Showing posts with label കണ്ണൂര്‍ കലാപം. Show all posts
Showing posts with label കണ്ണൂര്‍ കലാപം. Show all posts

Saturday, May 31, 2008

കണ്ണൂര്‍ - സുപ്രധാനമായൊരു കോടതിവിധി

കണ്ണൂരില്‍ അടുപ്പിച്ചടുപ്പിച്ച്‌ രണ്ടുകലാപങ്ങള്‍ സൃഷ്ടിച്ചിട്ടും മതിവരാതെ സി.പി.എം ഒരു മൂന്നാമങ്കത്തിനു കോപ്പുകൂട്ടുകയാണോ എന്നു സംശയിപ്പിക്കുന്ന ചില വാര്‍ത്തകളേക്കുറിച്ചായിരുന്നു കഴിഞ്ഞ പോസ്റ്റ്‌. അതിന്റെ രണ്ടാം ഭാഗമാണിത്‌. നീതിപീഠങ്ങളും മാര്‍ക്സിസ്റ്റുകളുമൊക്കെയായി ബന്ധപ്പെട്ട ചിലത്‌.

മാദ്ധ്യമങ്ങളിലൂടെ അസത്യം പ്രചരിപ്പിച്ചുകൊണ്ട്‌ സംഘത്തെ ഉപദ്രവിക്കുന്നതിനേക്കുറിച്ചാണ്‌ അടുത്തതും അവസാനത്തേതുമായ ഭാഗം.

*-*-*-*-*-*-*-*-*-*-*-*

കഴിഞ്ഞ ദിവസം വന്ന ഒരു വാര്‍ത്ത ഇങ്ങനെ. തലശ്ശേരി മേഖലയില്‍ നടന്ന സകല അക്രമങ്ങളുടെയും വിശദാംശങ്ങള്‍ നല്‍കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. അതിനെതിരെ കേരളസര്‍ക്കാര്‍(!) നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരിക്കുന്നു.
നല്ല വാര്‍ത്ത.

ഇതുകൊണ്ട്‌ എന്തെങ്കിലും പ്രയോജനമുണ്ടായാല്‍ നന്നായിരുന്നു. കലാപങ്ങള്‍ സംഘടിപ്പിക്കുന്നതിനുമുമ്പ്‌ പോലീസ്‌ സേനയെ ചുവപ്പണിയിച്ചു തയ്യാറാക്കി നിര്‍ത്തുക എന്നതായിരുന്നു മാര്‍ക്സിസ്റ്റുകള്‍ ആദ്യം ചെയ്തത്‌. അതിന്റെയൊക്കെ വിശദാംശങ്ങള്‍ ഇതിനകം തന്നെ പുറത്തുവന്നു കഴിഞ്ഞതുമാണ്‌. ഇടതു സര്‍ക്കാര്‍ ഭരണത്തിലിരിക്കുമ്പോള്‍ - അതും കൊടിയേരി ആഭ്യന്തരവകുപ്പിന്റെ തലപ്പത്തിരിക്കുമ്പോള്‍ - സംഘപ്രവര്‍ത്തകര്‍ക്കു പോലീസില്‍ നിന്നു നീതിലഭിക്കുമെന്ന്‌ ഒരിക്കലും കരുതാനാവില്ല. നീതിപീഠങ്ങള്‍ മാത്രമാണു ശരണം.

രാഷ്ട്രീയമേലാളന്മാരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കുന്ന പോലീസ്‌ യഥാര്‍ത്ഥപ്രതികളെയല്ല അറസ്റ്റുചെയ്യുന്നതെന്ന കോടതിയുടെ നിരീക്ഷണം വളരെ കൃത്യമാണ്‌. കണ്ണൂരില്‍ നിന്നും കഴിഞ്ഞ കുറേ മാസങ്ങളില്‍ വന്നുകൊണ്ടിരുന്ന വാര്‍ത്തകള്‍ ശ്രദ്ധിച്ചുകൊണ്ടിരുന്ന എല്ലാവര്‍ക്കുമറിയാം അത്‌.

ഉടന്‍ തന്നെ ആ പരാമര്‍ശങ്ങള്‍ നീക്കിക്കിട്ടണമെന്നാവശ്യപ്പെട്ട്‌ സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരിക്കുന്നു!

ആ നിലപാടു രാഷ്ട്രീയപരമായി ശരിയായിരിക്കാം. എന്തായാലും കോടതി പറഞ്ഞതു തന്നെയാണ്‌ ജനങ്ങളുടെ മനസ്സിലുമുള്ളത്‌. ഒരു അപ്പീല്‍ മുഖേനയും അതു നീക്കിക്കിട്ടുകയില്ല. തലശ്ശേരിയിലെ അടിസ്ഥാനയാഥാര്‍ത്ഥ്യങ്ങള്‍ തകിടം മറിക്കാനാണോ സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ചോദ്യവും അതിന്റെ ഉത്തരവും മനസ്സിലുള്ളവരാണ്‌ ജനങ്ങളിലധികവും. തങ്ങളുടെ പക്ഷചിന്തകള്‍ക്കനുസരിച്ച്‌ ചിലര്‍ തുറന്നുപ്രകടിപ്പിക്കുന്നു - മറ്റു ചിലര്‍ മിണ്ടാതിരിക്കുന്നു - എന്നേയുള്ളൂ.

കൊലപാതകങ്ങളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിനു ഭയമാണെങ്കില്‍ - അതിനെതിരെ അപ്പീലിനു പോകാന്‍ തുനിയുന്നെങ്കില്‍ - അതിനര്‍ത്ഥമെന്താണ്‌? യാതൊരു സംശയവും വേണ്ട - മാര്‍ക്സിസ്റ്റുകളുടെ ഭരണകൂടഭീകരതയുടെ സകല വിവരങ്ങളും പുറത്തുവരും എന്നതുതന്നെ കാരണം.

ഇനിയിപ്പോള്‍ രക്ഷയില്ല എന്നു വന്നിരിക്കുന്നു. ഇത്തവണ മാര്‍ക്സിസ്റ്റുകള്‍ക്ക്‌ തൊട്ടതെല്ലാം പിഴച്ചിരിക്കുന്നു.

ഇതിനു തൊട്ടുമുമ്പ്‌ അവര്‍ കോടതിയില്‍ പോയത്‌ കലാപത്തിന്റെ സമയത്തുതന്നെയായിരുന്നു. വേണ്ടിവന്നാല്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന കോടതി നിര്‍ദ്ദേശം വന്നപ്പോള്‍ ഉടന്‍ അതിനെതിരെ അപ്പീലിനു പോയി!

കേന്ദ്രസേന വരുന്നതിനെ ഇത്രയ്ക്കു ഭയന്നതെന്തിനായിരുന്നു? യാതൊരു സംശയവും വേണ്ട - സേന വന്നു വെടിവച്ചാല്‍ മാര്‍ക്സിസ്റ്റുകള്‍ക്കു കൊള്ളുമെന്നതു തന്നെ കാരണം!

സേന വന്നേക്കും എന്ന സ്ഥിതിയെത്തിയപ്പോള്‍ - 'വന്നാലും ബാരക്കിലിരിക്കുകയേയുള്ളൂ ' എന്നായി അടുത്ത ഭീഷണി!

സി.പി.എം. അങ്ങനെയാണ്‌.എന്തുവിലകൊടുത്തും അവര്‍ തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അവസാനശ്രമം വരെ നടത്തും. നിയമം കയ്യിലെടുത്തുകൊണ്ട്‌ ഒരുവശത്തും, കോടതിയെയും മറ്റും സമീപിച്ചുകൊണ്ട്‌ മറുവശത്തും - അവസാന നിമിഷം വരെ അവര്‍ തങ്ങളുടെ കുത്സിതതന്ത്രങ്ങള്‍ വിജയിപ്പിച്ചെടുക്കാന്‍ പരിശ്രമിക്കും.

തങ്ങള്‍ക്കെതിരായ കോടതിപരാമര്‍ശമുണ്ടായാല്‍ അവര്‍ 'കോടതി അതിരുവിടുന്നു' എന്ന്‌ ആക്രോശിക്കും. അനുകൂലമല്ലാത്ത വിധിയുണ്ടായാല്‍ കോടതിക്കെതിരെ പ്രകടനങ്ങള്‍ നടത്തും. തങ്ങള്‍ക്കു താത്പര്യമില്ലാത്ത ന്യായാധിപന്മാരെ 'ജനകീയവിചാരണ' നടത്തി 'നാടുകടത്തും'.

എന്നുവച്ച്‌ കോടതിയെ അനുകൂലിക്കാതെയുമില്ല. ജയകൃഷ്ണന്‍മാസ്റ്റര്‍വധക്കേസിലെ പ്രതികളെ രക്ഷിച്ചെടുക്കാന്‍ കഴിഞ്ഞപ്പോള്‍ കോടതിക്കു പ്രശംസ ലഭിച്ചു. വിട്ടയക്കപ്പെട്ട കൊലയാളികള്‍ക്കു വീരോചിതസ്വികരണം ലഭിച്ചു. മന്ത്രിമാര്‍ വരെ നേരിട്ടുചെന്നു 'രക്തഹാര'മണിയിച്ചു.

കേരളരാഷ്ട്രീയചരിത്രത്തിലെ തന്നെ തീരാക്കളങ്കമായ ആ സംഭവത്തിലെ പ്രതികളെപ്പോലും രക്ഷപെടുത്താന്‍ സി.പി.എമ്മിനു കഴിഞ്ഞുവെങ്കില്‍ - അവര്‍ക്കു പോലും വീരപരിവേഷമാണെങ്കില്‍ - കൂടുതല്‍ ആവേശത്തോടെ അണികള്‍ ആയുധം മൂര്‍ച്ചകൂട്ടുമെന്നതില്‍ സംശയമെന്താണുള്ളത്‌?

പരുമലയില്‍ വിദ്യാര്‍ത്ഥികളെ വെള്ളത്തില്‍ മുക്കിക്കൊന്നതിന്റെ അന്തിമവിധിയിലുമതെ - മാര്‍ക്സിസ്റ്റുകാര്‍ക്കെതിരെ കോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തിയതാണ്‌. പോലീസിനെ ഉപയോഗിച്ച്‌ സര്‍ക്കാര്‍ തെളിവുകള്‍ നശിപ്പിച്ചതിനേക്കുറിച്ചുള്ള നിശിതവിമര്‍ശനങ്ങളുണ്ടായിരുന്നു. എന്തു ഫലമുണ്ടായി?

ഒന്നുമുണ്ടായില്ല.

അതൊന്നും സി.പി.എമ്മിന്റെ കൊലക്കത്തി താഴെവയ്പ്പിക്കാന്‍ പര്യാപ്തമായില്ല.

നിയമവ്യവസ്ഥയ്ക്കു വഴങ്ങിനിന്നുകൊണ്ടെങ്കില്‍ അങ്ങനെ - എതിര്‍ത്തുകൊണ്ടെങ്കില്‍ അങ്ങനെ - തെളിവു നശിപ്പിച്ചുകൊണ്ടെങ്കില്‍ അങ്ങനെ - വ്യാജതെളിവുകള്‍ നിര്‍മ്മിച്ചുകൊണ്ടെങ്കില്‍ അങ്ങനെ - സി.പി.എമ്മുകാര്‍ പരമാവധി ഉപദ്രവിക്കും. അതവരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതുപോലുണ്ട്‌.

ചങ്ങനാശ്ശേരിയിലുണ്ടായ സംഭവങ്ങളില്‍ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകരെ പരമാവധി സംരക്ഷിച്ചു. ഔദ്യോഗികരേഖകള്‍ തിരുത്തുന്നതുവരെയെത്തി കാര്യങ്ങള്‍. അതുമാത്രവുമല്ല ആ സംഭവത്തിന്റെ പേരില്‍ എ.ബി.വി.പി. പ്രവര്‍ത്തകരെ പരമാവധി ഉപദ്രവിക്കുകയും ചെയ്തു. കള്ളങ്ങള്‍ ഓരോന്നായി പൊളിഞ്ഞുവീണിട്ടും സി.പി.എം. പൊരുതിനില്‍ക്കുകയാണ്‌ ഇപ്പോളും. യജമാനന്‍മാരുടെ ഉത്തരവു പ്രകാരം 'പ്രതികളെ(?)' തല്ലിച്ചതച്ച പോലീസുകാരെ അവര്‍ പരമാവധി സംരക്ഷിക്കുകയാണ്‌.

മനുഷ്യാവകാശക്കമ്മീഷന്‍ വരെ ഇടപെട്ട പ്രശ്നമാണ്‌ - കുറ്റക്കാരായ പോലീസുകാര്‍ ശിക്ഷിക്കപ്പെട്ടേക്കും - എന്നൊക്കെ വിചാരിച്ചവരുണ്ടാവാം. തോന്നലാണ്‌. വെറും തോന്നലാണ്‌.

ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഒക്കെ വെറും തോന്നലാണ്‌. ശിക്ഷിക്കണമെങ്കില്‍ ആദ്യം കുറ്റക്കാരെ തിരിച്ചറിയണമല്ലോ. തിരിച്ചറിയല്‍ പരേഡിനു വന്ന ഗതി ഇങ്ങനെ.

ഇതിനി പതുക്കെപ്പതുക്കെ - തേഞ്ഞുമാഞ്ഞ്‌ - ഇല്ലാതായിപ്പോകാനാണു സാദ്ധ്യത. അതങ്ങനെയാണ്‌. അവസാനനിമിഷം വരെ സി.പി.എം. പൊരുതിനില്‍ക്കും. തങ്ങള്‍ക്കു വേണ്ടി നുണ പറയുന്നവരെ - തങ്ങള്‍ക്കു വേണ്ടി അക്രമങ്ങള്‍ക്കു കൂട്ടു നില്‍ക്കുന്നവരെ - അവര്‍ അവസാന നിമിഷം വരെ സംരക്ഷിക്കും. അവസാന നിമിഷം വരെ സംഘപ്രവര്‍ത്തകരെ ഉപദ്രവിക്കുകയും ചെയ്യും.

പോലീസില്‍ നിന്നു നീതി ലഭിക്കുന്നില്ല. കോടതിവിധികളിലൂടെ സി.പി.എമ്മിനു മനംമാറ്റമുണ്ടാക്കാനും സാധിക്കുന്നില്ല. അവര്‍ ഉപദ്രവിക്കും. സംഘപ്രവര്‍ത്തകരെ കണ്ടാല്‍ മതി - അവര്‍ ഉപദ്രവിക്കും. സഹികെട്ടുകഴിയുമ്പോള്‍ സംഘം തിരിച്ചടിക്കും. ഈയൊരവസ്ഥയ്ക്കു മാറ്റമുണ്ടാകാതെ കണ്ണൂരില്‍ ശാശ്വതസമാധാനമുണ്ടാകാനും പോകുന്നില്ല.

ഇതിലൊക്കെ സാധാരണക്കാര്‍ക്ക്‌ എന്തുചെയ്യാന്‍ കഴിയുമെന്നാണ്‌...!

പലതും ചെയ്യാന്‍ കഴിയും.

യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാനും തുറന്നംഗീകരിക്കാനും ശ്രമിക്കുക എന്നതാണ്‌ ആദ്യം ചെയ്യാവുന്നത്‌. കണ്ണുകള്‍ തുറന്നുപിടിക്കാന്‍ തയ്യാറുള്ള എല്ലാവര്‍ക്കും കാണാവുന്നതേയുള്ളൂ - ഓരോ തവണയും പ്രശ്നമാരംഭിക്കുന്നതു സി.പി.എമ്മാണെന്നത്‌. യാതൊരു തര്‍ക്കത്തിനും പഴുതില്ലാത്തമട്ടില്‍ സുവ്യക്തമായ കാര്യമാണത്‌. ആ യാഥാര്‍ത്ഥ്യം അവസരമുണ്ടാകുമ്പോഴെല്ലാം ചൂണ്ടിക്കാണിച്ചുകൊണ്ടേയിരിക്കാം. ജനം ഇതെല്ലാം മനസ്സിലാക്കുന്നു എന്നു വിളിച്ചുപറഞ്ഞുകൊണ്ടിരിക്കാം.

മാര്‍ക്സിസ്റ്റുകള്‍ കൊണ്ടുവരുന്ന കള്ളന്യായീകരണങ്ങള്‍ ഒന്നടങ്കം തെറ്റാണെന്നതു തെളിവുകള്‍ നിരത്തി സമര്‍ത്ഥിച്ചുകൊണ്ടേയിരിക്കാം. 'ജനകീയം' എന്ന പേരുകൂടി ഇട്ട്‌ തങ്ങളേക്കൂടി പ്രതികൂട്ടിലാക്കാന്‍ സമ്മതിക്കില്ല എന്നു പറഞ്ഞ്‌ ജനങ്ങള്‍ക്കു ചെറുത്തു നില്‍ക്കാം.

യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാന്‍ തയ്യാറാകാതെ നേതൃത്വത്തെ അന്ധമായി പിന്തുണയ്ക്കുക മാത്രം ചെയ്യുന്ന അണികള്‍ക്ക്‌ ക്ഷമയോടെ കാര്യങ്ങള്‍ വിശദീകരിച്ചുകൊടുത്തുകൊണ്ടേയിരിക്കാം. എന്നെങ്കിലും അവര്‍ക്കു തിരിച്ചറിവുണ്ടാകുമെന്നും ഒരു സ്വയം വിമര്‍ശനത്തിനു തയ്യാറാകുമെന്നും കരുതി കാത്തിരിക്കാം.

അങ്ങനെ, ജനങ്ങളെ പഴയതുപോലെ പറ്റിക്കാന്‍ കഴിയുന്നില്ലെന്ന തോന്നലുണ്ടായാല്‍ .....

അണികള്‍ക്കു തന്നെ ഈ അനീതിയില്‍ മനം മടുക്കുന്നു എന്ന പ്രതീതിയുണ്ടായാല്‍ .....

ആയുധപ്രയോഗത്തിലൂടെ അവസാനിപ്പിക്കാവുന്ന നിലയില്‍ നിന്ന്‌ സംഘം വളരെയധികം വളര്‍ന്നിരിക്കുന്നു എന്ന തിരിച്ചറിവുണ്ടായാല്‍ .....

എന്നെങ്കിലും... എന്നെങ്കിലും... സി.പി.എമ്മുകാര്‍ ഇതിന്‌ ഒരു അന്ത്യം കുറിക്കുമെന്നു പ്രത്യാശിക്കാം.

***

മാദ്ധ്യമങ്ങളിലൂടെ സി.പി.എം. നടത്തുന്ന പ്രതിരോധത്തേക്കുറിച്ചാണ്‌ അടുത്ത പോസ്റ്റ്‌. കൊലപാതകങ്ങളെ ന്യായീകരിച്ചുകൊണ്ട്‌ - സി.പി.എമ്മിനെ പ്രതിനിധീകരിച്ച്‌ - 'ഐ.വി.ദാസ്‌. എന്നൊരാള്‍ 'മാതൃഭൂമി'യില്‍ ഒരു ലേഖനം എഴുതിയിരുന്നു. അതു നിറയെ പച്ചക്കള്ളമാണ്‌. കല്ലുവച്ച - തലയ്ക്കടിച്ച - നുണകള്‍! എന്തൊക്കെയാണു നുണകളെന്നും എന്തുകൊണ്ടാണവ നുണകളാകുന്നതെന്നും ആ പോസ്റ്റില്‍ വിശദീകരിക്കാം. എല്ലാ നുണകളും പൊളിഞ്ഞുകഴിയുമ്പോള്‍ - ഇനി പറയാന്‍ കാരണങ്ങളില്ലാതെ വരുമ്പോള്‍ - അപ്പോളെങ്കിലും സി.പി.എം. ആയുധം താഴെ വച്ചാലോ?

Thursday, May 22, 2008

കണ്ണൂര്‍ - പ്രതീക്ഷ നശിക്കുന്നു - വീണ്ടും!

കുറച്ചുനാളുകള്‍ക്കു മുമ്പ്‌ - 'കണ്ണൂരിലെ സമാധാന'ത്തേക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവിടവിടെയായി കേട്ടിരുന്നു. അതിനിടയ്ക്കൊക്കെ, ‘സമാധാനം‘ എന്നതിനു പകരം ‘"ശാശ്വത"സമാധാനം‘ എന്ന പ്രയോഗം എപ്പോളൊക്കെ കടന്നുവന്നുവോ അപ്പോളൊക്കെ അറിവുള്ളവര്‍ പലരും നെടുവീര്‍പ്പിടുകയോ ചിരിയ്ക്കുകയോ ചെയ്തിരുന്നതു ശ്രദ്ധിച്ചിരുന്നു. 'തങ്ങള്‍ ഇനി പ്രശ്നമുണ്ടാക്കില്ല' എന്നൊക്കെയുള്ള സി.പി.എമ്മിന്റെ വാക്കുകള്‍ എക്കാലവും പൊള്ളയായിരുന്നുവെന്നും - ഇനിയും അങ്ങനെതന്നെയായിരിക്കുമെന്നും - അവരെ വിശ്വസിച്ചുകൂടാ എന്നുമൊക്കെയാണ്‌ പലരും അഭിപ്രായപ്പെട്ടു കണ്ടത്‌.

എന്നിട്ടും പ്രതീക്ഷ കൈവിട്ടില്ല. കണ്ണൂരിലെ സംഭവവികാസങ്ങള്‍ ശ്രദ്ധിച്ചുതുടങ്ങിയിട്ട്‌ അധികകാലമായില്ല എന്നതുകൊണ്ടാവണം.

ഇക്കുറി ഒരു കലാപം തന്നെ സംഘടിപ്പിച്ചത്‌ തങ്ങളുടെ കൈവിട്ടുപോയി എന്ന സത്യം സി.പി.എം. തിരിച്ചറിഞ്ഞിട്ടുണ്ടാവണം എന്നു തന്നെ കരുതി. സംഘടനാസ്വാതന്ത്ര്യം അനുവദിക്കുമെന്നൊക്കെ കണ്ണൂര്‍ലോബിയിലെ നേതാക്കന്മാര്‍ മാത്രമല്ല - മുഖ്യമന്ത്രിയുടെ കൂടി ഉറപ്പുകിട്ടിയതാണ്‌. ദേശീയതലത്തില്‍ പ്രശ്നമെത്തിയതോടെ ഇനി മര്യാദപാലിക്കണമെന്ന്‌ പോളിറ്റ്ബ്യൂറോ തന്നെ ആവശ്യപ്പെട്ടതായും വാര്‍ത്തകളുണ്ടായിരുന്നു. ഇനി സി.പി.എം. ഒരു ആക്രമണത്തിനു മുതിരില്ല എന്നു വിശ്വസിച്ചു പോയി.

മുഖ്യമന്ത്രിയുടെ ഉറപ്പിനുശേഷവും ഏഴുപേര്‍ ആക്രമിക്കപ്പെട്ടു എന്ന യാഥാര്‍ത്ഥ്യം അവഗണിച്ചുകൊണ്ട്‌ പ്രതീക്ഷയോടെ കാത്തിരുന്നു.

വി.ആര്‍.കൃഷ്ണയ്യരുടെയും മറ്റും നേതൃത്വത്തില്‍ അന്നത്തെ മുഖ്യമന്ത്രി നായനാരുടെ സാന്നിദ്ധ്യത്തില്‍ സമാധാനക്കരാര്‍ ഒപ്പുവച്ചതിനു രണ്ടുദിവസങ്ങള്‍ക്കു ശേഷമാണ് ജയകൃഷ്ണന്‍ മാസ്റ്റര്‍ വധമുണ്ടായത്‌ എന്നതും മനപ്പൂര്‍വ്വം മറന്നു കളഞ്ഞു.

ഇത്തവണയെങ്കിലും കണ്ണൂരില്‍ ശാശ്വതസമാധാനമുണ്ടാകും എന്നു പ്രതീക്ഷിച്ചുപോയി.

പക്ഷേ ......ഇല്ല!

മൂത്തവര്‍ പറയുന്നതു തെറ്റാറില്ല.

കണ്ണൂരാണ്‌ - സി.പി.എമ്മാണ്‌. അവരെ വിശ്വസിച്ചുകൂടാ.

*-*-*-*-*-*-*-*-*
1 - നാട്ടിലെ "പ്രതിരോധം"

രണ്ടാഴ്ചകള്‍ക്കു മുമ്പ്‌ - മെയ്‌മാസം പത്താം തീയതി, സി.പി.എമ്മുകാര്‍ ചേര്‍ന്ന്‌ സംഘശാഖ ആക്രമിച്ചിരിക്കുന്നു!!! രണ്ട്‌ സ്വയംസേവകര്‍ പരിക്കേറ്റ്‌ ചികിത്സയില്‍ കഴിയുന്നു. ആരും ശ്രദ്ധിക്കാത്ത അപ്രധാനകോണില്‍ കിടന്ന ആ വാര്‍ത്ത താഴെ.

പ്രകോപനമില്ല - പ്രതിരോധമല്ല - ഒന്നുമില്ല. കണ്ണൂരാണ്‌. സി.പി.എമ്മാണ്‌. അവര്‍ തല്ലും. പറ്റിയാല്‍ കൊല്ലും. അതേപ്പറ്റി സംസാരിക്കുന്നതു വ്യര്‍ത്ഥമാണ്‌.

*-*-*-*-*-*-*-*-*
കുറച്ചുദിവസങ്ങളേ ആയിരുന്നുള്ളൂ - ചിറ്റൂരിലെ ഒരു സംഘപ്രവര്‍ത്തകന്‍ - സുരേഷിനെ മാര്‍ക്സിസ്റ്റുകള്‍ കൊന്നിട്ട്‌. അതിനുമുമ്പ്‌ ഉത്സവത്തിനിടയിലോ മറ്റോ എന്തോ നിസാരതര്‍ക്കമുണ്ടായിരുന്നുവത്രേ.

എന്തെങ്കിലും ഒരു കാരണം എങ്ങിനെയെങ്കിലും കണ്ടുപിടിച്ച്‌ എവിടെനിന്നെങ്കിലും ഒരു സംഘപ്രവര്‍ത്തകനെ തെരഞ്ഞുപിടിച്ചു കൊല്ലുകയാണ്‌.

അതേപ്പറ്റിയൊന്നും ആരോടും പരാതിപ്പെട്ടിട്ടു കാര്യമില്ല. സി.പി.എമ്മാണ്‌. അവര്‍ക്കു സംഘപ്രവര്‍ത്തകരെ ആക്രമിക്കാനുള്ള അധികാരവും അവകാശവുമുണ്ട്‌. അതു സമര്‍ത്ഥിക്കുന്ന മട്ടിലുള്ള നുണപ്രചാരണങ്ങള്‍ നടത്താനുള്ള പ്രചാരണസംവിധാനങ്ങള്‍ അവര്‍ ഇതിനകം ആര്‍ജ്ജിച്ചുകഴിഞ്ഞിട്ടുണ്ട്‌. നിര്‍ഭാഗ്യവശാല്‍, വസ്തുതകള്‍ മനസ്സിലാക്കാന്‍ തയ്യാറാകാതെ, യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകാതെ, നേതൃത്വം പറയുന്നതു മാത്രം ഏറ്റുപറയാന്‍ തയ്യാറുള്ള മട്ടില്‍ അന്ധമായ വിധേയത്വം പുലര്‍ത്തുന്ന അനേകമാളുകളെ അവര്‍ സൃഷ്ടിച്ചെടുത്തിട്ടുമുണ്ട്‌. അവരുടെയിടയിലെല്ലാം സംഘത്തേക്കുറിച്ചു തികഞ്ഞ തെറ്റിദ്ധാരണകള്‍ പരത്തി വിദ്വേഷം ആവോളം ഉജ്ജ്വലിപ്പിച്ചുവച്ചിട്ടുമുണ്ട്‌ (അവയില്‍ ചിലതിന്റെ വിശദാംശങ്ങള്‍ അടുത്തപോസ്റ്റില്‍).

മാര്‍ക്സിസ്റ്റുകാരാണ്‌ ഓരോതവണയും പ്രശ്നങ്ങളുണ്ടാക്കുന്നതെന്ന വസ്തുതകള്‍ നിരത്തിവച്ചുകൊണ്ട്‌ - യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നുകാട്ടിക്കൊണ്ട്‌ - ഓരോ സംഭവങ്ങളുടെയും വിശദാംശങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞുകൊണ്ട്‌ - എത്രവേദിയില്‍ സംസാരിച്ചിട്ടും കാര്യമില്ല. മാര്‍ക്സിസ്റ്റുകള്‍ ആ ചെയ്തികളെയൊക്കെ ‘മാനവികത‘ എന്നു വിളിച്ചുവെന്നു വരും. ‘ജനങ്ങ‘ളാണ്‌ ഇതെല്ലാം ചെയ്യുന്നതെന്നു വാദിച്ചെന്നു വരും.

ഇതിനൊന്നും ഒരു തിരിച്ചടിയും ഉണ്ടാകുന്നില്ലല്ലോ - വഴിനടന്നുപോയൊരാള്‍ നിന്നനില്‍പ്പില്‍ കൊലചെയ്യപ്പെട്ടിട്ടും കേവലമൊരു ഹര്‍ത്താലില്‍ പ്രതിഷേധം ഒതുങ്ങുകയല്ലേ ചെയ്തത്‌ - അതുപോലെയുള്ള അനവധി ഉദാഹരണങ്ങള്‍ ചുണ്ടിക്കാണിക്കാനാവുമല്ലോ - എന്നൊന്നും ചോദിക്കരുത്‌. "ആര്‍.എസ്‌.എസ്‌.കൊലക്കത്തി താഴെവയ്ക്കണം" എന്നവര്‍ ആക്രോശിച്ചുകളയും. ചിന്തിക്കാനൊരുക്കമല്ലാത്ത പലരും അത്‌ അതേപടി ആവര്‍ത്തിക്കുകയും ചെയ്യും.

വ്യര്‍ത്ഥമാണ്‌. സംസാരിക്കുന്ന ഓരോ നിമിഷവും - എഴുതുന്ന ഓരോ വരിയും വ്യര്‍ത്ഥമാണ്‌.

*-*-*-*-*-*-*-*-*
ചിറ്റൂരിലെ കൊലപാതകത്തിനു ശേഷവും - കണ്ണൂരില്‍ ശാഖ ആക്രമിക്കപ്പെട്ടപ്പോളും - പ്രതീക്ഷ കൈവിട്ടിരുന്നില്ല. പക്ഷേ രണ്ടു ദിവസങ്ങള്‍ക്കു മുമ്പ്‌ ഇതാ വീണ്ടും!

കണ്ണൂര്‍ മാത്രമെടുത്താല്‍ - ഈ മാസം തന്നെ തുടര്‍ച്ചയായ രണ്ടാമത്തെ ആക്രമണവാര്‍ത്ത.

മെയ്‌ 20-ന്‌ അഴീക്കോട്‌ അഴീക്കല്‍ ശാഖ ആക്രമിച്ചിരിക്കുന്നു!!! അവിടെ സംഘടനാപ്രവര്‍ത്തനം അനുവദിക്കില്ലെന്നും അനുസരിക്കാനുദ്ദേശമില്ലെങ്കില്‍ അനുഭവിക്കുമെന്നുമാണു ഭീഷണി.

കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുകയാണെങ്കില്‍, മഴപെയ്തേക്കും എന്നു കരുതുന്നതു തന്നെയാണു ബുദ്ധി. ആശങ്കപ്പെടാതെ തരമില്ല.

‘സമാധാനം വേണം‘ എന്നു പറഞ്ഞുനടക്കുന്നവരില്‍ ആര്‍ക്കെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, അവരിലെല്ലാം അങ്ങേയറ്റത്തെ ആകുലത ജനിപ്പിക്കണം ഈ സാഹചര്യം. സി.പി.എം. ഒരു മൂന്നാമങ്കത്തിനുള്ള പുറപ്പാടാകുമോ? വാക്കുപാലിക്കാനുള്ള ആത്മാര്‍ത്ഥതയില്ലെങ്കില്‍പ്പിന്നെ അവര്‍ ജനങ്ങള്‍ക്കു മുമ്പാകെ ഉറപ്പുകള്‍ വയ്ക്കുന്നതെന്തിനാണ് ?

സംഘശാഖ നടക്കുന്ന സ്ഥലം എന്നത്‌ സംഘപ്രവര്‍ത്തകര്‍ പവിത്രമായിക്കരുതുന്ന ഒരു സ്ഥലമാണ്. അവിടം തുടര്‍ച്ചയായി ആക്രമിക്കപ്പെടുക എന്നത്‌ അവര്‍ എത്രകാലം കണ്ടു നില്‍ക്കുമെന്നു പറഞ്ഞുകൂടാ. മനപ്പൂര്‍വ്വം പ്രകോപനമുണ്ടാക്കുക എന്ന പതിവു സി.പി.എം. തന്ത്രം തന്നെ ഇത്തവണയും ആവര്‍ത്തിക്കാനുള്ള ശ്രമമാണെങ്കില്‍, സമാധാനമാഗ്രഹിക്കുന്ന ഏതൊരാളും അവരെ വിലക്കേണ്ടതാവശ്യമാണ്.

