്രം പതിപ്പിച്ച്‌ വോട്ടു തേടിയതിലൂടെ ചില പാര്‍ട്ടികളുടെ മതേതരമുഖം കൂടുതല്‍ ഉജ്ജ്വലിക്കുന്നതു കണ്ട്‌ ചിലരെങ്കിലും അഭിവാദ്യങ്ങളര്‍പ്പിച്ചുപോയി. ചിന്തിക്കാന്‍ കഴിവുള്ളവരാകട്ടെ, തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം അധ:പതനത്തിന്റെ ആഴക്കയങ്ങളില്‍പ്പെട്ടു പോയ രാഷ്ട്രീയക്കാര്‍ക്ക്‌ അഭിവാദ്യങ്ങള്‍ക്കു പകരം ആദരാഞ്ജലികളാണര്‍പ്പിച്ചത്‌.

വിനയന്‍ said...

സ്നേഹിതാ

ദേശാഭിമാനി പത്രം കാണിച്ച ക്രൂരത് നമുക്ക് അങ്ങനെ വിട്ടുകൊടുക്ന്‍ പാടില്ല.നമ്മുടെ കാവി കുഞ്ഞാടുകളുടെ കേരള,കേന്ദ്ര,അന്തര്‍ദേശീയ നേതാക്കളുടേ എല്ലാം പടം വെച്ച് ഒരു സപ്ലിമെന്റ് ഇറക്കി കളയാം.എന്താ സമാധാനമായോ ?

അല്ലെങ്കില്‍ പബ്ലിക് റിലേഷന്‍ വകുപ്പില്‍ ഒരു സംഘ്പരിവാറുകാരനെ കുത്തികയറ്റി എന്നു 7.30ന് ദൂരദര്‍ശനിലും എല്ലാ ചാനലുകളിലും ലോകനാഥ് സിംഗിന്റെയും, നരേന്ദ്രമോഡിയുടേയും എല്ലാം വായ്പ്പാട്ട് നടാത്താം.

സന്തോഷമായോ...

Joker said...

നകുലാ

(സ്വന്തം ഭാര്യയെ വിറ്റ് ചീട്ട് കളിച്ച പാണ്ഡവരിലെ നകുലനാണോ)

നിങ്ങളേ കൊള്ളാനും കള്ളന്മാരുമാ‍യി നടക്കുന്ന ഈ മുസ്ലിം കശ്മലന്മാരെ അങ്ങ് ഗുജറാ‍ത്തില്‍ ചെയ്തതു പോലെ കൊന്നു തള്ളാ‍ത്തതെന്ത് ? ഇനിയും എന്തിന് കാത്തിരിക്കണം.

സ്ത്രീകളെ ബലാത്സംഗം ചെയ്ത്,ഗര്‍ഭിണികളെ വയര്‍ കീറി ചോരകുഞ്ഞിനെ നിലത്തടിച്ച് കൊന്ന്, കൊച്ചു ന്കുഞ്ഞുങ്ങളേ പെട്രോളോഴിച്ച് കൊന്ന് അങ്ങനെ അങ്ങനെ....

പിന്നെ എലി നഷീകരണത്തിന് സമ്മാനമായി ടി.വി.കൊടുത്തത് പോലെ

ഏറ്റവും കൂടുതല്‍ ബലാത്സംഗം ചെയ്തവന്‍ മുഖ്യ്യമന്ത്രി നരേന്ദ്രമോഡി യുടേ കയില്‍ നിന്നും താമ്രപത്രം, കൂടുതല്‍ കുട്ടികളേ നിലത്തടിഛ്കു കൊന്നാല്‍ ഒരു മേഴ്സിഡസ് കാര്‍ അങ്ങനെ അങ്ങനെ....

പിന്നെ സ്നേഹിതാ ഈ മുസ്ലിംഗളേ കൊണ്ട് തോറ്റു.ഇവര്‍ തീവ്രവാദവും പറഞ്ഞ് ഈ നാട് കുട്ടിച്ചോറാക്കും.പക്ഷിപ്പനി വരുമ്പോള്‍ കോഴികളേ കൂട്ടത്തോടെ കൊല്ലുന്നത് പോലെ.ഇന്ത്യാ രാജ്യത്തുള്ള എല്ലാ മാപ്ലമാര്‍ക്കും ഇപ്പോള്‍ തീവ്രവാദത്തിന്റെ പനിയാണ് എല്ലാത്തിനെയും പെട്രോളോഴിച്ച് കൊല്ലുകയാണ് വേണ്ടത്.