“സി.പി.എം. അക്രമരാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നില്ല“ എന്നു വാദിക്കുന്നവര്‍, ‘രണ്ടും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ് “ എന്നു പറഞ്ഞ്‌ ഒഴിയുന്നവര്‍ - ഇവരിലാര്‍ക്കെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ - അവര്‍ ഇപ്പോള്‍ പ്രഖ്യാപിക്കട്ടെ. ‘ഇത്‌ അനീതിയാണ് - ജനാധിപത്യവിരുദ്ധമാണ് - പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവരെ ജനം കണ്ടുകൊണ്ടിരിക്കുകയാണ് ‘ എന്ന്‌.

*-*-*-*-*-*-*-*-*
സമാധാനസമ്മേളനങ്ങള്‍ എന്ന പ്രഹസനത്തിന്റെ പരമ്പരയില്‍ അവസാനത്തേതില്‍ എടുത്ത തീരുമാനങ്ങളേപ്പറ്റി ദേശാഭിമാനി പണ്ട്‌ എഴുതിയത്‌ ഇങ്ങനെയൊക്കെ.
എത്രയോ ആളുകള്‍ അന്നു മെനക്കെട്ടു എന്നോര്‍ക്കണം! എല്ലാവരും പറയുന്നതു "ശാശ്വതസമാധാനം" കൈവരുത്തുമെന്നാണ്‌.

എന്നിട്ടിപ്പോള്‍ എന്തായി, ശ്രീ. അച്യുതാനന്ദന്‍? ഇവിടുത്തെ ഭരണകൂടത്തിന്റെ പ്രതികരണം താങ്കളില്‍ നിന്നു തന്നെയല്ല ജനം പ്രതീക്ഷിക്കേണ്ടത്‌ എന്നുണ്ടോ?

ആര്‍.എസ്‌.എസിന്റെ പ്രതികരണം കഴിഞ്ഞദിവസം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു. ആ വാര്‍ത്ത താഴെ.
ഇല്ല. ഈ വാര്‍ത്തകളൊന്നും ആരും ശ്രദ്ധിക്കുവാന്‍ പോകുന്നില്ല.

കണ്ണൂരില്‍ മാര്‍ക്സിസ്റ്റുകളുടെ അസഹിഷ്ണുത തുടരും. അവര്‍ മറ്റുള്ളവര്‍ക്ക്‌ സംഘടനാസ്വാതന്ത്ര്യം അനുവദിക്കാന്‍ പോകുന്നില്ല. അവര്‍ ഇനിയും അക്രമമഴിച്ചുവിട്ടുവെന്നു വരും. ഏതെങ്കിലുമൊരു സംഘപ്രവര്‍ത്തകനെ വെട്ടുകയും കുത്തുകയും ചെയ്ത്‌ സംസാരശേഷി നഷ്ടപ്പെടുത്തിയെന്നു വരും. കണ്ണുകുത്തിപ്പൊട്ടിച്ചുവെന്നു വരും. ചരിത്രം നമ്മെ പഠിപ്പിക്കുന്നത്‌ അതാണ്.

അപ്പോഴൊന്നും ആരും കണ്ണുതുറക്കാന്‍ പോകുന്നില്ല. പ്രതികരിക്കാനും പോകുന്നില്ല.

യാതൊരു പ്രകോപനവുമില്ലാതെ അവര്‍ ആക്രമിച്ചെന്നുവരും. എന്തെങ്കിലുമൊരു നിസാരപ്രശ്നമുണ്ടയാല്‍ അതൊരു മറയാക്കി തകര്‍ത്താടിയെന്നു വരും. മാര്‍ക്സിസ്റ്റു പാര്‍ട്ടിഗ്രാമത്തിലെ ഇടവഴിയില്‍ക്കൂടി ഒരു സംഘപ്രവര്‍ത്തകന്‍ സൈക്കിളോടിക്കുമ്പോള്‍ പിറകില്‍ നിന്നു മണിയടികേട്ടയുടന്‍തന്നെ ഇറങ്ങിനിന്നു വണങ്ങി വഴിമാറിക്കൊടുത്തില്ല എന്നോ മറ്റോ ഒക്കെയുള്ള "പ്രകോപന"ത്തേത്തുടര്‍ന്ന്‌ മറ്റേതെങ്കിലുമൊരു പ്രവര്‍ത്തകനെയോ അനുഭാവിയേപ്പോലുമോ വെട്ടിക്കൊന്നുവെന്നു വരും.

മിണ്ടരുത്‌!

മിണ്ടാതെ - പ്രതികരിക്കാതെ - കാത്തിരിക്കണം.

ഒടുവില്‍, തുടര്‍ച്ചയായ ആക്രമണങ്ങളില്‍ സഹികെട്ട്‌ എന്നെങ്കിലുമൊരിക്കല്‍ ഏതെങ്കിലും ചില സംഘപ്രവര്‍ത്തകര്‍ തിരിച്ചൊരു അടി കൊടുക്കാതിരിക്കില്ല.

അപ്പോള്‍ ചാടിയിറങ്ങി പ്രതികരിക്കണം. അതൊരു കടമയാണ്‌. ബാദ്ധ്യതയാണ്‌.

പ്രസ്താവനകളുടെയും പ്രസംഗങ്ങളുടെയും പ്രകടനങ്ങളുടെയും പരമ്പര തന്നെ സൃഷ്ടിക്കാം.

കഴിഞ്ഞതവണത്തെ പരീക്ഷണങ്ങളെല്ലാം വീണ്ടുമാവര്‍ത്തിക്കാം.

'പ്രതിരോധ'മെന്ന പേരു പറഞ്ഞ്‌ രോഗികളേയും വൃദ്ധന്മാരേയും വെട്ടിക്കൊല്ലാം.

സുഹൃത്തുക്കളെ വീട്ടില്‍നിന്നു വിളിച്ചുവരുത്തി ചതിയിലൂടെ തലയറുക്കാം.

എന്നിട്ട്‌ - സത്യത്തെ എടുത്ത്‌ നേരെ തലതിരിച്ചിടാം. “ഞങ്ങള്‍ സംയമനം പാലിച്ചു - ഒടുവില്‍ ജനം പ്രതികരിച്ചു " എന്ന ലജ്ജാകരമായ വാദം - പച്ചക്കള്ളം - നട്ടാല്‍ കിളിര്‍ക്കാത്ത നുണ - തലയ്ക്കടിച്ച നുണ - അവതരിപ്പിച്ച്‌ ആളുകളെ വീണ്ടും കബളിപ്പിക്കാം.

അതിനൊക്കെയുള്ള സമയം ഒത്തുവരുന്നതുവരെ, സംഘപ്രവര്‍ത്തകര്‍ ആയുധമെടുത്തു പ്രതികരിക്കാന്‍ നിര്‍ബന്ധിതരാവുന്ന ആദ്യത്തെ സംഭവം ഉണ്ടാകുന്നതു വരെ മിണ്ടാതിരിക്കാം. അടുത്ത ‘ജനകീയപ്രതിരോധ‘ത്തിനായി ഊര്‍ജ്ജം സംഭരിച്ച്‌ - കണ്ണില്‍ എണ്ണയൊഴിച്ച്‌ കാത്തിരിക്കാം.

കണ്ണൂരേ...നിനക്ക്‌ ഉടന്‍ രക്ഷയുണ്ടെന്നു തോന്നുന്നില്ല. നിന്റെ മേല്‍ ഒരു ശാപം വീണു കഴിഞ്ഞിരിക്കുന്നു. കണ്ണു തുറന്നു യാഥാര്‍ത്ഥ്യങ്ങള്‍ കാണാനും മാര്‍ക്സിസ്റ്റുകളുടെ ധാര്‍ഷ്ട്യത്തിന്റെ - മുഷ്ക്കിന്റെ - മാടമ്പിത്തരത്തിന്റെ - കയ്യില്‍ കടന്നു പിടിക്കാനും നിനക്ക്‌ എന്നു കഴിയുന്നോ അന്നു വരെ നിന്റെ പേര്‍ "കണ്ണീര്‍" എന്നു തന്നെ തിരുത്തി വായിക്കേണ്ടി വരും.

*-*-*-*-*-*-*-*-*-*-*-*-*
പിന്നീടു കൂട്ടിച്ചേര്‍ക്കുന്നത്‌:-

ഈ പോസ്റ്റിട്ടതിനുശേഷം വന്ന രണ്ടു പത്രവാര്‍ത്തകള്‍ കൂടി ഇവിടെ കൂട്ടിച്ചേര്‍ക്കുന്നു.

ശാഖകളേപ്പറ്റി സി.പി.എം. പറയുന്നതു പച്ചക്കള്ളമാണെന്നു പോലീസ്‌ തന്നെ തുറന്നു സമ്മതിക്കുന്നതാണ് ഒരു വാര്‍ത്ത. അവിടെ ഒരു ആയുധപരിശീലനവും നടക്കുന്നില്ല.

ഇങ്ങനെ കള്ളം പറഞ്ഞുകൊണ്ടാണെങ്കില്‍പ്പോലും സി.പി.എമ്മിന്റെ ആക്രമണങ്ങളെ എങ്ങനെ ന്യായീകരിക്കാന്‍ പറ്റും എന്നതാണു മറ്റൊരു ചോദ്യം. നിയമവിരുദ്ധമായത്‌ എന്തെങ്കിലും നടക്കുന്നുണ്ടെങ്കില്‍ പോലീസിനേയും മറ്റു നിയമസംവിധാനങ്ങളേയും ഉപയോഗിച്ചുകൊണ്ട്‌ അതിനെ നേരിടാമല്ലോ. സി.പി.എം. സ്വന്തനിലയില്‍ അതിനെ സായുധമായി നേരിടുന്നത്‌ നിയമം കയ്യിലെടുക്കലല്ലേ? അവരാണോ ഇവിടുത്തെ പോലീസ്‌? കുറ്റവാളികളാണെന്നു മുദ്രകുത്തി - പച്ചക്കള്ളം പറഞ്ഞ്‌ - ഒരുകൂട്ടം ആളുകളെ വെട്ടിക്കൊല്ലാന്‍ ശ്രമിക്കുന്ന സി.പി.എം.! കള്ളക്കേസുണ്ടാക്കുന്നവര്‍ - പോലീസ്‌ - കോടതി - ആരാച്ചാര്‍ - എല്ലാം സി.പി.എം. തന്നെ!

ഇതേപ്പറ്റിയൊക്കെ സംസാരിക്കുന്നതു വ്യര്‍ത്ഥമാണെന്നതാണു സത്യം. സംഘപ്രവര്‍ത്തനം വ്യാപിക്കുന്നതു കാണാനുള്ള കരുത്തോ സഹിഷ്ണുതയോ ഇല്ല സി.പി.എമ്മിന്. അവര്‍ പച്ചക്കള്ളങ്ങളാവര്‍ത്തിച്ചുകൊണ്ട്‌ സംഘത്തെ ആക്രമിക്കും. സഹികെട്ടുകഴിയുമ്പോള്‍ സംഘം തിരിച്ചടിക്കും. മറ്റുള്ളവര്‍ക്കു പ്രവര്‍ത്തനസ്വാതന്ത്ര്യം നല്‍കാന്‍ സി.പി.എം തീരുമാനിക്കുകയോ അല്ലെങ്കില്‍ അവര്‍ അതിന് നിര്‍ബന്ധിതരാകുകയോ ചെയ്യാത്തിടത്തോളം കാലം കണ്ണൂരിലെ പ്രശ്നങ്ങള്‍ തീരില്ല.
അടുത്ത വാര്‍ത്ത പറയുന്നതും സി.പി.എമ്മിന്റെ ആക്രമണങ്ങളേക്കുറിച്ചു തന്നെ. അരയിലിരുന്ന ബോംബു പൊട്ടി സി.പി.എമ്മുകാരന്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നതും അതേപ്പറ്റി അവര്‍ പറയുന്ന കള്ളത്തരങ്ങളും എല്ലാം അതിലുണ്ട്‌. കയ്യോടെ പിടിക്കപ്പെട്ടില്ലെങ്കില്‍ അതും സംഘത്തിന്റെ തലയില്‍ വയ്ക്കുമായിരുന്നു അവര്‍.

*-*-*-*-*-*-*-*-*-*-*-*-*
I--------------------------------->
ജൂലൈ എട്ടാം തീയതി വീണ്ടും കൂട്ടിച്ചേർക്കുന്നത്‌.

ഇന്നിതാ രണ്ടു ബി.ജെ.പി.ക്കാരെ വെട്ടിയിരിക്കുന്നു. ഒരാളുടെ നില ഗുരുതരമാണ്. സി.പി.എമ്മുകാർ തന്നെയാണു വെട്ടിയതെന്ന്‌ അവിടെ നിന്നുള്ളവർ പറയുന്നു.


സി.പി.എം. ആയുധം താഴെവയ്ക്കുമെന്നു കരുതി കാത്തിരിക്കുന്നർ - അവരിൽ നിന്നു മര്യാദ പ്രതീക്ഷിക്കുന്നവർ - അവരെ വിളിക്കാൻ ‘വിഡ്ഡികൾ’എന്നതിലും നല്ല പദം വേറേ കണ്ടെത്തേണ്ടിവരും. മാർക്സിസ്റ്റുകാർ വിപ്ലവകാരികളാണ്. അവർക്കു വിരോധമുള്ളവരെ അവർ ഇഷ്ടം പോലെ വെട്ടും - കൊല്ലും.

മാർക്സിസ്റ്റുകളുടെ വാൾത്തലയ്ക്കു മുന്നിൽ നിരന്തരം കഴിയുമ്പോളും മനസ്സിൽ സംഘാദർശം കാത്തുസൂക്ഷിക്കുന്ന - മാർക്സിസ്റ്റു മുഷ്കിനു മുന്നിൽ പിടിച്ചുനിൽക്കുന്ന - മാതൃഭൂമിയ്ക്കു വേണ്ടി ജീവിതം സമർപ്പിച്ച - ധീരരായ സംഘപ്രവർത്തകസഹോദരങ്ങൾക്ക് എന്റെ അഭിവാദ്യങ്ങളും ഐക്യദാർഢ്യവും.
<---------------------------------I
*-*-*-*-*-*-*-*-*-*-*-*-*
അനുബന്ധപോസ്റ്റ്‌:-
കണ്ണൂര്‍ - പ്രശ്നപരിഹാരം എത്ര ലളിതമാണ്‌!


*-*-*-*-*-*-*-*-*-*-*-*-*
കുറിപ്പ്‌:-

സമീപകാലത്തെ പത്രവാര്‍ത്തകളെ അടിസ്ഥാനമാക്കിത്തന്നെയുള്ള അടുത്ത രണ്ടു ഭാഗങ്ങള്‍ - ആരും അധികം ശ്രദ്ധിച്ചിരിക്കില്ലാത്ത - എന്നാല്‍ അറിഞ്ഞിരിക്കേണ്ട - കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നവ - വെവ്വേറെ പോസ്റ്റുകളായി ഇടാമെന്നു കരുതുന്നു.

2 - കോടതിയിലെ 'പ്രതിരോധം'
3- മാദ്ധ്യമങ്ങളിലെ 'പ്രതിരോധം'

Thursday, April 17, 2008

കണ്ണൂര്‍ - പ്രശ്നപരിഹാരം എത്ര ലളിതമാണ്‌!

കണ്ണൂരിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട്‌ ആളുകള്‍ക്കെന്തൊക്കെയാണു പറയാനുള്ളതെന്ന്‌ കുറച്ചുനാളുകളായി നിരീക്ഷിച്ചുവരികയായിരുന്നു. പലതും കേട്ടതിനുശേഷം തോന്നുന്നത്‌ അവിടെ ഒരു പ്രശ്നപരിഹാരം അസാദ്ധ്യമൊന്നുമല്ല എന്നും അതിന്‌ അത്രവലിയ വിട്ടുവീഴ്ചയ്ക്കൊന്നും ആരും തയ്യാറാകേണ്ടതില്ല എന്നുമാണ്‌.

കേട്ട ചില അഭിപ്രായങ്ങളേക്കുറിച്ചും പ്രശ്നങ്ങളേക്കുറിച്ചും പരിഹാരങ്ങളേക്കുറിച്ചുമൊക്കെയുള്ള ചിന്തകളാണ്‌ ഇക്കുറി.


1 - 'ഭൂരിപക്ഷം' തങ്ങളെത്തന്നെ ബുദ്ധിമുട്ടിക്കുമോ?
2 - കണ്ണൂരിലെ മാര്‍ക്സിസ്റ്റുകള്‍ കൊലപാതകരാഷ്ട്രീയത്തെ വെറുക്കുന്നുവോ?
3 - 'ന്യൂനപക്ഷ'ങ്ങള്‍ വലിച്ചിഴയ്ക്കപ്പെടുന്നു!
4 - പ്രശ്നമുണ്ടാക്കിയാല്‍ നേട്ടമുണ്ടാക്കാമോ?
5 - യഥാര്‍ത്ഥ പ്രശ്നം ഇതാണ്‌ !
6 - പരിഹാരം എത്ര ലളിതം!

*-*-*-*-*-*-*-*-*-*-*-*-*
1 - 'ഭൂരിപക്ഷം' തങ്ങളെത്തന്നെ ബുദ്ധിമുട്ടിക്കുമോ?

ഒരു ബ്ലോഗര്‍ ചോദിച്ചത്‌ ഏതാണ്ട്‌ ഈ മട്ടിലാണ്‌.

'കണ്ണൂരില്‍ ഭൂരിപക്ഷം മാര്‍ക്സിസ്റ്റുകളല്ലേ - അപ്പോള്‍ അവര്‍ തന്നെ അവിടെ അശാന്തി പടര്‍ത്തിയാല്‍ അവര്‍ക്കു തന്നെയല്ലേ അതിന്റെ ദോഷം?'

അദേഹത്തിന്റെ ചോദ്യത്തിന്റെ ധ്വനി ഇതാണ്‌ -'അപ്പോള്‍പ്പിന്നെ അവരാണു പ്രശ്നങ്ങളുണ്ടാക്കുന്നത്‌ എന്നു പറയാനാവുമോ?'

ആ നിരീക്ഷണം ശരിയായിരുന്നെങ്കില്‍ വളരെ നന്നായിരുന്നു. കാരണം - പ്രശ്നപരിഹാരത്തിനായി പ്രവര്‍ത്തിക്കണമെന്നുള്ളവര്‍ക്ക്‌ പകുതിജോലി കുറഞ്ഞുകിട്ടിയേനെ. ഇനി ഒരുകൂട്ടരേക്കുറിച്ചു മാത്രം ആലോചിച്ചാല്‍ മതിയല്ലോ. പക്ഷേ യാഥാര്‍ത്ഥ്യം അതല്ല എന്നതാണു സങ്കടകരം.

എസ്‌.എസ്‌.എല്‍.സി. പരീക്ഷ നടക്കുന്ന സമയത്താണ്‌ മുകളില്‍പ്പറഞ്ഞ ചോദ്യമുയരുന്നത്‌. നമ്മുടെ കുട്ടികളെ സംബന്ധിച്ച്‌ ഏറെ പ്രാധാന്യമുള്ളതായ ആ പരീക്ഷ ചരിത്രത്തിലാദ്യമായി അലങ്കോലപ്പെട്ട സംഭവം - എട്ടുവര്‍ഷം മുമ്പ്‌ കുറേ കുട്ടികള്‍ക്കുമാത്രമായി എഴുതാന്‍ കഴിയാതെ വരികയും വീണ്ടും നടത്തേണ്ടിവരികയുമൊക്കെച്ചെയ്തത്‌ - ഇവിടെ ഓര്‍ത്തെടുക്കാം. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റണ്‍ ഉത്തരേന്ത്യ കടന്ന്‌ ബംഗ്ലാദേശിലേക്കുപോയ ഒരു ദിവസം 'സാമ്രാജ്യത്വവിരുദ്ധത'യുടെ പേരില്‍ കേരളത്തില്‍ പ്രഖ്യാപിക്കപ്പെട്ട ഹര്‍ത്താലിന്‌ അന്നത്തെ ഇടതുസര്‍ക്കാര്‍ പരോക്ഷപിന്തുണ നല്‍കുകയും പാര്‍ട്ടിക്കാര്‍ ഏറ്റെടുത്തു "വിജയി"പ്പിക്കുക(?)യും ചെയ്തതായിരുന്നു പ്രശ്നങ്ങള്‍ക്കു കാരണം!!!

ധാക്കയില്‍ പ്രസംഗിച്ചുകൊണ്ടിരുന്ന ക്ലിന്റണ്‍ അറിഞ്ഞിട്ടുപോലുമുണ്ടാകില്ലാത്ത ആ സംഭവത്തില്‍ സഹനമുഖത്തുനിന്നതു മുഴുവന്‍ മലയാളികള്‍ മാത്രമാണ്‌. മാനസികപീഢനമനുഭവിച്ച മാതാപിതാക്കളുടേയും അദ്ധ്യാപകരുടേയുമൊക്കെ കൂട്ടത്തിലുണ്ടായിരുന്ന പാര്‍ട്ടിക്കാരെ ഓര്‍ത്തെങ്കിലും, തികച്ചും "അസമയത്തുള്ള" ആ സമരം ഒഴിവാക്കാമായിരുന്നുവല്ലോ.

ചെയ്തില്ല.

അമേരിക്ക എന്ന പേരുകണ്ടാല്‍ എന്തുവിലകൊടുത്തും എതിര്‍ത്തിരിക്കണം എന്ന പ്രത്യയശാസ്ത്രപരമായ അനുഷ്ഠാനം, ബുദ്ധിമുട്ടുകളുടെ പേരില്‍ അന്നവിടെ മുടങ്ങിക്കണ്ടില്ല.

ഏതാനും പാര്‍ട്ടിക്കാര്‍ മാത്രമല്ല - മുഴുവന്‍ ദേശവാസികളും ബുദ്ധിമുട്ടനുഭവിച്ചൊരു സംഭവമായിരുന്നു ചൈനയുടെ ഇന്ത്യ ആക്രമണം. അന്ന്‌ അവര്‍ക്കുവേണ്ടി കയ്യടിച്ചപ്പോളും, നമ്മുടെ ജവാന്മാര്‍ക്കുള്ള ഭക്ഷണവും മരുന്നുമൊക്കെ എത്തുന്നതു തടയാനായി ബംഗാള്‍ അതിര്‍ത്തിയില്‍ പണിമുടക്കു പ്രഖ്യാപിച്ചപ്പോളും, ആക്രമണം ശക്തിപ്പെടുത്താനുള്ള ചൈനീസ്‌ ഭടന്മാരുടെ ബുദ്ധിമുട്ടുകള്‍ മാത്രമാണ്‌ അനുഭാവപൂര്‍വ്വം പരിഗണിക്കപ്പെട്ടുകണ്ടത്‌. ചൈനയാണെങ്കില്‍ അനുകൂലിച്ചിരിക്കണം എന്ന പ്രത്യയശാസ്ത്രപരമായ അനുഷ്ഠാനവും, ജനങ്ങളുടെ ബുദ്ധിമുട്ടുകളുടെ പേരില്‍ അവിടെ മാറ്റിവയ്ക്കപ്പെട്ടു കണ്ടില്ല.

സംഘപ്രസ്ഥാനങ്ങളുടെ ചുമതലയുണ്ടായിരുന്ന ഒരു വ്യക്തിക്ക്‌ പട്ടാളത്തില്‍ ജോലി ലഭിക്കുമെന്ന ഘട്ടമായപ്പോള്‍, അതു കളയുവാനുള്ള അവസാനശ്രമമെന്ന നിലയില്‍, തന്റെ പാര്‍ട്ടിയുടെ പ്രാദേശികനേതൃത്വം പറഞ്ഞതനുസരിച്ച്‌ സ്വന്തം ദേഹത്ത്‌ 'ആര്‍.എസ്‌.എസ്‌.' എന്നു പോറാനും അയല്‍വാസിയായ യുവാവില്‍ കുറ്റമാരോപിക്കാനും മടിക്കാതിരുന്നൊരു യുവതിയെ ഓര്‍ക്കുന്നവരുണ്ടാവും. കണ്ണൂരിന്റെ പുത്രി തന്നെയായിരുന്നു അത്‌. ജനാധിപത്യ മഹിളാ അസ്സോസിയേഷന്റെ വില്ലേജ്‌ സെക്രട്ടറിയായിരുന്ന ബിന്ദു. ആരെങ്കിലും ചെയ്യുന്നൊരു പണിയാണോ ഇതെന്നും, നിസ്സാരമായി കള്ളിവെളിച്ചത്താകുന്നൊരു തന്ത്രമല്ലേ ഇതെന്നുമൊക്കെപ്പോലും ചിന്തിക്കാന്‍ അവര്‍ക്കു സാധിച്ചില്ലെന്നതാണു ശ്രദ്ധേയം. സംഘപ്രവര്‍ത്തകരേക്കുറിച്ച്‌ പരമാവധി കള്ളപ്രചാരണങ്ങള്‍ നടത്തുകയും അവരെ മാനസികമായും ശാരീരികമായും പരമാവധി ഉപദ്രവിക്കുകയും വേണമെന്നുള്ള അനുഷ്ഠാനവുമതെ - ഭാവിജീവിതത്തെത്തന്നെ ബാധിക്കുന്ന മട്ടില്‍ തനിക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളുടെ പേരിലെങ്കിലും മാറ്റിവയ്ക്കാം എന്നു തോന്നിയില്ലല്ലോ.

ഉദാഹരണങ്ങള്‍ പറയാനാണെങ്കില്‍ അനവധിയാണ്‌.

മാര്‍ക്സിസ്റ്റുകളുടെ പ്രത്യയശാസ്ത്രശാഠ്യം കുപ്രസിദ്ധമാണ്‌. മറ്റുള്ളവര്‍ക്കു പലപ്പോഴും മനസ്സിലാക്കാന്‍ പറ്റാത്ത - ഭ്രാന്തവും ആത്മഹത്യാപരവും എന്നു മറ്റുള്ളവര്‍ കരുതിപ്പോകുന്ന - പല സമരമുഖങ്ങളും പരീക്ഷിക്കുക എന്നത്‌ അവരുടെ ഒരു ബാദ്ധ്യത പോലെയാണ്‌ അനുഭവപ്പെടാറ്‌. സ്വന്തം വ്യക്തിതാല്‍പര്യങ്ങളോ കുടുംബതാല്‍പര്യങ്ങളോ രാഷ്ട്രതാല്‍പര്യങ്ങളോ ബലികഴിച്ചുകൊണ്ടായാലും ശരി - അവരതൊക്കെ ചെയ്തിരിക്കും - അതൊരുതരം പ്രതിബദ്ധതയാണ്‌ - ശാഠ്യമാണ്‌.

അത്തരം മാനസികാടിമത്തമുള്ളവര്‍ക്ക്‌ - പാര്‍ട്ടിക്കുവേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്തവര്‍ക്ക്‌ - ഭൂരിപക്ഷമുള്ള പ്രദേശമാണു കണ്ണൂരെങ്കില്‍, പ്രശ്നമുണ്ടായാല്‍ അവര്‍ക്കു തന്നെയല്ലേ അതിന്റെ ബുദ്ധിമുട്ട്‌ എന്നും - അതുകൊണ്ട്‌ അവര്‍ പ്രശ്നമുണ്ടാക്കുന്നതില്‍ നിന്നു വിട്ടുനിന്നുകൊള്ളില്ലേ എന്നും - ചോദിക്കുന്നതില്‍ തികഞ്ഞ യുക്തിരാഹിത്യമുണ്ട്‌. പാര്‍ട്ടിയാണു ചെയ്യുന്നതെങ്കില്‍ - അത്‌ എത്ര വലിയ തെറ്റാണെന്നുണ്ടെങ്കില്‍ത്തന്നെയും - അവര്‍ക്കതൊന്നും വലിയൊരു ബുദ്ധിമുട്ടായി അനുഭവപ്പെടാന്‍ വഴിയില്ല എന്നതു തന്നെ കാരണം.

*-*-*-*-*-*-*-*-*-*-*-*-*
2 - കണ്ണൂരിലെ മാര്‍ക്സിസ്റ്റുകള്‍ കൊലപാതകരാഷ്ട്രീയത്തെ വെറുക്കുന്നുവോ?

ആദ്യം സൂചിപ്പിച്ച അതേ ബ്ലോഗറുടെ മറ്റൊരു വാചകം ഏതാണ്ടിങ്ങനെ. "കണ്ണൂരില്‍ 60% ഉള്ള മാര്‍ക്സിസ്റ്റുകളില്‍ 55 ശതമാനവും കൊലപാതകരാഷ്ട്രീയം വെറുക്കുന്നു എന്നുറപ്പാണ്‌. അത്ര മനസ്സു മുരടിച്ചവരല്ല മലയാളികള്‍."

ഓര്‍ക്കൂട്ടിലെ ഒരു ചര്‍ച്ചയ്ക്കിടെ ഒരു മുന്‍പാര്‍ട്ടിയംഗം പറഞ്ഞതിങ്ങനെ:- "അക്രമരാഷ്ട്രീയം സി.പി.എമ്മിന്റെ നയമല്ല എന്ന്‌ അനുഭവങ്ങളുടെ വെളിച്ചത്തില്‍ എനിക്കു പറയാന്‍ പറ്റും".

ഈപ്പറഞ്ഞതൊക്കെ ശരിയായിരുന്നെങ്കിലും, സമാധാനം കാംക്ഷിക്കുന്നവര്‍ക്ക്‌ പകുതി ജോലി ഒഴിവായേനെ. പക്ഷേ വളരെ ലളിതമായ ചില യുക്തിചിന്തകള്‍ കൊണ്ടു തന്നെ തെറ്റാണെന്നു തെളിയുന്നൊരു വാദമാണത്‌ എന്നതാണു സങ്കടകരം.

കണ്ണൂരിലെ മാര്‍ക്സിസ്റ്റ്‌- സംഘപരിവാര്‍ സംഘട്ടനങ്ങളില്‍ ഒരാള്‍ ആദ്യമായി കൊലചെയ്യപ്പെടുന്നത്‌ 1969 ഡിസംബര്‍ മാസത്തിലാണ്‌. വാടിക്കല്‍ രാമകൃഷ്ണന്‍ എന്ന സംഘപ്രവര്‍ത്തകനെ പട്ടാപ്പകല്‍ കടയില്‍ നിന്നു വിളിച്ചിറക്കി ഒരുകൂട്ടം മാര്‍ക്സിസ്റ്റുകള്‍ കൊലപ്പെടുത്തി. കണ്ണൂരിലെ മാര്‍ക്സിസ്റ്റുകള്‍ സമാധാനപ്രേമികളും അക്രമത്തെ എതിര്‍ക്കുന്നവരുമായിരുന്നെങ്കില്‍, ആ ചെറുപ്പക്കാരെ അന്നേ ശാസിക്കാമായിരുന്നു. അക്കൂട്ടതില്‍ മുന്‍നിരയിലുണ്ടായിരുന്ന - പിണറായിയില്‍ നിന്നുള്ള - വിജയന്‍ എന്ന ചെറുപ്പക്കാരനെ 'പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തന'ത്തിന്റെ പേരില്‍ അന്നു തന്നെ പുറത്താക്കാമായിരുന്നു. അതിനുപകരം അവര്‍ എന്താണു ചെയ്തതെന്നറിയാന്‍, അദ്ദേഹമിപ്പോള്‍ പാര്‍ട്ടിയില്‍ എവിടെയെത്തിനില്‍ക്കുന്നു എന്നു പരിശോധിച്ചുനോക്കാവുന്നതാണ്‌.

കൊലപാതകങ്ങള്‍ തുടരുന്നതിനിടെ പിന്നീടൊരിക്കല്‍ കരിമ്പില്‍ സതീശന്‍ എന്നൊരു സംഘപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍, പ്രതികളെ മുഴുവന്‍ - കൊടിയേരിയില്‍ നിന്നുള്ള ബാലകൃഷ്ണന്‍ എന്ന സഖാവിനെയടക്കം - അക്രമത്തിന്റെ പേരില്‍ പാര്‍ട്ടിക്കു പുറത്താക്കാമായിരുന്നു. അതിനുപകരം എന്താണു ചെയ്തതെന്നറിയാന്‍, അദ്ദേഹവുമിപ്പോള്‍ പാര്‍ട്ടിയില്‍ എവിടെയെത്തിനില്‍ക്കുന്നു എന്നു പരിശോധിച്ചുനോക്കാവുന്നതാണ്‌.

വി.ആര്‍.കൃഷ്ണയ്യരുടെയും മറ്റും മദ്ധ്യസ്ഥതയില്‍ നടന്ന സമാധാനചര്‍ച്ചയില്‍ ഒപ്പുവച്ച ഉടമ്പടിയിലെ മഷിയുണങ്ങും മുമ്പേയാണ്‌ ജയകൃഷ്ണന്‍ മാസ്റ്ററെ ക്ലാസ്‌മുറിയിലിട്ടു വെട്ടിക്കൊന്നത്‌. കൊലയാളികളെ തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ത്തന്നെയും, ഇതു പാര്‍ട്ടിയുടെ നയങ്ങള്‍ക്കെതിരാണെന്നു പ്രഖ്യാപിക്കുകയെങ്കിലും ചെയ്തിരുന്നെങ്കില്‍, അന്നേ ദിവസം തന്നെ മറ്റൊരു ബി.ജെ.പി.പ്രവര്‍ത്തകനെകൂടി കൊല്ലാന്‍ ധൈര്യം ലഭിക്കുമായിരുന്നില്ല. "അവരെ ഉന്‍മൂലനം ചെയ്യാന്‍ ഞങ്ങള്‍ എന്തും ചെയ്യാന്‍ മടിക്കില്ല" എന്ന - കേരളരാഷ്ട്രീയചരിത്രത്തിലേ തന്നെ ഏറ്റവും കുപ്രസിദ്ധമായ പ്രസ്താവനകളിലൊന്ന്‌ ഉണ്ടാകുമായിരുന്നില്ല. ചുരുങ്ങിയപക്ഷം, കൊലയാളികളെ മാലയിട്ടാനയിച്ചതും മന്ത്രിമാര്‍ വന്ന്‌ ആലിംഗനം ചെയ്തതുമെങ്കിലും തടയാമായിരുന്നു - കണ്ണൂരിലെ സമാധാനപ്രേമികളായ മാര്‍ക്സിസ്റ്റുകള്‍ക്ക്‌.

ഇന്നത്തേതുപോലെ, ജനകീയപ്രതിരോധമെന്നും മറ്റും ഓമനപ്പേരിടാനോ പച്ചക്കള്ളങ്ങളെ അടിസ്ഥാനമാക്കി ന്യായീകരണങ്ങള്‍ ചമയ്ക്കാനോ പോലും മെനക്കെടാതെ - 'സംഘപ്രവര്‍ത്തകനാണെങ്കില്‍ നമുക്കു കൊല്ലാനവകാശമുണ്ട്‌ ' എന്ന ധാര്‍ഷ്ട്യത്തോടെ - തികച്ചും ഏകപക്ഷീയമായി നടപ്പാക്കിയ - തിരിച്ചടികളൊന്നും നേരിടേണ്ടി വന്നിട്ടില്ലാത്ത എത്രയെത്ര കൊലപാതകങ്ങള്‍ - അംഗഭംഗം വരുത്തലുകള്‍ - എല്ലാം മറക്കാം. ബസോടിച്ചുകൊണ്ടിരിക്കെ തടഞ്ഞുനിര്‍ത്തി അതിനുള്ളിലിട്ടു തന്നെ വെട്ടിയരിയപ്പെട്ട ഉത്തമന്‍ എന്ന സംഘപ്രവര്‍ത്തകന്റെ കാര്യമടക്കം എല്ലാം മറക്കാം. അതൊന്നും അക്രമരാഷ്ട്രീയത്തെ വെറുക്കുന്നവരും മനസ്സു മുരടിക്കാത്തവരുമായ മാര്‍ക്സിസ്റ്റുകള്‍ അറിഞ്ഞിരുന്നില്ല എന്നോ മറ്റോ കരുതി സമാധാനിക്കാം.

എന്നാല്‍, ഉത്തമന്റെ സംസ്ക്കാരച്ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ചിരുന്ന ജീപ്പിനു നേരെ ബോംബെറിഞ്ഞ്‌ ഡ്രൈവറായിരുന്ന ശിഹാബ്‌ എന്ന മുസ്ലിം യുവാവിനെ കൊന്നത്‌ എന്തിനായിരുന്നുവെന്നു മനസ്സിലാകുന്നില്ല. ആദ്യത്തെ ബോംബേറില്‍ പരുക്കേറ്റ്‌ പുറത്തേയ്ക്കു തെറിച്ചുവീണ അമ്മുവമ്മയെന്ന എഴുപതുകാരി വിറച്ചുകൊണ്ട്‌ എണീറ്റു നിന്നു കൈകൂപ്പിയപ്പോള്‍ ഉന്നം വച്ച്‌ അവരുടെ വയറ്റത്തേയ്ക്കു തന്നെ രണ്ടാമത്തെ ബോംബുമെറിഞ്ഞ്‌ അവരെ കൊലപ്പെടുത്തിയത്‌ എന്തിനെ "പ്രതിരോധിക്കാ"നായിരുന്നുവെന്നും. ആ കൊലയാളികളൊക്കെ പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ ഇന്നും നിസ്സങ്കോചം അക്രമങ്ങള്‍ തുടരുന്നുണ്ടല്ലോ. അവരെയൊക്കെ തിരുത്താന്‍ കഴിഞ്ഞില്ലെങ്കിലും, അവരുടെയൊക്കെ നേരെ ഒന്നു കയര്‍ക്കാനെങ്കിലും കഴിയാത്തതെന്താണ്‌ അവിടുത്തെ സമാധാനപ്രിയരായ അണികള്‍ക്ക്‌?

സി.പി.എം. തലശ്ശേരി ഏരിയാ സെക്രട്ടറിയായിരുന്ന പുഞ്ചയില്‍ നാണുവിന്റെ മരുമക്കളായിരുന്ന സുജേഷ്‌ - സുനില്‍ എന്നിവര്‍ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച്‌ സംഘത്തില്‍ ആകൃഷ്ടരായി എന്നതിന്റെ പേരില്‍ മാത്രമാണു കൊല്ലപ്പെട്ടത്‌. വധഭീഷണിയുണ്ടായതിനേത്തുടര്‍ന്ന്‌ ധര്‍മ്മടത്ത്‌ ഒരിടത്ത്‌ ഒളിച്ചുകഴിയേണ്ടിവന്ന അവരെ, ഉറങ്ങിക്കിടക്കുമ്പോളാണ്‌ ചെന്ന്‌ വെട്ടിക്കൊന്നത്‌. ആളുകള്‍ക്ക്‌ പാര്‍ട്ടിയുടെ കാപട്യങ്ങളിലും ഏകാധിപത്യമനോഭാവത്തിലും മനം മടുക്കുകയും സംഘത്തിന്റെ ആദര്‍ശങ്ങളില്‍ അവര്‍ ആകൃഷ്ടരാകുകയും ചെയ്യുന്ന പ്രവണതയെ മാത്രമാണ്‌ അന്നവിടെ 'ജനകീയമായി പ്രതിരോധിക്കാന്‍' ശ്രമിച്ചത്‌. പാര്‍ട്ടി വിട്ടു സംഘത്തിലേക്കു പോയി എന്ന ഒരേയൊരു കുറ്റം മാത്രമായിരുന്നു കൊല്ലപ്പെട്ടവര്‍ക്കു പാര്‍ട്ടി നല്‍കിയ കുറ്റപത്രത്തില്‍ ഉണ്ടായിരുന്നത്‌. ക്രൂരതയ്ക്കൊപ്പം ഭീരുത്വവും കൂടി നിഴലിച്ച ആ ഇരട്ടക്കൊലപാതകത്തിനുശേഷമെങ്കിലും ഇതിനെല്ലാമൊരവസാനമുണ്ടാക്കാമായിരുന്നു.

ചെയ്തില്ല.

എത്രയോ ഉദാഹരണങ്ങള്‍!

എഴുപതോളം സംഘപ്രവര്‍ത്തകര്‍ കണ്ണൂരില്‍ മാത്രം കൊല്ലപ്പെട്ടതില്‍ത്തന്നെ വിരലിലെണ്ണാവുന്നവരുടെ കാര്യം മാത്രമാണു പറഞ്ഞത്‌. ആയുസ്സിന്റെ ബലം കൊണ്ടുമാത്രം ജീവന്‍ തിരിച്ചുകിട്ടി ജീവച്ഛവമായിക്കഴിയുന്നവര്‍ അതിലുമൊക്കെ എത്രയോ അധികം!

ഇത്തരം സംഭവങ്ങളാവര്‍ത്തിച്ചു കഴിയുമ്പോള്‍ ഒരു തിരിച്ചടിയുണ്ടായാല്‍ - ഉടനെ അതു പൊക്കിപ്പിടിച്ചു പ്രചാരണം നടത്തുകയും - അതുവരെ നടന്നതൊക്കെ മറച്ചുപിടിച്ചുകൊണ്ട്‌ മറുഭാഗമാണ്‌ പ്രശ്നങ്ങള്‍ തുടങ്ങിവയ്ക്കുന്നത്‌ എന്ന അവിശ്വസനീയവാദം ആവര്‍ത്തിക്കുകയും ചെയ്ത്‌ - സത്യത്തെ നേരേ തലതിരിച്ചിടുമ്പോളെങ്കിലും, 'ഇതു നമുക്കു നാണക്കേടുണ്ടാക്കുന്നുവല്ലോ' എന്നു ചിന്തിക്കാമായിരുന്നു കണ്ണൂരിലെ അണികള്‍ക്ക്‌.

ഏറ്റവുമൊടുവില്‍, ഇരുപതുവര്‍ഷത്തോളമായി ഒരു സംഘശാഖസന്ദര്‍ശിക്കുക പോലും ചെയ്തിട്ടില്ലാത്ത - രണ്ടു വൃക്കകളും തകര്‍ന്ന്‌ മരുന്നും മറ്റുമായി കഴിഞ്ഞിരുന്നതിനാല്‍ വീടിനു പുറത്തിറങ്ങാന്‍ കൂടി നിവൃത്തിയില്ലാതിരുന്ന - സുരേന്ദ്രന്‍ എന്ന വൃദ്ധനെ വെട്ടിക്കൊന്നിട്ട്‌ 'ഞങ്ങളവരെ തോല്‍പിച്ചു ' എന്നും 'ഇത്‌ ബലവാന്റെ പാര്‍ട്ടിയാണ്‌ ' എന്നുമൊക്കെ അഹങ്കരിച്ചപ്പോളെങ്കിലും - അക്രമരാഷ്ട്രീയം വെറുക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു പറയാമായിരുന്നു - ഇതു പാര്‍ട്ടിയുടെ മുഖം കൂടുതല്‍ വികൃതമാക്കുകയാണു ചെയ്യുന്നതെന്ന്‌.

ആരും ചെയ്തുകണ്ടില്ല.

തങ്ങള്‍ 'പ്രതിരോധി'ക്കുകയാണെന്നും മറ്റും കള്ളന്യായീകരണങ്ങള്‍ കൊണ്ടുവന്നപ്പോള്‍ അതു പച്ചക്കള്ളമാണെന്നും, കലാപത്തിന്റെ മുന്നൊരുക്കങ്ങള്‍ എല്ലാവരും കണ്ടതാണെന്നും, ന്യായീകരണങ്ങളിലെ പൊള്ളത്തരങ്ങളും യഥാര്‍ത്ഥപ്രേരണയെന്താണെന്നതുമൊക്കെ പകല്‍ പോലെ വ്യക്തമാണെന്നും വിളിച്ചു പറയാന്‍ പാര്‍ട്ടിക്കാര്‍ക്കു കഴിഞ്ഞില്ല.

ഒടുവില്‍, സമാധാനക്കരാറുണ്ടാകുകയും മുഖ്യമന്ത്രിയുടെ തന്നെ ഉറപ്പുകൊടുക്കുകയും ചെയ്തിട്ടുപോലും വ്യത്യസ്തസംഭവങ്ങളിലായി ഏഴുപേരേക്കൂടി ആക്രമിച്ചു പരിക്കേല്‍പിച്ചു. കണ്ണൂരിലെ ഏതെങ്കിലും പാര്‍ട്ടിക്കാരന്‌ അതൊന്നും തടയാന്‍ കഴിഞ്ഞില്ല.

അപ്പോള്‍ - ഒരു കാര്യം പകല്‍ പോലെ വ്യക്തമാണിവിടെ. കണ്ണൂരിലെ മാര്‍ക്സിസ്റ്റുകള്‍ സമാധാനപ്രേമികളായിരിക്കാം. ആണെങ്കില്‍ അതുതന്നെയാണ്‌ ഏറ്റവും അപകടകരം. തങ്ങളുടെ ശതൃക്കളായിക്കണ്ടുകൊണ്ട്‌ പാര്‍ട്ടി ആളുകളെ കൊലപ്പെടുത്തുകയും ന്യായീകരണങ്ങള്‍ കൊണ്ടുവരികയും ചെയ്യുമ്പോള്‍ - "ഹാവൂ - സമാധാനം" എന്നായിരിക്കണം അവര്‍ പറയുന്നത്‌!

അത്തരമൊരു സമാധാനപ്രേമം നാടിനു നന്നല്ല. അക്രമസംഭവങ്ങളുണ്ടാകുമ്പോള്‍, മനസ്സമാധാനം നശിച്ച്‌ - കടുത്ത കുറ്റബോധവും അസ്വസ്ഥതയും ഉള്ളില്‍ത്തോന്നി - പാര്‍ട്ടിയുടെ ചീത്തപ്പേരു വര്‍ദ്ധിപ്പിക്കാതിരിക്കൂ എന്നു പറഞ്ഞ്‌ കൊലയാളികളുടെ കയ്യില്‍ കടന്നു പിടിക്കാന്‍ ധൈര്യമുള്ള മാര്‍ക്സിസ്റ്റുകളാരെങ്കിലുമുണ്ടെങ്കില്‍ - അത്തരക്കാര്‍ക്കു ഭൂരിപക്ഷമുണ്ടായാലേ പ്രയോജനമുള്ളൂ. അല്ലാതെ, ഭയമോ ഗത്യന്തരമില്ലായ്മയോ ആലോചനാശേഷിയില്ലായ്മയോ ഒക്കെ മൂലം - പ്രശ്നങ്ങളുണ്ടാകുമ്പോള്‍ പ്രതികരിക്കാതിരിക്കുകയോ അല്ലെങ്കില്‍ പാര്‍ട്ടിയുടെ കപടന്യായീകരണങ്ങള്‍ അംഗീകരിച്ചുകൊടുക്കുകയോ ചെയ്യുന്ന മാര്‍ക്സിസ്റ്റുകള്‍ക്കാണു കണ്ണൂരില്‍ ഭൂരിപക്ഷമെങ്കില്‍, അക്രമമവസാനിപ്പിക്കാന്‍ അവരെ ആശ്രയിച്ചിട്ടു യാതൊരു പ്രയോജനവുമില്ല.

*-*-*-*-*-*-*-*-*-*-*-*-*
3 - 'ന്യൂനപക്ഷ'ങ്ങള്‍ വലിച്ചിഴയ്ക്കപ്പെടുന്നു!

മാര്‍ക്സിസ്റ്റുകളുടെ കള്ളപ്രചാരണങ്ങളുടെ ഒരു വലിയ പ്രത്യേകത എന്നത്‌ - നിസ്സാരമായ ചില യുക്തിചിന്തകളും സ്വയം ഓര്‍മ്മപ്പെടുത്തലുകളുമൊക്കെക്കൊണ്ട്‌ അവ പലതിന്റെയും പൊള്ളത്തരം വെളിച്ചതുകൊണ്ടുവരാം - എന്നതാണ്‌. ആലോചിക്കാനും കാര്യങ്ങള്‍ ഓര്‍ത്തുവയ്ക്കാനുമുള്ള ആളുകളുടെ മടിയെ ആശ്രയിച്ചുമാത്രമാണ്‌ പല കള്ളങ്ങളും രൂപപ്പെടുന്നത്‌. അപ്പോള്‍, ന്യായീകരണങ്ങളില്‍ എളുപ്പം കുടുങ്ങുന്ന ജനങ്ങളില്‍ നിന്ന്‌ ഒരു പ്രശ്നപരിഹാരം പ്രതീക്ഷിക്കുന്നതിലും നല്ലത്‌ പാര്‍ട്ടി നേതൃത്വത്തിലേക്കു നോക്കുന്നതാണ്‌. മാര്‍ക്സിസ്റ്റ്‌ നേതൃത്വത്തിന്‌ ഇതില്‍ എന്താണു പറയാനുള്ളത്‌?

അവര്‍ പറയുന്നത്‌ സംഘമാണു പ്രശ്നമുണ്ടാക്കുന്നത്‌ എന്നാണ്‌.

അവിടെ പക്ഷേ അനേകം ചോദ്യങ്ങളുയരുന്നുണ്ട്‌. എന്തിനാണു സംഘം പ്രശ്നമുണ്ടാക്കുന്നത്‌ - അതിനുള്ള പ്രേരണയെന്താണ്‌ എന്നതാണ്‌ മുഖ്യമായ ചോദ്യം. കണ്ണൂരില്‍ മാര്‍ക്സിസ്റ്റുകള്‍ക്കാണു ഭൂരിപക്ഷം - ഭരണം കയ്യിലുള്ളപ്പോള്‍ അവര്‍ക്കു നിയമസംവിധാനങ്ങളെടുത്തുപയോഗിച്ച്‌ രക്ഷപെടാനുള്ള അവസരങ്ങളുമുണ്ട്‌. ഇതുരണ്ടുമില്ലാത്ത സംഘം എന്തിനാണ്‌ പ്രശ്നങ്ങളുണ്ടാക്കുന്നത്‌ ? അത്‌ ഒരുതരം ആത്മഹത്യാപരമായ നിലപാടായിരിക്കില്ലേ? പ്രശ്നങ്ങള്‍ തുടങ്ങിവച്ച്‌ വിലപ്പെട്ട പ്രവര്‍ത്തകരെ പലരീതിയില്‍ നഷ്ടപ്പെടുത്തിയിട്ട്‌ അവര്‍ക്കെന്തുകിട്ടാനാണ്‌?

മാര്‍ക്സിസ്റ്റുനേതാക്കള്‍ ആ ചോദ്യത്തിനു തരുന്ന ഉത്തരം കൗതുകകരമാണ്‌.

'ന്യൂനപക്ഷങ്ങളെ' ഉപദ്രവിക്കാന്‍ മാര്‍ക്സിസ്റ്റുകള്‍ സംഘത്തെ അനുവദിക്കുന്നില്ലെന്നും അതുകൊണ്ടാണു സംഘം പ്രശ്നമുണ്ടാക്കുന്നതെന്നുമാണ്‌ ആദ്യത്തെ വിശദീകരണം!

മലയാളികളെ ഇങ്ങനെ മണ്ടന്മാരാക്കാമോ എന്നു വിചാരിക്കേണ്ടതുണ്ട്‌. സ്വന്തം പ്രവര്‍ത്തകരുടേയും ബന്ധുക്കളുടേയുമൊക്കെ ജീവനും സ്വത്തിനുമെല്ലാം പോലും ഭീഷണിയുണ്ടാകുന്ന സാഹചര്യങ്ങള്‍ നിലവിലുണ്ടായിട്ടുപോലും - അത്രയ്ക്കു കടുത്ത സാഹചര്യത്തിലും ഉത്സാഹപൂര്‍വ്വം പ്രവര്‍ത്തനം തുടരുന്ന സംഘപ്രവര്‍ത്തകരുടെ ലക്ഷ്യമെന്താണപ്പോള്‍? ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുക! ആ ഒരൊറ്റ ലക്ഷ്യത്തിനായി ശ്വാസം മുട്ടിക്കഴിയുകയാണവര്‍. അതു നടക്കാതെ വരുമ്പോള്‍ - കൊലപാതകങ്ങളും അക്രമവുമൊക്കെ ഉണ്ടാകുന്നു!

ആരെയെങ്കിലും ഉപദ്രവിക്കുക എന്ന മട്ടുള്ള മരമണ്ടന്‍ ലക്ഷ്യങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞുവയ്ക്കുവാന്‍ ആളുകള്‍ തയ്യാറാവുമോ എന്നെങ്കിലും ചിന്തിക്കേണ്ടതാണ്‌. അങ്ങനെയൊരു ഭ്രാന്തമായ ചിന്ത ഒന്നോ രണ്ടോ പേര്‍ക്ക്‌ ഉണ്ടാകാമെന്ന്‌ വാദത്തിനുവേണ്ടി കരുതിനോക്കിയാല്‍ത്തന്നെയും, ഇത്രയും ജനങ്ങളുടെ പിന്തുണയുള്ള സംഘപ്രസ്ഥാനങ്ങളുടെ "ജീവിതലക്ഷ്യം" ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കലാണെന്നു കരുതുന്നതെങ്ങനെ? മറ്റുള്ളവരെ 'ഉപദ്രവിക്കാന്‍' വേണ്ടി അവര്‍ സ്വന്തം ജീവന്‍ പോലും കളയാന്‍ തയ്യാറാണെന്നുവേണമോ മനസ്സിലാക്കാന്‍? അതു നടക്കാതെ വരുമ്പോള്‍ അവര്‍ ശ്വാസം മുട്ടി - എന്തും ചെയ്യുമെന്ന അവസ്ഥയിലേക്കെത്തുമോ?

അത്രയ്ക്കു നേട്ടമുള്ള എന്തോ ആണെന്നു വരുമോ ഈ 'ഉപദ്രവിക്കല്‍'? ആണെന്നുണ്ടെങ്കില്‍, ‘ഉപദ്രവിക്കല്‍ തടയുന്ന‘ മാര്‍ക്സിസ്റ്റുകളെ ആക്രമിക്കുന്നതിന്റെ പത്തിലൊന്നു പ്രയത്നം വേണ്ടല്ലോ - നേരിട്ടങ്ങ്‌ ഉപദ്രവിച്ചു കൂടേ? ഇത്ര വളച്ചുകെട്ടെന്തിനാണ്‌? കേരളത്തില്‍ കഴിഞ്ഞ പത്തറുപതുകൊല്ലമായി പ്രവര്‍ത്തിച്ച്‌ ലക്ഷക്കണക്കിനാളുകളുടെ പിന്തുണയാര്‍ജ്ജിച്ചിട്ടുള്ളവര്‍ ഇത്രയും കാലം കൊണ്ട്‌ ന്യൂനപക്ഷങ്ങളെ ഉപദ്രവിച്ചുകൂട്ടിയതിനു തെളിവായി എന്തൊക്കെയാണു നമുക്കു കാണിക്കാനുള്ളത്‌? ഇവരിനി എന്ന്‌ ഉപദ്രവിക്കാമെന്നു വച്ചിട്ടാണു കാത്തിരിക്കുന്നത്‌? ഉപദ്രവം എന്ന ലക്ഷ്യം തന്നെ ബോറടിപ്പിച്ചില്ലെങ്കിലും, വര്‍ഷങ്ങളുടെ കാത്തിരുപ്പെങ്കിലും ബോറടിപ്പിക്കേണ്ടതല്ലേ?

ആരോടാണിതൊക്കെ ചോദിക്കുന്നത്‌? എല്ലാവര്‍ക്കുമറിയാം - ഇതൊക്കെ കൂസിസ്റ്റുനയങ്ങളുടെ ഫലമായുണ്ടാകുന്ന അസംബന്ധപ്രചാരണങ്ങള്‍ മാത്രമാണെന്ന്‌.

ഇങ്ങനെയൊക്കെച്ചെയ്താല്‍ ന്യൂനപക്ഷങ്ങളെന്നറിയപ്പെടുന്ന മുസ്ലീങ്ങളുടെയും മറ്റും വോട്ടു ലഭിക്കുമെന്നു തെറ്റിദ്ധരിച്ച്‌ എന്തു തരംതാണപ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും മടിക്കാത്ത മാര്‍ക്സിസ്റ്റുകളുടെ അധ:പതനത്തിന്റെ ആഴം എന്നു കരുതാമെന്നല്ലാതെ, കണ്ണൂരിലെ പ്രശ്നപരിഹാരത്തേക്കുറിച്ചാലോചിക്കുന്നവര്‍ക്ക്‌ ആ അഭിപ്രായം മുഖവിലയ്ക്കെടുക്കാനാവില്ല.

തങ്ങള്‍ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയാണെന്നും അതുകൊണ്ടാണ്‌ സംഘം പ്രശ്നമുണ്ടാക്കുന്ന(!)തെന്നുമുള്ളതിനു തെളിവായി ആകെ ഒരേയൊരു കാര്യം മാത്രമാണ്‌ മാര്‍ക്സിസ്റ്റുകള്‍ ഇപ്പോളും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്‌. 1972- ജനുവരിയില്‍ തലശ്ശേരിയില്‍ ഒരു കലാപത്തിന്റെ സമയത്ത്‌ ഒരു പള്ളിക്കു കാവല്‍ നിന്നിരുന്ന കുഞ്ഞിരാമന്‍ എന്ന സഖാവിനെ സംഘം കൊലപ്പെടുത്തി എന്നതാണത്‌! എന്നാല്‍, സംഭവം നടന്നുവെന്നു പറയപ്പെടുന്ന പള്ളിയ്ക്ക്‌ രണ്ടരക്കിലോമീറ്റര്‍ ദൂരെ ഒരു കള്ളുഷാപ്പിലുണ്ടായ അടിപിടിയേത്തുടര്‍ന്ന്‌ കുഞ്ഞിരാമന്‍ എന്നു പേരുള്ളൊരാള്‍ കൊല്ലപ്പെട്ടു എന്നതു മാത്രമാണു സംഭവമെന്ന്‌ അന്നുമുതല്‍ക്കേ ജനങ്ങള്‍ക്കറിവുള്ളതാണ്‌. അന്ന്‌ തലശ്ശേരിയില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്ന സമയമായതുകൊണ്ട്‌ അയാളെ ഒരു രക്തസാക്ഷിയായി മാറ്റാനും കുറ്റം സംഘത്തിന്റെ തലയില്‍ വയ്ക്കാനും അന്നൊരു ശ്രമം നടത്തിനോക്കിയതു പാഴാവുകയാണുണ്ടായത്‌. ഈപ്പറയുന്ന പ്രദേശങ്ങളുടെ ഏഴയലത്ത്‌ അന്ന്‌ സംഘപ്രവര്‍ത്തനം ആരംഭിച്ചിരുന്നുപോലുമില്ല! സംഭവങ്ങള്‍ നടന്നിട്ട്‌ കാലമിത്ര കഴിഞ്ഞിരിക്കുകയും തലമുറകള്‍ മാറുകയും ചെയ്ത സ്ഥിതിയ്ക്ക്‌ വിണ്ടുമെടുത്തു പ്രയോഗിച്ചു നോക്കുകയാണ്‌. ആരന്വേഷിക്കുന്നു - ചരിത്രവും സത്യവുമൊക്കെ?

കുഞ്ഞിരാമന്‍ കാവല്‍ നിന്നു എന്നു പറയുന്ന പള്ളി നിലനിന്ന സ്ഥലത്ത്‌ (അയാള്‍ മരിച്ച കള്ളുഷാപ്പില്‍ നിന്നു കിലോമീറ്ററുകള്‍ ദൂരെ) വര്‍ഷങ്ങള്‍ക്കു ശേഷം സംഘപ്രവര്‍ത്തനം ആരംഭിച്ചു. ഇന്നും അവിടെ ശാഖയുണ്ട്‌. ആ ശാഖ മുസ്ലീം സ്വയംസേവകര്‍ നിത്യേന പങ്കെടുക്കുന്ന ശാഖകളിലൊന്നാണ്‌ എന്നതാണ്‌ ശ്രദ്ധേയമായൊരു വൈചിത്ര്യം. മാര്‍ക്സിസ്റ്റു പ്രചാരണങ്ങളുടെ പൊള്ളത്തരങ്ങള്‍ മനസ്സിലാക്കാന്‍ അന്നാട്ടുകാര്‍ക്കാണ്‌ ഏറ്റവും എളുപ്പം എന്നതുകൊണ്ടാണത്‌.

സത്യത്തില്‍, സി.പി.എമ്മിന്റെ നേതൃത്വത്തിലായിരുന്നു അന്നവിടെ കലാപം അരങ്ങേറിയിരുന്നത്‌. അവര്‍ പള്ളികള്‍ക്കു കാവല്‍ നില്‍ക്കാനല്ല - പൊളിക്കാനായിരുന്നു അന്നു ശ്രമിച്ചത്‌.അന്വേഷണം വന്നപ്പോള്‍ സി.പി.എം. അതിനോടു സഹകരിച്ചുമില്ലെന്ന്‌ അവര്‍ തന്നെ തുറന്നംഗീകരിക്കുന്നുണ്ട്‌. തങ്ങളുടെ പാര്‍ട്ടിയുടെ കൊടിവച്ച കാറില്‍ അനൗണ്‍സ്‌ ചെയ്ത്‌ ജനങ്ങളെ (സഖാക്കളെ) "ഉപദേശിച്ചിട്ടാണ്‌"(ഉത്തരവു കൊടുത്തിട്ടാണ്‌) അവര്‍ (പാര്‍ട്ടിക്കാര്‍) കലാപം അവസാനിപ്പിക്കാന്‍ തയ്യാറായത്‌ എന്നവര്‍ പലയിടത്തായി അറിയാതെ സമ്മതിച്ചുപോകുന്നുമുണ്ട്‌. ഈയിടെ ദേശാഭിമാനിയിലെ ഒരു ലേഖനത്തില്‍ അതുകണ്ടു. എ.കെ.ജി.യുടെ ആത്മകഥയിലും അതു പരാമര്‍ശിച്ചുപോയിട്ടുണ്ടത്രേ. പാര്‍ട്ടിക്കൊടിവച്ച കാറില്‍ നിന്ന്‌ ഉത്തരവു വന്ന ഉടന്‍ തന്നെ കലാപമവസാനിച്ചു എന്ന അവകാശവാദത്തില്‍നിന്നു തന്നെ വ്യക്തമാണ്‌ അതും ഒരു പാര്‍ട്ടിപരിപാടിയായിരുന്നെന്ന്‌. അതിനിടയ്ക്ക്‌ ദൂരെയൊരിടത്ത്‌ ഒരാള്‍ കള്ളുഷാപ്പില്‍ അടിപിടികൂടി മരിച്ചിരുന്നുവെങ്കില്‍, അദ്ദേഹത്തെ ദാശാബ്ദങ്ങള്‍ക്കു ശേഷം ഇന്നു പിടിച്ച്‌ 'ന്യൂനപക്ഷസംരക്ഷണത്തിന്റെ രക്തസാക്ഷി'യാക്കി അവതരിപ്പിക്കുന്നതിനേക്കുറിച്ച്‌ എന്തു പറയാനാണ്‌!

എന്നാലും - കള്ളുഷാപ്പിനെ പള്ളിയെന്നു വിളിക്കുന്ന മാര്‍ക്സിസ്റ്റുകളെ സമ്മതിക്കണം! 'വോട്ടിന്‌ ഇത്രയ്ക്കു പഞ്ഞമോ' എന്നു കരുതിപ്പോകുന്നവരെ കുറ്റം പറയാനാവില്ല.

അത്ര പഴയകാലമൊക്കെ ഓര്‍ത്തെടുക്കുന്നതിനേക്കാളും ജനങ്ങള്‍ക്കെളുപ്പം, ഈ ദശാബ്ദത്തില്‍ത്തന്നെ നടന്ന 'ശിഹാബ്‌ ' വധം ഓര്‍ത്തെടുക്കുന്നതാണ്‌. മാര്‍ക്സിസ്റ്റുകാര്‍ കൊലപ്പെടുത്തിയ ഉത്തമന്‍ എന്ന സംഘപ്രവര്‍ത്തകന്റെ സംസ്കാരച്ചടങ്ങുകള്‍ കഴിഞ്ഞു മടങ്ങുന്നതിനിടെയാണ്‌ ശിഹാബ്‌ എന്ന മുസ്ലീം യുവാവിനെ മാര്‍ക്സിസ്റ്റുകള്‍ തന്നെ കൊലപ്പെടുത്തിയത്‌. ശിഹാബിന്റേയും അക്കൂടെ കൊല്ലപ്പെട്ട അമ്മുവമ്മയുടേയും മൃതദേഹം പിറ്റേദിവസം അവിടുത്തെ ഒരു മുസ്ലീം പള്ളിയിലാണു പൊതുദര്‍ശനത്തിനു വച്ചിരുന്നത്‌. ഹിന്ദുക്കളും മുസ്ലീങ്ങളുമടങ്ങുന്ന ആയിരക്കണക്കിനാളുകളാണ് വികാരനിര്‍ഭരതയോടെ അന്നവിടെ കയറിയിറങ്ങിയത്‌. 'ഉപദ്രവി'ക്കാനുള്ള സംഘത്തിന്റെ നിരന്തരശ്രമവും മാര്‍ക്സിസ്റ്റുകാരുടെ നിരന്തരസംരക്ഷണവുമൊക്കെ അപാരം തന്നെ എന്നേ പറയേണ്ടൂ!

ഈയിടെ ഒരു സ്ത്രീയടക്കമുള്ള ഹജ്ജ്‌ തീര്‍ത്ഥാടകരെ കണ്ണൂരില്‍ ആക്രമിച്ചതും മാര്‍ക്സിസ്റ്റുകള്‍ തന്നെ. ഫസല്‍ എന്ന ചെറുപ്പക്കാരനെ കൊന്നതിനു ശേഷം സംഘത്തിന്റെ തലയില്‍ വയ്ക്കാന്‍ ശ്രമിച്ചതും മാര്‍ക്സിസ്റ്റുകള്‍! ഉദാഹരണങ്ങള്‍ അനവധിയാണ്‌!

എം.എന്‍.വിജയന്‍ മാഷുണ്ടായിരുന്നപ്പോള്‍ പറഞ്ഞിരുന്നൊരു കാര്യം ഇവിടെ ഓര്‍ത്തുപോകുകയാണ്‌. "ഏതൊരു പ്രസ്ഥാനത്തിനും വരാവുന്ന ഏറ്റവും വലിയ അപചയം എന്നത്‌, തങ്ങള്‍ക്കു പുറത്തുള്ളവരെല്ലാം മണ്ടന്മാരാണ്‌ എന്നു ധരിച്ചുപോകുക എന്നതാണ്‌ "!

*-*-*-*-*-*-*-*-*-*-*-*-*
4 - പ്രശ്നമുണ്ടാക്കിയാല്‍ നേട്ടമുണ്ടാക്കാമോ?