സ്ത്രീകളെ പെട്ടെന്ന് കൊല്ലേണ്ട.ബലാത്സംഘം ചെയ്ത് കൊന്നാല്‍ മതി.

ഇനി ഇതൊക്കെ റിപ്പോറ്ട്ട് ചെയ്ത് വല്ലവനും അലമ്പുണ്ടാക്കിയാല്‍ ദേശാഭിമാനിയാലും വേണ്ടില്ല അങ്ങോട്ട് കൊന്ന് തള്ളണം.ഹിന്ദു രാജ്യ സംസ്ഥാ‍ാപനത്തിന് അങ്ങനെയും കിടക്കട്ടേ കുറച്ച് രക്ത്സാക്ഷികള്‍.

(ഇടതുപക്ഷം തന്നെയായിരിക്കും എന്നു വര്‍ഗീയശക്തികളുടേ എന്നത്തെയും ശത്രു, അത് മുസ്ലിം വര്‍ഗീയതാ‍ായാലും, ഹിന്ദു വര്‍ഗീയത് ആയാലും)

Unknown said...

വിനയന്‍,

എന്തെഴുതിയാലും പരമാവധി തെളിവുകള്‍ സഹിതം അവതരിപ്പിക്കുക എന്നത്‌ പണ്ടു മുതല്‍ക്കേ ഉള്ളൊരു പോളിസിയാണ്. “ഈ ദേശാഭിമാനിക്കാര്‍ എന്നു പറയുന്നവര്‍‌ അസഹിഷ്ണുതയുടെ ആള്‍‌രൂപങ്ങളാണ്“ എന്നും “വിമര്‍ശിക്കുന്നവരുടെ നേരെ കുരച്ചു ചാടാനല്ലാതെ യുക്തി കൊണ്ടു നേരിടാനുള്ള മനസ്സോ കഴിവോ അവര്‍ക്കില്ല“ എന്നും പലരും പലപ്പോഴും എഴുതിയിട്ടുണ്ട്‌. അവര്‍ക്കൊക്കെ ഉപയോഗിക്കാവുന്ന മട്ടില്‍, നല്ലൊരു തെളിവു തന്നതിനു നന്ദി. ഈ ലിങ്ക്‌ പൊന്നു പോലെ സൂക്ഷിക്കേണ്ടതാണ്. താങ്കള്‍ ഡിലീറ്റു ചെയ്യാത്തിടത്തോളം കാലം.

പിന്നെ, പബ്ലിക് റിലേഷന്‍സ്‌ വകുപ്പില്‍ ആളെ നിയമിക്കുന്നതിനേപ്പറ്റി എഴുതിയതു വന്‍ തമാശയായിപ്പോയി. സ്വന്തം ആളുകള്‍ വിമര്‍ശിക്കപ്പെടുന്നെങ്കില്‍ അതിനധികം പബ്ലിസിറ്റി കൊടുക്കണ്ട എന്നു തന്ത്രപൂര്‍വ്വം തീരുമാനിക്കുന്നതിനു പകരം - ഇത്തരമൊരു എടുത്തുചാട്ടക്കമന്റിലൂടെ നൂറുകണ‍ക്കിനു വായനക്കാരെ ഇവിടേക്ക്‌ ആകര്‍ഷിച്ച്‌ ഇതിന്റെ പബ്ലിസിറ്റി സ്വയം ഏറ്റെടുത്തതിനു വേറെയും നന്ദി. മാര്‍ക്സിസ്റ്റുകാര്‍ക്ക്‌‌ ഇപ്പോള്‍ മൊത്തത്തില്‍ മോശംസമയമായതുകൊണ്ടാവും ഇങ്ങനെയൊക്കെ അബദ്ധങ്ങള്‍ പ്രവര്‍ത്തിക്കാന്‍ തോനുന്നത്‌.