രണ്ടാമതൊരു കാരണം കൂടി മാര്‍ക്സിസ്റ്റുകള്‍ പറഞ്ഞുനടക്കുന്നുണ്ട്‌. അവര്‍ പറയുന്നത്‌ സംഘം "പ്രശ്നങ്ങള്‍ സൃഷ്ടിച്ചു നേട്ടമുണ്ടാക്കാന്‍" ശ്രമിക്കുകയാണെന്നാണ്‌.

വെറുതെ കേട്ടിരുന്ന്‌ ശരിയാണെന്നു കരുതി മടങ്ങാതെ, ആലോചിക്കാന്‍ തയ്യാറുള്ളവര്‍ക്കു മുന്നില്‍ അനവധി ചോദ്യങ്ങളുണ്ട്‌.

ഒരുകാരണവുമില്ലാതെ വെറുതെ പ്രശ്നങ്ങള്‍ സൃഷ്ടിച്ച്‌ സംഘര്‍ഷമുണ്ടാക്കിയാല്‍, ഒരു പ്രസ്ഥാനത്തിനെങ്ങനെയാണു നേട്ടമുണ്ടാവുക? അവര്‍ ജനങ്ങളില്‍ നിന്ന്‌ അകലുകയല്ലേയുള്ളൂ?

'അണികളെ കൂടെ നിര്‍ത്താനാണ്‌ ' അങ്ങനെ ചെയ്യുന്നത്‌ എന്നു മാര്‍ക്സിസ്റ്റുകള്‍ പറയുന്നു. അവിടെയും ചോദ്യമുണ്ട്‌. അനാവശ്യമായി പ്രശ്നങ്ങളും അക്രമവുമുണ്ടാക്കുന്ന ഒരു പ്രസ്ഥാനത്തിലെങ്ങനെയാണ്‌ അണികള്‍ നില്‍ക്കുക? അത്തരം നയങ്ങളില്‍ പ്രതിഷേധിച്ച്‌ ആളുകള്‍ വിട്ടുപോകുകയല്ലേ ചെയ്യുക?

സാധാരണ ജനം ചിന്തിക്കുന്നതുപോലെയല്ല മാര്‍ക്സിസ്റ്റുകള്‍ ചിന്തിക്കുന്നത്‌ എന്നതാണതിനുത്തരം. നാടൊട്ടുക്കും അക്രമമഴിച്ചുവിട്ടാലാണ്‌ ആളുകള്‍ ഒരു പ്രസ്ഥാനത്തില്‍ ആകൃഷ്ടരാകുക എന്നാണവര്‍ ധരിച്ചു വച്ചിരിക്കുന്നത്‌! അവര്‍ നിത്യേനയെന്നോണം കാണിച്ചുകൂട്ടുന്ന സകല അക്രമങ്ങളുടെയും പിന്നിലെ മനശ്ശാസ്ത്രം അപ്പോള്‍ ഇതാണെന്നു വേണം മനസ്സിലാക്കാന്‍. ആന്ധ്രയില്‍ തങ്ങള്‍ക്കു ജനപിന്തുണയില്ലെന്നു മനസ്സിലാക്കിയതിന്റെ ഫലമായി, കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനായി "unleashing militant struggles in a big way" ആണ്‌ വേണ്ടതെന്നാണ്‌ അവരുടെ പാര്‍ട്ടി പ്രസിദ്ധീകരണം പറഞ്ഞുവച്ചത്‌. വിപ്ലവപ്രസ്ഥാനങ്ങളുടെ രീതികള്‍ അതൊക്കെയാവാം. മറ്റുള്ളവര്‍ക്ക്‌ അതേ നയം ആവണമെന്നില്ല.

കൊഴിഞ്ഞുപോക്കു കൂടുതലാണ്‌ എന്ന റിപ്പോര്‍ട്ടുകള്‍ പാര്‍ട്ടിക്കോണ്‍ഗ്രസുകളില്‍ അവതരിപ്പിച്ചു മടുത്തുകഴിയുമ്പോളെങ്കിലും ഇക്കാര്യത്തില്‍ ഒരു നയപുനര്‍വിചാരണയ്ക്കു തയ്യാറാകുമോ എന്നു കണ്ടുതന്നെ അറിയണം.

*-*-*-*-*-*-*-*-*-*-*-*-*
5 - യഥാര്‍ത്ഥ പ്രശ്നം ഇതാണ്‌ !

മാര്‍ക്സിസ്റ്റു നേതൃത്വത്തിന്റെ മറ്റുചില വാക്കുകളും സംഘനേതൃത്വത്തിനു പറയാനുള്ളതും ഒരുമിച്ചു വച്ച്‌ ആലോചിച്ചാല്‍ ഏളുപ്പം മനസ്സിലാകാവുന്നതേയുള്ളൂ - ഭൂരിപക്ഷവര്‍ഗ്ഗീയതയാണ്‌ കണ്ണൂരിലെ പ്രശ്നങ്ങള്‍ക്കുള്ള യഥാര്‍ത്ഥകാരണമെന്ന്‌.

മാര്‍ക്സിസ്റ്റുകള്‍ തന്നെ സൃഷ്ടിച്ചെടുത്തൊരു പദമാണ്‌ 'ഭൂരിപക്ഷവര്‍ഗ്ഗീയത' എന്നത്‌. അസുഖകരമായ എന്തിനോടൊപ്പവും 'മുസ്ലീം' എന്ന വാക്കു ചേര്‍ക്കുവാന്‍ ഭയമാണവര്‍ക്ക്‌. തങ്ങളോടൊപ്പം നില്‍ക്കുന്ന തീവ്രനിലപാടുകാരുടെ ചെയ്തികളേക്കുറിച്ചു പരാമര്‍ശിക്കാതിരിക്കാന്‍ നിര്‍വാഹമില്ലാതെ വരുന്ന ചിലയവസരങ്ങളില്‍ ഉപയോഗിക്കാനായി 'ന്യൂനപക്ഷവര്‍ഗ്ഗീയത' എന്നൊരു മൃദുലപദം അവര്‍ ആദ്യം സൃഷ്ടിച്ചെടുത്തു. പിന്നീട്‌ അതിനു മറുവശത്തു വയ്ക്കുവാനായി 'ഭൂരിപക്ഷവര്‍ഗ്ഗീയത'യും.

കേരളത്തില്‍, ക്രിസ്ത്യാനികള്‍ക്കും ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമൊക്കെ മൃഗീയഭൂരിപക്ഷമുള്ള പ്രദേശങ്ങളുണ്ട്‌. അവിടങ്ങളിലൊന്നും, ഭൂരിപക്ഷമല്ലാത്തതിന്റെ പേരില്‍ മറ്റുള്ളവര്‍ക്ക്‌ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതായോ പീഢിപ്പിക്കപ്പെടുന്നതായോ കേട്ടറിവില്ല. എന്നാല്‍, മാര്‍ക്സിസ്റ്റുകള്‍ക്ക്‌ ഭൂരിപക്ഷമുള്ള സ്ഥലങ്ങളില്‍, എണ്ണം അത്രയ്ക്ക്‌ 'മൃഗീയ'മല്ലാത്ത സ്ഥലങ്ങളില്‍ക്കൂടി - മറ്റുള്ളവരെ അടിച്ചമര്‍ത്തുന്നതിന്‌ ആ വിശേഷണം ചേര്‍ന്നു കാണാറുണ്ട്‌. അവര്‍ ഭൂരിപക്ഷമായ സ്ഥലങ്ങളില്‍, മറ്റുള്ളപ്രസ്ഥാനങ്ങള്‍ വളര്‍ന്നു കാണുന്നതില്‍ അവര്‍ക്കുള്ള അസഹിഷ്ണുത കുപ്രസിദ്ധമാണ്‌.

അവര്‍ക്ക്‌ ഭൂരിപക്ഷം വളരെക്കൂടുതലായ സ്ഥലങ്ങളില്‍ സ്വാഭാവികമായും ആ ഭൂരിപക്ഷവര്‍ഗ്ഗീയതയുടെ അളവും വളരെക്കൂടുതലായിരിക്കും. ഭരണം കൂടി കയ്യിലെത്തുന്ന ഘട്ടങ്ങളില്‍, അതിന്റെ പ്രായോഗികതലങ്ങള്‍ പരീക്ഷിക്കാന്‍ എളുപ്പവുമാണ്‌. മാര്‍ക്സിസ്റ്റുഭരണം വരുമ്പോളെല്ലാം കണ്ണൂരില്‍ ചോരക്കളം തീര്‍ക്കപ്പെടുന്നതിന്റെ കാരണവും ഇതല്ലാതെ മറ്റൊന്നുമല്ല. അല്ലാതെ, പലരും കരുതുന്നതുപോലെ, 'അങ്കച്ചേകവപാരമ്പര്യ'മൊന്നുമല്ല അവിടെ പ്രശ്നം.

ഇത്‌ കേവലമൊരു ആരോപണമായി പറയുന്നതല്ല. മാര്‍ക്സിസ്റ്റുകള്‍ തന്നെ അംഗീകരിച്ചിട്ടുള്ള - ഇപ്പോളും അവര്‍ തന്നെ പറയുന്ന കാര്യവും ഇതു തന്നെയാണ്‌.

ഇവിടെയും ഉദാഹരണങ്ങള്‍ അനവധിയാണ്‌. നാടൊട്ടുക്കും മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ പേരില്‍ ബസ്‌ വെയിറ്റിംഗ്‌ ഷെല്‍ട്ടറുകളുള്ള കണ്ണൂരില്‍, ഇടയ്ക്കെങ്ങാനും ഏതെങ്കിലും സംഘപ്രവര്‍ത്തകര്‍ തങ്ങളുടെ വീടിനടുത്ത്‌ ഒരെണ്ണം നിര്‍മ്മിച്ച്‌ അതില്‍ കാവി പെയിന്റടിച്ചാല്‍ മാര്‍ക്സിസ്റ്റുകള്‍ ഉടന്‍വന്ന്‌ അതു കയ്യേറി ചുവന്ന പെയിന്റടിക്കുന്നു. ഇവിടെ ഞങ്ങള്‍ക്കാണു ഭൂരിപക്ഷമെന്നും - ഇവിടെ കാവിപെയിന്റില്‍ ഒരു ഷെല്‍ട്ടര്‍ വന്നാല്‍ ഞങ്ങള്‍ക്കതു കണ്ടുനില്‍ക്കാനാവില്ലെന്നും - നിങ്ങള്‍ക്കു ചുവപ്പു പറ്റില്ലെങ്കില്‍ ആരുടേതുമല്ലാത്ത വെള്ളനിറം വേണമെങ്കില്‍ അനുവദിച്ചുതരാം എന്നുമൊക്കെയാണ്‌ തര്‍ക്കപരിഹാരക്കമ്മിറ്റിയില്‍ അവര്‍ തുറന്നടിക്കുന്നത്‌ !

തങ്ങള്‍ ഭൂരിപക്ഷമായിടത്ത്‌ മറ്റുള്ളവരുടേതെന്നു തോന്നിപ്പിക്കുന്ന ഒരു നിറം കണ്ടാല്‍കൂടി തങ്ങള്‍ക്കെന്തോ വലിയ മാനസികപ്രശ്നമുണ്ടെന്ന്‌ അവര്‍ തന്നെ തുറന്നു സമ്മതിക്കുമ്പോള്‍, പ്രശ്നങ്ങളുടെ ഉറവിടം തേടി മറ്റെവിടെയാണു പോകേണ്ടത്‌ ?

മറിച്ച്‌, മുക്കിനും മൂലയിലും ചുവപ്പന്‍ ബോര്‍ഡുകള്‍ കണ്ടു നില്‍ക്കുന്നതിനോ അതിനടിയില്‍ ബസ്‌ കാത്തുനില്‍ക്കുന്നതിനോ സംഘപ്രവര്‍ത്തകര്‍ക്കു യാതൊരു മാനസികബുദ്ധിമുട്ടുമില്ലാത്ത സ്ഥിതിക്ക്‌ 'അവര്‍ പ്രശ്നമുണ്ടാക്കുന്നു' എന്നു പറയുന്നതില്‍ എന്തു യുക്തിയാണുള്ളത്‌?

മാര്‍ക്സിസ്റ്റുകളുടെ ഭാഷയില്‍, “പ്രശ്നമുണ്ടാക്കല്‍“ എന്നു പറഞ്ഞാല്‍, ‘സംഘപ്രവര്‍ത്തനം നടത്തല്‍‘ എന്നാണര്‍ത്ഥം!

സംഘം പ്രവര്‍ത്തിച്ചു കൂടാ - ശാഖകള്‍ നിര്‍ത്തണം - അതൊക്കെയാണു മാര്‍ക്സിസ്റ്റുകളുടെ ആവശ്യം. സമാധാനകമ്മിറ്റിയിലും മറ്റും അവര്‍ നിരന്തരം അവതരിപ്പിക്കുന്നതും ആ ഒരൊറ്റ ആവശ്യം തന്നെയാണ്‌. ഇത്തവണയും അതുതന്നെയാണു പറഞ്ഞത്‌.

ശാഖനിര്‍ത്തണം!

ആ ഭീഷണി അനുസരിച്ചില്ലെങ്കില്‍ വന്നു ബോംബെറിയുന്നു. സംഘപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നു. വഴങ്ങുന്നില്ലെന്നു കണ്ടാല്‍ വെട്ടിക്കൊല്ലുന്നു. തിരിച്ചടിയുണ്ടായാല്‍ ഉടന്‍ തന്നെ നാടുണര്‍ത്തുന്നു - 'കൊലക്കത്തി താഴെവയ്ക്കണം' എന്നാവശ്യപ്പെട്ട്‌ പ്രകടനങ്ങളും സമ്മേളനങ്ങളും അരങ്ങേറുന്നു. അതിനിടയില്‍ക്കൂടി 'പ്രതിരോധം' തീര്‍ത്ത്‌, മാര്‍ക്സിസ്റ്റുകള്‍ക്കു നടുവില്‍ ഒറ്റപ്പെട്ടുപോയ ചിലരെ, സംഘബന്ധത്തിന്റെ മാത്രം പേരില്‍ കൊന്നു തള്ളിക്കൊണ്ട്‌ വിജയാഹ്ലാദം പ്രകടിപ്പിക്കുകയും - ഫാസിസ്റ്റുവിരുദ്ധത പരസ്യത്തിനുവച്ച്‌ നാണംകെട്ടുവോട്ടിരന്ന്‌ ചില സമുദായങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നു.

ആര്‍ക്കും നോക്കി മനസ്സിലാക്കാവുന്ന വിധം വ്യക്തമാണിവിടെ കാര്യങ്ങള്‍.

മറുവശത്ത്‌ - സംഘടനാപ്രവര്‍ത്തനം സംബന്ധിച്ച സംഘതിന്റെ നിലപാട്‌ എടുത്തുനോക്കാവുന്നതേയുള്ളൂ. തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നത്‌ - രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരില്‍ നെഹൃവും ഇന്ദിരാഗാന്ധിയുമടക്കമുള്ളവര്‍ ശ്രമിച്ചിട്ടു സാധിക്കാത്തൊരു കാര്യം - രണ്ടോ മൂന്നോ സംസ്ഥാനങ്ങളില്‍ മാത്രം സാന്നിദ്ധ്യവും അവിടെത്തന്നെ ചില ജില്ലകളില്‍ മാത്രം ഭൂരിപക്ഷവുമുള്ളൊരു പാര്‍ട്ടിയുടെ ജില്ലാനേതാക്കള്‍ പറഞ്ഞാലെങ്ങനെ നടക്കും എന്ന്‌ ആശ്ചര്യപ്പെടുക മാത്രമാണ്‌ - അവര്‍ ചെയ്യുന്നത്‌. തിരിച്ച്‌ - തങ്ങള്‍ക്കു ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ മാര്‍ക്സിസ്റ്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തണമെന്ന ഒരു ആവശ്യമോ - അതു ചെയ്തില്ലെങ്കില്‍ കൊന്നുകളയുമെന്ന ഭീഷണിയോ അവര്‍ ഉയര്‍ത്തുന്നില്ല. ഇക്കണ്ട പ്രശ്നമൊക്കെയുണ്ടായപ്പോളും കണ്ണൂരില്‍ സംഘത്തിനു ഭൂരിപക്ഷമുള്ള സ്ഥലങ്ങളില്‍ ജീവിക്കുന്ന മാര്‍ക്സിസ്റ്റുകള്‍ക്ക്‌ ഒരു പോറല്‍ പോലുമേറ്റില്ല താനും.

പ്രശ്നം വളരെ വ്യക്തമാണിവിടെ. മാര്‍ക്സിസ്റ്റുകളുടെ ഭൂരിപക്ഷവര്‍ഗ്ഗീയതയില്‍നിന്നുടലെടുത്ത ഒരു തീരുമാനം - സംഘശാഖകള്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുവാന്‍ പാടില്ല എന്നത്‌ - അടിച്ചേല്‍പ്പിക്കുന്നതിന്റെ ഭാഗമായി അവര്‍ വര്‍ഷങ്ങളായി സംഘപ്രവര്‍ത്തകരെ ശാരീരികമായി ഉപദ്രവിക്കുകയും കൊല്ലുകതന്നെയും ചെയ്തുകൊണ്ടിരിക്കുന്നു. തങ്ങളുടെ ആദര്‍ശത്തില്‍ വിശ്വസിച്ചുകൊണ്ട്‌ ജീവിക്കാനനുവാദമില്ലെന്ന ഘട്ടത്തില്‍ - നിയമവ്യവസ്ഥയേയും കൂട്ടുപിടിക്കാന്‍ കഴിവുള്ളവരാണു മറുവശത്തെന്ന വസ്തുതകൂടി നിലനില്‍ക്കുമ്പോള്‍ - തങ്ങള്‍ക്കും പ്രസ്ഥാനത്തിനും പ്രശ്നമാകുമെന്നറിഞ്ഞിട്ടുകൂടി തങ്ങള്‍ ആയുധമെടുക്കാന്‍ നിര്‍ബന്ധിതരായിട്ടുണ്ടെന്നു തുറന്നംഗീകരിക്കാന്‍ മടിയില്ലാത്തവരാണ്‌ കണ്ണൂരിലെ സംഘപ്രവര്‍ത്തകര്‍. 'ജനകീയപ്രതിരോധം' മുതലായ പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കാനോ നിയമവ്യവസ്ഥയില്‍ നിന്ന്‌ ഒളിച്ചോടാനോ അവര്‍ ശ്രമിക്കുന്നതായും കണ്ടിട്ടില്ല.

തങ്ങളുടെ നേരെ ആയുധമുയരുന്നില്ലെങ്കില്‍ - സംഘടനാപ്രവര്‍ത്തനത്തില്‍നിന്നു തങ്ങളെ തടയുന്നില്ലെങ്കില്‍ - സംഘപ്രവര്‍ത്തകര്‍ക്ക്‌ ആയുധമെടുക്കുന്നതൊഴിവാക്കാം.

സംഘപ്രവര്‍ത്തനം അവസാനിപ്പിക്കാനും മാര്‍ക്സിസ്റ്റുകള്‍ക്കു വഴങ്ങി ജീവിക്കുവാനും എല്ലാവരും തയ്യാറായാല്‍ - മാര്‍ക്സിസ്റ്റുകള്‍ക്കും ആയുധമെടുക്കേണ്ടി വരില്ല.

പ്രശ്നമെന്താണെന്നിവിടെ വളരെ വ്യക്തമാണ്‌. പരിഹാരം വളരെ ലളിതമാണെന്നു പറയാന്‍ കാരണവും അതു തന്നെയാണ്‌.

*-*-*-*-*-*-*-*-*-*-*-*-*
6 - പരിഹാരം എത്ര ലളിതം!

പ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കും ജീവഹാനി സംഭവിക്കുകയും നാട്ടില്‍ അശാന്തിപടരുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാന്‍ തന്നെയാണ്‌ ഇരുപക്ഷത്തിനും ആഗ്രഹമെന്നു വ്യക്തം.

ഒരുവശത്താണെങ്കില്‍ - കണ്ണൂരിലെ മാര്‍ക്സിസ്റ്റുകളുടെ ഭൂരിപക്ഷത്തേക്കുറിച്ച്‌ സംഘത്തിനെന്നല്ല ആര്‍ക്കുംസംശയമുണ്ടാവാനിടയില്ല. ശാരീരികമായി അവരെ നിരന്തരം നേരിട്ടുകൊണ്ടിരിക്കാന്‍ സംഘത്തിനു താത്പര്യമുണ്ടാവാന്‍ വഴിയില്ല. സമാധാനപരമായൊരു അന്തരീക്ഷത്തില്‍ മാത്രമേ സംഘപ്രവര്‍ത്തനം നടക്കുകയുള്ളൂ എന്നത്‌ അവര്‍ക്കു തന്നെ അറിയാവുന്നതാണ്‌. അവര്‍ തന്നെ പറയുന്നതുമാണ്‌.

മറുവശത്ത്‌ - ശാരീരീകമായി നേരിടുന്നതിലൂടെ തങ്ങള്‍ക്കു കീഴടക്കാവുന്ന നിലയില്‍ക്കൂടുതല്‍ ഇതിനകം സംഘം വളര്‍ന്നുകഴിഞ്ഞിരിക്കുന്നുവെന്ന തിരിച്ചറിവ്‌ മാര്‍ക്സിസ്റ്റുകള്‍ക്കുമുണ്ടായിട്ടുണ്ട്‌. ഇത്തവണ മാസങ്ങള്‍നീണ്ട തയ്യാറെടുപ്പുകള്‍ നടത്തിയിട്ടും ആസൂത്രണം ചെയ്ത രീതിയിലല്ല കാര്യങ്ങള്‍ നീങ്ങിയതെന്ന നിരാശയും അവരെ പിടികൂടിയിട്ടുണ്ട്‌. അവസാന നിമിഷം, സംഘവുമായി സജീവബന്ധമില്ലാതെ, തങ്ങള്‍ക്കിടയില്‍ കഴിഞ്ഞുകൂടിയിരുന്ന ചിലരെ തെരഞ്ഞെടുത്ത്‌ വധിച്ചതും - ഒടുവില്‍ രോഗിയായ വൃദ്ധനെ വധിക്കേണ്ടിവന്നതുമൊക്കെ തികഞ്ഞ നാണക്കേടായി അവര്‍ തന്നെ രഹസ്യമായി വിലയിരുത്തുന്നുണ്ട്‌. മാത്രവുമല്ല - അക്രമങ്ങള്‍ ദേശീയതലത്തില്‍ പടരുന്ന ഒരു സാഹചര്യം ഇനിയുണ്ടാകുക കൂടിയാണെങ്കില്‍, ഒരുപക്ഷേ പിന്നീടു നികത്താനാവാത്ത നഷ്ടങ്ങളുണ്ടാകുന്ന സ്ഥിതിവിശേഷങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നും അത്തരമൊരു സാഹചര്യം ഒഴിവക്കേണ്ടതുണ്ടെന്നും അവര്‍ക്കു നന്നായി അറിയാം. 'ഇതു തീക്കളിയാണ്‌ ' എന്ന ഡി.വൈ.എഫ്‌.ഐ. നേതാവിന്റെ തിരിച്ചറിവ്‌, പാര്‍ട്ടിയുടെ ആശങ്ക തന്നെയാണു പ്രതിഫലിപ്പിക്കുന്നതായിത്തോന്നിയത്‌.

അപ്പോള്‍, അക്രമമൊഴിവാക്കണമെന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ല. തര്‍ക്കം ഒരേയൊരു കാര്യത്തിലേയുള്ളൂ.

'തങ്ങള്‍ക്കിഷ്ടമുള്ള ആദര്‍ശങ്ങളില്‍ വിശ്വസിച്ചുകൊണ്ടുജീവിക്കുവാനും ഇവിടുത്തെ നിയമവ്യവസ്ഥയും ഭരണഘടനയും അനുവദിക്കുന്ന സംഘടനാപ്രവര്‍ത്തനം നടത്തുവാനുമുള്ള സ്വാതന്ത്ര്യം തങ്ങള്‍ക്കനുവദിച്ചുകിട്ടണ'മെന്നും - 'തങ്ങളുടെ പ്രവര്‍ത്തകരുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാവാന്‍ പാടില്ല' എന്നും സംഘം പറയുന്നു. ‘അതു പറ്റില്ല - സംഘശാഖകള്‍ നടത്താന്‍ അനുവദിക്കില്ല - കണ്ണൂരില്‍ സംഘപ്രവര്‍ത്തനം അവസാനിപ്പിക്കും‘ എന്നു മാര്‍ക്സിസ്റ്റു പാര്‍ട്ടി പറയുന്നു. അതിനു തയ്യാറായില്ലെങ്കില്‍, പ്രവര്‍ത്തകരെ ആക്രമിക്കുമെന്നു പറയുകയും പ്രവൃത്തിയിലൂടെ കാണിച്ചുതരികയും ചെയ്യുന്നു.

'ശാഖകള്‍ അനുവദിക്കണ'മെന്ന്‌ ഒരു പക്ഷവും - 'മറ്റുള്ളിടത്താവാം പക്ഷേ ഇവിടെ പറ്റില്ല' എന്നു മറുപക്ഷവും!

ഈയൊരു കാര്യത്തില്‍ മാത്രമേ തര്‍ക്കമുള്ളൂ.

ഇതിനൊരു പരിഹാരം കണ്ടെത്താന്‍ എത്രയെളുപ്പമാണ്‌ !

ഇവിടുത്തെ നിയമവ്യവസ്ഥയ്ക്കുള്ളില്‍ നിന്നുകൊണ്ടുള്ള - ആര്‍ക്കുവേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാവുന്ന - കാര്യക്രമങ്ങളാണ്‌ സംഘപ്രവര്‍ത്തനത്തില്‍ അടങ്ങിയിട്ടുള്ളത്‌. അതങ്ങ്‌ അനുവദിച്ചു കൊടുക്കുക എന്നതും, മറുപക്ഷത്തിന്റെ ജനാധിപത്യവിരുദ്ധമായ - ഭരണഘടനാവിരുദ്ധമായ ആവശ്യം തള്ളിക്കളയുക എന്നതുമാണ്‌ പ്രശ്നപരിഹാരം.

ശാഖയില്‍ എന്തൊക്കെയോ ഭയങ്കരമായ പരിപാടികള്‍ നടക്കുന്നു എന്നൊക്കെ ചിലപ്പോള്‍ മാര്‍ക്സിസ്റ്റുകള്‍ തടസ്സവാദമുന്നയിക്കാറുണ്ട്‌. അവിടെ ആളെക്കൊല്ലാന്‍ പഠിപ്പിക്കുമത്രേ! ആകെ ഒരു മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള പരിപാടികള്‍ക്കിടെ അനവധി കാര്യങ്ങള്‍ ഇപ്പോള്‍ത്തന്നെ ചെയ്യാനുള്ളപ്പോള്‍, അതിനിടയ്ക്ക്‌ ഇത്തരമൊരു പുതിയകാര്യത്തിന്‌ എവിടെയാണാവോ സമയം എന്ന സ്വാഭാവിക സംശയം അതിനോടൊപ്പവും വരുന്നു. ഈ സംശയങ്ങളൊക്കെ തീര്‍ക്കാനും എത്രയെളുപ്പമാണ്‌? ആര്‍ക്കും കടന്നുചെല്ലാവുന്ന മൈതാനങ്ങളിലും വെളിമ്പറമ്പുകളിലും മറ്റുമാണ്‌ സംഘശാഖകള്‍ നടക്കുന്നത്‌. ശാഖയിലെ കാര്യക്രമങ്ങള്‍ വീക്ഷിക്കാന്‍ ഏതെങ്കിലും വ്യക്തികള്‍ താത്പര്യം പ്രകടിപ്പിച്ചാല്‍, അവരെ ആദരിച്ചിരുത്തുമെന്നല്ലാതെ സംഘത്തിന്‌ അതില്‍ എതിര്‍പ്പുണ്ടാവാനിടയില്ല. അപ്പോള്‍പിന്നെ, ലളിതമായ പരിഹാരം അവിടെയുമുണ്ട്‌.

നാലോ അഞ്ചോ പേര്‍ ശാഖയിലേക്കെത്തുമ്പോളേക്കും അവരെ തടയാനായി ബോംബും വടിവാളുമായി നാല്‍പതും അമ്പതും പേര്‍ വളയുന്ന നാണക്കേട്‌ ഒഴിവാക്കുക എന്നതാണു ചെയ്യാവുന്നത്‌. അവിടെയെന്താണു നടക്കുന്നതെന്ന്‌ സമാധാനപരമായി ചുറ്റും നിന്ന്‌ കാണട്ടെ. പാര്‍ട്ടി സഖാക്കളോട്‌ എല്ലാവരോടുമായി ഊഴം വച്ച്‌ കാര്യങ്ങള്‍ കണ്ടു മനസ്സിലാക്കാന്‍ പറയാവുന്നതാണ്‌. യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കുകയും സഖാക്കള്‍ക്ക്‌ സംഘാദര്‍ശങ്ങളില്‍ താത്‌പര്യം ജനിക്കുകയും ചെയ്യുമെന്നു ഭീതിയുണ്ടെങ്കില്‍, അതു തടയാന്‍ മുന്‍കൂറായി എന്തെങ്കിലും ചെയ്തിട്ടു മതി അത്തരമൊരു നടപടി എന്നും തീരുമാനിക്കാവുന്നതാണ്‌. ഇതിനകം വെട്ടുകിട്ടിയിട്ടുള്ള സംഘപ്രവര്‍ത്തകരില്‍ അനേകം പേര്‍ മാര്‍ക്സിസ്റ്റുപശ്ചാത്തലത്തില്‍ നിന്നുള്ളവരാണ്‌. വെറുതേ അത്തരക്കാരുടെ ലിസ്റ്റിനു നീളം വയ്പ്പിച്ചിട്ടു കാര്യമില്ല.

അതല്ലെങ്കില്‍പ്പിന്നെ ഓരോ ശാഖയിലും നടക്കുന്നതെന്താണെന്ന്‌ ക്യാമറയില്‍ പകര്‍ത്തി കൈരളി ചാനലിലോ മറ്റോ സംപ്രേക്ഷണം ചെയ്യട്ടെ. നിയമവിരുദ്ധമായതെന്തെങ്കിലുമാണെങ്കില്‍, നടപടികളെടുക്കാന്‍ തെളിവുകളും ലഭിക്കുമല്ലോ.

സംഘടനാപ്രവര്‍ത്തനം തടസ്സപ്പെടുത്തരുതെന്നല്ലാതെ മറ്റൊരു ആവശ്യവും സംഘം ഉന്നയിക്കുന്നില്ലെന്നിരിക്കേ, അവര്‍ക്കു നേരെ ആയുധമുയരുമ്പോളല്ലാതെ അവര്‍ക്കു പ്രശ്നമുണ്ടാക്കേണ്ട ആവശ്യവുമില്ല എന്നിരിക്കേ - മേല്‍പ്പറഞ്ഞതു മാത്രമാണിനിയൊരു പരിഹാരം. അവരെ സംഘടനാപ്രവര്‍ത്തനത്തിന്‌ അനുവദിക്കുക. എന്തൊക്കെയാണു ചെയ്യുന്നതെന്നു കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കുക. എതിര്‍ക്കപ്പെടേണ്ടതായി എന്തെങ്കിലും ദൃഷ്ടിയില്‍പ്പെട്ടാല്‍‌ - അതു തടയാന്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുക.

സംഘടനാസ്വാതന്ത്ര്യം അനുവദിക്കുമെന്ന്‌ മുഖ്യമന്ത്രി ഉറപ്പു കൊടുത്തിട്ടുണ്ട്‌. പതിവുപോലെ ഇത്തവണയും ഉറപ്പുകള്‍ ലംഘിക്കപ്പെട്ടിട്ടുണ്ട്‌. എന്തു വിലകൊടുത്തും തങ്ങളുടെ പ്രവര്‍ത്തനസ്വാന്തന്ത്ര്യം സംരക്ഷിക്കണമെന്നു തീരുമാനിച്ചു സംഘം മുന്നോട്ടുപോകാന്‍ തന്നെയാണു തീരുമാനിച്ചിട്ടുള്ളതെന്നു കേള്‍ക്കുന്നു.

പ്രശ്നങ്ങളവസാനിക്കുമോ? മേല്‍പ്പറഞ്ഞതുപോലെയൊരു ലളിതമായ പരിഹാരം അവിടെ പ്രാവര്‍ത്തികമാകുമോ? കണ്ണൂരാണ്‌. കാത്തിരുന്നു കാണാം.

ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമെന്നഭിമാനിക്കുന്ന നമ്മുടെ നാട്ടില്‍, നിസ്സാരമായ ചില അവകാശസംരക്ഷണങ്ങളുമായി ബന്ധപ്പെട്ട്‌ ഒരു തുള്ളി ചോര പോലും ഇനി വീഴാതിരിക്കട്ടെ.

*-*-*-*-*-*-*-*-*-*-*-*-*
(പിന്നീടു കൂട്ടിച്ചേര്‍ക്കുന്നത്‌:- ഈ പ്രതീക്ഷ സഫലമായില്ല. സി.പി.എം. പതിവുപോലെ വീണ്ടും അക്രമം നടത്തി. യാതൊരു കാരണവുമില്ലാതെ സംഘപ്രവര്‍ത്തകരെ ആക്രമിച്ചു. അതേപ്പറ്റിയൊക്കെ തുടര്‍ന്നുള്ള പോസ്റ്റുകളില്‍ എഴുതിയിട്ടുണ്ട്‌. കണ്ണൂര്‍ - പ്രതീക്ഷ നശിക്കുന്നു - വീണ്ടും! )
*-*-*-*-*-*-*-*-*-*-*-*-*
ഈ പോസ്റ്റിട്ടതിനുശേഷം കുറേ നാളുകള്‍ കഴിഞ്ഞപ്പോള്‍ വന്ന ഒരു പത്രവാര്‍ത്ത ഇവിടെ കൂട്ടിച്ചേര്‍ക്കുന്നു. മുകളില്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം എത്ര ശരിയായിരുന്നു എന്നാണതു വ്യക്തമാ‍ക്കുന്നത്‌.
ശാഖയില്‍ ആയുധപരിശീലനം നടക്കുന്നു എന്നു മാര്‍ക്സിസ്റ്റുകള്‍ പച്ചക്കള്ളം പറയുന്നു. എന്നാല്‍ - പോലീസ്‌ തന്നെ സമ്മതിക്കുന്നു - ആയുധപരിശിലനമൊന്നും നടക്കുന്നില്ല എന്ന്‌.

ശാഖകളില്‍ നിയമവിരുദ്ധമായതെന്തെങ്കിലും നടക്കുന്നുണ്ടെങ്കില്‍ അതു തടയാന്‍ പോലീസിനെയും മറ്റു നിയമസംവിധാനങ്ങളെയും ഉപയോഗിക്കാന്‍ മാര്‍ഗ്ഗമുണ്ടെന്നിരിക്കെ - സി.പി.എം. സ്വന്തനിലയില്‍ അതു തടയാന്‍ ശ്രമിക്കുന്നതിന്റെ ന്യായമെന്താണ്? അവരാണോ ഇവിടുത്തെ പോലീസ്‌?

എന്തിനാണ് ഇതേപ്പറ്റിയൊക്കെ അധികം ചര്‍ച്ചചെയ്യുന്നത്‌ - ഇവിടെ കാര്യങ്ങള്‍ പകല്‍ പോലെ വ്യക്തമാണ്. സംഘപ്രവര്‍ത്തനം വ്യാപിക്കുന്നത്‌ സഹിക്കാനുള്ള പക്വത സി.പി.എമ്മിനില്ല. അവര്‍ എന്തു നുണയും പറഞ്ഞ്‌ എങ്ങനെയും സംഘത്തെ ആക്രമിക്കും. സഹികെട്ടുകഴിയുമ്പോള്‍ സംഘം തിരിച്ചടിക്കും. അതുമാത്രം - അതുമാത്രമാണവിടെ നടക്കുന്നത്‌. മറ്റുള്ളവരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാനുള്ള സഹിഷ്ണുത കൈവരിക്കാന്‍ സി.പി.എമ്മിനു കഴിഞ്ഞാല്‍ - അവരുടെ ഭൂരിപക്ഷവര്‍ഗ്ഗീയത അവസാനിപ്പിക്കാന്‍ തീരുമാനിച്ചാല്‍ - അന്നു തീരും കണ്ണൂരിലെ സകല പ്രശ്നങ്ങളും. സി.പി.എം. - അവര്‍ മാത്രം വിചാരിച്ചാലേ കണ്ണൂരില്‍ സമാധാനമുണ്ടാകൂ.
*-*-*-*-*-*-*-*-*-*-*-*-*
വാല്‍ക്കഷണം:-

മാര്‍ക്സിസ്റ്റുകളാണ്‌ പ്രശ്നങ്ങള്‍ക്കു തുടക്കമിടുന്നത്‌ എന്ന സുവ്യക്തമായ വസ്തുത നിരിക്ഷിച്ച്‌ അംഗീകരിക്കുന്ന ആളുകള്‍ തന്നെയും ചോദിക്കുന്നൊരു കാര്യമുണ്ട്‌. എന്നാലും എത്രയൊക്കെയായാലും കണ്ണൂരില്‍ സംഘവും ആയുധമെടുത്തിട്ടില്ലേ? ഒരു തുള്ളി ചോരയെങ്കിലും വീഴ്ത്തിയിട്ടില്ലേ - വിമര്‍ശിക്കാന്‍ അവര്‍ക്കെന്തവകാശം - എന്നൊക്കെ.

കണ്ണൂര്‍ക്കാരനുമല്ല - സംഘപ്രവര്‍ത്തകനുമല്ലാത്ത ഒരാളോടു ചോദിക്കേണ്ട ചോദ്യമല്ല അത്‌. ഇതുരണ്ടുമായ - കണ്ണൂര്‍ക്കാരനായ ഒരു സംഘപ്രവര്‍ത്തകന്‌ ഇക്കാര്യത്തില്‍ പറയാനുള്ളതെന്താണെന്ന്‌ ഈയിടെ കേള്‍ക്കാനിടയായി. അവിടുത്തെ നടുക്കുന്ന സാഹചര്യങ്ങളേക്കുറിച്ച്‌ മറ്റുള്ള പലര്‍ക്കുമറിയാത്ത പലതും അദ്ദേഹം വിശദീകരിച്ചിരിക്കുന്നു. മേല്‍പ്പറഞ്ഞമട്ടുള്ള സംശയങ്ങളുള്ളവര്‍ക്ക്‌ അതുവേണമെങ്കില്‍ കേട്ടുനോക്കാവുന്നതാണ്‌.

(ഇതിന്റെ ഓഡിയോ ഫയല്‍ ഇവിടെ റൈറ്റ്‌ ക്ലിക്ക്‌ ചെയ്താല്‍ - Save Target As... എന്ന ഫീല്‍ഡ്‌ ഉപയോഗിച്ചു ഡൗണ്‍ലോഡു ചെയ്യാവുന്നതാണ്‌)

*-*-*-*-*-*-*-*-*-*-*-*-*
അനുബന്ധപോസ്റ്റുകള്‍:-

(1) കണ്ണൂര്‍ കലാപം - യാഥാര്‍ത്ഥ്യം ഇങ്ങനെയൊക്കെയാണ് !
(2) കണ്ണൂര്‍ കലാപം - പ്രേരണാരഹസ്യം പുറത്തുവരുന്നു?
(3) കണ്ണൂര്‍ - വാര്‍ത്തകളെ വെട്ടിക്കൊല്ലുന്നവര്‍!

Monday, March 31, 2008

കണ്ണൂര്‍ കലാപം - പ്രേരണാരഹസ്യം പുറത്തുവരുന്നു?

ആമുഖം

ദേശീയതലത്തില്‍ത്തന്നെ ശക്തമായി അപലപിക്കപ്പെടുകയും മാര്‍ക്സിസ്റ്റുകള്‍ക്ക്‌ മറ്റൊരു തീരാക്കളങ്കമുണ്ടാക്കുകയും ചെയ്ത കണ്ണൂര്‍ കലാപവുമായി ബന്ധമുള്ളതായിരുന്നു കഴിഞ്ഞരണ്ടു പോസ്റ്റുകളും. കൊലപാതകങ്ങളെ ന്യായീകരിക്കാന്‍ മാര്‍ക്സിസ്റ്റുകള്‍ നടത്തി നോക്കിയ വിഫലശ്രമം അവര്‍ക്കുകൂടുതല്‍ കളങ്കമുണ്ടാക്കിയതിന്റെ വിശദാംശങ്ങളും കലാപസൃഷ്ടിയുടെ തെളിവുകളുമായിരുന്നു ഒന്നില്‍. പ്രശ്നങ്ങള്‍ നടന്നുകൊണ്ടിരിക്കെത്തന്നെ കല്ലുവച്ച നുണകളെഴുതി തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചു പരിഹാസ്യരായതിനേക്കുറിച്ചായിരുന്നു മറ്റൊന്നില്‍. ഈ പോസ്റ്റിനെ അവയുടെ തുടര്‍ച്ചയായി കണക്കാക്കാവുന്നതാണ്‌.

ഭാഗം - ഒന്ന്‌

മാദ്ധ്യമങ്ങളിലെ അധാര്‍മ്മികപ്രവണതകള്‍ ചൂണ്ടിക്കാണിക്കാന്‍ ഉദ്ദേശമുള്ളതുകൊണ്ടാണ്‌ ഈ ബ്ലോഗിന്‌ "സിന്‍ - ഇന്‍ഡിക്കേറ്റ്‌ " എന്നൊരു പേരു നല്‍കിയിരിക്കുന്നത്‌.

അവിശ്വസനീയമായ ഒരു വാര്‍ത്ത കഴിഞ്ഞദിവസം ശ്രദ്ധയില്‍പ്പെട്ടു. മാദ്ധ്യമമാണോ അതോ മറ്റുള്ളവരാണോ ചെയ്തിരിക്കുന്നത്‌ എന്നു വ്യക്തമല്ലാത്ത ഒരു കൊടിയപാപം ഉള്‍ക്കൊള്ളുന്ന ഒരെണ്ണം.

മലയാളിസമൂഹത്തിനൊന്നടങ്കം - അവരില്‍ത്തന്നെ മുസ്ലീം സമൂഹത്തിനു പ്രത്യേകിച്ചും - അങ്ങേയറ്റം ആക്ഷേപകരമായ ഒരു പരാമര്‍ശമുണ്ടായിരുന്നു അതില്‍. അതു പ്രസിദ്ധീകരിച്ചിരിക്കുന്നതാകട്ടെ ഒരു മുസ്ലിം സംഘടനയുടെ മുഖപത്രത്തില്‍! എഴുതിയിരിക്കുന്നതാകട്ടെ ഒരു മുസ്ലിം ലേഖകന്‍! ആ പരാമര്‍ശത്തിനെതിരെ ഇതുവരെ ആരും പ്രതികരിച്ചു കാണുന്നുമില്ല!!!

* * * * *

'മാധ്യമ'മാണു പത്രം. 'ഹാഷിം എളമരം' എന്നൊരാളുടെ ഒരു റിപ്പോര്‍ട്ട്‌ - "സമുദായസ്വാധീനത്തിന്‌ മുസ്‌ലിംലീഗ്‌ പുതുവഴി തേടുന്നു" എന്നു തലക്കെട്ട്‌. മുസ്ലീം പ്രീണനത്തിനായി സി.പി.എം. പല പൊടിക്കൈകളും ഉപയോഗിച്ച്‌ കയ്യടി നേടുമ്പോള്‍, തങ്ങളുടെ വിദ്യകള്‍ ഫലിക്കാതെ വരുന്നതില്‍ മുസ്ലിം ലീഗ്‌ നേതൃത്വം ആശയക്കുഴപ്പത്തിലാണ്‌ എന്നതാണ്‌ റിപ്പോര്‍ട്ടിന്റെ സാരം.

അതിലെ ഒരു ഭാഗം ഇങ്ങനെ!

മാറാട്‌ പ്രതികള്‍ക്കു ജാമ്യം അനുവദിക്കുന്ന കാര്യത്തില്‍ അയഞ്ഞ നിലപാടു സ്വീകരിച്ചെന്നു വച്ച്‌ അവരുടെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ഒക്കെയല്ലാതെ 'മുസ്ലിം സമൂഹം' എന്തിനു കയ്യടിക്കണം എന്നുള്ള സംശയം മാറ്റിവയ്ക്കുകയാണ്‌. ഇറാഖ്‌/പലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി ഗതാഗതം സ്തംഭിപ്പിച്ചാല്‍ കേരളത്തില്‍ വോട്ടു നേടാന്‍ കഴിയുമോ എന്നതിനേപ്പറ്റിയും ഒന്നും ചോദിക്കാനില്ല. സംശയമുണരുന്നതു മുഴുവന്‍ അതിനു രണ്ടിനും നടുക്കുള്ള വാചകത്തേക്കുറിച്ചാണ്‌.

"കണ്ണൂരിലെ രാഷ്ട്രീയ സംഘട്ടനങ്ങളില്‍ തങ്ങളുടേത്‌ ശക്തമായ ഫാസിസ്റ്റു വിരുദ്ധ നിലപാടാണെന്നു പ്രചരിപ്പിക്കാനും അതുവഴി ന്യൂനപക്ഷങ്ങളുടെ അനുകമ്പ പിടിച്ചു പറ്റാനും സി.പി.എം. നടത്തിയ ശ്രമം ഏറെക്കുറെ വിജയം കണ്ടതായി പാര്‍ട്ടി കരുതുന്നു".

!!!???

കയ്യില്‍ നുള്ളി നോക്കേണ്ടി വന്നു - ആ കണ്ടതു മിഥ്യയല്ലെന്ന്‌ ഉറപ്പു വരുത്തുവാന്‍.

ഒരിക്കലും നിസാരമായി വായിച്ചു തള്ളാവുന്ന ഒരു വാചകമല്ല അത്‌. മറിച്ച്‌, ഉത്തരവാദിത്തബോധമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും അതീവഗൗരവത്തെ കാണേണ്ട ഒന്നാണ്‌.

മാര്‍ക്സിസ്റ്റുകള്‍ക്കു മാത്രം അറിയാവുന്ന കാരണങ്ങളുടെ പേരില്‍ - അവര്‍ക്കു മാത്രം മനസ്സിലാകുന്ന മൃഗീയന്യായീകരണങ്ങളുയര്‍ത്തി - അവര്‍ക്കു മാത്രം കഴിയുന്നത്ര വന്യമായ സന്നാഹങ്ങളൊരുക്കിയാണ്‌ കണ്ണൂരില്‍ ഈയിടെ അഞ്ചുപേരെ വെട്ടിക്കൊന്നത്‌. അതിലുമധികം പേരെ ജീവച്ഛവമാക്കിയിട്ടിരിക്കുന്നതും. സി.പി.എം. നടപ്പാക്കിയ ആ കൂട്ടക്കൊലയ്ക്കു ന്യായീകരണമുണ്ടെന്നു വിശ്വസിക്കുവാന്‍ അന്ധമായ മാര്‍ക്സിസ്റ്റ്‌ അനുഭാവമോ അല്ലെങ്കില്‍ അതിലും അന്ധമായ സംഘവിരോധമോ ഉള്ളവര്‍ക്കല്ലാതെ ആര്‍ക്കും സാധിക്കുമെന്നു തോന്നുന്നില്ല.

അത്‌ തദ്ദേശീയരായ ചില പ്രവര്‍ത്തകരുടെ മാത്രം ചെയ്തിയാണോ അതോ പാര്‍ട്ടി തന്നെ നേരിട്ടു നടപ്പാക്കിയ പരിപാടിയാണോ എന്നു സംശയിച്ചിരുന്നവര്‍ക്ക്‌ പാര്‍ട്ടിനേതൃത്വം തന്നെ വിശദീകരണം നല്‍കിയിരുന്നു. ഇരിട്ടിയില്‍ നടന്ന പൊതുയോഗത്തില്‍വച്ച്‌ ജില്ലാസെക്രട്ടറി ജനങ്ങള്‍ക്ക്‌ "സമാധാനസന്ദേശം" കൈമാറിയത്‌ ഇങ്ങനെ.

"കണ്ണൂരില്‍ 65% ആളുകളുടെ പിന്തുണയുള്ള പ്രസ്ഥാനമാണ്‌ ഈ പാര്‍ട്ടി. ഇത്‌ ബലവാന്റെ പാര്‍ട്ടിയാണ്‌. പാര്‍ട്ടി തീരുമാനിച്ച്‌ നടപ്പിലാക്കിയ "ജനകീയ പ്രതിരോധം"(!) തന്നെയാണ്‌ കണ്ണൂരിലുണ്ടായത്‌. കഴിഞ്ഞമാസം ഇരുപത്തിനാലാം തീയതി ഞങ്ങളത്‌ പരസ്യമായി പ്രഖ്യാപിച്ചിരുന്നു."!!!!!!

ഇനിയും കൊല്ലാന്‍ മടിക്കില്ലെന്നും ഇതെല്ലാം പാര്‍ട്ടി നയത്തിന്റെ ഭാഗമാണെന്നും സമര്‍ത്ഥിച്ചുകൊണ്ടുള്ള ഉശിരന്‍ പ്രസംഗം!

ഏതൊരു കുറ്റാന്വേഷകനും ആദ്യം ചെയ്യുന്നത്‌ കുറ്റകൃത്യത്തിനുള്ള പ്രേരണ എന്തായിരുന്നിരിക്കണം എന്നു ചിന്തിക്കുക എന്നതാണ്‌.

ഒന്നാമത്തേയും രണ്ടാമത്തേയും കലാപം തുടങ്ങിവയ്ക്കുകയും - പെട്ടെന്നു പടര്‍ത്തുകയും - ചില ബ്ലോഗര്‍മാര്‍‍ ചിന്തിക്കുന്നതുപോലെ പറഞ്ഞാല്‍ 'വിജയിപ്പിക്കുകയും' ചെയ്തതു സി.പി.എമ്മാണ്‌. "സംഘപ്രവര്‍ത്തകരെ കൊന്നൊടുക്കിക്കൊണ്ട്‌ അവരുടെ പ്രവര്‍ത്തനം അമര്‍ച്ചചെയ്യാന്‍ അവസരമുണ്ടാക്കി അതു മുതലെടുക്കുക" എന്നതു മാത്രമായിരുന്നു ഇതുവരെ പ്രേരണയായി പരസ്യമായി ആരോപിക്കപ്പെട്ടിരുന്നത്‌. എന്നാല്‍ - മാധ്യമം വാര്‍ത്തയില്‍ നിന്നു മനസ്സിലാകുന്നത്‌ അതിനു പിന്നില്‍ മറ്റു ചില പ്രേരണാഘടകങ്ങള്‍കൂടിയുണ്ടെന്നാണ്‌ - അത്‌ കുറച്ചു നാളായി സി.പി.എം. അനുവര്‍ത്തിച്ചു വരുന്ന അതിരുവിട്ട മുസ്ലിം പ്രീണനത്തിന്റെ ആക്രമണോത്സുകമായ - അപകടകരമായ - വശം കൂടിയാണെന്നാണ്‌!

പാര്‍ട്ടിയുടെയോ - പത്രത്തിന്റെയോ - അതോ ലേഖകന്റെ മാത്രമോ - ആരുടെ നിലപാടാണ്‌ ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്‌ എന്നുറപ്പില്ല. ആരായാലും ശരി - അവര്‍ ഇവിടുത്തെ മുസ്ലീം സമൂഹത്തിനു മുമ്പാകെ മാത്രമല്ല - ഈ രാജ്യത്തെ ജനങ്ങളുടെ മൊത്തം മുമ്പാകെ എത്രയും പെട്ടെന്നു മാപ്പു പറയുകയാണു വേണ്ടത്‌.

പാര്‍ട്ടി നിലപാടിനേക്കുറിച്ചു പറഞ്ഞിരിക്കുന്നതു സത്യം തന്നെയാണെങ്കില്‍ - ഇതിനെ വളരെ ഗൗരവത്തോടെ തന്നെ സമീപിക്കേണ്ടിവരും.

എന്താണാ വാചകത്തിന്റെ അര്‍ത്ഥം? എന്തുപ്രചാരണമാണു വിജയിപ്പിക്കാനായത്‌? "ഇതാ ഇതുകണ്ടോ - ഞങ്ങളുടേത്‌ "ശക്തമായ" ഫാസിസ്റ്റു വിരുദ്ധനിലപാടാണ്‌ - സംശയമുണ്ടെങ്കില്‍ നോക്കിക്കോളൂ - ഞങ്ങളുടെ ആത്മാര്‍ത്ഥത തെളിയിക്കുന്നതു ശ്രദ്ധിച്ചു കണ്ടുകൊള്ളുക" എന്നു പറഞ്ഞുകൊണ്ടാവുമോ അപ്പോള്‍ കണ്ണില്‍ക്കണ്ടവരെയെല്ലാം വെട്ടിവീഴ്ത്തിയത്‌?

ഫാസിസ്റ്റു വിരുദ്ധത എത്രമാത്രം ശക്തമാണെന്നതിന്റെ അളവുകോലെന്താണ്‌? ഫാസിസ്റ്റുകള്‍ എന്ന ലേബല്‍ ചാര്‍ത്തി - എത്രയധികം നുണകള്‍ ഒരു ദിവസം തന്നെ പറഞ്ഞ്‌ - എത്രയധികം പേരെ ഒരു ദിവസം വകവരുത്തുന്നു - എന്നതോ? വിരുദ്ധതയ്ക്ക്‌ ഇത്രയ്ക്കു "ശക്തി" ഇല്ലായിരുന്നുവെങ്കില്‍, കുറേപ്പേരുടെയെങ്കിലും കഴുത്തു രക്ഷിക്കാന്‍ കഴിയുമായിരുന്നുവോ? കുറഞ്ഞപക്ഷം ആ മിണ്ടാപ്രാണികളുടെയെങ്കിലും?

ഒരു സംഘടനാശ്രേണിയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിരിക്കുന്ന മനുഷ്യര്‍ക്കെല്ലാം 'ഫാസിസ്റ്റുകള്‍' എന്നൊരു അബദ്ധവിശേഷണം ബോധപൂര്‍വ്വം ചാര്‍ത്തിക്കൊടുത്ത്‌ തങ്ങളുടെ മാദ്ധ്യമങ്ങള്‍ മുഖാന്തിരം അവര്‍ക്കെതിരെ നിരന്തരം വിദ്വേഷപ്രചാരണം നടത്തുക. വന്ദ്യവയോധികരടക്കമുള്ള അവര്‍ ഒന്നടങ്കം മരണാര്‍ഹരാണ്‌ എന്നൊരു പൈശാചികചിന്ത കുറേപ്പേരുടെ മനസ്സില്‍ വളര്‍ത്തുക. അവരെ ഉപദ്രവിക്കുന്നവര്‍ ആദരിക്കപ്പെടണം എന്നൊരു തോന്നല്‍ മര്യാദക്കാരുടെ മനസ്സില്‍ക്കൂടി അടിച്ചേല്‍പ്പിക്കുക. എന്നിട്ട്‌ മനുഷ്യബുദ്ധിക്കു നിരക്കാത്ത ന്യായീകരണങ്ങളുയര്‍ത്തി കുറേപ്പേരെ വെട്ടിയരിയുക. ഇതൊക്കെയാണ്‌ ന്യൂനപക്ഷങ്ങളുടെ "അനുകമ്പ"(!) പിടിച്ചു പറ്റാനുള്ള മാര്‍ഗ്ഗങ്ങളിലൊന്ന്‌ എന്നു വരുമോ?

ഇതൊക്കെയാണ്‌ ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്ക്‌ കൂടുതല്‍ വോട്ടു നേടാനുള്ള തന്ത്രങ്ങള്‍ എന്നു വരുമോ?

ഇതൊക്കെയാണോ "കയ്യടി" നേടാനുള്ള മാര്‍ഗ്ഗം?

ഒരു രാഷ്ട്രീയപ്പാര്‍ട്ടിയേക്കുറിച്ചാണോ അതോ തീവ്രവാദിസംഘടനയേക്കുറിച്ചാണോ ഈ കേള്‍ക്കുന്നതെല്ലാം എന്നുപോലും തിരിച്ചറിയാനാകാതെ വരുന്ന അവസ്ഥ.

എന്തായാലും, രക്തപ്പുഴയൊഴുക്കിക്കാണിച്ചു പ്രീതിപ്പെടുത്താവുന്ന കൂട്ടരേപ്പോലെ ഒരു സമുദായത്തിനെ ചിത്രീകരിച്ചതു വഴി ഇവിടെ മാര്‍ക്സിസ്റ്റുകള്‍ കാണിച്ചതു കൊടിയ സമുദായദ്രോഹമെന്നതിലപ്പുറം, കടുത്ത ദേശദ്രോഹവും കൂടിയാണെന്നതില്‍ സംശയമേതുമില്ല.

മാര്‍ക്സിസ്റ്റുകളെയോ മുസ്ലീങ്ങളേയോ അപകീര്‍ത്തിപ്പെടുത്താന്‍ തുനിയും എന്നു സംശയിക്കാവുന്ന ഒരു മാദ്ധ്യമത്തില്‍ - ഒരു ആരോപണം എന്ന നിലയില്‍ മാത്രമാണ്‌ ഈ വാര്‍ത്തവന്നിരുന്നതെങ്കില്‍, ഇത്തരമൊരു ഹീനശ്രമത്തിന്റെ പേരില്‍ ആ പ്രസിദ്ധീകരണത്തെ പഴിക്കുകയായിരുന്നു ചെയ്യാമായിരുന്നത്‌. എന്നാല്‍ ഇതിപ്പോള്‍ പാര്‍ട്ടിയുമായി തെരഞ്ഞെടുപ്പുധാരണയുണ്ടാക്കിയിട്ടുള്ള ഒരു പ്രസ്ഥാനത്തിന്റെ മുഖപത്രമാണു പറഞ്ഞിരിക്കുന്നത്‌. അവരാണെങ്കില്‍ സമുദായത്തിലേതന്നെ കുറേപ്പേരെയെങ്കിലും പ്രതിനിധീകരിക്കുന്നുണ്ടു തനും. പാര്‍ട്ടിയില്‍ നിന്നോ സമുദായത്തില്‍നിന്നോ ആരും ഇതിനെതിരെ ശബ്ദമുയര്‍ത്തുന്നതായി കാണുന്നുമില്ല. അപ്പോള്‍, ഇതൊക്കെ യാഥാര്‍ത്ഥ്യമാണെന്നു തന്നെ വേണമോ വിചാരിക്കാന്‍?

അതെയെങ്കില്‍, ഇതൊക്കെയാണ്‌ ഇവിടുത്തെ "മതേതര"പ്രസ്ഥാനങ്ങളുടെ ഒരു ശൈലി എന്നു തന്നെ മനസ്സിലാക്കേണ്ടി വരും. മുഹമ്മദ്‌ ഫസല്‍ എന്നൊരാളെ വധിച്ചശേഷം അതിന്റെ കുറ്റം മറ്റുള്ളവരുടെ മേല്‍ ചാര്‍ത്തിക്കൊണ്ട്‌ പ്രകോപനപരമായ പ്രസ്താവനകളിലൂടെ വര്‍ഗ്ഗീയസംഘര്‍ഷത്തിനു പ്രേരണ നല്‍കിയതും ആ ശൈലിയുടെ ഭാഗം തന്നെയാവണം. ഇവിടെയിപ്പോള്‍ പറയാവുന്ന ഉദാഹരണങ്ങള്‍ ഒട്ടേറെയുണ്ട്‌.

സമാധാനസമ്മേളനങ്ങളില്‍ സംഘത്തെ പ്രതിനിധീകരിക്കാറുള്ള ആളെത്തന്നെ വെട്ടിവീഴ്ത്തിക്കൊണ്ട്‌ - എന്താണു തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നു വ്യക്തമായ സന്ദേശം നല്‍കിക്കൊണ്ടായിരുന്നു മാര്‍ക്സിസ്റ്റുകള്‍ രണ്ടാം കലാപത്തിനു തുടക്കമിട്ടത്‌. തുടര്‍ന്ന്‌ മണിക്കൂറുകള്‍ക്കകം മറ്റ്‌ എട്ടുപേരേക്കൂടി. അന്നു രാത്രി തത്ക്കാലം അവധികൊടുത്ത്‌ അടുത്തദിവസങ്ങളില്‍ വീണ്ടും.

എല്ലാം കഴിഞ്ഞ്‌ - 'കൊള്ളാം - തോല്‍പ്പിച്ചു' എന്നൊരു അഹങ്കാരം ജോക്കര്‍ എന്ന ബ്ലോഗറേപ്പോലുള്ളവര്‍ നടത്തിക്കഴിഞ്ഞ്‌ - ദേശവ്യാപകമായി പ്രതിഷേധമുയര്‍ന്നതിനു ശേഷം - എല്ലാമവസാനിച്ചു എന്നു ജനം കരുതിയതിനുശേഷം - എന്തിന്‌ സമാധാനചര്‍ച്ചകളില്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന്‌ ഉറപ്പു ലഭിച്ചതിനുശേഷം പോലും - പതിവുപോലെ ഉറപ്പുകള്‍ നഗ്നമായി ലംഘിച്ച്‌ വ്യത്യസ്ത സംഭവങ്ങളിലായി ഏഴുപേരെക്കൂടി ആക്രമിച്ചു പരിക്കേല്‍പ്പിക്കുന്നു. ഇനിയും കൊല്ലാന്‍ മടിക്കില്ലെന്ന വ്യക്തമായ ഭീഷണിയുള്‍ക്കൊള്ളുന്ന മട്ടില്‍ പ്രസംഗിക്കുന്നു.

ഇത്രയുമെല്ലാം ചെയ്തിട്ട്‌ - ഇനിയും കഴിഞ്ഞില്ല എന്ന മട്ടില്‍ - ഒരു വശത്ത്‌ ആര്‍ത്തിയോടെയെന്നമട്ടില്‍ ചോദിക്കുകയാണ്‌ :-

"എങ്ങനെയുണ്ടായിരുന്നു ഞങ്ങളുടെ പ്രകടനം? ഇത്രയും അദ്ധ്വാനിച്ചതു വെറുതെയാക്കരുതേ. ഇനി ഞങ്ങളോടല്‍പം "അനുകമ്പ" പ്രകടിപ്പിച്ചുകൂടേ? ഒരു വോട്ടു തരാനുള്ള ദയ കാണിച്ചുകൂടേ? മതം - ഫാസിസ്റ്റ്‌ - മറക്കരുത്‌ നമ്മുടെ ചിഹ്നം!"

"മതേതരത്വ"പ്രകടനം പൊടിപൊടിക്കുകയാണ്‌!

നടക്കട്ടെ.

ആ വാക്കിന്റെ അര്‍ത്ഥം ഇതിനകം നശിച്ചുകഴിഞ്ഞതുകൊണ്ട്‌ അങ്ങനെ അവകാശപ്പെടുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷേ 'മാനവികത' സംബന്ധിച്ച അവകാശവാദങ്ങള്‍ തുടര്‍ന്നും പരിഹസിക്കപ്പെടുകതന്നെ ചെയ്യും. ആ വാക്കിനെ അര്‍ത്ഥം നശിപ്പിക്കാനായി ജനം ഇതുവരെ പൂര്‍ണ്ണമായി വിട്ടുകൊടുത്തിട്ടില്ല തന്നെ.

* * * * * * * * *
ഭാഗം - രണ്ട്‌

മാര്‍ക്സിസ്റ്റുകളും മാദ്ധ്യമങ്ങളും - രണ്ടുകൂട്ടരും പറയുന്നതെന്തിനെയും അതിന്റെ വിശ്വാസ്യതയെ സംശയിച്ചുകൊണ്ടുമാത്രമേ ആളുകള്‍ സമീപിക്കൂ എന്നൊരവസ്ഥയായിട്ടുണ്ട്‌. അല്ലായിരുന്നുവെങ്കില്‍ത്തന്നെയും, 'അനുകമ്പ'യേപ്പറ്റിയുള്ള പത്രവാര്‍ത്ത ജനം വിശ്വസിക്കുമെന്നു തോന്നുന്നില്ല.

കണ്ണൂരില്‍ മാര്‍കിസ്റ്റുകള്‍ കാട്ടിക്കൂട്ടിയതിനെയൊക്കെ എന്തു 'വിരുദ്ധത' എന്ന ഓമനപ്പേരിട്ടുവിളിച്ചാലും ശരി - മുസ്ലീങ്ങള്‍ക്ക്‌ അതുമൂലം അവരോട്‌ അനുകമ്പയുണ്ടാകുമെന്നു പറയുന്നതിനോട്‌ ഒരു തരത്തിലും യോജിക്കാനാവുന്നില്ല. അങ്ങനെ കരുതുന്നത്‌ അവരെ അപമാനിക്കലാണ്. തങ്ങള്‍ “ചെറുത്തുനില്‍ക്കുകയായിരുന്നു“ എന്നും മറ്റുമുള്ള അവകാശവാദങ്ങള്‍ വെറും പൊള്ളയാണെന്നതു മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാത്തവരല്ല ഇവിടുത്തെ മുസ്ലീങ്ങള്‍. മാര്‍ക്സിസ്റ്റുകള്‍ക്കു ഭൂരിപക്ഷമുള്ളിടത്ത്‌ അവര്‍ക്കു മുമ്പില്‍പ്പെട്ടുപോകുന്നവര്‍ ആരായിരുന്നാലും ശരി അവര്‍ക്ക്‌ എന്തു സംഭവിക്കുന്നുവെന്നറിയാന്‍ നന്ദിഗ്രാമിലെ മുസ്ലീങ്ങളുടെ അവസ്ഥ ആലോചിക്കേണ്ടതില്ല. കുറച്ചുനാളുകള്‍ക്കു മുമ്പ്‌ കണ്ണൂരില്‍ത്തന്നെ ഒരു സ്ത്രീയടക്കമുള്ള ഹജ്ജ്‌ തീര്‍ത്ഥാടകര്‍ ആക്രമിക്കപ്പെട്ട സംഭവവും ഓര്‍ത്തെടുക്കേണ്ടതില്ല. അങ്ങനെയൊക്കെ വര്‍ഗ്ഗീയമായി ചിന്തിക്കുന്നതിനു പകരം വെറുതെ കണ്ണുതുറന്നു നാലുപാടും നോക്കിയാല്‍ത്തന്നെ മനസ്സിലാവുന്നതേയുള്ളൂ കാര്യങ്ങള്‍. മാര്‍ക്സിസ്റ്റുഭരണം വന്നതിനു ശേഷമുള്ള നാളുകളിലെ പത്രങ്ങള്‍ വായിച്ചാലും മതി.