Unknown said...

ജോക്കറേ - ജോറായിരിക്കുന്നു.

“ഇടതുപക്ഷം തന്നെയായിരിക്കും എന്നു വര്‍ഗീയശക്തികളുടേ എന്നത്തെയും ശത്രു“ എന്നൊരു തമാശകേട്ട്‌ അഞ്ചു മിനുട്ട് നിര്‍ത്താതെ ചിരിച്ചു വയറുവേദനയെടുത്തപ്പോള്‍, അത്‌ എഴുതിയ ആളുടെ പേരു നോക്കിപ്പോയി.

ജോക്കര്‍! :-)

അതിന് ഇങ്ങനെയൊക്കയാണ് ഓണ്‍ലൈന്‍ നിഘണ്ടുവില്‍ അര്‍ത്ഥം കണ്ടത്‌.

1 - A person who enjoys telling or playing jokes

2 - A person who does something thoughtless

പേരിനു യോജിച്ച പ്രവ്രുത്തി. അച്ഛനോ അയല്‍ക്കാരനോ - ആരിട്ടതായാലും - അറിഞ്ഞിട്ടപേരു തന്നെ!

കൊന്നു തള്ളിയും ചോരകുടിച്ചും കൊടിയുടെ നിറം കൂട്ടിയ കാപാലികന്മാര്‍ - തുടരെ തിരിച്ചടികളുണ്ടാവുമ്പോള്‍ - പിച്ചും പേയും പറയുന്നതും സ്വാഭാവികം. അത്‌ പണ്ടാരാണ്ടൊരു ചാരിത്ര്യപ്രസംഗം നടത്തിയമട്ടിലാകുന്നതാണു കൌതുകകരം. പാര്‍ട്ടിപത്രവും നേതാക്കന്മാരും അടിച്ചേല്‍പ്പിക്കുന്ന വിവരങ്ങളല്ലാതെ ഒന്നുമറിയാത്ത - ചിന്താശേഷി പരിപൂര്‍ണ്ണമായി നഷ്ടപ്പെടുന്നമട്ടില്‍ മാനസികാടിമത്തം ബാധിച്ച പാവങ്ങളെ പരിഹസിക്കുകയല്ല - അവരോടു സഹതപിക്കുകയാണു വേണ്ടത്.

Joker said...

ശ്രീ.കാണാപ്പുറം

ഇവിടെ പബ്ലിസിറ്റിക്ക് വേണ്ടി ഞാന്‍ ഒന്നും എഴ്തിയിട്ടില്ല അത് എന്റെ ഉന്നവുല്ല.

“പാര്‍ട്ടിപത്രവും നേതാക്കന്മാരും അടിച്ചേല്‍പ്പിക്കുന്ന വിവരങ്ങളല്ലാതെ ഒന്നുമറിയാത്ത - ചിന്താശേഷി പരിപൂര്‍ണ്ണമായി നഷ്ടപ്പെടുന്നമട്ടില്‍ മാനസികാടിമത്തം ബാധിച്ച പാവങ്ങളെ പരിഹസിക്കുകയല്ല “

ആരാണ് സുഹ്യത്തെ ഇവിടെ ചിന്താ ശെഷി നഷ്ടപ്പെട്ടവര്‍.ഈ നാടിന് സ്വാതന്ത്ര്യ നേടി തരാന്‍ ഒരു സാത്വികനായ മനുഷ്യനെ വെടിവെച്ചു കൊന്നവരുടെ പിന്മുറക്കാരാണൊ ? ചിന്താ ശേഷിയുടെ അപ്പോസ്തലന്മാര്‍.

നാടായ നാടൊക്കെയും ശാഖകള്‍ നടത്തി കത്തിയും വടിവാളും ബോംബും ഉണ്ടാകാന്‍ പരിശീലനം കൊടുക്കുകയും വര്‍ഗ്ഗീയ വിദ്വേഷം പ്രസംഗിക്കുകയും ചെയ്യുന്നവര്‍ക്കാണോ ചിന്താ ശേഷി കൂടുതലുള്ളത്.