അനുകമ്പയേക്കുറിച്ചു പറഞ്ഞത്‌ അവിശ്വസനീയമാണെങ്കിലും ആ വാര്‍ത്ത സൂചിപ്പിക്കുന്നതുപോലൊരു പരിശ്രമം പാര്‍ട്ടി നടത്തുന്നുണ്ട്‌‌ എന്നതു പക്ഷേ പ്രത്യക്ഷത്തില്‍ത്തന്നെ അനുഭവപ്പെടുന്നുണ്ട്‌.

സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കെതിരെ സി.പി.എം. നടത്തുന്ന സകലപ്രചാരണങ്ങളുടെയും മുഖ്യലക്ഷ്യം ന്യൂനപക്ഷങ്ങളെന്നറിയപ്പെടുന്നവരുടെ പിന്തുണ തേടലാണെന്ന്‌ പ്രത്യേകിച്ചാരും പറയേണ്ട കാര്യമില്ല. രാജ്യത്തിന്റെ വിവിധകോണുകളില്‍ അവിടുത്തെ പ്രാദേശികസാഹചര്യങ്ങള്‍ക്കനുസരിച്ചു നടക്കുന്ന ഏതു കാര്യവും ഇപ്പോള്‍ കേരളത്തിലടക്കം 'ന്യൂനപക്ഷവിരുദ്ധഗൂഢനീക്കം' എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ടു കാണുന്നു. ഇവിടെയാരോ 'വേട്ടയാടാന്‍(!?) തക്കം പാര്‍ത്തിരിക്കുകയാണ്‌' എന്നൊക്കെയുള്ള അസംബന്ധപ്രചാരണങ്ങള്‍ കുറേ നാളുകളായി നടന്നു വരികയാണ്‌. ആളുകളില്‍ പീഢിതബോധം വളര്‍ത്തുക - തങ്ങളാണ്‌ 'ന്യൂനപക്ഷസംരക്ഷകര്‍' എന്ന അവകാശവാദം അവസരം കിട്ടുമ്പോളെല്ലാം മുഴക്കുക - ഇതൊക്കെ ആ നയത്തിന്റെ ഭാഗം തന്നെയാണ്‌.

അതിനെയൊക്കെ കേവലമൊരു രാഷ്ട്രീയ തന്ത്രമായിക്കണ്ട്‌ അവഗണിക്കാമായിരുന്ന കാലം കഴിഞ്ഞുവെന്നാണ്‌ സമകാലീന സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്‌. ഇവിടെ കാര്യങ്ങള്‍ കൈവിട്ടുപോയിരിക്കുന്നു. മതവിഭാഗങ്ങളില്‍ ശതൃത വളര്‍ത്തുന്ന രീതിയിലുള്ള കള്ള പ്രചാരണങ്ങള്‍ നടത്തുകയും അണിയറയില്‍ അതു മുതലെടുക്കുകയും ചെയ്യുന്ന പ്രവണത അതിരു കടന്നിരിക്കുന്നു. ഇതിനെയൊക്കെ പ്രതിരോധിക്കാന്‍ ആളുകള്‍ മുന്നോട്ടു വന്നു തുടങ്ങുന്നത്‌ അതുകൊണ്ടാണ്‌.

"ഫാസിസ്റ്റു വിരുദ്ധത" എന്ന പദമൊക്കെ മാര്‍ക്സിസ്റ്റുകള്‍ തന്നെ സൃഷ്ടിച്ചെടുത്ത ഒന്നു മാത്രമാണ്‌. അറുപതുവര്‍ഷത്തിനു മുകളിലായി കേരളസമൂഹത്തിലെ വിവിധമേഖലകളില്‍ സ്വാധീനം ചെലുത്തിക്കൊണ്ട്‌ സംഘപരിവാര്‍ സംഘടനകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. എന്തൊക്കെയാണ്‌ ഇത്രയും നാള്‍ ഇവിടെക്കണ്ട ഫാസിസം എന്നൊരുത്തരം പ്രതീക്ഷിക്കുന്ന അനേകമാളുകള്‍ അവരെ പിന്തുണയ്ക്കുന്നുമുണ്ട്‌. 40 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മാര്‍ക്സിസ്റ്റുകള്‍ തങ്ങളുടെ കൊലപാതകപരമ്പര തുടങ്ങിവച്ചപ്പോള്‍ അതിനിരയായ വാടിക്കല്‍ രാമകൃഷ്ണന്‍ എന്ന കൂലിപ്പണിക്കാരന്‍ മുതല്‍ അവസാനം കൊലചെയ്യപ്പെട്ട സുരേന്ദ്രന്‍ എന്ന വന്ദ്യവയോധികന്‍ വരെയുള്ളവര്‍ എങ്ങനെയാണു ഫാസിസ്റ്റുകളാകുന്നത്‌ എന്നും അവരെ കൊന്നാല്‍ ചില സമുദായത്തിലുള്ളവര്‍ കയ്യടിക്കും എന്ന അവകാശവാദം ശരിയാണോ എന്നും അറിയാന്‍ ഇവിടുത്തെ ജനത്തിനു താത്‌പര്യമുണ്ട്‌.

ഫാസിസ്റ്റുകള്‍ എന്നു മുദ്രചാര്‍ത്തുന്നവരെ കൊല്ലണമെന്നത്‌ അന്ധമായ ഒരു പ്രത്യയശാസ്ത്ര പാഠമാണെങ്കില്‍, അത്തരക്കാരോടു സൗഹൃദം പുലര്‍ത്തുന്നതെന്തിനാണെന്നു കൂടി മാര്‍കിസ്റ്റ്‌ അണികള്‍ സമൂഹത്തോടു പറയണം. മാര്‍കിസ്റ്റുകാരായ തന്റെ സുഹൃത്തുക്കള്‍ വിളിച്ചതനുസരിച്ച്‌ ചിരിച്ചുകൊണ്ടിറങ്ങിച്ചെന്ന ചിറ്റാരിപറമ്പില്‍ മഹേഷിനെ, സുഹൃദ്‌ബന്ധത്തിന്റെ മാര്‍ക്സിസ്റ്റ്‌ പാഠഭേദങ്ങള്‍ പകര്‍ന്നു നല്‍കിക്കൊണ്ട്‌ വെട്ടിയരിഞ്ഞത്‌ ആരുടെയെങ്കിലും വോട്ടുമോഹിച്ചിട്ടാണോ എന്നും.

ഫാസിസം എന്നതിനൊപ്പം വര്‍ഗ്ഗീയം എന്നുകൂടി കൂട്ടിച്ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍, തീവ്രമായ നിലപാടുകള്‍ വച്ചുപുലര്‍ത്തുന്ന ചരിത്രമുള്ള മുസ്ലിം സംഘടനകളുമായി പരസ്യബാന്ധവത്തിലേര്‍പ്പെടാന്‍ തീരെ മടിയില്ലാത്തതിന്റെ രഹസ്യവും വെളിപ്പെടുത്തണം. ഏതെങ്കിലുമൊരു മുസ്ലീമിനെ കുറ്റപ്പെടുത്തേണ്ടിവന്നേക്കാവുന്ന സാഹചര്യങ്ങളിലെല്ലാം ഒഴിഞ്ഞുമാറുകയോ ഓടിരക്ഷപെടുകയോ ചെയ്യുന്നത്‌ എന്തിനെ 'പ്രതിരോധിക്കാ'നാണെന്നും.

ഇതൊക്കെ കേവലം കപടമതേതരത്വമോ വര്‍ഗ്ഗീയപ്രീണനമോ അല്ല. അവ രണ്ടിന്റേയും ദൂഷ്യഫലങ്ങള്‍ പരോക്ഷമായാണ്‌ - പതുക്കെപ്പതുക്കെയാണ്‌ - സമൂഹത്തെ നശിപ്പിക്കുക. എന്നാല്‍ - ഇതു രണ്ടിനേയും പ്രായോഗികതലത്തിലേക്കു കൊണ്ടുവരുന്നതിനിടയില്‍ ആക്രമണോത്സുകത കടന്നുവരികയും ചോരപുരളുകയും ചെയ്യുമ്പോളുണ്ടാകുന്ന അവസ്ഥാവിശേഷമാണ്‌ കൂസിസമെന്ന്‌ അറിയപ്പെടുന്നത്‌. ഇവിടെ കണ്ടുകൊണ്ടിരിക്കുന്നത്‌ കൂസിസത്തിന്റെ ബീഭത്സതയാണ്‌. കൂസിസം ഒരു രാജ്യത്തെ നശിപ്പിക്കുന്നത്‌ പ്രത്യക്ഷത്തില്‍ത്തന്നെയാണ്‌. വളരെ വേഗത്തിലുമാണ്‌. അപകടകരമായ കൂസിസ്റ്റുപ്രവണതകള്‍ മാര്‍ക്സിസ്റ്റുപാര്‍ട്ടിയെ വിഴുങ്ങിക്കഴിഞ്ഞു എന്നു തന്നെയാണ്‌ തുടര്‍ച്ചയായി അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്‌.

തങ്ങളുടെ 'വിരുദ്ധതയുടെ ശക്തി' തെളിയിക്കാനായി സി.പി.എം. നടത്തിയ വീരകൃത്യങ്ങളുടെ വിശദാംശങ്ങള്‍ " http://blogs.ibibo.com/cpmkillkerala/CPM-ATTCK-VIDEO.html " എന്ന സൈറ്റിലുണ്ട്‌. രണ്ടാം കലാപം തുടങ്ങിവയ്ക്കാനായി അവര്‍ ആദ്യം തെരഞ്ഞെടുത്ത ഇരയുടെ ദയനീയാവസ്ഥ വെളിപ്പെടുത്തുന്ന വീഡിയോ അടക്കം ആ പേജിന്റെ താഴ്‌ഭാഗത്തുകൊടുത്തിട്ടുണ്ട്‌. മനപ്പൂര്‍വ്വമാണ്‌ ഇതൊരു ലിങ്കായി കൊടുക്കാത്തത്‌. അറിയാതെ ക്ലിക്കു ചെയ്തുപോകുന്നവരുണ്ടെങ്കില്‍ - അവരുടെ കൂട്ടത്തില്‍ അത്രയ്ക്കു മനക്കട്ടിയോ മാര്‍ക്സിസ്റ്റുസ്നേഹമോ ഇല്ലാത്തവര്‍ക്ക്‌ ബോധക്ഷയമുണ്ടാവാന്‍ സാദ്ധ്യതയുണ്ട്‌.

ഇതുപോലൊരു ലിങ്ക്‌ ഒരു വായനക്കാരന്‍ എന്റെ മുന്‍പോസ്റ്റില്‍ കമന്റായി ഇട്ടപ്പോള്‍ അതു നീക്കം ചെയ്തിരുന്നു. പക്ഷേ ഇവിടെ ഈ ലിങ്കു നിര്‍ദ്ദേശിച്ചത്‌ മാര്‍ക്സിസ്റ്റുകളും മാധ്യമം പത്രവും ചേര്‍ന്നാണ്‌. അതവിടെത്തന്നെ കിടക്കട്ടെ. മനക്കട്ടിയുള്ള മുസ്ലീങ്ങള്‍ അതുകണ്ടിട്ടു തീരുമാനിക്കട്ടെ - മാര്‍ക്സിസ്റ്റുകളോട്‌ തങ്ങള്‍ക്ക്‌ “അനുകമ്പ“യാണോ ഉണ്ടാവുന്നത്‌ എന്ന്‌.

അവര്‍ മാത്രമല്ല - മാര്‍ക്സിസ്റ്റുകളും അതു കാണട്ടെ. എന്നിട്ട്‌ അഭിമാനപൂര്‍വ്വം പാടട്ടെ.

ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന രോദനം
ചേതനയില്‍ നൂറുനൂറു കോള്‍മയിര്‍ വിടര്‍ത്തവേ
നോക്കുവിന്‍ സഖാക്കളേ - നമ്മള്‍ കൊന്ന രീതികള്‍!
ആളുകള്‍ തന്‍ ചോര കൊണ്ടെഴുതിവച്ച വാക്കുകള്‍!
കൂസിസം.. .. ... കൂസിസം!

Monday, March 10, 2008

കണ്ണൂര്‍ കലാപം - യാഥാര്‍ത്ഥ്യം ഇങ്ങനെയൊക്കെയാണ്‌!

കണ്ണൂരിലെ സംഭവങ്ങളുടെ യഥാര്‍ത്ഥ പശ്ചാത്തലം വ്യക്തമാക്കുന്ന - ഇക്കാര്യത്തിലെ സര്‍ക്കാര്‍ നിലപാടുകള്‍ എന്തുകൊണ്ടെല്ലാം പൊള്ളയാണ്‌ എന്ന്‌ തെളിവുകളടക്കം വിശദീകരിക്കുന്ന - വിശദമായ ഒരു റിപ്പോര്‍ട്ടായി ഇതിനെ കണക്കാക്കാം. നന്ദിഗ്രാമിനു ശേഷം ഭരണകൂടഭീകരതയുടെ അടുത്ത ഉദാഹരണമായി മാറി ദേശീയശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞ ഈ കാര്യത്തില്‍, സത്യമെന്തെന്നറിഞ്ഞിരിക്കേണ്ടത്‌ ഓരോ മലയാളിയുടെയും കടമയാണെന്നു തന്നെ പറയാം. ഇതില്‍ അനുബന്ധമായിച്ചേര്‍ത്തിരിക്കുന്ന വാര്‍ത്തകളിലേതടക്കം ഓരോ വരിയും പ്രാധാന്യമുള്ളതാണെന്നു തോന്നിപ്പോകുന്നു.

* * * * *

കണ്ണൂരില്‍ അഞ്ചു ബി.ജെ.പി.പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും അനേകം പേര്‍ മൃതപ്രായരാകുകയും ചെയ്ത്‌ അക്രമം തുടര്‍ന്നുകൊണ്ടിരിക്കുന്നതിനെ മാര്‍ക്സിസ്റ്റു നേതൃത്വം അനുകൂലിക്കുന്നതില്‍ ആശ്ചര്യകരമായി ഒന്നുമില്ല. എന്നാല്‍, അവയ്ക്കുള്ള ന്യായീകരണമായി അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന കാര്യങ്ങള്‍ ഒന്നൊഴിയാതെ എല്ലാം സത്യത്തിനു കടകവിരുദ്ധമാണ്‌. അവരുടെ വാദങ്ങള്‍ തെറ്റാണെന്നു സമര്‍ത്ഥിക്കാന്‍ ആവോളം തെളിവുകളുണ്ട്‌. അവയില്‍ ചിലതെങ്കിലും തുറന്നു വച്ച്‌ ജനങ്ങള്‍ പ്രതിരോധം തീര്‍ക്കുന്നില്ലെങ്കില്‍, ഇത്തരം സംഭവങ്ങള്‍ ഇനിയുമാവര്‍ത്തിക്കാനിടയുണ്ട്‌. അടുത്തതവണ ആരായിരിക്കും ഇരകള്‍ എന്നു പറയാനാവില്ല. 'ഈ കൊലപാതകങ്ങള്‍ക്കു ജനപിന്തുണയുണ്ട്‌'(!!!!!) എന്നു ധ്വനിപ്പിച്ചുകൊണ്ടുപോലും എഴുതാന്‍ പാര്‍ട്ടി പത്രം ധൈര്യം കാണിക്കുമ്പോള്‍ പ്രത്യേകിച്ചും.

(ഓരോ കുറ്റവാളിയേയും പക്ഷഭേദമില്ലാതെ എടുത്തു പറഞ്ഞ്‌ എതിര്‍ത്തുകൊണ്ടും സകല അക്രമങ്ങളെയും അപലപിച്ചുകൊണ്ടുമുള്ള പ്രതികരണങ്ങള്‍ അനവധി വന്നു കഴിഞ്ഞു. എല്ലാവരേയും “ഒരുപോലെ”എതിര്‍ക്കാന്‍ ആളുകള്‍ വ്യഗ്രതപ്പെടുന്നതിനിടയില്‍ മറഞ്ഞുപോകരുതാത്ത ചില സത്യങ്ങള്‍ മാത്രമാണിവിടെ പറഞ്ഞിരിക്കുന്നത്‌. ഇവിടെ ഏതെങ്കിലുമൊരു അക്രമത്തെ ഒരുതരത്തിലും ന്യായീകരിക്കാനുള്ള ശ്രമമില്ല - നേരേ മറിച്ച്‌ - ന്യായീകരണങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമമാണ്. തുടങ്ങിവയ്ക്കുകയും പൂര്‍ത്തിയാക്കുകയും ചെയ്ത കൂട്ടര്‍ മാത്രമാണ് - ‘അക്രമങ്ങള്‍ക്കു ജനപിന്തുണ‘യുണ്ടെന്നു വാദിച്ചത്‌. അവര്‍ മാത്രമാണ് ന്യായീകരണങ്ങള്‍ ഉന്നയിച്ചതും. സ്വാഭാവികമായും ആ ന്യായീകരണങ്ങള്‍ മാത്രമാണ് ഇവിടെ തെളിവുകളുപയോഗിച്ചു തകര്‍ക്കപ്പെടുന്നതും. )

* * * * *
സി.പി.എം. ജില്ലാ സെക്രട്ടറി പി.ശശി, ആഭ്യന്തരമന്ത്രി ശ്രി. കൊടിയേരി ബാലകൃഷ്ണന്‍, ദേശീയതലത്തിലുള്ള നേതാവ്‌ പ്രകാശ്‌ കാരാട്ട്‌, ദേശാഭിമാനി പത്രം - എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നതിതൊക്കെയാണ്‌.

പാലക്കാട്ട്‌ രണ്ടും കണ്ണൂരില്‍ നാലും സി.പി.എമ്മുകാരെ "ബി.ജെ.പി." കൊന്നു (!?) അപ്പോളൊക്കെ "ഞങ്ങള്‍ "പരമാവധി സംയമനം പാലിച്ചു..

ഏകപക്ഷീയമായി ഞങ്ങളെ ആക്രമിക്കാനെത്തുന്ന "ആര്‍.എസ്‌.എസ്‌ ".കാര്‍ക്കെതിരെയുള്ള ചെറുത്തു നില്‍പ്പാണ്‌ ഇപ്പോള്‍ കാണുന്നത്‌.


ഈ വാചകങ്ങളില്‍ ഒന്നില്‍പ്പോലും സത്യത്തിന്റെ കണികപോലുമില്ല.

ആ ന്യായീകരണങ്ങളൊക്കെ വായിക്കുന്നവര്‍ക്കു തോന്നുക ഇതാണ്‌. ബി.ജെ.പി. തുടരെ രാഷ്ട്രീയകൊലപാതകങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. വീണ്ടും അത്തരം ശ്രമങ്ങളുണ്ടായപ്പോള്‍ സി.പി.എമ്മുകാര്‍ "ചെറുത്തു നിന്നു". അതിനിടെ മറുവശത്തു നിന്നും ചിലര്‍ കൊല്ലപ്പെട്ടുപോയതാണ്‌!

നൂറുശതമാനം തെറ്റാണിത്‌. സംഭവങ്ങളെല്ലാം എല്ലാവരുമൊന്നും ക്രമത്തില്‍ ഓര്‍ത്തിരുന്നെന്നു വരില്ല എന്നു കരുതി, എന്തു നുണയും പറഞ്ഞു രക്ഷപെടാമെന്നു കരുതിക്കൂടാ.

രാഷ്ട്രീയകൊലപാതകം നടന്നാല്‍പ്പോലും പ്രതികളെ നിയമം കൊണ്ടു നേരിടുകയല്ലേ വേണ്ടത്‌ എന്ന ചോദ്യം ഉപേക്ഷിക്കാം. തിരിച്ചടിയുടെ രൂപത്തില്‍ "ചെറുത്തുനില്‍പ്പ്‌" ആകാം എന്നു സമ്മതിച്ചുകൊടുത്തേക്കാം. എന്നാല്‍പ്പോലും ഇവിടെ സി.പി.എമ്മിന്റെ പക്ഷത്തു യാതൊരു ന്യായവും കാണാന്‍ കഴിയില്ല.

സി.പി.എമ്മുകാര്‍ക്ക്‌ ബി.ജെ.പി,ക്കാരെ വ്യാപകമായി കൊന്നൊടുക്കി "പ്രതികാരം വീട്ടാന്‍" പ്രേരണ തോന്നേണ്ട ഒന്നും ഇവിടെ സംഭവിച്ചിരുന്നില്ല. ഇപ്പോളത്തെ സംഭവങ്ങളുടെ പിന്നില്‍ മറ്റു ചിലതാണ്‌. അത്‌ എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ.

സംഘത്തിന്റെ ഒരു ഉന്നതനേതാവിനെ വെട്ടി വീഴ്‌ത്തിക്കൊണ്ട്‌ സി.പി.എം. തന്നെ തുടങ്ങിവച്ച്‌ അവര്‍ തന്നെ അതിവേഗം പടര്‍ത്തി മുന്നേറിയ ഈ കൊലപാതകപരമ്പര തീര്‍ച്ചയായും ഒരു "ചെറുത്തുനി"ല്‍പ്പൊന്നുമല്ല.

ഇതൊരു കലാപമാണ്‌. ഞെട്ടിപ്പിക്കുന്ന കലാപം.

രാഷ്ട്രീയ എതിരാളികളില്‍ കുറേപ്പേരെ പര‍മാവധി ഉന്‍മൂലനം ചെയ്യുക എന്ന ഒറ്റ ലക്ഷ്യം വച്ച്‌ - സര്‍ക്കാര്‍ സംവിധാനമുപയോഗിച്ച്‌ സി.പി.എം. ആസൂത്രിതമായി നടത്തുന്ന കലാപം.

ഇതിനിരയായ ബി.ജെ.പി,ക്കാര്‍ ഇതു മുന്‍കൂട്ടി കണ്ടിരുന്നു. ഇത്‌ അപ്രതീക്ഷിതമല്ല - ധാരാളം തെളിവുകളുണ്ട്‌. ഇത്‌ കേവലം ഒരു രാഷ്ട്രീയ ആരോപണമല്ല. തെളിവുകളുടെ അടിസ്ഥാനത്തിലാണിതു പറയുന്നത്‌. പലതും പിന്നാലെ കൊടുത്തിട്ടുണ്ട്‌.

പെരുന്ന കോളേജില്‍ എ.എസ്‌.ഐ. അടിയേറ്റു മരിക്കാനിടയായ സംഭവം മുതലാണ്‌ ദേശാഭിമാനി ഒരു തരം "കണക്കെടുപ്പ്‌" ആരംഭിച്ചത്‌. സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ പ്രതിക്കൂട്ടിലാക്കാന്‍ യാതൊരു ന്യായവുമില്ലാത്ത പല സംഭവങ്ങളും അവര്‍ ആ അക്കൗണ്ടിലേക്കു മുതല്‍ക്കൂട്ടിക്കൊണ്ടിരുന്നു. അന്നു മുതല്‍ അവര്‍ "ദാ - സംഘപരിവാര്‍ ഇത്രയും നാളുകള്‍ക്കുള്ളില്‍ ഇത്രപേരെ കൊന്നു" എന്ന മട്ടില്‍ അപ്‌‌ഡേറ്റുകള്‍ അവതരിപ്പിച്ചുകൊണ്ടിരുന്നു. ഒന്നൊഴിയാതെ അവയോരോന്നും അണികളെ തെറ്റിദ്ധരിപ്പിക്കാനുദ്ദേശിച്ചുള്ളവയായിരുന്നു. എല്ലാത്തിന്റെയും യഥാര്‍ത്ഥചിത്രം പിന്നാലെ കൊടുത്തിട്ടുണ്ട്‌.

കുറച്ചൊരു ഘട്ടം എത്തിയപ്പോളേക്കും, ഇത്‌ ഭാവിയില്‍ അഴിച്ചുവിടാന്‍ പോകുന്ന കലാപത്തിന്റെ സമയത്ത്‌ ന്യായീകരണം തീര്‍ക്കാനാവും എന്നു സംശയിക്കപ്പെടുകയും ചെയ്തിരുന്നു. ഒടുവില്‍ അതിപ്പോള്‍ സത്യമായി. "മാര്‍ക്സിസ്റ്റുകള്‍ പരമാവധി സംയമനം പാലിച്ചു - പക്ഷേ ഒടുവില്‍ "ചെറുത്തു നില്‍ക്കാന്‍ നിര്‍ബന്ധിതരായി" എന്ന ഒരു ന്യായീകരണംകൊണ്ടു വന്നിട്ട്‌ രാഷ്ട്രീയ എതിരാളികളെ വ്യാപകമായി വെട്ടിവീഴ്‌ത്തി. ഇതെല്ലാം കണ്ണുമടച്ചു വിശ്വസിക്കാന്‍ നിര്‍ബന്ധിതരായതിന്റെ പേരില്‍, പാര്‍ട്ടി അണികള്‍ പതിവുപോലെ വഞ്ചിതരാവുകയും ചെയ്തു,

* * * * * * * *

ചെറുത്തുനില്‍പ്പിനേക്കുറിച്ചുള്ള അവകാശവാദങ്ങള്‍ ശരിയാണോ എന്നു നോക്കാം. ഇപ്പോളത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം, ഈ കലാപം ആരംഭിച്ചതു വരെയുള്ള കാലഘട്ടമെടുത്തു പരിശോധിക്കാം ആദ്യം.

കലാപത്തിനു മുമ്പുള്ള കാലഘട്ടം. (2006 മെയ്‌ മുതല്‍ 2008 മാര്‍ച്ച്‌ ആദ്യവാരം വരെ)

ആ കാലയളവില്‍, സംഘപരിവാര്‍പ്രസ്ഥാനങ്ങള്‍ക്ക്‌ തങ്ങളുടെ പതിനൊന്നു പ്രവര്‍ത്തകരുടെ ജീവനാണു നഷ്ടപ്പെട്ടത്‌!

ഇതില്‍ ഏഴു കൊലപാതകങ്ങളും നടത്തിയത്‌ മാര്‍ക്സിസ്റ്റുകാരായിരുന്നു! മറ്റു ചിലതില്‍ മാര്‍ക്സിസ്റ്റ്‌ പ്രവര്‍ത്തകര്‍ക്ക്‌ പരോക്ഷബന്ധം ആരോപിക്കപ്പെടുന്നുമുണ്ട്‌.

അതില്‍ ചിലത്‌ അപ്രതീക്ഷിതമായ കൊലകളായിരുന്നു. മറ്റുള്ളവയുടെ കാര്യത്തിലും - ഒരിക്കല്‍പ്പോലും സായുധമായ ഒരു ആക്രമണം തുടങ്ങിവച്ചത്‌ സംഘമായിരുന്നില്ല താനും. നിസാരതര്‍ക്കങ്ങളും ഉരസലുകളും മറ്റും, ഒടുവില്‍ മാര്‍ക്സിസ്റ്റുകള്‍ ചേര്‍ന്ന്‌ ആദ്യം കാണുന്ന ആര്‍.എസ്‌.എസുകാരനെ വെട്ടിക്കൊല്ലുന്നതില്‍ച്ചെന്ന്‌ അവസാനിക്കുകയായിരുന്നു.

പരോക്ഷമായ രണ്ടു കൊലകള്‍ കൂടി നടന്നിരുന്നു. തന്റെ മകനെ വെട്ടുന്നതു കണ്ട്‌ ഹൃദയം പൊട്ടി മരിച്ച വൃദ്ധയുടെ വാര്‍ത്ത ചുവടെ (ചിത്രത്തില്‍ ക്ലിക്കു ചെയ്യുക). ഇതില്‍, പോലീസിനെ ഉപയോഗിച്ചു കൊണ്ട്‌, കുറ്റം മറ്റു ചിലരില്‍ ചാര്‍ത്താന്‍ ശ്രമം നടന്നിരുന്നു. പിന്നീടാണ്‌ മാര്‍ക്സിസ്റ്റുബന്ധം തെളിഞ്ഞത്‌.

മാര്‍ക്സിസ്റ്റുകള്‍ നടത്തിയ മറ്റൊരു കൊലപാതകത്തിനുശേഷം നീറി നീറി മരിച്ച വൃദ്ധയുടെ വാര്‍ത്ത ഇവിടെ.
സി.പി.എമ്മിനു "ചെറുത്തുനില്‍ക്കാ"നാണ്‌ അത്രയും പേരെ കൊന്നു തള്ളിയത്‌ എന്നത്‌ ജനം വിശ്വസിക്കണമെന്നാണോ? സി.പി.എമ്മുകാരെ ആര്‍.എസ്‌.എസ്‌. എന്തുചെയ്തുവെന്നാണ്‌ അവര്‍ അവകാശപ്പെടുന്നത്‌? മേല്‍പ്പറഞ്ഞ ഈ കൊലപാതകങ്ങള്‍ നടന്നത്‌ സംഘം നടത്തിയ ഒരു ആക്രമണത്തിനിടയിലാണോ? വയസ്സായ സ്ത്രീകള്‍ ഹൃദയം പൊട്ടിമരിക്കുന്നത്‌ ആരുടെ ആക്രമണം കണ്ടിട്ടാണ്‌? ജനങ്ങളുടെ സാമാന്യബുദ്ധിയെ ഇങ്ങനെ പരിഹസിക്കാമോ?

സി.പി.എമ്മുകാര്‍ 'പരമാവധി സംയമനം പാലിച്ചു' എന്നാണു പറയുന്നത്‌. ഇതാണു സംയമനത്തിന്റെ ശൈലിയെങ്കില്‍, അവര്‍ക്കു സംയമനം നഷ്ടപ്പെട്ടാല്‍ എങ്ങനെയായിരിക്കും പെരുമാറുക?

ശരി - ഇനിയിപ്പോള്‍ ഇതൊക്കെത്തന്നെയാണ്‌ ഈപ്പറയുന്ന "സംയമന"മെങ്കില്‍, തങ്ങള്‍ക്കൊപ്പം നിന്നുവെന്നതിന്റെ മാത്രം പേരില്‍ പ്രവര്‍ത്തകരും അവരുടെ അമ്മമാരുമൊക്കെ കൊല്ലപ്പെട്ടപ്പോള്‍ സംഘപ്രവര്‍ത്തകര്‍ പ്രകടിപ്പിച്ച വികാരം എന്തായിരിക്കണം? അതിനെയും നമുക്കു സംയമനമെന്നു വിളിക്കാമോ? അവരേയും നമുക്കൊന്ന്‌ അഭിനന്ദിക്കാമോ? ഇത്തരമൊരു ശിക്ഷയര്‍ഹിക്കുവാന്‍, മാര്‍ക്സിസ്റ്റുകളാല്‍ എതിര്‍ക്കപ്പെടുന്നുവെന്നതിനപ്പുറം എന്തു തെറ്റാണ്‌ അവര്‍ ചെയ്തിട്ടുള്ളത്‌? ആ ഒരു തെറ്റു തന്നെ ധാരാളമാണ്‌ എന്നാണെങ്കില്‍ - ഇവിടെന്താ നിയമവും കോടതിയുമൊന്നുമില്ലേ? മാര്‍ക്സിസ്റ്റു നേതാക്കള്‍ എന്നത്‌ കുറ്റവും ശിക്ഷയും പ്രഖ്യാപിക്കുന്ന കോടതിയും, അണികള്‍ എന്നത്‌ ശിക്ഷ നടപ്പാക്കുന്ന ആരാച്ചാര്‍മാരുമാണ്‌ എന്നു വരുമോ?

ഈ സംഭവങ്ങളിലെല്ലാം - സംഘപ്രവര്‍ത്തകര്‍ നൂറ്റുക്കു നൂറു ശതമാനവും സംയമനം പാലിക്കുകയായിരുന്നോ എന്നു ചോദിച്ചാല്‍ - അല്ല. നിയമനടപടികള്‍ക്കും പ്രതിഷേധസമരങ്ങള്‍ക്കും സത്യാഗ്രഹങ്ങള്‍ക്കും റോഡ്‌ ഉപരോധത്തിനുമെല്ലാം പുറമേ - രണ്ടു മൂന്നു സംഭവങ്ങളില്‍ പ്രത്യാക്രമണമുണ്ടായിട്ടുണ്ട്‌. അതും ന്യായീകരിക്കാവുന്നതല്ല. നമുക്ക്‌ അതിനെയും അപലപിക്കാം. ശക്തമായി അപലപിക്കാം. പക്ഷേ - അവ ഒരിക്കലും മാര്‍ക്സിസ്റ്റ്‌ അതിക്രമങ്ങളോട്‌ ഒരുതരത്തിലും താരതമ്യം ചെയ്യാവുന്നവയല്ല എന്നതു നാം മറച്ചു പിടിക്കേണ്ടതില്ല. പകല്‍ പോലെ വ്യക്തമാണത്‌. സംഘമല്ല ആക്രമണത്തിനു തുടക്കമിടുന്നത്‌ എന്നതും മറച്ചുപിടിക്കേണ്ടതില്ല. മാര്‍ക്സിസ്റ്റ്‌ ആക്രമണങ്ങളിലും കൊലപാതകങ്ങളിലും ഭൂരിഭാഗവും ഏകപക്ഷീയവും ബാക്കിയുള്ളവ തികച്ചും 'out of proportion'-ഉം ആയിരുന്നു. out of proportion by all means!.

* * * * * * * *
അതെല്ലാം മറക്കാം.