കൊന്നു തള്ളിയും ചോരകുടിഛൌം കൊടിയുടെ നിറം കൂട്ടിയവര്‍ ഇടതു പക്ഷം മാത്രമല്ല പൊന്നെ.ഇവിടെയുള്ള സംഘ് പരിവാറുകാരനും അതില്‍ നിന്ന് ഒഴിയാനൊക്കുമോ.

സുഹ്യത്തെ ഇടതുപക്ഷം ചെയ്ത തെറ്റ് എന്താണേന്ന് പറയാമോ ?

മത ഭ്രാന്ത് പറഞ്ഞ് തോന്നിവാസം കാണിച്ച് ഹിന്ദു സഹോദരങ്ങളെയും മറ്റുള്ളവരെയും മാനസികമായി ധ്രുവീകരണം നടത്തി നാട്ടില്‍ അലമ്പുണ്ടാക്കുന്നതിന് എതിരായതാണോ അവര്‍ ചെയ്ത തെറ്റ്

ഒരു കാലത്ത് ചൂഷകരായ ഇവിടുത്തെ സവര്‍ണനെതിരില്‍ ഇവിടെയുള്ള പാവപ്പെട്ടവനുവേണ്ടി നിലകൊണ്ടതാണോ രണ്ടാമത്തെ തെറ്റ്.

സുഹ്യത്തെ കണ്ണു തുറന്നു കാണൂ.താങ്കളെ ആരോ മസ്തിഷ്ക പ്രഷാളനം ചെയ്ഹ്തിരിക്കുന്നു.ചിന്താ ശക്തി കളഞ്ഞു പോയിരിക്കുന്നു എന്ന് വേണം കരുതാന്‍.കാവിയിലേക്കും ത്രിവര്‍ണത്തിലേക്കും ചാഞ്ചാടുന്ന കോണ്‍ഗ്രസ്സിനെതിരെ താങ്കള്‍ക്ക് പരാതിയുണ്ടാവാന്‍ ഇടയില്ല.അവരാണല്ലോ ഇവിടെ വര്‍ഗ്ഗീയത ഇത്രത്തോളം വളര്‍ത്തിയത്.

ഹിന്ദു വര്‍ഗീയതയുടേ പേരിലും മുസ്ലിം തീവ്രവാദത്തിന്റെ പേരിലും കാട്ടിക്കുട്ടുന്ന പുലയാട്ടുകള്‍ക്കെതിരെ പ്രതികരിക്കുന്നത് അല്ലെങ്കില്‍ അതിനെതിരെ പ്രതിരോധിക്കുന്നത് ഒരു തെറ്റാണേങ്കില്‍ ആ തെറ്റ് ഇവിടെയുള്ള ഇടതു പക്ഷ മനസ്സുകള്‍ ചെയ്യുന്നുണ്ട് പൊറുക്കൂ സഹോദരാ.

മാര്‍കിസ്റ്റ് ജിഹ്വകള്‍ക്ക് സംഘപ്രസ്ഥാനങ്ങളേക്കുറിച്ചുള്ള അജ്ഞത വളരെ അപാരം തന്നെയാണ് പൊന്നേ അപാരം .

Unknown said...

ജോക്കര്‍,

താങ്കള്‍ മുകളില്‍ കൊടുത്ത കമന്റില്‍ത്തന്നെയുണ്ട്‌ ആറോളം തെറ്റുകള്‍. കെ.എന്‍. പണിക്കരുമായുള്ള അഭിമുഖത്തില്‍ അദ്ദേഹവും പറയുന്നുണ്ട്‌ ധാരാളം തെറ്റുകള്‍. സംഘപ്രസ്ഥാനങ്ങളേക്കുറിച്ച്‌ മാര്‍ക്സിസ്റ്റു ജിഹ്വകള്‍ക്ക്‌ അജ്ഞതയുണ്ടെന്നതില്‍ എനിക്കു സംശയമേതുമില്ല സുഹ്രുത്തേ. അറിയാവുന്നവരില്‍ ചിലര്‍ മനപ്പുര്‍വ്വം അജ്ഞത നടിക്കുന്നുമുണ്ടാവണം.

സംഘത്തേക്കുറിച്ചുള്ള ധാരാളം നിരീക്ഷണങ്ങളുടെ വെളിച്ചത്തിലാണിതു പറയുന്നത്‌. പെട്ടെന്നൊരാളെ പറഞ്ഞുമനസ്സിലാക്കിക്കാവുന്നവയല്ല അവയെല്ലാം.

പിന്നെ, എന്നെയാരും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ല എന്നും, സ്വയം മനസ്സിലാക്കിയതാണ് എല്ലാം എന്നതും ഒരിക്കല്‍കൂടി ആവര്‍ത്തിക്കുന്നു. എന്റെ നിരീക്ഷണങ്ങളില്‍ തെറ്റുമുണ്ടാവാം എന്ന് അംഗീകരിക്കുന്നതായി കരുതിയാല്‍ മതി ഇതിനെ.

എന്തായാലും, താങ്കളേപ്പോലെ ഒരു പക്ഷേ ഒരു ടിപ്പിക്കല്‍ ഇടതുപക്ഷക്കാരനായ ഒരാള്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളേക്കുറിച്ചു ധരിച്ചു വച്ചിരിക്കുന്നതും യാഥാര്‍ത്ഥ്യവും തമ്മില്‍ നല്ല അന്തരമുണ്ടാവാം എന്നു പറയുന്നതില്‍ എനിക്കു സംശയമേതുമില്ല.

പിന്നെ, ഇടതിന്റെ തീവ്രവാദപ്രതിരോധം എന്നത്‌ ദേശാഭിമാനിയുടെ താളുകളിലെ അവകാശവാദങ്ങളിലും അത്‌ ഏറ്റുപിടിക്കാറുള്ള പ്രവര്‍ത്തകരുടെ നാവിലുമല്ലാതെ മറ്റെവിടെയെങ്കിലും കാണാന്‍ കഴിയുമോ എന്നു കൂടി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെയൊന്നും കണ്ടെത്തിയിട്ടില്ലെന്നു മാത്രമല്ല - പരോക്ഷമായി തീവ്രവാദത്തിനു പ്രേരകമാകുന്ന അനവധി പ്രവര്‍ത്തനങ്ങള്‍ കണ്ണില്‍‌പ്പെടുകയും ചെയ്തു. വ്യക്തിപരമായ പരാമര്‍ശങ്ങളുള്‍ക്കൊള്ളുന്ന ആരോപണപ്രത്യാരോപണങ്ങളും ഭര്‍ത്സനങ്ങളുമൊക്കെ നടത്തുന്നതിനു പകരം, അത്തരം കാര്യങ്ങളിലൊക്കെ ഉദാഹരണസഹിതം കാര്യങ്ങള്‍ സമര്‍ത്ഥിക്കാന്‍ ആളുകള്‍ മുന്നോ‍ട്ടു വന്നിരുന്നെങ്കില്‍ അതെന്നെ സന്തോഷിപ്പിച്ചേനെ. ഇടതുപക്ഷം ശക്തമായ തീവ്രവാദപ്രതിരോധം നടത്തുന്നു എന്ന താങ്കളുടെ അഭിപ്രായം സ്വന്തമാ‍യതാണെങ്കില്‍, ഒന്നു രണ്ട്‌ ഉദാ‍ഹരണങ്ങള്‍ ചൂണ്ടിക്കാട്ടണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു. ഒരു കാര്യം സത്യമാണെന്നു ബോദ്ധ്യപ്പെട്ടാല്‍ അത്‌ അംഗീകരിക്കുന്നതില്‍ എനിക്കു മടിക്കേണ്ടതില്ല.

paarppidam said...

tനകുല്‍ജി ഒരു മാധ്യമ വിചാരണക്കാരനെപ്പോലെ ദേശാഭിമാനിയെ വിചാരണ ചെയ്തതില്‍ സന്തോഷം.