ഇനി, പെരുന്നയിലെ സംഭവം മുതലുള്ള കാര്യങ്ങള്‍ ഓരോന്നായി പരിശോധിക്കാം.

അന്നു മുതല്‍ക്കാണ്‌ ദേശാഭിമാനി തുടര്‍ച്ചയായി സംഘപരിവാര്‍ വിരുദ്ധ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്നത്‌. 'ഇതാ ആര്‍.എസ്‌.എസ്‌.കാര്‍ ഇത്ര നാളുകള്‍ക്കുള്ളില്‍ ഇത്രപേരെ കൊന്നിരിക്കുന്നു' എന്നൊരു കണക്കവതരിപ്പിച്ച്‌ അതിന്‌ പൊലിമ വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നു. ഒടുവില്‍ - ഇനി ഒരു ആക്രമണപരമ്പരയ്ക്കു സമയമായി എന്നൊരു തോന്നല്‍ അണികളുടെ മനസ്സില്‍ ഉറയ്ക്കുന്നതുപോലെ അങ്ങേയറ്റം പ്രകോപനപരമായ വാര്‍ത്തകളും വന്നിരുന്നു.

ആദ്യത്തെ സംഭവം എടുക്കാം.

പെരുന്ന കോളേജില്‍ പോലീസുകാരനെ ആര്‍.എസ്‌.എസ്‌. ആസൂത്രിതമായി(?) കൊലപ്പെടുത്തി എന്നാണ്‌ ആഭ്യന്തരമന്ത്രി കൊടിയേരി പറഞ്ഞത്‌ (പിന്നീടു തിരുത്താന്‍ നിര്‍ബന്ധിതനായി).

ദേശാഭിമാനി മാത്രമാണ്‌ അവിടെ എ.ബി.വി.പി.യുടെ മേല്‍ കണ്ണുമടച്ചു കുറ്റം ചാര്‍ത്തിയത്‌. മറ്റു പത്രങ്ങളെല്ലാം പറഞ്ഞതു നേരെ മറിച്ചാണ്‌ (അതൊക്കെ ഒരു ഗൂഢാലോചനയാണെന്നുപോലും ദേശാഭിമാനി വാദിച്ചു!). അതേക്കുറിച്ച്‌ ധാരാളം ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞ സ്ഥിതിക്ക്‌ ആവര്‍ത്തിക്കേണ്ടതില്ല. വാര്‍ത്തകളില്‍ നിന്ന്‌ ഒരേയൊരണ്ണം മാത്രം വായിക്കാമെന്നുണ്ടെങ്കില്‍ ഒന്ന്‌ ഇവിടെ.
ആരുകൊന്നു എന്നൊരു തര്‍ക്കം വേണ്ട. അതു കേവലം സാങ്കേതികതയാണ്‌. വിദ്യാര്‍ത്ഥിസംഘര്‍ഷത്തിനിടയിലാണ്‌ മരണമടഞ്ഞത്‌ എന്നതുകൊണ്ട്‌ - ആ അക്രമത്തില്‍ പങ്കെടുത്തവരെന്ന നിലയ്ക്ക്‌ - എസ്‌-എഫ്‌.ഐ.യ്ക്ക്‌ അതില്‍ കൂട്ടുത്തരവാദിത്തമുണ്ട്‌. ആരു തുടങ്ങിവച്ചു എന്നു കണ്ടെത്തി നമുക്ക്‌ ഒരാളില്‍ ഒതുക്കേണ്ട. കൂട്ടുത്തരവാദിത്തമായിക്കൊള്ളട്ടെ.

എന്തായാലും ശരി - എ.ബി.വി.പി.യെ മാത്രമേ പ്രതിക്കൂട്ടിലാക്കാവൂ എന്നു നിര്‍ബന്ധമാണെങ്കില്‍ത്തന്നെ, നിയമനടപടികള്‍ മാത്രമേ ആകാവൂ - ശരിയല്ലേ? ഉപദ്രവിക്കാനാണെങ്കില്‍ത്തന്നെ, പ്രതികളെന്ന പേരില്‍ അറസ്റ്റു ചെയ്യപ്പെട്ടവര്‍ അനുഭവിച്ച പീഢനങ്ങള്‍ തന്നെ ധാരാളമാണ്‌ - ശരിയല്ലേ? എന്തായാലും - ആ സംഭവത്തിന്റെ പേരില്‍ - കണ്ണൂരിലെ മാര്‍ക്സിസ്റ്റുകള്‍ക്ക്‌ അവരുടെ അയല്‍പക്കത്തുള്ള ബി.ജെ.പി.ക്കാരെ കൊന്നുകൊണ്ടു പ്രതികാരം ചെയ്യേണ്ട ഒരു സാഹചര്യവും അവിടെയില്ല - ശരിയല്ലേ?

അതുകൊണ്ട്‌ - കലാപത്തിന്റെ രൂപത്തിലുള്ള ഒരു 'ചെറുത്തുനില്‍പ്പിന്റെ'(!) കാരണങ്ങളില്‍ നിന്ന്‌ നമുക്ക്‌ ആദ്യസംഭവം ഒഴിവാക്കാം.

* * * * * * * *
രണ്ടാമത്തെ സംഭവം.

മലമ്പുഴയില്‍ രണ്ടു പേര്‍ കൊലചെയ്യപ്പെട്ടതാണ്‌ അടുത്തത്‌. ഇതാ ആര്‍.എസ്‌.എസ്‌. കൊലപാതപരമ്പര(?) തുടരുന്നു എന്ന്‌ ആക്രോശിച്ചു ദേശാഭിമാനി.

ആ വാര്‍ത്ത അങ്ങേയറ്റം അവിശ്വസനീയമായിരുന്നു. സംഘത്തിനു സാന്നിദ്ധ്യമുണ്ടെങ്കിലും, മാര്‍ക്സിസ്റ്റു കോട്ടകളിലൊന്നാണു മലമ്പുഴ. മുഖ്യമന്ത്രിയുടെ മണ്ഡലം. അവിടെ യാതൊരു പ്രകോപനവുമില്ലാതെ സംഘമോ ബി.ജെ.പി.യോ ഒരു രാഷ്ട്രീയകൊലപാതകം നടത്തുക എന്നത്‌ അത്ഭുതകരമായിത്തോന്നി.

ഒന്നു രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ കാര്യങ്ങള്‍ വെളിപ്പെട്ടു. അതൊരു രാഷ്ട്രീയ കൊലപാതകമേയായിരുന്നില്ല. കൃഷിത്തര്‍ക്കവും കുടുംബവഴക്കുകളുമൊക്കെയായിരുന്നു അതിനു പിന്നില്‍. പ്രതികളില്‍ കുറച്ചു പേര്‍ക്കു മാത്രമേ സംഘപരിവാറുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നുള്ളൂ താനും. കൊല്ലപ്പെട്ടത്‌ മാര്‍ക്സിസ്റ്റുകളായതും പ്രതികളില്‍ ചിലര്‍ക്കു സംഘബന്ധമുള്ളതും കേവലം സാങ്കേതികത മാത്രമായിരുന്നു. ഭൂരിഭാഗം പേരും മാര്‍ക്സിസ്റ്റുകളായൊരു സ്ഥലത്തു നടന്ന കൊലപാതകത്തില്‍ മരണമടഞ്ഞത്‌ അവരില്‍പ്പെട്ടൊരാളാണ്‌ എന്നൊരു സ്വാഭാവികതയല്ലാതെ - ഇതില്‍ യാതൊരു രാഷ്ട്രീയവും അടങ്ങിയിരുന്നില്ല. അതിന്റെ പേരില്‍, ബി.ജെ.പി. നേതൃത്വമോ അല്ലെങ്കില്‍, കണ്ണൂരിലുള്ള അവരുടെ പ്രവര്‍ത്തകരോ മരണാര്‍ഹരാകുന്നില്ല. മനസാക്ഷിയുള്ളവരെ സംബന്ധിച്ചിടത്തോളം.

വാര്‍ത്തകളിലൊന്ന്‌ താഴെ.
എന്നാല്‍, ഇവിടുത്തെ മാര്‍സ്ക്സിസ്റ്റു ഭരണകൂടം പോലീസ്‌ രേഖകളില്‍ മനപ്പൂര്‍വ്വം അതിനെയൊരു രാഷ്ട്രീയകൊലപാതകമാക്കി എഴുതിച്ചേര്‍ത്തു. സംഘബന്ധമുള്ള ആളുകളെ മാത്രം അറസ്റ്റു ചെയ്തിട്ട്‌ അതിനു വലിയ വാര്‍ത്താപ്രാധാന്യം കൊടുത്തു. ഇതിനു മുമ്പ്‌ ഒരു പെറ്റിക്കേസില്‍പ്പോലും പെട്ടിട്ടില്ലാതിരുന്ന അവരെ പിന്നീടു ഗുണ്ടാലിസ്റ്റില്‍പ്പെടുത്തുകയും ചെയ്തു! ജാമ്യം ലഭിക്കാതിരിക്കാനുള്ള കുറുക്കുവഴിയായിരുന്നു അത്‌.

ഏതൊരാള്‍ക്കും മനസ്സിലാകും - ഇതു വ്യക്തമായ രാഷ്ട്രീയപകപോക്കലാണെന്ന്‌ - ഇതൊക്കെയാണ്‌ "ചെറുത്തുനില്‍പ്പ്‌" എന്നു വരുമോ?

എന്തായാലും, പാലക്കാടുണ്ടായ ഒരു കൃഷിത്തര്‍ക്കത്തിന്റെ പേരില്‍, കണ്ണൂരിലെ മാര്‍ക്സിസ്റ്റുകള്‍ക്ക്‌ അവരുടെ അയല്‍പക്കത്തുള്ള ബി.ജെ.പി.ക്കാരെ കൊന്നുകൊണ്ടു പ്രതികാരം ചെയ്യേണ്ട ഒരു സാഹചര്യവും അവിടെയില്ല - ശരിയല്ലേ?

അതുകൊണ്ട്‌ - കലാപത്തിന്റെ രൂപത്തിലുള്ള ഒരു 'ചെറുത്തുനില്‍പ്പിന്റെ'(?) കാരണങ്ങളില്‍ നിന്ന്‌ നമുക്ക്‌ ആ സംഭവവും ഒഴിവാക്കാം.

* * * * * * * *
മൂന്നാമത്തെ സംഭവം

ഇനിയുള്ളതെല്ലാം നടന്നതു കണ്ണൂരാണ്‌.

നവംബറില്‍, മാര്‍ക്സിസ്റ്റുകള്‍ തന്നെ തുടക്കമിട്ട ആദ്യകലാപം ആഴ്ചകള്‍ നീണ്ടു നിന്നിരുന്നു. അതിനിടെ, മാര്‍ക്സിസ്റ്റ്‌ അനുഭാവികളായിരുന്ന സുധീര്‍കുമാര്‍, പവിത്രന്‍ എന്നിവര്‍ കൊല്ലപ്പെട്ടു. ഇത്‌ ‘രാഷ്ട്രീയകൊലപാതകം‘ എന്നു തന്നെ പരിഗണിക്കപ്പെടേണ്ടതാണ്. അപലപനീയവുമാണ്.

എന്നാല്‍ - അതിന്റെ പേരില്‍ മാര്‍ക്സിസ്റ്റുകള്‍ക്ക്‌ മൂന്നുമാസങ്ങള്‍ക്കുശേഷം “ചെറുത്തു നില്‍ക്കാം“ - തിരിച്ചടിക്കാം - ബി.ജെ.പി.ക്കാരെ കൊല്ലാം എന്നൊക്കെ ഒരു ന്യായീകരണം കൊണ്ടുവരാമെന്നാണോ? ഒരിക്കലും പറ്റില്ല. കാരണമുണ്ട്‌.

ഇപ്പോള്‍ നടക്കുന്നതുപോലെ തന്നെ, മാര്‍ക്സിസ്റ്റുകള്‍ തന്നെ തുടങ്ങിവച്ച മറ്റൊരു വലിയ അക്രമപരമ്പര ദിവസങ്ങള്‍ പിന്നിട്ടുകഴിഞ്ഞതിനിടെ നടന്ന സംഭവങ്ങള്‍ മാത്രമായിരുന്നു അവ. ആ അക്രമപരമ്പരയ്ക്കിടെ മാര്‍ക്സിസ്റ്റുകാരുടെ വെട്ടേറ്റ്‌ മൃതപ്രായരായിക്കിടന്ന ബി.ജെ.പി.ക്കാരുടെ എണ്ണം ഒന്നും രണ്ടുമല്ല - ഒമ്പതായിരുന്നു. എല്ലാവരും തന്നെ ഗുരുതരാവസ്ഥയിലുമായിരുന്നു. ആയുസ്സിന്റെ ബലം കൊണ്ടു മാത്രമാണു രക്ഷപെട്ടത്‌. പലരും ഇപ്പോളും ചികിത്സയിലാണ്‌. അവിടെയും ആദ്യത്തെ തുടര്‍ച്ചയായ നാലു വധശ്രമങ്ങള്‍ നടത്തിയതു മാര്‍ക്സിസ്റ്റുകളാണു താനും!

തലശ്ശേരി മേഖലയില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സംഘപ്രവര്‍ത്തകര്‍ നിരന്തരം കൊല്ലപ്പെട്ടുകൊണ്ടേയിരിക്കുകയായിരുന്നു. മാര്‍ക്സിസ്റ്റുകള്‍ കൊന്ന ഉത്തമന്‍ എന്നയാളുടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന അമ്മുവമ്മ എന്ന വൃദ്ധയേയും ബോംബെറിഞ്ഞുകൊന്നത് നാടിനെ നടുക്കിയിരുന്നു. ധര്‍മ്മടത്ത്‌ സുജേഷ്‌ - സുനില്‍ എന്നീ രണ്ടു പേരെ - സി.പി.എം. ബന്ധമുപേക്ഷിച്ച്‌ സംഘത്തില്‍ വന്നിരുന്നവരെ - ഉറങ്ങിക്കിടക്കുമ്പോള്‍ വെട്ടിക്കൊന്നു. പിന്നീട്‌ പടുവിലായിയില്‍ ഷാജി, മുഴപ്പിലങ്ങാട്‌ സൂരജ്‌ (അദ്ദേഹവും ഡി.വൈ.എഫ്‌.ഐ.യുടെ ഭാരവാഹിത്വം ഉപേക്ഷിച്ച്‌ സംഘത്തിലേക്കു വന്നയാളായിരുന്നു), മൂഴിക്കരയില്‍ പ്രേമന്‍, പാനൂരില്‍ വത്സരാജ്‌, കൂത്തുപറമ്പില്‍ പ്രമോദ്‌! ലിസ്റ്റു നീളുകയാണ്!

ഇവരിലാരും ഒരു സംഘര്‍ഷത്തേത്തുടര്‍ന്ന്‌ കൊല്ലപ്പെട്ടവരല്ല. സംഘവിരോധം എന്ന ഒറ്റക്കാരണം മൂലം, സി.പി.എം. ഏകപക്ഷീയമായി നടപ്പാക്കിയ കൊലപാതകങ്ങളായിരുന്നു ഇവയെല്ലാം. ഇവയ്ക്കൊന്നും ഒരു തിരിച്ചടിയും ഉണ്ടായിട്ടില്ല താനും.

അതിനെല്ലാം ശേഷം, 2007 നവംബറില്‍, ആദ്യകലാപം സൃഷ്ടിച്ചതും മാര്‍ക്സിസ്റ്റുകള്‍ തന്നെയായിരുന്നു. മാഹിക്കടുത്ത്‌, നവംബര്‍ മൂന്നിന് ഷെറിന്‍ എന്ന സംഘപ്രവര്‍ത്തകനെ അമ്മയുടെ മുമ്പിലിട്ട്‌ വെട്ടി കയ്യും കാലും അരിഞ്ഞു. ഇന്ന്‌ പരസഹായം കൂടാതെ ജീവിക്കാനാവാത്ത നിലയില്‍ കഴിയുന്ന അദ്ദേഹത്തെ ശുശ്രൂഷിക്കുന്ന അമ്മ സി.പി.എം. അംഗം അംഗം മാത്രമല്ല - ജനാധിപത്യമഹിളാ അസ്സോസിയേഷന്‍ പ്രവര്‍ത്തക കൂടിയാണ്. കഴിഞ്ഞടേമില്‍ സി.പി.എമ്മിന്റെ പഞ്ചായത്തുമെംബര്‍ കൂടിയായിരുന്നു അവര്‍! മകന്‍ സംഘത്തിന്റെ ആദര്‍ശങ്ങളില്‍ ‍ആകൃഷ്ടനായി എന്നതാണവരുടെ കുറ്റം!

തൊട്ടുപിറ്റേ ദിവസം - നവംബര്‍ നാലിന് - കൊടക്കളം എന്ന സ്ഥലത്തു വച്ച്‌ ബൈക്കില്‍പ്പോകുകയായിരുന്ന രണ്ടു സംഘപ്രവര്‍ത്തകരെ കൊല്ലാന്‍ ശ്രമിച്ചു.

അതിന്റെയും പിറ്റേ ദിവസം - നവംബര്‍ അഞ്ചിന് - കൊളശ്ശേരിയില്‍ ഷാജി എന്ന ഓട്ടോറിക്ഷാഡ്രൈവറെ വെട്ടിക്കൊല്ലാറാക്കി. അദ്ദേഹത്തിന്റെ സംസാരശേഷി ഇന്നു നഷ്ടപ്പെട്ടിരിക്കുകയാണ്. അതിനു മുമ്പും അദ്ദേഹത്തിന്റെ ഓട്ടോ കത്തിക്കുകയുമൊക്കെ ചെയ്തിട്ടുള്ളതാണ്.

ഇത്രയും സംഭവങ്ങള്‍ - തുടര്‍ച്ചയായ കൊലപാതകങ്ങള്‍ - കൊലപാതകശ്രമങ്ങള്‍- എല്ലാം നടന്നിട്ടും - പ്രതികരിക്കാതിരുന്ന സംഘപ്രവര്‍ത്തകര്‍ ഒടുവില്‍ ആയുധമെടുത്തു. അവര്‍ നടത്തിയ തിരിച്ചടികള്‍ക്കിടയിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്‌.

എല്ലാ കൊലപാതകങ്ങളും അപലപനീയമാണ്‌. അങ്ങേയറ്റം ദു:ഖകരവുമാണ്‌. പക്ഷേ ഇതു പറയാതെ വയ്യ. സംഘപ്രവര്‍ത്തകര്‍ തുടരെത്തുടരെ വാളിനിരയായിക്കൊണ്ടിരുന്നപ്പോളൊന്നും പ്രതികരിക്കാതിരുന്ന രാഷ്ട്രീയനേതൃത്വവും അധികാരികളുമൊക്കെ, അവര്‍ കേവലം ഒരു പ്രത്യാക്രമണം നടത്തിയപ്പോള്‍ത്തന്നെ ഉണര്‍ന്നെണീറ്റു എന്നതും കൌതുകകരമാണ്.

ഇപ്പോള്‍ മാര്‍ക്സിസ്റ്റുകള്‍ പറഞ്ഞുനടന്നതെന്താണ്? “സി.പി.എം. പരമാവധി സംയമനം പാലിച്ചു.. ഏകപക്ഷീയമായി ഞങ്ങളെ ആക്രമിക്കാനെത്തുന്ന "ആര്‍.എസ്‌.എസ്‌ ".കാര്‍ക്കെതിരെയുള്ള ചെറുത്തു നില്‍പ്പാണ്‌ ഇപ്പോള്‍ നടക്കുന്ന‘തെന്ന്‌ !

സൂര്യന്‍ രാത്രിയിലും ചന്ദ്രന്‍ പകലുമാണ്‌ പ്രകാശിക്കുന്നതെന്നു പറയുന്നതുപോലെ, യാഥാര്‍ത്ഥ്യത്തെ നേരെ തലതിരിച്ചിട്ട്‌ പച്ചക്കള്ളമാക്കുന്നവരേക്കുറിച്ച്‌ എന്തു പറയാനാണ് ? കണ്ണുതുറന്നു നോക്കാന്‍ തയ്യാറുള്ളവര്‍ക്കു‌ മുഴുവന്‍ മനസ്സിലാകും - ആരാണ്‌ ഏകപക്ഷീയമായി ആക്രമിച്ചതെന്നും ആരാണു സംയമനം പാലിച്ചതെന്നും.

അക്കാലത്തു വന്ന വാര്‍ത്തകളിലൊന്ന്‌ ചുവടെ.
‘പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ സി.പി.എമ്മും. പ്രതിരോധത്തിന്റെ പേരില്‍ ബി.ജെ.പി.യും‘ എന്നു പറഞ്ഞുകൊണ്ടാരംഭിക്കുന്ന ആ വാര്‍ത്തയില്‍ നിന്നു തന്നെ അറിയാം, മാര്‍ക്സിസ്റ്റ്‌ അവകാശവാദങ്ങളുടെ പൊള്ളത്തരം. വഴിയേ നടന്നു പോകുന്ന സംഘപ്രവര്‍ത്തകനെ കൊല്ലേണ്ടത്‌ മാര്‍ക്സിസ്റ്റുകള്‍ക്ക്‌ പ്രത്യയശാസ്ത്രപരമായ ഒരു ബാദ്ധ്യതയായി‍ ചിലര്‍ മാറ്റിയെടുത്തിട്ടുണ്ട്‌. മറിച്ച്‌ സംഘപ്രവര്‍ത്തകര്‍ക്കാവട്ടെ - ഒരു പ്രതിരോധത്തിനായല്ലാതെ ആയുധമെടുക്കേണ്ട യാതൊരു സാഹചര്യവും അവിടെ നിലവിലില്ല.

അന്ന്‌, മാര്‍ക്സിസ്റ്റുകള്‍ ആരംഭിച്ച വെട്ടുപരമ്പരയില്‍ ഒമ്പതു സംഘപ്രവര്‍ത്തകര്‍ക്കും അഞ്ചു മാര്‍ക്സിസ്റ്റുകള്‍ക്കും വെട്ടേറ്റു. ഒടുവില്‍ - മരണമടഞ്ഞ രണ്ടുപേരും ഒരു പക്ഷത്തായിപ്പോയി എന്നത്‌ ദു:ഖകരമായ അനവധി യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയിലുള്ള കേവലമൊരു സാങ്കേതികത മാത്രമാണ്‌. 'നമ്മള്‍ കൂടുതലാളുകളെ വെട്ടിയിട്ടും ആരും മരിച്ചില്ലല്ലോ അവര്‍ വെട്ടിയപ്പോളല്ലേ മരിച്ചത്‌ ' എന്നു ചോദിച്ചുകൊണ്ട്‌ മാസങ്ങള്‍ക്കുശേഷം പ്രതികാരത്തിനൊരുങ്ങുന്നത്‌ എന്തു മാത്രം ക്രൂരതയാണ്‌? അതാണോ 'ചെറുത്തു നില്‍പ്പ്‌"? അപ്പോള്‍ അതുവരെ അവര്‍ ചെയ്തതോ? മറുപക്ഷത്തു മൃതപ്രായരായിക്കിടന്ന ഒമ്പതു പേരുടെയും ജീവന്‍ നഷ്ടപ്പെട്ടിരുന്നെങ്കിലോ? അങ്ങനെയെങ്കില്‍ എന്തു വാദം ഉന്നയിക്കുമായിരുന്നു?

ഈയൊരു കാര്യത്തിലുമതെ - നിരന്തരമായ - അടുപ്പിച്ചടുപ്പിച്ചുള്ള ആക്രമണങ്ങളിലൂടെ എല്ലാം തുടങ്ങിവച്ച മാര്‍ക്സിസ്റ്റുകള്‍ക്ക്‌ - ഇതിന്റെ മാത്രം പേരില്‍ - അന്നത്തെ ഒമ്പതു പേരില്‍ നിങ്ങളുടെ ഭാഗത്തുനിന്ന്‌ ആരും മരിച്ചിരുന്നില്ലല്ലോ എന്ന കാരണം പറഞ്ഞ്‌ - മാസങ്ങള്‍ക്കു ശേഷം ബി.ജെ.പി.ക്കാരെ വീണ്ടും വെട്ടുന്നത്‌ “ചെറുത്തുനി“ല്‍പ്പാണെന്ന്‌ സ്വബോധമുള്ളവരാരും പറയില്ല. ഇവിടെ മാര്‍ക്സിസ്റ്റുകള്‍ക്ക്‌ ആ വാക്കുപയോഗിക്കാന്‍ പോലും യാതൊരു അവകാശവുമില്ല - ശരിയല്ലേ?

അതുകൊണ്ട്‌ - കലാപത്തിന്റെ രൂപത്തിലുള്ള ഒരു 'ചെറുത്തുനില്‍പ്പിന്റെ'(!) കാരണങ്ങളില്‍ നിന്ന്‌ നമുക്ക്‌ ആ സംഭവവും ഒഴിവാക്കിയേ തീരൂ.

* * * * * * * *
നാലാമത്തെ സംഭവം

ധനേഷ്‌ എന്നയാള്‍ കൊല്ലപ്പെട്ടു.

ദേശാഭിമാനി സവര്‍ണ്ണ ചിത്രങ്ങളടക്കം വാര്‍ത്തകളിറക്കി. തങ്ങളുടെ അണികള്‍ക്കിടയില്‍ ബി.ജെ.പി.ക്കാരോടു മൊത്തത്തില്‍ അങ്ങേയറ്റം പകവളര്‍ത്തുന്ന തരത്തില്‍, തീവ്രവാദസ്വഭാവമുള്ള വാര്‍ത്തകളായിരുന്നു വന്നത്‌. പെരുന്നയിലെ പോലീസുകാരന്റേതടക്കം സകല പേരുകളും സംഘത്തിന്റെ തലയില്‍ വച്ച്‌ - 'ദാ ഇതുകണ്ടോ തുടര്‍ച്ചയായി ഇത്രപേര്‍' എന്നു വാദിച്ചു.

എന്നാല്‍, സംഘത്തിന്‌ ഇതില്‍ യാതൊരു പങ്കുമില്ലെന്ന്‌ അവരുടെ നേതൃത്വം വ്യക്തമാക്കി. മീന്‍കുന്ന്‌ എന്ന സ്ഥലത്തു സംഘശാഖ പോലുമില്ലെന്നും അങ്ങനെയൊക്കെ അവകാശപ്പെട്ടുകൊണ്ട്‌ ഈ കുറ്റം സംഘത്തിന്റെ തലയില്‍ വയ്ക്കുന്നതു ഒരു ഗൂഢശ്രമത്തിന്റെ ഭാഗമാണെന്നും അവര്‍ പറഞ്ഞു. ഒരു വാര്‍ത്ത താഴെ.

മാര്‍ക്സിസ്റ്റ്‌ ആരോപണങ്ങള്‍ മുഴുവന്‍ തെറ്റായിരുന്നുവെന്നും സംഘം പറഞ്ഞത്‌ അക്ഷരംപ്രതി ശരിയായിരുന്നുവെന്നും പോലീസ്‌ കണ്ടെത്തി. അതൊരു രാഷ്ട്രീയകൊലപാതകമേയായിരുന്നില്ല. പ്രതികള്‍ ഒന്നടങ്കം സംഘപ്രവര്‍ത്തകരല്ല താനും. വാര്‍ത്തകളിലൊന്ന്‌ താഴെ.
(ഇത്‌ മാര്‍ക്സിസ്റ്റുകള്‍ക്കൊരു തിരിച്ചടിയായി. പിന്നീട്‌ ഒരു ഉന്നത പോലീസുദ്യോഗസ്ഥന്റെ സ്ഥലം മാറ്റത്തിന്‌ ഇതിടയാക്കി)

നമ്മുടെ നാട്ടില്‍, ഓരോ പാര്‍ട്ടിയിലേയും ആളുകള്‍ ഓരോ തുരുത്തുകളിലായൊന്നുമല്ല താമസിക്കുന്നത്‌. സംഘപ്രവര്‍ത്തകരും മാര്‍ക്സിസ്റ്റുകളുമൊക്കെ ധാരാളം ഇടകലര്‍ന്നു ജീവിക്കുന്നുണ്ട്‌. അച്ഛന്‍ കമ്മ്യൂണിസ്റ്റും മകന്‍ ബി.ജെ.പി.യുമായ എത്രയോ വീടുകള്‍ പോലുമുണ്ട്‌. അവര്‍ക്കൊന്നും യാതൊരു പ്രശ്നവുമില്ല. തലശ്ശേരിയിലെയും മറ്റും സാഹചര്യം മറ്റിടങ്ങളിലില്ല. ഒരു നാട്ടില്‍ ഒരു പ്രശ്നമുണ്ടാകുമ്പോള്‍, പ്രതികള്‍ ഒരു പാര്‍ട്ടിയിലും മറുപക്ഷം മറ്റൊരു പാര്‍ട്ടിയിലും പെടുന്നവരാകാം. അത്‌ ഒരു കേവലം യാദൃച്ഛികത മാത്രമാണ്‌. പ്രതികളുടെ പാര്‍ട്ടി നേതൃത്വത്തിനെയോ അവരുടെ മറ്റ്‌ അണികളേയോ അതിനു കുറ്റപ്പെടുത്താനാവില്ല. അതിനു രാഷ്ട്രീയനിറം കൊടുക്കുന്നവര്‍ ഗൂഢോദ്ദേശ്യത്തോടെയല്ലാതെ അങ്ങനെ ചെയ്യില്ല.

ദേശാഭിമാനി അതാണു ചെയ്തത്‌. അതിനെയവര്‍ ഒരു ബി.ജെ.പി.- മാര്‍ക്സിസ്റ്റു പ്രശ്നമായി ചിത്രീകരിച്ചു. ദാ കണ്ടോ എണ്ണം വീണ്ടും കൂടി - എന്ന മട്ടില്‍ - നമുക്ക്‌ അവരെ കൊല്ലാം എന്നൊരു ന്യായീകരണമനോഭാവം വളരുന്ന മട്ടില്‍ - വാര്‍ത്തകള്‍ തുടരെ പ്രസിദ്ധീകരിച്ചു.

അഴീക്കോടു നടന്ന ഈയൊരു സംഭവത്തിന്റെ പേരിലുമതെ - തലശ്ശേരിയിലെ മാര്‍ക്സിസ്റ്റുകള്‍ക്ക്‌ അവരുടെ അയല്‍പക്കത്തുള്ള ബി.ജെ.പി.ക്കാരെ കൊന്നു കൊണ്ടു "പ്രതികാരം"(?) ചെയ്യേണ്ട യാതൊരു സാഹചര്യവും അവിടെയില്ല - ശരിയല്ലേ?

അതുകൊണ്ട്‌ - കലാപത്തിന്റെ രൂപത്തിലുള്ള ഒരു 'ചെറുത്തുനില്‍പ്പിന്റെ' കാരണങ്ങളില്‍ നിന്ന്‌ ആ സംഭവത്തെയും ഒഴിവാക്കാതെ വയ്യ.

* * * * * * * *
അഞ്ചാമത്തെ സംഭവം

ഇപ്പോള്‍ നടക്കുന്ന കലാപത്തിനിടയാക്കിയ - എറ്റവും ഒടുവിലത്തെ സംഭവമാണിത്‌. ‘വീരപ്പന്‍’ എന്നറിയപ്പെട്ടിരുന്ന സി.പി.എം. പ്രവര്‍ത്തകന്‍ ജിജേഷ്‌ കൊല്ലപ്പെട്ടു.

സംഘമാണ്‌ ഇതിനു പിന്നില്‍ എന്നാരോപിക്കാന്‍ മാര്‍ക്സിസ്റ്റുകള്‍ ഒട്ടും താമസിച്ചില്ല. എന്നാല്‍, സംഘത്തിന്‌ ഇതില്‍ യാതൊരു പങ്കുമില്ലെന്നു മാത്രമല്ല - സംഘബന്ധമുള്ളവരൊന്നും ഇതില്‍ യാതൊരു വിധത്തിലും ഉള്‍പ്പെട്ടിട്ടില്ല എന്നും വ്യക്തമാക്കിക്കൊണ്ട്‌ അവരുടെ നേതൃത്വം രംഗത്തു വന്നു. തങ്ങള്‍ക്കെതിരായ ഒരു ആരോപണം നിഷേധിക്കാനായി അവര്‍ ഒരു പത്രസമ്മേളനം വിളിക്കുന്നത്‌ ദശകങ്ങള്‍ നീണ്ട ചരിത്രത്തില്‍ ഇതു വരെ നടക്കാതിരുന്നൊരു കാര്യമാണ്‌. അത്തരമൊരു പ്രഖ്യാപനമുണ്ടാകുന്നെങ്കില്‍ - അതു സത്യമാകാനേ വഴിയുള്ളൂവെന്നുവേണം കരുതാന്‍. സകല സാഹചര്യങ്ങളും അവരെ കുറ്റവിമുക്തമാക്കുന്നുണ്ട്‌. ഒരു വാര്‍ത്ത താഴെ.
രണ്ടു വര്‍ഷം മുമ്പ്‌ ഒരു എന്‍.ഡി.എഫ്‌. പ്രവര്‍ത്തകനെ കൊന്ന കേസിലെ പ്രതിയായിരുന്നു ജിജേഷ്‌. സ്വാഭാവികമായും അതിന്റെ പ്രതികാരമായിരിക്കാം എന്നു സംശയമുണര്‍ന്നു. അവര്‍ അതു നിഷേധിച്ചു. പ്രതികളെ ഇനിയും തിരിച്ചറിയാനോ ആരെയെങ്കിലും അറസ്റ്റു ചെയ്യാനോ കഴിഞ്ഞിട്ടില്ല.

മാര്‍ക്സിസ്റ്റുകള്‍ക്ക്‌ ഈ കൊലപാതകം സംഘത്തിന്റെ തലയില്‍ കെട്ടിവയ്ക്കണമെന്നു വലിയ വാശിയുള്ളതായി കാണപ്പെട്ടു. പാര്‍ട്ടി ഓഫിസില്‍ നിന്ന്‌ പ്രതിപ്പട്ടിക തയ്യാറാക്കി പോലീസിനു നല്‍കപ്പെട്ടു. തലശേരി നഗരസഭാ കൗണ്‍സിലറായ ബി.ജെ.പി. അംഗമുള്‍പ്പെടെ - തങ്ങളുടെ രാഷ്ട്രീയ എതിരാളികളായി മാര്‍ക്സിസ്റ്റുകള്‍ കണക്കാക്കുന്നവരായിരുന്നു പട്ടികയില്‍ മുഴുവന്‍. എസ്‌. പി. മനോജ്‌ എബ്രഹാം പക്ഷേ ധീരനായിരുന്നു. അദ്ദേഹം ആ മാര്‍ക്സിസ്റ്റു ധാര്‍ഷ്ട്യത്തിനു വഴങ്ങിയില്ല. അദ്ദേഹത്തിന്റെ പ്രാഥമികാന്വേഷണത്തില്‍, സംഘത്തിനു കൊലയില്‍ പങ്കില്ല എന്നു വെളിപ്പെട്ടു.

മാര്‍ക്സിസ്റ്റുകള്‍ നല്‍കിയ “പ്രതിപ്പട്ടിക“യിലുണ്ടായിരുന്നവര്‍ ആ സമയത്ത്‌ ഒരു ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട്‌ സജീവമായി ക്ഷേത്രപരിസരത്തുതന്നെ ഉണ്ടായിരുന്നു. നിരവധി പോലീസുകാര്‍ അതെല്ലാം കണ്ടിട്ടുള്ളതുമാണ്. നിരപരാധികളാണെന്നു പകല്‍ പോലെ വ്യക്തമായവരെ രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരില്‍ മാത്രം അറസ്റ്റുചെയ്യാനാവില്ലെന്നു പറഞ്ഞുകൊണ്ട്‌ ആ പോലീസുദ്യോഗസ്ഥന്‍ മാര്‍ക്സിസ്റ്റുകള്‍ നല്‍കിയ പ്രതിപ്പട്ടിക തള്ളിക്കളഞ്ഞു.

ഉടനടി അദ്ദേഹം സ്ഥലം മാറ്റപ്പെട്ടു കളഞ്ഞു!

ഒരു വാര്‍ത്ത താഴെ.
ജനങ്ങളാകെ അമ്പരന്നുപോയ ആ സംഭവങ്ങളേക്കുറിച്ചുള്ള മറ്റൊരു വാര്‍ത്താശകലം താഴെ.ഈയൊരു സംഭവത്തിലുമതെ - യാതൊരടിസ്ഥാനവുമില്ലാത്ത ഒരു ആരോപണത്തിന്റെ മാത്രം പേരില്‍ - സംഘമല്ല പ്രതിസ്ഥാനത്ത്‌ എന്നു കണ്ടെത്തിയ പോലീസിനെ ഒഴിവാക്കിക്കൊണ്ട്‌ - മാര്‍ക്സിസ്റ്റുകള്‍ക്ക്‌ മാത്രം തോന്നുന്ന ചില മൃഗീയന്യായീകരണങ്ങളുടെ പേരില്‍ - അവര്‍ക്ക്‌ കണ്ണില്‍ക്കണ്ട ബി.ജെ.പി.ക്കാരെ മുഴുവന്‍ കൊന്നുകൊണ്ടു "പ്രതികാരം"(?) ചെയ്യാന്‍ ആരും ലൈസന്‍സ്‌ കൊടുത്തിട്ടില്ല - ശരിയല്ലേ? 'ചെറുത്തുനി'ല്‍പ്പിനുള്ള കാരണങ്ങളില്‍ നിന്ന്‌ ഈ സംഭവത്തെയും ഒഴിവാക്കാതെ വയ്യ.

കഴിഞ്ഞു!

ബി.ജെ.പി.ക്കാരെ കൊന്നൊടുക്കാനുള്ള കാരണങ്ങളായിപ്പറഞ്ഞിരുന്ന നശിച്ച ന്യായീകരണങ്ങള്‍ എല്ലാം അവസാനിച്ചിരിക്കുന്നു!

എവിടെ എന്തുസംഭവിച്ചാലും അതു സംഘപരിവാറിന്റെ തലയില്‍കെട്ടിവയ്ക്കുക എന്ന വൃത്തിഹീനമായ രാഷ്ട്രീയം ഇപ്പോള്‍ മാര്‍ക്സിസ്റ്റ്‌ പ്രത്യയശാസ്ത്ര അജണ്ടകളുടെ ഭാഗമായിക്കഴിഞ്ഞു എന്നുവേണം പറയാന്‍. മുഹമ്മദ്‌ ഫസല്‍ എന്നയാളെക്കൊന്നത്‌ തങ്ങള്‍ തന്നെയാണെന്നറിയാമായിരുന്നിട്ടും മാര്‍ക്സിസ്റ്റുകള്‍ അതു സംഘത്തിന്റെ തലയില്‍ വച്ചു. എന്തിന്‌ - ഒരു ബി.ജെ.പി.ക്കാരന്‍ കൊല്ലപ്പെട്ടപ്പോള്‍ പോലും - അതിന്റെ ഉത്തരവാദിത്തം അവര്‍ ബി.ജെ.പി.യുടെ തന്നെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചു കളഞ്ഞിരുന്നു!!! മാര്‍ക്സിസ്റ്റുകള്‍ തന്നെയാണതു ചെയ്തത്‌ എന്ന്‌ അറിയാമായിരുന്നിട്ടും! (ആ കഥ ഇവിടെ കാണാം)

മാര്‍ക്സിസ്റ്റുകള്‍ പറയുന്നതിലെ ഒരു വാക്കുപോലും അവര്‍തന്നെയല്ലാതെ മറ്റാരും വിശ്വസിക്കാത്ത ഒരു സാഹചര്യത്തില്‍ - അവരുടെ നേതൃത്വത്തില്‍ അണികള്‍ക്കു തന്നെ അനുദിനം വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കെ - അത്തരം നുണകളുയര്‍ത്തി കലാപമുണ്ടാക്കി രക്ഷപെടാമെന്നു കരുതുന്നതു മൗഢ്യമാണ്‌.

ഇവിടെ അവര്‍ ചൂണ്ടിക്കാട്ടിയ ഒരൊറ്റ സംഭവം പോലും - ഒരിക്കല്‍കൂടി ആവര്‍ത്തിക്കട്ടെ - ഒരൊറ്റ സംഭവം പോലും ഒരു 'ചെറുത്തു നില്‍പ്പിന്റെ' കഥയല്ല പറയുന്നത്‌. കണ്ണൂരിലേത്‌ ഒരിക്കലും ഒരു ചെറുത്തുനില്‍പ്പല്ല. നിയമം കയ്യിലെടുത്തുകൊണ്ട്‌ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്ന മാര്‍ക്സിസ്റ്റ്‌ കൊലയാളി രാഷ്ട്രീയം - അവരുടെ ധാര്‍ഷ്ട്യം - അതു മാത്രമാണിത്‌.

* * * * * * * *
കലാപത്തിന്റെ നാള്‍വഴി

ജിജേഷ്‌ വധക്കേസില്‍ സംഘത്തിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാവില്ല എന്നു വരുന്നത്‌ മാര്‍ക്സിസ്റ്റുകള്‍ക്കു സഹിക്കാവുന്നതിലപ്പുറമായിരുന്നു. ആ ഒരു അവസരം നഷ്ടപ്പെടുത്താന്‍ അവര്‍ ഒരുക്കമല്ലായിരുന്നു.

മനോജ്‌ എബ്രഹാം മാത്രമല്ല - മറ്റ്‌ ഉദ്യോഗസ്ഥരും സ്ഥലം മാറ്റപ്പെട്ടു. എന്തുവന്നാലും വേണ്ടില്ല - നിലവില്‍ തങ്ങള്‍ ഉന്നയിച്ച (അടിസ്ഥാനമില്ലാത്ത) ആരോപണങ്ങളുടെ ചുവടു പിടിച്ചു തന്നെ എത്രയും പെട്ടെന്ന്‌ ഒരു കലാപം നടത്താന്‍ സി.പി.എം. ഒരുക്കം കൂട്ടുകയാണെന്ന സൂചനകള്‍ അപ്പോളേക്കും കിട്ടിത്തുടങ്ങിയിരുന്നു.

തങ്ങളുടെ വിശ്വസ്തവിധേയരായുള്ളവരെ പോലീസ്‌ തലപ്പത്തു കൊണ്ടുവന്നത്‌ ഒരുക്കത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു. മാത്രമല്ല - ജിജേഷ്‌ വധത്തിലെ പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന ആവശ്യത്തില്‍ നിന്ന്‌ അവര്‍ ഉള്‍വലിയുകയും ചെയ്തു!!!!! വാര്‍ത്തകളിലൊന്ന്‌ ചുവടെ.
ജിജേഷ്‌ വധത്തിലെ യഥാര്‍ത്ഥപ്രതികള്‍ ഇപ്പോള്‍ പുറത്തു വന്നാല്‍ അത്‌ തങ്ങള്‍ക്കു പ്രശ്നമാകുമെന്ന്‌ മാര്‍ക്സിസ്റ്റുകള്‍ കരുതിയിരിക്കണം. അതു സംഘത്തിന്റെ തലയില്‍ വച്ചുകൊണ്ട്‌ - ഒരു "ചെറുത്തുനി"ല്‍പ്പാണെന്ന ന്യായീകരണമുണ്ടാക്കി ഒരു കലാപത്തിലൂടെ പരമാവധി സംഘപരിവാര്‍ പ്രവര്‍ത്തകരെ കൊന്നൊടുക്കുക എന്നതായിരുന്നു അവരുടെ പദ്ധതി.

അതിനിടയ്ക്ക്‌ ശിവപുരം മേഖലയില്‍ എന്‍.ഡി.എഫ്‌. കൂടി ഉള്‍പ്പെട്ട പ്രശ്നങ്ങളുണ്ടായിരുന്നു. മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ ഓഫീസ്‌ പോലും ആക്രമിക്കപ്പെട്ട്‌ പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റതായി അഭ്യൂഹമുണ്ടായിരുന്നു. ആ വാര്‍ത്തകളൊന്നും എന്തുകൊണ്ടോ അധികം പരസ്യമാകാതിരുന്നതുകൊണ്ട്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നില്ല. അപ്പോളൊക്കെ ഏതോ അജ്ഞാതകാരണത്താല്‍ സംയമനം പാലിച്ച മാര്‍ക്സിസ്റ്റുകള്‍ ഏതോ ഗൂഢോദ്ദേശത്താല്‍ സംഘപരിവാര്‍ പ്രവര്‍ത്തകരേയും അവരുടെ വസ്തുവകകളെയും മാത്രം ലക്ഷ്യം വയ്ക്കുന്നതായി കാണപ്പെട്ടു. വിദ്യാഭാരതിസ്കൂള്‍ ആക്രമിക്കപ്പെട്ട്‌ ഏതാണ്ട്‌ 15 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടാക്കി. ബി.ജെ.പി. പ്രവര്‍ത്തകരായ ഏതാണ്‌ മുപ്പത്തിയഞ്ചോളം പേരുടെ വീടുകള്‍ തകര്‍ക്കപ്പെട്ടു. എന്നാല്‍ അപ്പോളൊന്നും, ഒരു പ്രത്യാക്രമണം സംഘടിപ്പിക്കപ്പെടുകയോ ഏതെങ്കിലുമൊരു മാര്‍ക്സിസ്റ്റുകാരന്റെ വീട്‌ ആക്രമിക്കപ്പെടുകയോ ചെയ്തിരുന്നില്ല.

വ്യക്തമായ ആസൂത്രണത്തോടെ ശക്തമായ ആക്രമണങ്ങള്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കു നേരെ വരാന്‍ പോകുന്നു എന്ന്‌ ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കു വിവരം ലഭിച്ചു. പാര്‍ട്ടി സംസ്ഥാനപ്രസിഡന്റ്‌ ഒരു പത്രസമ്മേളനത്തില്‍ അതേപ്പറ്റി സൂചിപ്പിക്കുകയും ചെയ്തു. കോട്ടയത്തെ സി.പി.എം. സംസ്ഥാനസമ്മേളനത്തില്‍, പാര്‍ട്ടിയില്‍ കണ്ണൂര്‍ലോബിയുടെ അപ്രമാദിത്വം ഉറപ്പിച്ചതിനുശേഷം നടന്ന ഓരോ കാര്യങ്ങളും സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ്‌ ബി.ജെ.പി.ക്ക്‌ ഈ വിവരങ്ങള്‍ ലഭിച്ചത്‌
അതിന്റെ പേരില്‍ - സുരക്ഷാക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളൊന്നും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. മറിച്ച്‌ പോലീസ്‌ സേന കൂടുതല്‍ ചുവപ്പണിയിക്കപ്പെടുകയാണുണ്ടായത്‌. ഒടുവില്‍, എല്ലാം ഭദ്രം - ഇനി തുടങ്ങാം എന്ന സ്ഥിതിയെത്തിയപ്പോള്‍ തലശ്ശേരി സ്റ്റാന്റില്‍ നിന്നു തന്നെ മാര്‍ക്സിസ്റ്റുകള്‍ തുടക്കമിട്ടു. സംഘത്തിന്റെ ഒരു ഉന്നത സ്ഥാനം വഹിക്കുന്ന ശ്രീ. സുമേഷിനെ അവര്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. അതിനുശേഷമുള്ള രണ്ടുമൂന്നുമണിക്കൂറിനുള്ളില്‍ രണ്ടുസംഘപ്രവര്‍ത്തകരേക്കൂടി പേരെകൂടി വെട്ടിക്കൊലപ്പെടുത്തി. തുടര്‍ന്ന്‌ പലയിടങ്ങളില്‍ നിന്നായി തുടരെത്തുടരെ ആറുപേരേക്കൂടി അവര്‍ വെട്ടി! ആദ്യദിവസം തന്നെ ഒമ്പതു സംഘപ്രവര്‍ത്തകരെയാണവര്‍ വെട്ടിയരിഞ്ഞത്‌. ഇതിനിടെ, ആദ്യത്തെ സംഭവത്തിന്റെ പ്രത്യാക്രമണത്തില്‍ ഒരു സി.പി.എം. പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. ഒരുവശത്ത്‌ സംഘപരിവാര്‍ പ്രവര്‍ത്തകരായ ഒമ്പതു പേരും മറുവശത്ത്‌ ഒരേയൊരാളും വെട്ടേറ്റു കിടക്കുമ്പോള്‍ മാര്‍ക്സിസ്റ്റു നേതൃത്വം ക്രൂരമായ അവകാശവാദം തുടങ്ങി. ഞങ്ങളിതാ "ചെറുത്തു നില്‍പ്പു തുടങ്ങി!!"

ജനം മൂക്കത്തു വിരല്‍ വച്ചുതുടങ്ങിയത്‌ അവിടം മുതലാണ്‌.

പിന്നീടുള്ള ദിവസങ്ങളിലും സംഘടിതവും ആസൂത്രിതവുമായ അനേകം ആക്രമണങ്ങളുണ്ടായി. അനവധി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. അതിന്റെയെല്ലാം ഓമനപ്പേര്‌ ചെറുത്തുനില്‍പ്പ്‌ എന്നായിരുന്നു.

ഒടുവിലിപ്പോള്‍, അഞ്ച്‌ സംഘപ്രവര്‍ത്തകരും രണ്ട്‌ മാര്‍ക്സിസ്റ്റുകളും കൊല്ലപ്പെടുകയും ചെയ്ത്‌ അനേകം പേര്‍ മുറിവേറ്റു കിടക്കുന്ന യുദ്ധസമാനസാഹചര്യമാണുള്ളത്‌. മിണ്ടാപ്രാണികള്‍ പോലും ചെറുത്തുനില്‍പ്പില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ടില്ല. ഒരു ബി.ജെ.പി. അനുഭാവിയുടെ വീട്ടിലെ പശുക്കുട്ടിയുടെ ജഡം ഇതുവരെ മറവു ചെയ്തിട്ടില്ല. കഴുത്തില്‍ വെട്ടു കൊണ്ട തള്ളപ്പശുവിന്റെയടുത്തേയ്ക്കു സമീപിക്കാന്‍ മൂനു ദിവസമായിട്ടും ഒരു മൃഗഡോക്ടര്‍ക്കു സാധിച്ചിട്ടില്ല. ആരൊക്കെയോ ചേര്‍ന്ന്‌ ആരെയൊക്കെയോ ചെറുത്തുനില്‍ക്കുകയാണ്‌!

" തല്‍ക്കാലം മനസ്സിനൊരാശ്വാസമായി - ചെറുത്തുനില്‍പ്പ്‌ ഇനി നിര്‍ത്താം" - എന്ന്‌ എപ്പോള്‍ മാര്‍ക്സിസ്റ്റു നേതൃത്വം തീരുമാനിക്കുന്നോ അപ്പോള്‍ കലാപമവസാനിക്കും. ബി.ജെ.പി. നേതൃത്വത്തെയോ പ്രവര്‍ത്തകരെയോ ഒരു തരത്തിലും പ്രതിക്കൂട്ടില്‍ നിര്‍ത്താനാവാത്ത ചില സംഭവങ്ങളുടെ പേരിലേക്ക്‌ ആ ചെറുത്തുനില്‍പ്പുകളെല്ലാം എഴുതിച്ചേര്‍ക്കപ്പെടുകയും ചെയ്യും.

ആവശ്യത്തിനു പോലീസുണ്ടെന്നും കേന്ദ്രസേനയുടെ ആവശ്യമില്ലെന്നുമാണ്‌ ആഭ്യന്തരമന്ത്രി പറഞ്ഞത്‌. എന്നാല്‍, പോലീസുണ്ടായിരുന്നത്‌ ബി.ജെ.പി.ക്കാര്‍ കൂടുതല്‍ താമസിച്ചിരുന്ന സ്ഥലങ്ങളില്‍ മാത്രമാണ്‌. മറ്റുള്ളിടങ്ങളില്‍ അക്രമികള്‍ യഥേഷ്ടം ആയുധങ്ങളുമായി വിഹരിച്ചു. ഇടയ്ക്ക്‌ അബദ്ധവശാല്‍ ആയുധങ്ങളുമായി പിടികൂടപ്പെട്ട മാര്‍ക്സിസ്റ്റുക്രിമിനല്‍ സംഘത്തെ ഉന്നതങ്ങളില്‍ നിന്നുള്ള ഉത്തരവനുസരിച്ചു വിട്ടയച്ചു. ഇനിയെങ്കിലും കേന്ദ്രസേന എത്തിയാല്‍പ്പോലും നന്ദിഗ്രാമില്‍ സംഭവിച്ചതുപോലെ, ആയുധധാരികളായ മാര്‍ക്സിസ്റ്റുകള്‍ അവരെ തടഞ്ഞുവച്ചുകൂടായ്കയുമില്ല.

ആദ്യദിവസങ്ങളില്‍ 'കരുതല്‍ അറസ്റ്റു' നടത്തിയത്‌ ബി.ജെ.പി. നേതാക്കളെ മാത്രമാണ്‌. മറുവശത്താണെങ്കില്‍‌, മുമ്പു തന്നെ കൊലക്കുറ്റത്തിന്‌ തടങ്കലിലായിരുന്ന ചില സി.പി.എം. ക്രിമിനലുകള്‍ക്ക്‌ ആഭ്യന്തരവകുപ്പു നേരിട്ടിടപെട്ട്‌ പെട്ടെന്നു പരോള്‍ നല്‍കിയെന്നും അവരാണ്‌ കൊലപാതകപരമ്പര നിയന്ത്രിച്ചുകൊണ്ടിരിക്കുന്നതെന്നുമാണ്‌ ചൂണ്ടിക്കാട്ടപ്പെട്ടത്‌!. ഭരണകൂടഭീകരതയുടെ സമാനതകളില്ലാത്ത ഉദാഹരണങ്ങളായിരുന്നു നാലുചുറ്റും! സി.പി.എം.-ന്റെ ഓഫീസുകള്‍ റെയ്‌ഡ്‌ ചെയ്യാനുള്ള പോലീസ്‌ നീക്കം പലവിധത്തില്‍ തടസ്സപ്പെടുത്തി. റെയ്‌ഡുചെയ്യാനൊരുങ്ങുമ്പോള്‍ മീറ്റിങ്ങിനാണെന്നു പറഞ്ഞ്‌ വിളിച്ചുവരുത്തി. ഒരു തവണ റെയ്‌ഡ്‌ നടത്തിയ ഉദ്യോഗസ്ഥനെ ആ ചുമതലയില്‍ നിന്നു മാറ്റി. അതിനൊക്കെയിടയിലും ചില ധീരനീക്കങ്ങള്‍ നടത്തിയ പോലീസ്‌ ഉദ്യോഗസ്ഥനായ ഷൗക്കത്തലിയ്ക്കു നേരെ മാര്‍ക്സിസ്റ്റ്‌ അക്രമികള്‍ ബോംബാക്രമണം നടത്തി!

അനേകം വാര്‍ത്തകളില്‍ ഒന്നു മാത്രം താഴെ.
വെട്ടേല്‍ക്കുന്നവരേയും കൊണ്ട്‌ ആശുപത്രിയില്‍ പോയാല്‍ മാത്രം മതിയെന്ന്‌! കലാപം നിയന്ത്രിക്കേണ്ട നിയമപാലകര്‍ക്കു കിട്ടിയ ഉത്തരവിന്റെ കാര്യമാണു പറയുന്നത്‌. കേരളം ഇപ്പോള്‍ എത്തിനില്‍ക്കുന്നത്‌ എവിടെയാണ്?

"ചെറുത്തുനില്‍പ്പ്‌" ഇപ്പോളും അഭംഗുരം തുടരുകയാണ്‌. ചെറുക്കുന്നത്‌ ആരായാലും വേണ്ടില്ല - ഇവിടെ ചെറുക്കപ്പെടുന്നത്‌ വ്യക്തികളോ പ്രസ്ഥാനങ്ങളോ അല്ല. ജനാധിപത്യമര്യാദകളാണ്‌. സത്യം പറയുകയെങ്കിലും ചെയ്യണം എന്ന മട്ടിലുള്ള അടിസ്ഥാന ധാര്‍മ്മികമൂല്യങ്ങളാണ്‌. ചിന്താശേഷിയോ പ്രതികരണശേഷിയോ ഇല്ലാത്ത ജനത്തിനുള്ള ശിക്ഷയായിക്കരുതേണ്ടി വരും ഇതിനെ. അത്തരത്തിലുള്ള ജനത്തിന്‌ എങ്ങനെ - എന്തിന്‌ - ഒരു ആധിപത്യം? ജനാധിപത്യം എന്നത്‌ ഇമ്മട്ടിലൊക്കെ 'പുരോഗമനപര'മാകുന്നു ഇവിടെ - ദൈവത്തിന്റെ സ്വന്തം നാട്ടില്‍!

* * * * * * *
സത്യത്തില്‍, ഇപ്പോള്‍ നടക്കുന്നതു തങ്ങളുടെ ചെറുത്തുനില്‍പ്പു മാത്രമാണെന്ന മാര്‍ക്സിസ്റ്റു വാദം പൊളിക്കാന്‍ ഇത്രയും നീണ്ട വിശദീകരണത്തിന്റെയൊന്നും ആവശ്യമുണ്ടായിരുന്നില്ല. നിസാരമായ ചില ചിന്തകള്‍ മാത്രം മതി.

ആര്‍.എസ്‌.എസ്‌.കാര്‍ക്ക്‌ ഏകപക്ഷീയമായി മാര്‍ക്സിസ്റ്റുകളെ ആക്രമിക്കേണ്ട വല്ല കാര്യവുമുണ്ടോ?

മാര്‍ക്സിസ്റ്റുകള്‍ക്ക്‌ ഏറ്റവും സ്വാധീനവും സായുധനീക്കങ്ങള്‍ക്കാവശ്യമായ എല്ലാ സജ്ജീകരണങ്ങളുമുള്ള കണ്ണൂരില്‍ത്തന്നെ അത്തരമൊരു "ഏകപക്ഷീയമായ" ആക്രമണത്തിന്‌ അവര്‍ മുതിരുമെന്നു കരുതാമോ?

ആഭ്യന്തരവകുപ്പും പോലീസും മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ കയ്യില്‍ - പ്രത്യേകിച്ചു കണ്ണൂര്‍ ലോബിയുടെ കയ്യില്‍ - എത്തിപ്പെടുമ്പോള്‍ മാത്രം ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നതെന്തുകൊണ്ടാണ്‌?

മറ്റുള്ളവര്‍ക്ക്‌ പ്രവര്‍ത്തനസ്വാതന്ത്ര്യമനുവദിക്കാതെ അടിച്ചമര്‍ത്തുകയും ആക്രമിക്കുകയും ചെയ്യുക എന്ന മാര്‍ക്സിസ്റ്റു ശൈലിയുടെ ആയിരക്കണക്കിന്‌ ഉദാഹരണങ്ങള്‍ കേരളത്തിന്റെ - പ്രത്യേകിച്ചു കണ്ണൂരിന്റെ ചരിത്രത്തില്‍ നിന്ന്‌ എടുക്കാവുന്നതല്ലേ?

ഇവിടെ - സത്യത്തില്‍ എങ്ങനെയാണു കാര്യങ്ങളുടെ കിടപ്പ്‌ എന്ന്‌ എല്ലാവര്‍ക്കുമറിയാം. 'ചെറുത്തുനില്‍പ്പാ'ണെന്നു വാദിച്ചുകൊണ്ടിരിക്കുന്ന മാര്‍ക്സിസ്റ്റുകള്‍ക്കടക്കം അറിയാമത്‌. ഒരു പക്ഷേ, അണികള്‍ക്കിടയില്‍ ദേശാഭിമാനിയുടെ കണ്ണിലൂടെ മാത്രം കാര്യങ്ങള്‍ വീക്ഷിക്കുന്ന ഏതെങ്കിലും ശുദ്ധഹൃദയര്‍ മാത്രമാവും 'ചെറുത്തുനില്‍പ്പുവാദം" വിശ്വസിച്ചുപോയിട്ടുണ്ടാവുക.

ഒന്നുകൂടിയാലോചിച്ചാല്‍, ഇത്തരം ചോദ്യങ്ങളുടെ പോലും ആവശ്യമില്ല. ചെറുത്തുനില്‍പ്പൊന്നുമല്ല തങ്ങളുടെ യഥാര്‍ത്ഥലക്ഷ്യം എന്ന്‌ മാര്‍ക്സിസ്റ്റു നേതൃത്വം തന്നെ വളരെ പണ്ടു തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്‌. ജയകൃഷ്ണന്‍ മാസ്റ്ററെ ക്ലാസ്‌മുറിയില്‍കയറി വെട്ടിക്കൊന്ന അന്നു വൈകിട്ടു തന്നെ മറ്റൊരു ബി.ജെ.പി. പ്രവര്‍ത്തകനേക്കൂടി മാര്‍ക്സിസ്റ്റുകാര്‍ കൊലപ്പെടുത്തിയിരുന്നു. ഭ്രാന്തമായ ഈ കൊലപാതകവാസനയേക്കുറിച്ചു ചോദിച്ചപ്പോള്‍ മുതിര്‍ന്ന ഒരു മാര്‍ക്സിസ്റ്റു നേതാവു പറഞ്ഞതിങ്ങനെയാണ്‌.

"ഫാസിസ്റ്റുകളെ ഉന്‍മൂലനം ചെയ്യാന്‍ ഞങ്ങള്‍ എന്തും ചെയ്യാന്‍ മടിക്കില്ല".

ഇവിടെ 'ഫാസിസ്റ്റുകള്‍' എന്നത്‌ 'ബി.ജെ.പി.ക്കാര്‍' എന്നു തിരുത്തി വായിക്കുക. അത്തരമൊരു ലേബലിന്‌ എന്തടിസ്ഥാനമാണുള്ളത്‌ എന്നു ചോദിക്കരുത്‌. എന്തിന്റെ പേരിലായാലും ശരി - കുറേ മനുഷ്യരെ ഉന്‍മൂലനം ചെയ്യാന്‍ നിങ്ങള്‍ക്ക്‌ എന്താണധികാരം എന്നും ചോദിക്കരുത്‌. അവരുടെ കാര്യങ്ങള്‍ അങ്ങനെയൊക്കെയാണ്‌. ബി.ജെ.പി.ക്കു പകരം മറ്റാരെങ്കിലുമാണ്‌ മാര്‍ക്സിസ്റ്റ്‌ അപ്രമാദിത്വത്തെയും അടിച്ചമര്‍ത്തലുകളെയും ചെറുക്കാന്‍ ശക്തിപ്രാപിച്ചുവരുന്നത്‌ എന്നുണ്ടെങ്കില്‍ അവര്‍ മറ്റെന്തെങ്കിലും ലേബല്‍ ഉപയോഗിച്ചേനെ. പൊതുവില്‍പ്പറഞ്ഞാല്‍ - ആ വാചകം ഇങ്ങനെ തിരുത്തിവായിക്കാം.

"ഞങ്ങളുടെ എതിര്‍പക്ഷത്തുവരുന്നവരെ ഉന്‍മൂലനം ചെയ്യാന്‍ ഞങ്ങള്‍ എന്തും ചെയ്യാന്‍ മടിക്കില്ല"!

'മനുഷ്യനെ മയക്കുന്ന കറുപ്പ്‌' ചിലപ്പോളെങ്കിലും നല്ലതാണെന്നു തോന്നിപ്പോകുന്നു. ഇമ്മാതിരി അടിച്ചമര്‍ത്തലുകള്‍ ഒരു പരിധിവിട്ടുകഴിയുമ്പോള്‍ - കുറ്റബോധത്തിന്റെ ഒരു ചെറിയ തുടിപ്പെങ്കിലും മനസ്സിലുണ്ടാക്കും ആ കറുപ്പ്‌. ഇതിനേക്കാള്‍ ഭേദമാണ്‌ - എന്തുകൊണ്ടും!

* * * * * * * *
വാല്‍ക്കഷണങ്ങള്‍:-

പണ്ടൊരിക്കല്‍, മാര്‍ക്സിസ്റ്റുവാരികയായ "People's Democracy"-യുടെ ഒരു ലക്കത്തില്‍ കണ്ട ഒരു കാര്യം ഓര്‍ത്തുപോകുകയാണ്‌. ആന്ധ്രാപ്രദേശിലെ പഞ്ചായത്തെ തെരഞ്ഞെടുപ്പുഫലം അവലോകനം ചെയ്തുകൊണ്ടുള്ള ലേഖനത്തിന്റെ അവസാനഭാഗത്തുകണ്ട ചില വരികള്‍ ഇങ്ങനെയൊക്കെ:-

We lost 13 ZPTC and 64 MPTC seats comparing with the past elections......

....the results revealed our weakness in transforming our popularity into votes due to lack of party machinery in all places.

ലേഖനം അവസാനിപ്പിച്ചുകൊണ്ടുള്ള രണ്ടു വാചകങ്ങള്‍ ഇങ്ങനെയൊക്കെ.

It is clear that out party mass base is still weak. Only with the unleashing of militant struggles in a big way, our base will be strengthened.

പാര്‍ട്ടി നയം തന്നെ ഏതാണ്ട്‌ അങ്ങനെയൊക്കെയാണ്‌! പാര്‍ട്ടി വളര്‍ത്തുന്ന ശൈലി കൊള്ളാം. ഇഷ്ടം പോലെ വളരട്ടെ.

പക്ഷേ, പാര്‍ട്ടിബേസ്‌ അത്യാവശ്യം സ്ട്രോംഗ്‌ ആയിക്കഴിഞ്ഞിട്ടുള്ള സ്ഥലങ്ങളിലും "militant" രീതികളൊക്കെയാണ്‌ "unleash"ചെയ്യപ്പെടുന്നതെങ്കില്‍, "struggle" ചെയ്യുന്നത്‌ മറ്റുള്ളവരായിരിക്കും എന്നതാണൊരു വ്യത്യാസം.

* * * * *

'ചിന്ത' എന്നത്‌ ഒരു പ്രസിദ്ധീകരണത്തിന്റെ പേരുമാത്രമല്ല - അത്യാവശ്യഘട്ടങ്ങളില്‍ മനുഷ്യര്‍ക്ക്‌ എടുത്തുപയോഗിക്കാവുന്ന ഒരു ആയുധം കൂടിയാണ്‌.

* * * * *
അനുബന്ധപോസ്റ്റുകള്‍:-
(1) കണ്ണൂര്‍ കലാപം - പ്രേരണാരഹസ്യം പുറത്തുവരുന്നു?
(2) കണ്ണൂര്‍ - വാര്‍ത്തകളെ വെട്ടിക്കൊല്ലുന്നവര്‍!
(3) കണ്ണൂ(ണ്ണീ?)ര്‍ - ഒരു പുരോ(അധോ?)ഗമന കവിത