കേരളത്തിലെ ആസ്ഥാന ബുദ്ധിജീവികള്‍ പ്രതികരിച്ചുകണ്ടില്ല. തെരുവിലെ ജീവിതങ്ങളെ അധിക്ഷേപിക്കുന്ന ആധുനിക പരിഷ്കൃത സമൂഹം എന്ന് പറഞ്ഞുനടക്കുന്നവര്‍ തെണ്ടികള്‍ എന്ന വാക്ക്‌ ഉപയോഗിക്കേണ്ടത്‌ ഇത്തരം കപട ബുദ്ധിജീവികള്‍ ക്കെതിരെയാണ്‌.

പശ്ചിമ ബംഗാളിലെ കര്‍ഷകരെ പാര്‍ട്ടിക്കാരും അധികാരികളും കൂടെ ആക്രമിച്ചപ്പോഴും കൊന്നൊടുക്കിയപ്പോഴും സീരിയലും ഡോക്യുമെന്ററിയും ഒന്നും ഉണ്ടായില്ല.മരിച്ചവൈല്‍ മുസ്ലീങ്ങളും ഉണ്ടായിരുന്നിട്ടുകൂടെ പുരോഗമന രോഗികള്‍ മിണ്ടിയില്ല.

ഒറീസയിലും ഗുജറാത്തിലും കലാപത്തിലോ അല്ലാതെയോ(കാലുതെന്നിവീണു മരിച്ചാല്‍ പോലും) മനുഷ്യന്‍ മുതല്‍ എലിചത്താല്‍പോലും കുഞ്ഞമ്മദന്മാരും അഴീക്കോടുമാരും പ്രസംഗവും പ്രസ്ഥാവനയും ഡോക്യുമെന്ററിയും ഒക്കെയായി ചാടിവീഴുമല്ലോ.
കൂടുതല്‍ ആയി എഴുതുവാന്‍ സമയം അനുവദിക്കുന്നില്ല.

Unknown said...

താഴെ കൊടുത്ത ഈ ലിങ്ക് ഒന്നു നോക്കു

http://www.youtube.com/watch?v=mfnTl_Fwvbo

കുറച്ച് നാള്‍ മുന്നെ ഇതു പൊലെ കൊറേ വീഡിയോ കണ്ടിരുന്നു.. ഏല്ലാം ദേശാഭിമാനി / മറ്റു പത്രങ്ങള്‍ പടച്ചു വിട്ടതാണൊ ?

താങ്കള്‍ കൊലചെയ്യപ്പെട്ടവരുടെയും അഭയാര്‍ത്ഥിക്യാമ്പില്‍ കഴിയാനിടയായ ഹിന്ദുക്കളുടെയും എണ്ണം പറയുന്നു.. ഞാന്‍ വിചാരിച്ചു മനുഷ്യരുടെ എണ്ണം പറയുമെന്ന്.
മാറാടായാലും ഗോദ്ര ആയാലും രാഷ്ടീയ കൊലപാതകങ്ങള്‍ തെറ്റു തന്നെയല്ലേ. പൊറുക്കാനാവാത്ത തെറ്റ്.
അതു ഏതു സംഘടന ചെയ്താലും ആ സംഘടന വെറുക്കപ്പെടേണ്ടതല്ലെ..
ഏതു വ്യക്തി ചെയ്താലും ആ വ്യക്തി വെറുക്കപ്പെടേണ്ടവനല്ലെ..
രണ്‍ടു കയ്യും കൂട്ടിയടിച്ചാലെ ശബ്ദം വരൂ.
രാഷ്ടീയക്കാര് വളര്‍ത്തൂന്നതാണു ഈ സംഘര്‍ഷം. അതിനു താങ്കളെപ്പോലുള്ളവര്‍ കൊടി പിടിക്കുന്നു.

താങ്കളുടെ ബ്ലോഗ് സന്ദര്‍ശിച്ചപ്പോ ഇത് അവരിലൊരു കൂട്ടരെ ന്യായീകരിക്കാന്‍ വേണ്ടി മാത്രം ഉണ്‍ടാകിയതാണൊ എന്നു സംശയം തോന്നി.

ഇപ്പൊ അതെ എന്നു മറുപടി കിട്ടി.

THALACHORVEKUNNU said...

innaanu vaayichathu.. nannaayirikkunnu..ere samayam eekaaryathinaayi neekki vakkunnathil abhinandanam..